ഇനിയും വറ്റാത്ത
ചോര ചാലുമായി
രക്തത്തിൻ
ഗന്ധമുള്ള പുലരി നാളെയും വരാം
പ്രായഭേദമില്ലാതെ അവരുടെ വെടിയുണ്ടകൾ-
ഞങ്ങളെ തെടിയെത്താം
വെടിയോച്ച്ച
കാതിൽ മുഴങ്ങുന്നു
കണ്ണ് മുന്നിലൊ
ഉറ്റവരുടെ
ചലനമറ്റ
ശരീരം
പറയുമോ ഞങ്ങൾ
ചെയ്ത അപരാദമെന്തെന്നു
ഇനിയെന്നാണ്
ഭയമില്ലാത്തൊരു ദിനം
കൈ ഉയരത്തി
തേടുന്നു നാഥാ
കൂടപിറപ്പിന്റ്റെ
കണ്ണുനീരാൽ നനയാത്ത
ശാന്തിയുടെ
തീരത്തിനായി
ഭയമുണ്ടെങ്കിലും
പൊരുതുന്നു നാം
ജനിച്ച മണ്ണിൽ
ജീവിക്കുവനായി
കഴുകനായി
എന് മക്കളെ
റാഞ്ചിയാലും
തളരില്ല നാം
മഴ വർഷിക്കുന്ന
പോൽ
റോക്കറ്റുകളും
ഷെല്ലുകളും
തകര്കില്ല
യെന്ന് മനോദൈര്യത്തെ
വെറുമൊരു കുഞ്ഞാണ് ഞാനെങ്കിലും
വറ്റാത്ത
കണ്ണുനീരുമായി എന്റെ ബാപ്പയും ഉമ്മയും
ധീരനാം പുത്രനു
ഇനിയും ജന്മം നല്കും
സത്യം ഒരുനാൾ
ജയിക്കും
പ്രാർഥനയിലാണ് എന്റെ വിശ്വാസം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ