2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

കൽക്കിയും മുഹമ്മദ് നബിയും


    ഹിന്ദുമതഗ്രന്ഥങ്ങളില്‍ അവതാരങ്ങളും ആചാര്യന്മാരും എന്ന രണ്ടു വിഭാഗം  മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ‘അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ’ എന്ന ഭാഗവത വചനത്തിൽ  അവതാരങ്ങളുടെ എണ്ണം വളരെ കൂടുതൽ ഉള്ളതായി  പറയുന്നുണ്ട്.എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന അവസാനത്തെ അവതാരം കല്‍ക്കിയാണെന്നും അതിനെ കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുമുണ്ട്.

'കല്‍ക്കി അവതാരം' എന്ന പുസ്തകത്തിൽ  ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് പറയുന്നത് അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി ആണെന്നാണ്. കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിൽ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ ആ  പുസ്തകത്തെ പഠിക്കുകയും വേദപ്രകാശിന്റെ  നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.

അന്ധകാരത്തിൽ നിന്നും ജനകളെ വെളിച്ചത്തിലേക്കു നയിക്കുന്ന അവതാരം ആരോ അവനാണ് കൽക്കി. തിന്മയും അന്ധവിശ്വാസവും സ്വവർഗ രതിയും മദ്യപാനവും കൊലയും സകലമാന അസഹിഷ്ണുതയും നിറഞ്ഞ ഇരുണ്ടയുഗത്തെയാണ് കലിയുഗമെന്നു പറയുന്നത്. കലിയുകത്തിലാണ് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും കല്‍ക്കി അവതാരം ജന്മമെടുക്കുക എന്ന് പുരാണങ്ങള്‍ പറയുന്നു.

കല്‍ക്കിയെ മുസ്ലിങ്ങൾ അവസത്തെ പ്രവാചകൻ ആയും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായി ഹിന്ദുക്കളും കരുതുന്നു. നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. വേദപ്രകാശിന്റെ നിരൂപണത്തിൽ യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും പറയുന്നു .

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്തിന്റെ അർത്ഥം ദൈവത്തിന്റെ അടിമ മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ലയുടെ അർത്ഥവും ദൈവത്തിന്റെ അടിമ. മാതാവിന്റെ പേര് സുമതി എന്നതിന് സംസ്‌കൃതത്തിൽ സമാധാനം എന്നര്‍ഥം, മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന.അറബിയില്‍ ആമിന എന്ന പദത്തിനര്ഥവും സമാധാനം. മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട സംബാല്‍ ദ്വീപ്  ആണ് കൽക്കിയുടെ ജന്മ ദേശം. മുഹമ്മദിന്റെ ജന്മദേശവും മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ആറേബ്.

കൽക്കി സംസ്‌കൃതമല്ലാത്ത ഇതര ഭാഷയാകും സംസാരിക്കുകയെന്നും ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായിരിക്കുമെന്നും പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ ശത്രുക്കൾ പോലും വിളിച്ചത് അൽ അമീൻ (സത്യസന്ധൻ) എന്നായിരുന്നു.കൽക്കിയുടെ അനുയായികൾ കുടുമ വളത്തില്ല എന്നും താടി വളർത്തുമെന്നും പ്രാർത്ഥനയ്ക്ക് ഉച്ചത്തിൽ വിളിച്ചു അറിയിക്കുമെന്നും പറയുന്നു.മുഹമ്മദ് നബിയുടെ അനുയായികൾ അതുപോലെ ആയിരുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നു.നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു.അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.കല്‍ക്കിപുരാണം 2:15 ൽ 12 നായിരിക്കും ജനനം എന്ന് പറയുന്നുണ്ട്.റബീഉല്‍ അവ്വല്‍ മാസം 12 ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം.

കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ചാണ്  ദൈവികസന്ദേശം കിട്ടുന്നത് അതുപോലെയാണ് ഹിറാ  ഗുഹയില്‍ വെച്ചു  നബിക്ക് ദിവ്യബോധനം കിട്ടിയത്. നബിയുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനം സംബന്ധിച്ചും കൽക്കിക് സമാനതകൾ ഉണ്ട്. സ്വന്തം നഗരത്തില്‍ ധര്‍മപ്രചാരണം തുടങ്ങുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പുകളും  പീഡനങ്ങലും കൊണ്ട് പൊറുതി മുട്ടി  കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. കാലങ്ങൾക്കു ശേഷം ജന്മദേശത്തേക്കു വിജയശ്രീലാളിതനായി തിരിച്ചുവരും. ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന്റെ കീഴിൽ ആയതും ചരിത്ര സത്യം.

കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാല്  ഖലീഫമാര്‍ നബിയുടെ  അനുചരന്മാരായിരുന്നു.കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളായ ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവ മുഹമ്മദ് നബിയില്‍ ഉണ്ടായിരുന്നു എന്നത്  "100 മോസ്റ്റ് ഇൻഫ്ലുവെൻസ്ഡ് പേഴ്‌സൺ ഇൻ ദ ഹിസ്റ്ററി" എന്ന ബുക്കിൽ പറയുന്നുണ്ട്. ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.

മാലിബ് മാട്ടൂൽ 

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

Vote For NOTA

       നവരസങ്ങളെ വെല്ലുന്ന പല രസങ്ങളുമായി അവർ വരുന്ന സമയമാണിത്. കടമെടുത്ത പുഞ്ചിരിയും കപട സ്നേഹവും വിനയവും ദയയും അങ്ങനെ മനുഷ്യനെ വലയിൽ ആക്കേണ്ട പല അടവുകളുമായി അവർ വരും.നാട്ടിൽ  മഴകാലത്ത് ഇറങ്ങുന്ന ഒരു തരം തവളകൾ ഉണ്ട്  കാണാൻ നല്ല രസമാണ്  പക്ഷെ വാ അടക്കാതെ പക്രോ പക്രോ ശബ്ദം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കും അത് പോലെ എനിക്ക് വോട്ടു ചെയ്യു വോട്ടു ചെയ്യുവെന്ന് നാടുനീളെ ശബ്ദമുണ്ടാക്കി നടക്കുന്ന അവർ മറ്റാരുമല്ല നമ്മുടെ സ്വന്തം സ്ഥാനാർത്തികൾ.വോട്ടു ഇരക്കുന്ന സമയത്തവൻ യാചകനെപ്പൊലെയും ജയിച്ചു കഴിഞ്ഞാൽ യജമാനനെപ്പോലെയും നിറം മാറുന്ന ഒന്നാം നമ്പർ അഭിനയ പ്രതിഭ. 

സ്ഥാനർത്തികൾ എന്ന പദത്തെ സ്ഥാനവും ആർത്തിയും എന്ന് പിരിച്ചെഴുതാം. ആർത്തിയോടെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവനാരോ അവനാണ് ഇന്നത്തെ സ്ഥാനർത്തികൾ മിക്കവരും. ജയിക്കാൻ വേണ്ടി മലയോളം വാഗ്ദാനങ്ങൾ നല്കും ജയിച്ചു കഴിഞ്ഞാൽ മണ്ണ് കട്ടയുടെ വലിപ്പതിലുള്ളവ കൊടുക്കും എന്നിട്ട് മലയോളം പുബ്ലിസിറ്റി കൊടുക്കും. ഫോട്ടോഷോപ്പ് പ്രധാനമന്ത്രിയുടെ നാട്ടിൽ ഫോട്ടോഷോപ്പ് MLA മാരും MP മാരും ഇല്ലെങ്കിലെ അത്ഭുതമുള്ളു. ജനങ്ങളുടെ നികുതി ഭാരം കൂട്ടി സ്വരൂപിക്കുന്ന പണം നേതാക്കന്മാർ വീതം വെച്ച് കട്ട് മുടിച്ചതിനു ശേഷം ബാക്കിയാവുന്ന പണം കൊണ്ട് ചെയ്യുന്നതാണോ വികസനം എന്ന് കൊട്ടിഘോഷിച്ചു വീണ്ടും വോട്ടിനു വേണ്ടി വരുന്നത്.വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു ജന പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ വോട്ടു കൊണ്ട് വിജയിച്ചവന് കാറിൽ ചീറി പാഞ്ഞു പോകാൻ പൊതു ജനത്തെ മണിക്കുറുകളോളം റോഡിൽ തലച്ചിടാനോ അതോ അവരുടെ കാറ് തട്ടി ആശുപത്രിയിൽ കിടക്കാനോ. അവർക്ക് വേണ്ടത് കുറേ രക്തസാക്ഷികളെയാണ് എന്നാലേ ആ പേര് പറഞ്ഞു നാല് വോട്ടു നേടാൻ ആകു. മത സ്പർദ്ധ വളർത്തിയും എതിർക്കുന്നവരെ രാജ്യ ദ്രോഹികൾ ആക്കിയും വളരാൻ തടസ്സം നില്ക്കുന്നവരെ വെട്ടി മാറ്റിയും അവർ ജൈത്രയാത്ര നടത്തുന്നു ഉച്ചത്തിലല്ലെങ്കിലും പൊതു ജനം വെറും കഴുതയെന്നു മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കൊണ്ട് . 

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. ഒരു കൂട്ടുകാരാൻ എഴുതിയത് കണ്ടു വോട്ടു ചെയ്യാൻ പോകുന്നതിനു പകരം ആ സമയം ഒരു വിത്ത് നട്ടിരുനെങ്കിൽ അത് മരമായി വളർന്നു തണൽ തരും അത് പോലെ ഓസോൺ പാളിയെ സംരക്ഷിക്കും. 

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലേക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരിലാണ് വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 

നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.

ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതാക്കൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി. എന്റെ വോട്ട് നമ്മുടെ സ്വന്തം " NOTA "യ്ക്ക് .നമ്മുടെ ജനം ഇടതനെയും വലതെനെയും ചിലപ്പോൾ താമരയും ഈ പ്രാവശ്യം നന്നാകുമായിരിക്കും എന്ന പ്രതിക്ഷയിൽ വീണ്ടും വോട്ടു നല്കി വിജയിപ്പിക്കും.  പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല എന്നാലും വെറുതെ കാത്തിരിക്കാം...  മാറ്റത്തിനായി...

മാലിബ് മാട്ടൂൽ 

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല

ഇസ്ലാമിൽ പുരുഷന്മാർ സ്ത്രീയെ വെറും കാമം തീർക്കാനുള്ള കൃഷിയിടമായി മാത്രമേ കാണുന്നുള്ളൂ എന്ന് ഒരു വിദ്വാൻ എഴുതിയത് വായിക്കാൻ ഇടയായി. അതിനായി അയാൾ ഖുർആനിലെ ഈ വചനങ്ങളും കൂടെ ചേർത്തു, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌ (ഖുർആൻ 2:223) .ഇസ്ലാം സ്ത്രിയെ ഉല്‍പാദനോപകരണം മാത്രമാക്കി എന്ന് സ്ഥാപിക്കാൻ വേണ്ടി അന്യ മതസ്ഥരായ രണ്ടു പ്രായം ചെന്ന ദബതികളുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ആക്ഷേപ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടു.

സാധാരണക്കാരായ ആൾക്കാർ അത് അത്തരത്തിൽ മനസ്സിലാക്കിവെക്കും. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതുകൊണ്ടാവം നല്ല വിളവിനുവേണ്ടി കൃഷിപാടം  ചവിട്ടിമെതിക്കുന്നതുപോലെ ഭാര്യയെയും ചവിട്ടിമെതിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി വെച്ചത്.അവരവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കുനതിനു പകരം കാര്യങ്ങൾ കുറച്ച് കൂടി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമികുന്നതാണ് നല്ലത്. മുൻവിധികളോടെ ചില മതത്തെ കരിവാരി തേക്കാൻ നോക്കുന്നത് ഒരു നല്ല പ്രവണതയല്ല. മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതങ്ങൾ അവർക്കിടയിൽ വേലികെട്ടുകൾ ഉണ്ടാക്കില്ല. മനുഷ്യൻ മതങ്ങൾ സൃഷ്ട്ടിച്ച്ചു മതങ്ങൾ ദൈവങ്ങളെ സ്രിഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും പങ്കുവെച്ചു.

സ്ത്രീ വെറും ഭോഗവസ്തു മാത്രമായിരുന്ന മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ ഖുറാൻ അവതരിക്കപ്പെടുന്നത് എന്ന് കൂടി മനസ്സിലാക്കണം.അതെ ഖുർആനിൽ ഭാര്യയെ വസ്ത്രത്തോടും ഉപമിക്കുന്നുണ്ട്. ഭാര്യയെ മാത്രമല്ല ഭാര്ത്തവിനെയും. അതിനർത്ഥം വസ്ത്രം മാറുന്ന ലാകവത്തോടെ ഇണയെ മാറ്റി കൊണ്ടിരിക്കാം എന്നല്ല. "വൈൽ" എന്ന നരകം നിസ്കരിക്കുന്നവനുള്ളതാണ് എന്ന് ഖുർആൻ പറയുന്നു പക്ഷെ നിസ്കരിക്കത്തവന് നരകം ഉണ്ടെന്നു പറയുന്നുമില്ല. ഇതിൽ നിന്നും മനസ്സിലാകേണ്ടത് നിസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നവൻ നരകം ഉണ്ടെകിൽ അത് ചെയ്യാത്തവനുള്ള നരകത്തിന്റെയും ശിക്ഷയുടെയും ആഴം പറയാതെ പറയുകയാണ്‌.ചില സ്ഥലത്ത് ഡബിൾ മീനിങ്ങ് കാണാൻ സാധിക്കും.

എന്നാൽ വർഗ്ഗപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസം മാറ്റാൻ കഴിയില്ല , പുരുഷൻ ചെയ്യുന്ന പല ശാരീരിക കർമ്മങ്ങൾ സ്ത്രീക്കോ, സ്ത്രീ ചെയ്യുന്നത് പുരുഷനോ ചെയ്യാൻ സാധിക്കില്ല. ഒരാണും ഗർഭപാത്രം കടമെടുത്ത് പ്രസവിച്ചത് നാളിതുവരെ കേട്ടിടുമില്ല കണ്ടിട്ടുമില്ല. ടെക്നോളജി എത്ര വളർന്നാലും മനുഷ്യന് പലതിനും ഒരു  മാറ്റാവും ഉണ്ടാക്കാനും കഴിയില്ല. അവനെ കൊണ്ട് ഒന്നും പുതുതായി ഉണ്ടാക്കണോ നശിപ്പിക്കണോ സാധിക്കുകയില്ല. ഉള്ളതിനെ രൂപം മാറ്റാനെ മനുഷ്യനാൽ കഴിയു.കൃഷിയിടതിലെക് ഇറങ്ങിചെല്ലുന്ന കർഷകനോട് അവിടെ പാലിക്കേണ്ട നിയമങ്ങൾ കൂടി വിശദീകരിക്കുന്നുണ്ട് ഖുർആൻ. ആർത്തവ ദിനത്തിൽ അവരുമായി ശാരീരിക ബന്ധം പുലർത്തരുത് തുടങ്ങിയ കാര്യങ്ങൾ.

കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ബന്ധമെന്താണെന്ന് കൃഷിക്കാരനോടു ചോദിച്ച് മനസ്സിലാകണം.കൃഷിഭൂമിയുടെ സ്വഭാവവും  കാലാവസ്ഥ വ്യതിയത്തിനോത്തുള്ള മാറ്റവും അടങ്ങുന്ന അതിന്റെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവന്‍. സ്വന്തം കൃഷിയിടത്തില്‍ അന്യനെ വിത്തിടാന്‍  അനുവദിക്കാത്ത ഒരാൾ അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാൻ പരിശ്രമിക്കുകയും ഇല്ല. പക്ഷേ പാക്ഷാത്യ സംസ്കാരമുള്ള  ജനങ്ങൾ സ്വന്തമായി കൃഷിയിടം ഇല്ലാതെ പല സ്ഥലത്തും കൃഷി ഇറക്കാൻ ഓടി നടക്കുന്നവരാണ്. ഖുർആൻ നിയമമനുസരിച്ച് ജീവിക്കുന്ന കര്‍ഷകന് പെണ്ണിനെ കേവലം ഒരു ഉല്‍പാദനയന്ത്രമായി കാണാന്‍ കഴിയില്ല. ഖുർആൻ സ്ത്രിയെ കൃഷിയിടമായി അവതരിപിച്ചുവെങ്കിൽ പാക്ഷാത്യന്റെ മതവും സംസ്കാരവും അവളെ കാമാകേളിക്കുള്ള യന്ത്രമാക്കി തരം താഴ്ത്തി.

ഇണയും തുണയും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവർക്ക് ഈ ഉപമ ആസ്വദിക്കാന്‍ കഴിയില്ല. എന്നാൽ  യഥാർത്ഥ കൃഷിക്കാരൻ പ്രസ്തുത ഉപമയുടെ അർത്ഥം മനസ്സിലാക്കുന്നു. അവൻ അവന്റെ കൃഷിയിടത്തിനുവേണ്ട വെള്ളവും വളവും നല്കുന്നു പോഷക ഗുണം നിലനിർത്തൂന്നതൊടൊപ്പം തന്നെ വന്യജീവികളും മറ്റും കൃഷിയിടം നശിപ്പിക്കുന്നതിൽ നിന്നും വേലികെട്ടി സംരക്ഷിക്കുന്നു. ഖുര്‍ആന്‍ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കല്‍പിക ലോകത്ത് ബുദ്ധി വ്യായാമം ചെയ്യുന്ന 'ജീവി'കളോടല്ലെന്ന കാര്യം കൂടി ഒര്മ്മികണം പിന്നെ മുസ്ലിങ്ങൾക്ക്‌ വേണ്ടിയല്ല ഖുർആൻ ഇറങ്ങിയത് മറിച്ച് എല്ല വിഭാഗം ജനങ്ങളിലേക്കുമായിട്ടാണ് .ലൈംഗികബന്ധത്തിലൂടെ വൈകാരികമായ ഒരു അനുഭൂതി കിട്ടുക മാത്രമല്ല മനുഷ്യ കുലം ലക്ഷ്യം വെക്കുന്നത് മറിച്ച്  മനുഷ്യവംശത്തിന്റെ നിലനില്‍പിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുല്‍പാദനം കൂടിയാണ്.

ഇങ്ങനെയുള്ള പലവിധത്തിലുള്ള  വ്യാഖ്യാനങ്ങളിലെല്ലാം വ്യാഖ്യാതാക്കളുടെ മുൻവിധിയും മനഃശാസ്ത്രപരമായ ചിന്താമണ്ടലവും പ്രതിഫലിപ്പിക്കുന്നതായി കാണാം.അവർ നിങ്ങൾക്കൊരു വസ്ത്രമാണ്, നിങ്ങൾ അവർക്കും ഒരു വസ്ത്രമാണ്' (2:187). നാം വസ്ത്രം ധരിക്കുമ്പോൾ പലഗുണങ്ങളും നമ്മുക്ക് ലഭിക്കുന്നുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരവുമായി ഒട്ടിച്ചേർന്നു ആശ്വാസം നല്കുന്നു.അത് മറ്റുള്ളവർ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെ മറച്ചുവെക്കുന്നതോടൊപ്പം നമ്മുടെ സൌന്ദര്യവും സംസ്കാരവും പ്രകടമാക്കുന്നു.കുത്തഴിഞ്ഞ പാശ്ചാത്യന്റെ ജീവിതരിതികൾ നമ്മളെ  പരസ്പരം വസ്ത്രമാകാതിരിക്കാൻ പ്രേരണ നല്കുന്നു. അത്തരം ജീവിത ശൈലികാളാണ്  ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണവും.നിന്റെ ഭര്ത്താവിനു മുൻപിൽ പ്രദർശിപ്പികേണ്ട പലതും പൊതു ജനത്തിനു മുൻപിൽ തുറന്നിട്ട് നടക്കുന്ന ഫാഷൻ ലോകം.വർഷങ്ങൾക്കു മുന്പ് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു സമൂഹം വരാനുണ്ട് അവർ വസ്ത്രം ധരിച്ചിടുണ്ടാവും പക്ഷെ അവർ നഗ്നരായിരിക്കും.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരു വരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ” (4:1) ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽ നിന്നാണ്‌ സൃഷ്ടി ക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ്‌ ഖുർആൻ സൂചിപ്പിക്കുന്നത്‌;നാണയത്തിന്റെ ഇരു വശങ്ങൾ കൂടി ചേരുമ്പോൾ മാത്രമാണ് അതിന്‌ പൂർണത കൈവരുന്നത്‌.അവർ പരസ്പരം വസ്ത്രമാകുമ്പോൾ ആണ് ജീവിതം പൂർണമാവുന്നത്‌. ഇസ്ലാം ഒരിക്കലും ഭ്രമചര്യത്തെ അനുകൂലിക്കുന്നില്ല.നിങ്ങൾ വിവാഹം കഴിക്കുന്നതോട് കൂടി ദീനിൽ മൂനിലൊന്നു പൂർത്തിയാക്കി എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

 “സ്ത്രീകൾക്ക്‌ ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്‌".അവരെ വെറും ഒരു കൃഷിയിടമായല്ല ഖുർആൻ കണക്കാക്കുന്നത്. പോട്ടകിണറിലെ തവളകൾ പുറം ലോകത്തെ പറ്റി അറിയുന്നില്ല. അതിനകത്തെ മറ്റു തവളകളോട് ഇടുങ്ങിയ ചിന്തഗതിയുമായി അവർ ആശയവിനിമയം നടത്തുന്നു. കേട്ടപാതി കേള്ക്കാത്ത പാതി അവരത് വിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടന്തം ഉണ്ട് അല്ലാത്തവൻ ഫേസ്ബുക്കിലെ പോച്ചത്തരങ്ങളും.സ്ത്രികളുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ്‌ വാസ്തവം.പെണ്ണിന് ഖുർആൻ ജീവിക്കാനുള്ള അവകാശം സ്വത്തിലുള്ള അവകാശം ഇണയെ തിരന്നെടുക്കാനുള്ള അവകാശം  മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്ന അനന്തരാവകാശവും അടക്കം ഖുർആൻ അധ്യാപനം അങ്ങനെ പലതും സ്ത്രികൾക്ക് നല്കി.

വിവാഹ മോചനത്തിന്റെ കാര്യത്തിലും സ്ത്രികളോട് പറയുന്നത് ബന്ധം വേർപിരിയാൻ തീരുമാനിച്ചതിനു ശേഷം മൂന്ന് മാസം ഭർത്താവിന്റെ വീട്ടിൽ അവൾ കഴിയണം.അവളുടെ വയറ്റിൽ ഉള്ളതിനെ മറച്ചു വെക്കതിരിക്കാനും ആ മൂന്ന് മാസത്തിനുള്ളിൽ അവർ വീണ്ടും ഒന്നിക്കാനുള്ള ഒരവസരം ഉണ്ടാക്കാനും വേണ്ടിയാണത്. അല്ലാതെ സിനിമയിൽ കാണിക്കുന്നത് പോലെ ഒന്നാം ത്വലാഖ് രണ്ടാം ത്വലാഖ് മുത്ത്വലാഖ് യെന്ന് പറഞ്ഞു ബിരിയാണിക്ക് ഉപ്പില്ലാതത്തിന്റെ പേരിൽ ബന്ധം വേർപെടുത്തലല്ല. വിവാഹ ബന്ധം വെർപിരിയുന്നതിനെ ഇസ്ലാം ശക്ത്തമായി വിമർശിക്കുന്നു എതിർക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള മനസ്സാണ് ഒരു നല്ല മനുഷ്യനെ സ്രിഷ്ട്ടിക്കുന്നത്. ഒരു നല്ല മനുഷ്യനാണ് നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്.

ഇസ്ലാമിതര സമൂഹത്തിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ കാണുന്നത്. സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളി സായിപ്പിന്റെ അമ്മയെ സുശ്രുഷിക്കാൻ പോകുന്നതിൽ തികഞ്ഞ ബുദ്ധി ശുന്യതയാണ്. കൃഷിയിടത്തിൽ നിന്നും മുളച്ചുവന്ന ഉത്പന്നം തന്നെ വറ്റിവരണ്ട കൃഷിയിടത്തെ പുറമ്പോക്കായി തള്ളിക്കയുന്ന സമൂഹത്തില്ലാണ് ഞാനും നിങ്ങളും ജീവിക്കുന്നത് എന്നത് പകൽ പോലെ സത്യം. ഭാര്യയോടോപ്പമുള്ള ജീവിത സുഖത്തിനു വേണ്ടി പെറ്റമ്മയെ തള്ളി വ്രദ്ധസദനത്തിൽ കൊണ്ടിടുന്ന ആൾക്കാർ കൂടുതൽ ഉള്ള വിഭാഗം "കൃഷിയിടം" എന്ന ഒരു വാക്ക് മത ഗ്രന്ഥത്തിൽ ഉണ്ടെന്നു പറഞ്ഞു വിമർശിക്കാൻ ശ്രമിക്കാതിരിക്കുക.

സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.കണ്ണടച്ച് ഇരുട്ടാക്കുന്നവർ വെറും വിഡ്ഢികൾ മാത്രമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സുമായി ലോകത്തെ കാണാൻ ശ്രമിക്കുക.ഖുർആൻ 109 (1-6) ൽ പറയുന്നത് കൂടി അവസാനമായി ഇവിടെ കുറിക്കട്ടെ. "( നബിയേ, ) പറയുക: അവിശ്വാസികളേ,നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും."

 പ്രിയ സുഹ്രത്തെ അല്ലാതെ ഒളിന്നും തെളിന്നും കിട്ടുന്ന സ്ഥലത്തൊക്കെ മത വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കരുത്. സ്വന്തം മത ഗ്രന്ഥമെങ്കിലും വായിച്ചു അത് പോലെ ജീവിക്കാൻ ശ്രമിക്കുക. അവസാനമായി ഒരു കാര്യം കൂടി ബഹു ഭാര്യത്വത്തെ കുറിച്ചുള്ള തെറ്റിധാരണ മാറ്റാൻ കൂടി ശ്രമിക്കുക.രണ്ടാമത് ഒന്ന് കെട്ടാൻ പല വിധ നിയമങ്ങളും പാലികെണ്ടതുണ്ട്. ഭാര്യമാരെ തുല്യ രീതിയിൽ പരിചരിക്കാൻ പറ്റാത്തവനൊന്നും ഒന്നിൽ കൂടുതൽ കല്യാണം കഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം ഒരു ചിട്ടയായ ജീവിത വ്യവസ്ഥയാണ്‌.മാന്യമായ രീതിയിൽ രണ്ടാം കേട്ടിയവനെക്കാൾ ഉത്തമനാവില്ല ഒരു ഭാര്യയും കൂടെ കിടക്കാൻ ഒരായിരം ഗേൾഫ്രണ്ട്സും ഉള്ളവൻ.വിനാശ കാലേ വിപരീത ബുദ്ധി.

മാലിബ് മാട്ടൂൽ