നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട് അധ്വാനമുണ്ട്.വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുക്കുന്നത്.അത് പോലെയാണ് വർണ്ണ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുന്നത്.നട്ടു നനച്ചു ഒരു വിത്തിനെ മരമായി മാറ്റിയെടുക്കാൻ ഒരു പാട് അദ്ധ്വാനമുണ്ട്,പക്ഷെ ഒരു നിമിഷം കൊണ്ട് നമുക്ക് അതിനെ വെട്ടി മാറ്റാം.പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും.
ജൂലൈ 5 നു ലോക പരിസ്ഥിതി ദിനമായി നാം കൊണ്ടാടി. ഇപ്പോൾ എല്ലാറ്റിനും ഓരോ ദിനങ്ങൾ ഉള്ളത് കൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എങ്കിലും കുറച്ചു തൈകൾ നാട്ടിൽ വെച്ചു പിടിപ്പിച്ചു.നിങ്ങൾ ഒരു തൈ നാട്ടു വളർത്തുകയും അതിലെ കാഴ്കനികൾ ഏതെങ്കിലും ഒരു ജീവിയോ മനുഷ്യനോ ഭക്ഷിച്ചാൽ അത് ദാനമായി രേഖപ്പെടുത്തുമെന്നാണ് ഇസ്ലാം പ റയുന്നത്.അത് കൊണ്ട് ഒരു തൈ നടാൻ ജൂലൈ 5 വരെ കാത്തിരികേണ്ട.
ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്.നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രവർത്തന ഫലമായി ഉണ്ടായതാണ്. അത്കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നാം തന്നെയോ അല്ലെങ്ങിൽ വരും തല മുറയോ അനുഭവികേണ്ടി വരും..
കാലാവസ്തയും, പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാത്തതായി ആരും ഇല്ല.എന്നിട്ടും പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാത്തിനനുസരിച്ചു മാറ്റം വരുത്തിയതാണ് ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾ.പ്രക്രതിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന്അതിനെ നശിപിക്കുകയാണ്.യുദ്ധത്തിൽ പോലും ശത്രുവിന്റെ മരങ്ങൾ നശിപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
പ്രകൃതിയുടെ സമ്പത്താണ് വനങ്ങള്‍. അത് വെട്ടി നശിപ്പിക്കരുതെന്ന് പറയുന്നത് മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായോക്സൈഡ് ശ്വസിക്കുന്നത് ആ വനങ്ങളിലെ വൃക്ഷങ്ങളാണ്.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു.ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക.ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നതു വിഡ്ഢിയായ മനുഷ്യനാണ്.പ്രക്രതി വിഭവങ്ങളെ നശിപ്പിക്കുമ്പോൾ നാം ഓർക്കുക വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന്.ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചിടുണ്ടെങ്കിൽ പ്രക്തിയെ സംരക്ഷിക്കുക എന്നത് എത്ര നല്ല പ്രവർത്തിയാണ്.നീ നദിയിൽ നിന്നോ സമുദ്രത്തിൽ നിന്ന് തന്നെയോ വെള്ളം ഉപയോഗിക്കുന്നുണ്ട് എങ്കിൽ നിനക്ക് ആവശ്യമുള്ളത് മാത്രം എടുകുക.
ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച. (ഖുർആൻ 2:164 )
പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ് ഇസ്‌ലാമിന്റെ സന്ദേശം.നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്.പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി.