2015, ഡിസംബർ 8, ചൊവ്വാഴ്ച

ദുരന്തങ്ങൾ പറയാതെ പറയുന്നത്

 ചുട്ടു പൊള്ളുന്ന ചെന്നൈ നഗരത്തിലേക്ക് മഴ പൈതിറങ്ങുമ്പോൾ ജനങ്ങൾക്ക്‌ ആശ്വാസമായി തോന്നി.വെന്തുരുകി കിടന്ന ചെന്നൈയുടെ മണലുകൾക്ക് മഴ ലഭിച്ചപ്പോൾ ആദ്യ ചുംബനം കിട്ടിയ കന്യകയുടെ കവിൾതടം പോലെ സന്തോഷിച്ചു. മഴ നനഞ്ഞ കുളിർത്ത മണൽത്തിട്ടകൾക്കൊപ്പം വാടിത്തുടങ്ങിയ പുല്ലുകളും ആനന്ദ നൃത്തമാടി. അല്ലെങ്കിലും തമിഴർക്ക് സിനിമയിൽ ആയാലും മരിച്ചാലും പാട്ടും കൂത്തും വേണം. മഴ രണ്ടാം നാളും തുടർന്നതോടെ ഓവ് ചാലുകൾ നിറഞ്ഞു മലിന ജലം റോഡുകളിലേക്ക് കയറിത്തുടങ്ങി.മഴ പിന്നെയും പിന്നെയും തുടർന്ന് കൊണ്ടേ ഇരുന്നു കൂടെ വെള്ളത്തിന്റെ അളവ് പൊങ്ങി പൊങ്ങി വലിയ വെള്ളകെട്ടുകളായി. വെള്ളം മുട്ടോള്ളം അവിടുന്ന് അരയോളം പിന്നെ കഴുത്തോള്ളം അങ്ങനെ ആ നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിൽ ആക്കി.

വെള്ളം വെള്ളം സർവത്ര പക്ഷേ കുടിക്കാനില്ല ഒരു തുള്ളി. എല്ലാമുണ്ട് എന്ന് നാം അഹങ്കരിക്കുമ്പോൾ ചിലപ്പോൾ ഒന്നുമ്മില്ലതവനെ പോലെ ജീവികെണ്ടിവരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യൻ ദൈവത്തെ മറന്നു തുടങ്ങുമ്പോൾ എല്ലാം നമ്മുടെ വിരൽ തുമ്പിലെന്നു അഹങ്കരിക്കുമ്പോൾ ചില പ്രക്രതി ദുരന്തങ്ങൾ നമ്മുക്ക് നാം ആരാണെന്ന തിരിച്ചറിവ് നൽകും. കയ്യിൽ ആപ്പിൾ ഫോണും ചെവിയിൽ ബ്ലുടൂത്തും വൈഫൈ ഇന്റർനെറ്റും പോർച്ചിൽ കോടിയുടെ കാറും മറ്റു പലതും സ്വന്തമായി ഉണ്ട് പലർക്കും പക്ഷെ പോകാൻ ഒരിടമില്ല കഴിക്കാനോ കുടിക്കാനോ ഒന്നും ഇല്ല.നിലവിളിയുടെ ശബ്ദം കേട്ട ആരൊക്കെയോ ചേർന്ന് ക്യാബുകളിലേക്ക് എത്തിച്ചു. അന്നുവരെ അറുപ്പോടെ നോക്കിയിരുന്ന തെരുവിൽ ജീവിക്കുന്ന കുറെ മനുഷ്യർ.അവർക്കൊപ്പം ഊണും ഉറക്കവും സമൂഹത്തിലെ തരം തിരിപ്പുകൾ ഒന്നും ഇല്ലാതെ  

അവിടെ മതം, ജാതി,നിറം, ഒന്നും നോകാതെ ആരോ ഒരുക്കിയ ക്യാമ്പിൽ നിൽകുമ്പോൾ അവർ കണ്ടത് പച്ചയായ കുറെ നല്ല മനുഷ്യരെ മാത്രമാണ്. അതെ കണ്ണ് കൊണ്ട് മുൻബ് അവരെയൊക്കെ കണ്ടത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയിട്ടാണ്. ശശികല ടീച്ചർ പറഞ്ഞപോലെ മണ്ടന്മാരുടെ എണ്ണം കൂടിയത് കൊണ്ടാണ് ചെന്നൈയിൽ പലരും രക്ഷപെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ  രക്ഷിക്കാൻ നോക്കുന്നത് അവരുടെ ഭാഷയിൽ മണ്ടന്മാർ ആണെല്ലോ.എല്ലാറ്റിനെയും വർഗ്ഗിയമായി മാത്രം കാണുന്ന അവർകൊക്കെ മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഇത് പോലെ വല്ലതും അനുഭവിക്കണമായിരിക്കും. സംഭവാമി യുഗേ യുഗേ നടക്കാനുള്ളത് കാലാകാലങ്ങളിലായി നടന്നു കൊണ്ടേ ഇരിക്കുന്നു .

കുറെ സൈബർ നരമ്പുകൾ ഫോട്ടോഷോപ്പ് മായജാലത്തിളുടെ വെള്ളം കയറിയിട്ടും അമ്പലമുറ്റത്ത്‌ മാത്രം വെള്ളം കയറാത്ത ചിത്രമോ  അല്ലെങ്ങിൽ വെള്ളത്തിൽ വീണിട്ടും നനയാത്ത  ഖുറ്‌ഹാനോ അതുമല്ലെങ്കിൽ യേശുവിന്റെ വീണിട്ടും പൊളിയാത്ത പ്രതിമയോ വളരെ മനോഹരമായി ഉണ്ടാക്കും. അതിനൊത്ത ഒരു അടികുറുപ്പും തയ്യാറാക്കി ഓരോരുത്തനും സ്വന്തം മതം മെച്ചെപെട്ടെത് എന്ന് അടിച്ചു വിടും.കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന മത ഭ്രാന്തൻമാർ. വേറെ ഒരു തരം ആൾക്കാരുണ്ട് ദൈവത്തിന്റെ പ്രതിമ വെള്ളത്തിൽ ഒഴുകിപോയ പോസ്റ്റ്‌ ഇട്ട് നിന്റെ മതം തെറ്റാണു എന്ന് പറയുന്നവർ. പ്രക്രതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതോർത്തൊന്നു വേദനിക്കാതെ ഇത്തരക്കാർ അവരവരുടെ കാര്യ ലാഭം മാത്രം നോക്കുന്നു.

ഇനി നമ്മുടെ രാഷ്ട്രിയ പാർട്ടികളുടെ ലീലവിലാസങ്ങൾ നോക്കാം. വണ്ടികളിൽ പാർട്ടിയുടെ കൊടിയും ബാനറും പ്രവർത്തകർക്ക് രാഷ്ട്രിയ പാർട്ടിയുടെ പേരുള്ള വസ്ത്രവും കയ്യിൽ കൊടിയും. ഓരോ ആളെ രക്ഷിക്കുംബോളും വിവിധ പോസ്സിൽ ഫോട്ടോയും അപ്പപോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡും. നമ്മുടെ പ്രവർത്തനങ്ങളൊക്കെ നാലാൾക്കാർ കാണാൻ വേണ്ടി ആയിപോകുന്നു പലപ്പോയും. എന്തിനു വേണ്ടിയാണെങ്കിലും അവർ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിക്കാം. ഫോട്ടോ പോസ്സിനു വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിലെ മറ്റുള്ളവരുടെ അവസ്ഥ പിന്നെ പറയേണ്ടതിലല്ലോ.

യുഎസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നും  കഴിഞ്ഞ മാസം 25ന്  ശക്തമായ മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കിട്ടിയിട്ടും അതിനെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കാൻ സമയം ഉണ്ടായിട്ടും സംയോജിതമായ നടപടികൾ എടുക്കാത്തത് കൊണ്ടാണ് പ്രളയത്തിൽ  നാഷനഷ്ട്ടങ്ങൾ കൂടിയത്. കത്രിന എന്ന കൊടുംങ്കാറ്റ് കാറ്റ് ആനടിച്ചപ്പോൾ അമേരിക്കയുടെ ആധുനിക ടെക്നോളജിയെ നോക്കുകുത്തിയക്കിയാണ് സംഹാര താണ്ഡവമാറ്റിയത്. ചിലപ്പോൾ മനുഷ്യനു  വെറും നിസ്സഹായനായി നില്ക്കാനെ കഴിയു പിന്നെ അത് കഴിഞ്ഞ് അങ്ങനെ ചെയ്തിരുന്നെങ്കിൽ നഷ്ട്ടം കുറയ്ക്കാമായിരുന്നു എന്നോകെ വെറുതെ തട്ടി വിടാം.നമ്മുടേത്‌ എന്ന് കരുതുന്ന പലതും കണ്ണ് അടച്ചു തുറക്കുന്നതിനു മുനബ് പ്രക്രതി ഒന്ന് വിളയാടിയാൽ തകർന്നു തരിപ്പണമാകും.

ദുരന്തങ്ങൾ ലോകത്തിന്റെ പലയിടങ്ങളിൽ സംഭവിക്കുമ്പോൾ ഇത് താനോ കുടുംബക്കാരോ ഒരിക്കലും അനുഭവികെണ്ടിവരില്ല എന്നാണ് പലരുടെയും തോന്നൽ .മനുഷ്യൻ അവന്റെ പരിധികളും പരിമിതികളും മറക്കുന്നതോടൊപ്പം അവന്റെ അത്യാഗ്രഹവും ആർത്തിയും കൂടി വരുന്നു. എല്ലാം വെട്ടി പിടിക്കാൻ പ്രക്രതിയെ വല്ലാതെ ചൂഷണം ചെയ്യുബോൾ ഓർക്കാതെ പോകുന്നത് തന്നതൊക്കെ ചിലപ്പോൾ ആ പ്രക്രതി തന്നെ തിരിച്ചെടുക്കും. അല്ലെങ്കിലും മനുഷ്യ നീ എന്താ ചിന്തിക്കാത്തത് ജനിച്ചപ്പോളും മരിച്ചപ്പോയും നിന്നെ എടുക്കാൻ ആളുവേണം. നീ ഈ ഭൂമിയിൽ  സ്വയം നടന്നത് വളരെ ചുരുങ്ങിയ കാലം മാത്രം.തിരിച്ചറിവുകളാണ് ജീവിതം തിരുത്താനുള്ള മരുന്ന്.

പലയിടങ്ങളിലും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിരവധി മാളുകളും കൂറ്റന്‍ കെട്ടിടങ്ങളും ഇപ്പോയും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരിലും പലപ്പോഴും നാം പ്രക്രതിയെ മുറിവേല്പ്പിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നത് യുദ്ധത്തിൽ പോലും നിങ്ങൾ മരങ്ങൾ നശിപ്പിക്കരുത്. കാരണം ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാലക്രമത്തില്‍ അനുഭവിക്കുമ്പോഴാണ് നാം കണ്ണുതുറക്കുന്നത്.പല പല സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം ഓർക്കണം എല്ലാം കൂടി അവസാനിക്കുന്ന ഒരു ലോകാവസാനം വരാനുണ്ടെന്ന്. നമ്മളെല്ലാം എന്തൊക്കെയോ ആണെന്നുള്ള  ധാരണ വെറുതെയാണ് അത് തിരിച്ചറിഞ്ഞാൽ അഹങ്കാരത്തോടെ ജീവിക്കാൻ സാധാരണ മനുഷ്യൻ കഴിയില്ല.ആ ഒരു തിരിച്ചറിവ് ദൈവം നമുക്ക് നല്കട്ടെ...പ്രതിക്ഷയോടെ

മാലിബ് മാട്ടൂൽ 

2015, ഡിസംബർ 6, ഞായറാഴ്‌ച

അന്ന് പെയ്ത മഴയിൽ

 ചുമട്ടുകാരനായ ഒരച്ഛന്റെ മകനായാണ്‌ സുമേഷ് ജനിച്ചത്. രണ്ടു പെണ്‍കുട്ടികളുടെ അനിയനായി ഭൂമുകത്തേക്ക് പിറന്നു വീണത് കഷ്ട്ടപാടിന്റെയും ദാരിദ്രത്തിന്റെയും നടുവിലേക്കും.കഞ്ഞി ആയിരുന്നു മിക്ക ദിവസങ്ങളിലും കാരണം മുറ്റത്തെ കാന്താരി മുളക് കൂട്ടി വേറെ എന്ത് കഴിക്കാൻ.ലോറി സമരം തുടങ്ങി, സമരം ഒന്നു രണ്ടും ദിവസം കഴിഞ്ഞിട്ടും തീരാത്തത് കൊണ്ട് മുത്തച്ഛന്റെ കുല തൊഴിൽ ആയ തെങ്ങ് കയറ്റം ആരംഭിച്ചു. അച്ഛനെയും മുത്തച്ഛനെയും തെങ്ങാണ് ചതിച്ചത്. അത് കൊണ്ട കുല തൊഴിൽ ഉപേക്ഷിച്ചു  സുമേഷിന്റെ അച്ഛൻ പോർട്ടർ ജോലിക്കാരനായത്. മൂന്ന് മക്കളും ഭാര്യയും അന്നം കിട്ടാതെ പട്ടിണി കിടക്കാതിരിക്കാൻ മനസ്സിൽ ഭയം ഉണ്ടായിട്ടും പുറത്തു കാണിക്കാതെ ഓരോ പടവുകളും വെച്ച് തെങ്ങിൽ കയറി.

ഒരാഴ്ച്ച പിന്നിട്ടപ്പോൾ കുഴപ്പമില്ലാത്ത ഒരു സംഖ്യ മിച്ചം വന്നു . തെങ്ങ് കയറ്റക്കാർ കുറവായതിനാൽ നല്ല തിരക്കായിരുന്നു ദിവസവും. മീനും ചോറും അവർ ഭയങ്കര  രുചിയോടെ അതിലുപരി ആർത്തിയോടെ കഴിച്ചു. അങ്ങനെ കുറച്ചു നാൾ ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു.അച്ഛനെയും മുത്തച്ഛനെയും ചതിച്ച തെങ്ങ് മഴയുള്ള ആ ദിവസം സുമേഷിന്റെ അച്ചെനെയും ചതിച്ചു. ആ മനുഷ്യൻ നടുവോടിന്നു ഇന്ന് കിടക്കയിൽ കിടപ്പാണ്.അവർ വിശ്വസിക്കുന്നപോലെ ചിലപ്പോൾ മുന്ക്കാല ക്ഷാപമോ മറ്റോ ആണ് അവരുടെ കുടുംബത്തിലെ ദുരവസ്ഥയ്ക്ക് കാരണം.

സുമേഷ് പഠിക്കാൻ മിടുക്കനായിരുന്നു അതുപോലെ വരക്കാനും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടുകഴിഞ്ഞാൽ 4;30 നു രാഷ്ട്ര ദീപിക പത്രവുമായി ബസ്സ്‌ സ്റ്റാൻഡിൽ ഉണ്ടാവും. ഓരോ ബസ്സും കയറി ഇറങ്ങി പത്രം വിൽക്കും.അങ്ങനെ കിട്ടുന്ന തുക അമ്മയെ ഏല്പിക്കും.നാട്ടിലെ വലിയ വീട്ടിലെ കുട്ടികളാണ് സുമേഷിന്റെ കൂട്ടുകാരൊക്കെ.കുറെ മണിമാളികൾക്ക് നടുവിലാണ് സുമേഷിന്റെ കൊച്ചു വീട്. അവർ കൊടുക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും അവന്റെ പഠനത്തിനു ഉപകരിച്ചു അത് പോലെ ചില ദിവസങ്ങളിൽ അവരുടെ വീട്ടിൽ നിന്നും അവൻ ഭക്ഷണവും കഴിക്കും.കൂടുകാരുടെ പ്രവാസികൾ ആയ അച്ഛൻ മാരും ചേട്ടൻ മാരും  ഇവരുടെ ജീവിതത്തിന്റെ കഷ്ടപാട് തനിമയെന്ന പ്രവാസി കൂട്ടയ്മ്മയെ അറിയിച്ചു.സുമേഷിന്റെ രണ്ടാമത്തെ ചേച്ചിക്ക് അവർക്ക് ഒരു ഓട്ടോറിക്ഷ കൊടുത്തു.അവൾ ആയിരുന്നു ആ ടൌണിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ.രാവിലെ മൂന്ന് പേരും കൂടി ഇറങ്ങും ആദ്യം ചേച്ചിയെ ടൌണിലെ തുണിക്കടയിൽ ഇറക്കിയതിനു ശേഷം സുമേഷിനെയും കൂട്ടി ഓട്ടോ സ്റ്റാൻഡിൽ പോകും. അവിടെനിന്നും ഒരഞ്ചു മിനുറ്റ് നടന്നാൽ സ്കൂളിൽ എത്താം.

 SSLC യുടെ റിസൾട്ട്‌ വരുന്ന ദിവസം ആ നാട്ടുകാർക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ആ കൊല്ലത്തെ മൂന്നാം റാങ്കുകാരന് അവനായിരുന്നു സുമേഷ്. അവന്റെ സന്തോഷത്തിൽ നാട്ടുകാരും പങ്കുചേര്ന്നു. സ്കൂളിന്റെ വകയും പഞ്ചായത്ത് വകയും കാശ് അവാർഡും ട്രോഫിയും കിട്ടി. പഠിക്കാൻ എല്ലാ സൌകര്യങ്ങൾ ഉണ്ടായ കുട്ടികൾ പലരും തോറ്റപ്പോൾ സുമേഷ് നാടിന്റെ അഭിമാനമായി.പിന്നെ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ്‌ എടുത്തു ഗവർമെന്റ് കോളേജിൽ പഠനം തുടങ്ങി.പ്രീഡിഗ്രിയും ഒപ്പം ഒരു കോച്ചിംഗ് സെന്ററിലും പോകാതെ മെഡിക്കൽ എന്ട്രന്സും പാസ്സായി.മെറിറ്റ് സീറ്റിൽ മെഡിക്കൽ കോളേജിൽ MBBS പഠനം ആരംഭിച്ചു. അതിനിടയിൽ ഡ്രൈവിംഗ് ലൈസെൻസും ആക്കി.പകൽ സമയത്ത് ചേച്ചിയും രാത്രിയിലും ഒഴിവു ദിവസങ്ങളിലും സുമേഷും ഓട്ടോ ഓടിച്ചു.മകൻ ഡോക്ട്ടർ ആവുന്നത് കാണാൻ നില്ക്കാതെ ശോഷിച്ച ശരീരവും തളർന്ന മനസ്സുമായി ഈ ഭൂലോകത്ത് നിന്നും അയാൾ യാത്രയായി.

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞു സുമേഷ് തിരിച്ചു പോകുമ്പോൾ രാത്രി 12.30 മണി ആയിടുണ്ടാവും. നല്ല കോരി ചൊരിയുന്ന മഴ റോഡു മുഴുവനും വെള്ളം. വളരെ പതുകെ പോകുന്നതിനിടയിൽ പർദ്ദ ധരിച്ച ഒരു സ്ത്രീ ഒറ്റയ്ക്ക് നില്ക്കുന്നു. അവരുടെ അടുത്ത് ഓട്ടോ നിർത്തി എങ്ങോട്ടാണ് പോകേണ്ടെതെന്നു തിരക്കി. അടഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു കണ്ണാപുരം റെയിൽവേ സ്റ്റേഷൻ.ഞാനും അങ്ങോട്ടാണ് പോകുന്നത് കയറി ഇരുന്നോളു.അവരുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു പിന്നെ ചോദ്യങ്ങൾക്കൊക്കെ വെറും മൂളൽ മാത്രം.മനസ്സിൽ വല്ലാത്ത സംശയം, വല്ല കേസ്കെട്ടോ മറ്റോ ആയിരിക്കും.ചിന്തകൾ പലതും മാറി മറിഞ്ഞു അവസാനം എന്തെങ്കിലും ആവട്ടെ എനിക്ക് എന്ത് കാര്യം.അവരെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഒന്നും ചോദിക്കാതെ 200 രൂപ നോട്ടും കൊടുത്ത് പെട്ടെന്ന് നടന്നു നീങ്ങി. പള്ളിക്കരയിലുള്ള വീട്ടിലെത്തി ഓട്ടോ നിർത്തിയപ്പോൾ ആണ് സീറ്റിൽ ഒരു കറുത്ത ബാഗ് കണ്ടത്.

തുറഞ്ഞു നോക്കിയപ്പോൾ പണവും സ്വർണാഭരണങ്ങളും.പക്ഷെ അന്യരുടെ മുതലിനേക്കാൾ നല്ലത് ഒന്നും ഇല്ലായ്മയുടെ സന്തോഷമാണ്.ആ സ്ത്രീ വെച്ച് മറന്നതായിരിക്കും.റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കി അവരെ കണ്ടിലെങ്കിൽ മാത്രം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എല്പ്പിക്കാം.റെയിൽവേ സ്റ്റേഷനിൽ മുന്നിൽ അതാ അവർ നില്ക്കുന്നു . സന്തോഷത്തോടെ അവരുടെ ബാഗ് കൊടുത്തു. ഒരു നന്ദി വാക്കും പറയാതെ 500 ന്റെ നോട്ടു കൊടുത്തു പെട്ടെന്ന് സ്ഥലം വിട്ടു.വീണ്ടും സംശയം ഇനി വല്ല ചെക്കൻ മാരുടെ കൂടെ ഒളിചോടുന്നതായിരിക്കുമോ. രൂപം കണ്ടിട്ട് 35 വയസ്സിനടുത്ത് ഉണ്ടാകും.കല്യാണം കഴിഞ്ഞു ഒളിച്ചോടുന്നതായിരിക്കുമോ. ഒരു നിമിഷം പിന്തുടരാൻ തയ്യാറായി ഓട്ടോയിൽ നിന്നും ഇറങ്ങി. അപ്പോയാണ്  വെസ്റ്റ്‌ കോസ്റ്റിൽ വന്നിറങ്ങിയ ഒരു ഫാമിലി ഓട്ടം പോകുമോയെന്ന് ചോദിച്ചത്. കിട്ടിയ ഓട്ടത്തേക്കാൾ വലുതല്ല വല്ലവരുടെയും കാര്യം.

പിറ്റേ ദിവസത്തെ രാഷ്ട്ര ദീപികയിലെ തലകെട്ട് സുമേഷിനെ വല്ലാതെ വിഷമിപ്പിച്ചു.വെങ്ങരയുള്ള വീട്ടിൽ കള്ളൻ കയറി വീട്ടമ്മയെ കെട്ടിയിട്ട് പണവും ആഭരണവുമായി കടന്നു കളഞ്ഞു. സുമേഷിന്റെ ഓട്ടോയിൽ ആ സ്ത്രീ കയറിയ സ്ഥലവും വെങ്ങരയാണ്. അവൻ ആ വാർത്ത‍ കണ്ടതും പോലീസ് സ്റ്റേഷനിൽ പോയി അവന്റെ സംശയം അറിയിച്ചു. തലേന്ന് രാത്രി നടന്ന സംഭവം ഓരോന്നായി പറഞ്ഞു കൊടുത്തു. മുഖം മൂടി ധരിച്ച ആ സ്ത്രിവേഷം കെട്ടി ഓട്ടോയിൽ കയറിയത് ഒരു ആണായിരുന്നു.കളവു നടത്തിയ സ്വർണ്ണം കയ്യിൽ കിട്ടിയിട്ടും കള്ളനു തന്നെ കൊണ്ട് കൊടുത്ത വിഡ്ഢി. പോലീസിന്റെ വായിൽ നിന്നും പുളിച്ച കുറെ തെറി.വാദി പ്രതിയകുമെന്ന അവസ്ഥയിൽ അവൻ തന്ന 500 ന്റെ നോട്ടു പോലീസിനു  കൊടുത്ത് സ്ഥലം വിട്ടു.

അല്ലെങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.പിറ്റേ ദിവസം പോലീസ് സുമേഷിനെ വിളിപ്പിച്ചു.കള്ളനെ കിട്ടുന്നത് വരെ താൻ കുടുങ്ങിയെന്നു കരുതിയ പോയത്.പക്ഷെ അതിനായിരുന്നില്ല വിളിപ്പിച്ചത്.അവൻ ഇന്നലെ കൊടുത്ത 500 ന്റെ നോട്ട് ഒന്നാതരം കള്ളനോട്ടയിരുന്നു. കൂട്ടത്തിൽ ഒരു തല തെറിച്ച കൊണ്സ്ടബിൾ പറഞ്ഞു കള്ളനോട്ടടിച്ചാണോ ഡോക്റ്റർ ആവാൻ പഠിക്കുന്നത്.ഇല്ലാത്തവൻ വല്ലതും ആവുന്നത് ചിലർക്ക് പിടിക്കില്ല.കള്ളനെ കിട്ടിയതോടെ ആ കുരുക്കിൽ നിന്നും രക്ഷപെട്ടു. ദൈവത്തിനു സ്തുതി.അവസാന വർഷമായത് കൊണ്ട് ഹൊസ്റ്റലിൽ തന്നെ താമസിച്ചു പഠിച്ചു.റാങ്ക് വാങ്ങി MBBS പാസായി മെഡിക്കൽ കോളേജിൽ തന്നെ പ്രാക്ടിസും തുടങ്ങി.ആദ്യ പേഷ്യന്റ് പഴയ കാലത്തെ ഫ്ലാഷ് ബാക്കിലെ ഒരു കുട്ടിയായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരി കുട്ടിയാണ് സുമേഷിന്റെ കോളേജിനടുത്തുള്ള ശ്രീജ. അഴകുള്ള കണ്ണുകളും ചെറുപുഞ്ചിരി വിതറുന്ന ചുണ്ടുകളും ചുവന്നു തുടുത്ത കവിൾ തടവും വെളുവെളുത്ത ശരീരവും പണക്കാരിയുടെ ഹുങ്കും പഠിപ്പിസ്റ്റ് എന്ന വിളിയും അവളെ ഒരു കൊച്ചു അഹങ്കാരിയാക്കി.പഠിക്കാൻ മിടുക്കന്നായ സുമേഷ് ഒരിക്കൽ അവന്റെ ഇഷ്ട്ടം അറിയിച്ചു. പിറ്റേന്ന് ബസ്സ് സ്റ്റാൻഡിൽ പത്രം വില്ക്കുന്ന അവന്റെ അടുത്തേക് അവൾ ദേഷ്യത്തോടെ വന്നു. ആൾ കൂട്ടതിനു നടുവിലുള്ള അവനോട് വീട്ടിലെ അടുപ്പിൽ ചേരപായുന്ന കരിമ്പാ നിനക്കണോ എന്നെ പ്രേമികേണ്ടതു. അവൾ  അപമാനിച്ചതിനു ശേഷം കൂട്ടുകാരുടെ ഇടയിൽ അവൻ കരിമ്പനായി അറിയപ്പെട്ടു.ഡോക്ട്ടർ ആയതിനു ശേഷവും അവൻ അറിയപെട്ടത്‌ ഡോക്ട്ടർ കരിബൻ സുമേഷ് എന്നായിരുന്നു.

ദിവസവും അവളുടെ പിറകെ കുറേപേർ വട്ടമിട്ട് പറക്കും ഒരു കഴുകൻ കണ്ണുമായി.അവളുടെ ശരീരവും സൗന്ദര്യവും കണ്ടു മോഹിച്ചു വിവാഹ അഭ്യർത്ഥനയുമായി ആൾക്കാർ വരാൻ തുടങ്ങി.ഇപ്പോൾ കല്യാണം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞു വന്നവരെ തിരിച്ചയച്ചു.അവൾ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു വലിയ പണക്കാരന്റെ ഏക മകൻ കല്യാണം ആലോചിച്ചു വന്നു. ഇവനെക്കാൾ സുന്ദരനെ എനിക്ക് കിട്ടുമെന്ന വിശ്വാസം ആ ആലോചന വേണ്ടെന്നു വെക്കാൻ  അവളെ പ്രേരിപ്പിച്ചു.പല മാറരോഗങ്ങളും പിടിപ്പെട്ട അവളുടെ കല്യാണം നടക്കാതെ പോയി.വീണ്ടും മഴക്കാലവും കൂടെ പകർച്ച വ്യാധിയും. നാട് പനിച്ചു വിറക്കുന്നു കൂടെ കുരങ്ങൻ പനിയെന്ന പുതിയ പനിയും.ആറു കൊല്ലം കൊണ്ട് ശ്രീജയുടെ പ്രതിരോധ ശേഷി കുറവുള്ള  ശരീരം പല രോഗങ്ങളാൽ വല്ലാതെ ക്ഷീണിച്ചു.ICU യിൽ കിടക്കുന്ന അവളെ ദൈവം അധികം ബുദ്ധിമുട്ടിക്കാതെ മേലോട്ടെക് എടുത്തു.

ആദ്യമായി പ്രണയം തോനിയ പെണ്ണിന്റെ ധരുണമായ അന്ത്യം കാണാൻ വേണ്ടിയാണോ ദൈവം അവളെ അവിടേക്ക് എത്തിച്ചത്.ശക്തമായ മഴ പിന്നെയും തുടർന്നു.റോഡും നാടും വെള്ളത്തിനടിയിൽ. മുറ്റത്ത്‌ വീണ തെങ്ങയെടുക്കാൻ പോയ സുമേഷിന്റെ അമ്മ വൈദ്യുധി കമ്പി പൊട്ടി വീണത് അറിയാതെ വെള്ളത്തിൽ നിന്നും ഷോക്കടിച്ചു മരിച്ചു.ദുരന്തങ്ങൾ അവരെ വിടാതെ പിന്തുടര്ന്നു.അമ്മയുടെ മരണ ശേഷം അവർ വയനാട്ടിലേക്ക് പോയി.അച്ചന്റെ അനിയൻ അവിടെയാണ് താമസിക്കുനത്. സ്കോളർഷിപ്പ്‌ കിട്ടി ലണ്ടനിൽ MD ക്ക് പഠിക്കാൻ സുമേഷ് യാത്രയായി.വീണ്ടും അവരുടെ ജീവിതത്തിൽ വസതം വന്നു.

ഒന്നരവർഷം കഴിഞ്ഞപ്പോൾ വയനാടിനെ ഇളക്കി മറിച്ച പേമാരിയും ഭൂകമ്പവും ഉരുൾ പൊട്ടലും. സുമേഷിന്റെ ശേഷിക്കുന്ന സഹോദരിമാരും ഇളയച്ഛനും ഭാര്യയും ഒരുമിച്ച് മരണത്തിനു കീഴടങ്ങി. എക്സാം അടുത്തായത് കൊണ്ട് അവസാനമായി അവരെ ഒരു നോക്ക് പോലും കാണാനാവാതെ സുമേഷ് ലണ്ടനിൽ തനിച്ചിരുന്നു കരഞ്ഞു.മഴ കവർനെടുത്ത ഒരു കുടുംബം, എല്ലാം കാണാനും സഹിക്കാനും  വേണ്ടി സുമേഷിന്റെ ജന്മം മാത്രം ബാക്കി. തകർന്ന മനസ്സുമായി ഒരു വിധത്തിൽ എക്സാം എഴുതി തീർത്തു. ഇത്തവണ റാങ്കിന്റെ തിളക്കമില്ലാത്ത സാധാരണ വിജയം.ശേഷിക്കുന്ന ജീവിതം വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സ നല്കി അങ്ങനെ കഴിഞ്ഞു പോയി.

കുറെ പണവും തടിയോത്ത മക്കളും ഉള്ള ആളോട് ഇത് ദൈവത്തിന്റെ പരീക്ഷണം ആണെന്ന് പറഞ്ഞാൽ അയാൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല മറിച്ച് ദാരിദ്രവും കഷട്ടപാടും ഉള്ള സുമേഷിനെ പോലെയുള്ള ഒരാളോട് ഇത് ദൈവത്തിന്റെ പരിക്ഷണം ആണെന്ന് പറഞ്ഞാൽ അത് അയാൾക്ക്‌ ഉൾകൊള്ളാൻ കഴിയും. സന്തോഷം വരുമ്പോൾ പലപ്പോഴും നാം ദൈവത്തെ മറക്കുന്നു. ദുഖം വരുമ്പോൾ ദൈവത്തോട് വേവലാതി പെടുന്നു. ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായൊ ആയി യാതൊരു ബന്ധവും ഇല്ല. അങ്ങനെ വല്ലവർക്കും തോനിയാൽ അത് നിങ്ങളുടെ വെറും തോനൽ മാത്രമാണ്.

മാലിബ് മാട്ടൂൽ



2015, നവംബർ 21, ശനിയാഴ്‌ച

ജീവിതം മുതൽ മരണം വരെ മാത്രം

ജീവിതം മുതൽ മരണം വരെ മാത്രം 
 --------------------------------------------
അമ്മയുടെ ഗർഭത്തിൽ നിന്നും ഒരു കുഞ്ഞായി ജനിച്ചത് ആണയോ പെണ്ണായോ അല്ലെങ്ങിൽ ഹിജഡയായോ ആയിരിക്കാം.പിച്ചവെച്ചു തുടങ്ങുമ്പോൾ ജീവിതത്തിലെ സുഖവും ദുഖവും നമ്മോടൊപ്പം യാത്ര തുടരും. പെട്ടെന്നൊരു നാൾ മരണം നമ്മെ വാരി പുണരും.ഗർഭമെന്ന മൂന്ന് അക്ഷരത്തിൽ നിന്നും തുടങ്ങി മരണമെന്ന മൂന്ന് അക്ഷരത്തിൽ അവസാനികുമ്പോൾ ജീവിതമെന്ന മൂന്ന് അക്ഷരം സന്തോഷം സങ്കടം എന്ന മൂന്ന് അക്ഷരത്തിന്റെ സുഖവും ദുഖവും നാം മാറി മാറി രുചിക്കാൻ അവസരം ഉണ്ടാക്കും .പിറന്നു വീണത് ഒരച്ഛന്റെയും അമ്മയുടെയും  മകനായോ മകളായോ ആയിരിക്കും. ജനനം നമ്മെ ആരുടെയൊക്കെയോ അനിയനോ അനുജത്തിയോ ആക്കി, കാലം കടന്നു പോയാപ്പോൾ ചേട്ടനോ ചേച്ചിയോ ആയി. പിന്നെ ആരുടെയോ ഇണയായി അമ്മയായി അച്ഛനായി അങ്ങനെ അങ്ങനെ ജീവിത രേഖ കറങ്ങി കൊണ്ടേ ഇരുന്നു മരണം വരെ .

നാണയത്തിനു ഇരുവശമുണ്ടെങ്കിലും കാഴ്ചയിൽ ഒരുവശമേ കാണൂ എന്നല്ല ഒരുവശമേ കാണാൻ ശ്രമിക്കൂ എന്നതാണ് പലരുടേയും പ്രശ്നം.ദൈവം തന്ന ജീവിതം തന്നെ ഒരു വലിയ സമ്മാനമാണ്, പലരും വിടരും മുന്പേ അടർന്നു വീഴുന്നു. ഇഷ്ടപെട്ടതം ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒരു ജീവിതം  കിട്ടാതെ സ്വന്തം ജീവിതം അവസാനിപ്പിച്ച കുറെ വിഡ്ഢികലെ നമ്മുക്ക് അറിയാം.ഒരു മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ ആവശ്യമായ ധൈര്യത്തിന്‍റെ പകുതി ധൈര്യം പോലും പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ട് ജീവിക്കാന്‍ അവന്/അവള്‍ക്ക് ആവശ്യമില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്.ജനനം മുതൽ മരണം വരെ കൂടെയുണ്ടാകുംമെന്നു കരുതുന്ന എല്ലാ ബന്ധങ്ങളും വെറും വിശ്വാസമാണ്.വിശ്വാസം അതല്ലേ എല്ലാം എന്നല്ലേ പുതു മൊഴി. 

വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ, നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം, വിരൽ നാടകമാടുകയല്ലോ ജീവിതമാകേ.......ഇത് ജീവിതവുമായി ബന്ധമുള്ള നല്ല ഒരു  സിനിമ ഗാനമാണ് .ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റാത്ത വല്ലാത്തൊരു പുകമറയുണ്ട് ഇന്നത്തെ ജീവിതത്തിനു.പശുപാലാൻ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സ്വന്തം ഭാര്യയെ വരെ കാഴ്ച്ച വെക്കുബോൾ മറ്റു ചിലർ വയറു നിറക്കാൻ കെട്ടുതാലി വരെ പണയം വെക്കുന്നു.ജീവിക്കനറിയാതെ വേഷപകര്‍ച്ചകളില്‍ ആഴ്ന്ന് പൊകുന്നവര്‍ അറിയാതെ പോകുന്നത് ഒരിറ്റ് അന്നത്തിന് വേണ്ടീ കൈ നീട്ടുന്നവന്റെ വയറിന്റെ വിശപ്പിന്റെ വേദനയാണ്. 

ഇത്‌ എന്റെ മാത്രം ലോകമല്ല. നമ്മളെല്ലാവരും വിത്യസ്ഥമായ കോണുകളിൽ കൂടി സഞ്ചരിച്ച ലോകം. ജീവിതമെന്ന തോണിയിൽ ഇനിയും സഞ്ചരിക്കേണ്ടുന്ന ലോകം. പഠിപ്പിച്ചു എൻജിനിയർ ആക്കിയ പിതാവിനെ ഭാര്യയോടൊപ്പം ചേർന്ന് വഴിവിട്ട ജീവിതത്തിലൂടെ നാലു കാശ് ഉണ്ടാകുമ്പോൾ ചവിട്ടി പുറത്താക്കുന്നവനും പെറ്റമ്മയെ നടുറോട്ടിൽ  ഉപേക്ഷിക്കുനവനും  ഭർത്താവിനെ കുടിപ്പിച്ചു കിടത്തി നിശാപാർട്ടികളിൽ ന്രത്തം ചവിട്ടുന്നവളും പെറ്റകുഞ്ഞിനെ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്നവളും അടങ്ങുന്ന സ്നേഹം വറ്റി വരണ്ട ഇരുണ്ട ഈ ലോകത്ത്‌ നാം ജീവികുമ്പോൾ മനസ്സ് പതറാതെ മുന്നോട്ട് പോകണമെങ്കിൽ മരണ ശേഷം ദൈവത്തെ കണ്ടു മുട്ടുമെന്ന പെടിവേണം.അല്ലെങ്കിൽ ഒരു ചാണ് കയറിൽ അവസാനിക്കും നമ്മുടെ സമൂഹം.

 ഞാൻ എന്ന ഭാവവും ജീവിതത്തിലെ ധാരാളിത്തവുമായി വര്‍ത്തമാനകാലത്തിലെ ജനജീവിതം മാറിയിരിക്കുന്നു.പണമുള്ളവന്  ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പൊങ്ങച്ച പ്രകടനങ്ങൾ പാവപെട്ടവൻ ലോണെടുത്ത് അവനെ പോലെ ആളെ കാണിക്കാൻ പെടാപാട് പെടുഞ്ഞു .ആകശകോട്ട കെട്ടിയവനും ഓലകുടിൽ പണിതവനും മരണത്തോടെ ഒരു പോലെ ആകുന്നു.നാം ജനിച്ചു കഴിഞ്ഞാൽ ഒരു ചെവിയിൽ ബാങ്കും മറ്റേ ചെവിയിൽ ഇഖ്വമത്തും കൊടുക്കും പക്ഷെ നിസ്കാരമില്ല.നാം മരിച്ചു കഴിഞ്ഞാൽ ബാങ്കും ഇഖ്വമത്തും ഇല്ല പക്ഷെ നിസ്കാരം ഉണ്ട്. ബാങ്കിന്റെയും നിസ്ക്കാരത്തിന്റെയും ഇടയിലുള്ള കാലം മാത്രമേ നാം ഇവിടെ ജീവിക്കുന്നുള്ളു.  ജനനം മുതല്‍ മരണം വരെ ഉള്ള യാത്ര മാത്രമാണ് ജീവിതം. അതിൽ വിജയിച്ചവനും പരാജിതനും ഉണ്ടാവാം പക്ഷെ  മരണത്തിനു മുന്നില്‍ വിജയിയും പരാജിതന്‍ ഒരു പോലെ കീഴടങ്ങും. നമ്മൾ  ഭൂമിയോട് വിട പറയുമ്പോള്‍ നമ്മുക്ക് ഒന്നും കൊണ്ടുപോകാനാവില്ല പക്ഷെ നമ്മെ കൊണ്ട് പോകാൻ ആളുകൾ വേണം. ഈ ഭൂമിയിലെ ഒരു വിധം എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ ഈ ചെറിയ ഒരു വിവേകം മതി മനുഷ്യൻ.

മാലിബ് മാട്ടൂൽ

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

പട്ടിയും പോത്തും പന്നിയും പശുവും പിന്നെ കുറെ പട്ടിണി പാവങ്ങളും.

    "മ" എന്ന അക്ഷരം കൊണ്ട് മായാജാലം കാട്ടുന്ന മകാരം മാത്യുവിനെ കുറിച്ചു നിങ്ങൾ കേട്ടിടുണ്ടാവും. ഇവിടെ ഇന്നത്തെ പത്രങ്ങളിലും പല വിധ മീഡിയകളിലും ചർച്ച ചെയ്യപെടുന്ന 'പ" യെ കുറിച്ചാണ് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്. "പ" യെന്ന സാധനം കിടന്നുറങ്ങുന്ന "പ" യെല്ലട്ടോ.പാ യിൽ തുടങ്ങുന്ന ചില മൃഗങ്ങൾ ആണ് ഇന്നത്തെ ചൂടൻ ചർച്ചാ വിഷയം.

പോത്ത് : ബീഫും പൊറോട്ടയും വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെ. ദേശീയ ഭക്ഷണമായി അറിയപ്പെട്ട ഈ ജോഡി കേരളീയ ഹിന്ദുക്കള്‍ക്ക് പോലും വളരെ ഇഷ്ട്ടമാണ്. മൈദാ ഫെസ്റ്റ് നടത്താതെ തന്നെ പൊറോട്ട വംശനാഷ ഭീഷണി നേരിടുകയാണ്  ഇപ്പോള്‍ ബീഫിനും അതെ ഗതി.കുറച്ചു കാലം മുമ്പ് ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരത്തും പശുക്കളെ കൊന്നിടുന്ന പ്രതികളെ പിടിച്ചപ്പോള്‍ അവരെല്ലാവരും ആര്‍.എസ് .എസുകാര്‍.അതോടെ ആ പ്ലാൻ ചീറ്റിപോയി.താമര വിരിയിക്കാൻ അടവുകൾ പലതും മുന്പേ പയറ്റാൻ തുടങ്ങിയിരുന്നു പക്ഷേ സുരേഷ് ഗോപിയെ പോലെ വെറും ഗോപിയാകൽ മാത്രമേ ഉണ്ടായുള്ളൂ. ഇനി പോർക്ക്‌ ഫെസ്റ്റിലൂടെയെങ്കിലും ഒരു താമര വിരിയട്ടെ എന്ന് ആശംസിക്കാം.താമര പോലെ ഫുൾ ടൈം വെള്ളത്തിൽ കിടക്കുന്ന ഒരു ജനതയെ വാർത്തെടുക്കാൻ മാത്രം  കേരളത്തിൽ കഴിഞ്ഞു.

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. കാലന്റെ വാഹനം ആണ് പോത്ത് . രാജമാണിക്യം സിനിമയ്ക്ക് ശേഷം പുള്ളി ഇപ്പോയാണ് ചാനലുകളിൽ വീണ്ടും സജീവമായത്. ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ ആൾ ഭയങ്കര ഫൈമസ് ആയി. കറുത്ത മുത്ത്‌ അങ്ങനെ കോട്ടും സ്യൂട്ടും ഇട്ട ചാനൽ ഭുജികൾക്ക് സംസാരിക്കാൻ ഒരു വിഷയമായി. .അപ്പോൾ എനിക്ക് ഒരു ചെറിയ സംശയം തോന്നി. പോത്തിറച്ചി എല്ലാവരും കയിച്ചാൽ മരണ സംഖ്യ കുറയുമല്ലോ. എങ്ങനെ എന്നല്ലേ കാലനു വരാൻ വാഹനം ഇല്ലെങ്കിൽ പിന്നെയെന്താ ചെയ്യുക. അവർ ലാവിഷായി ജീവികട്ടെയെന്ന് കാലനും കരുതും.

പശു : പശു മാതാവ് നമുക്ക് ഫ്രീ ആയി തരുന്നത് ചാണകം മാത്രമേയുള്ളൂ. പാൽ നമ്മൾ ബാലമായി പിടിച്ചു വലിച്ചു വാങ്ങുന്നത അത് കൊണ്ട് ഇനി മുതൽ മാതാവിനെ വേദനിപിക്കില്ല എന്ന് തീരുമാനിച്ചു കൂടെ. പശുവിനെ വളര്‍ത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന  ദരിദ്രരായ ഇന്ത്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞതിനു ശേഷവും അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിക്കുന്നു..പാലു തരാത്ത പശുവിനെ അവസാനം പട്ടിണിക്കിട്ടൂ കൊല്ലുക മാത്രമേ അവരുടെ മുന്ബിലുള്ള ഏക വഴി.മൂസ നബിയുടെ  നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് സീനായിലെത്തിയപ്പോള്‍ അവിടെ കണ്ട ഗോ പൂജകരെ അനുകരിച്ച് ഗോവിന്റെ കോലമുണ്ടാക്കി ആരാധിച്ച സമരിയക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായമായ ബക്റ(പശു) യിൽ വിവരിക്കുന്നുണ്ട്.അത് കൊണ്ട് അതിനെ ആരാധിക്കണം എന്നില്ല പശുവിനെ മാത്രമല്ല മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ദിവ്യത്വമോ പവിത്രതയോ ഇല്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം.പശു  മാതാവ് പ്രസവിക്കുന്ന കുട്ടി കാളയായിരുനു അപ്പൊ ആ മാതാവിന്‍റെ പുത്രന്‍ അഥവാ സഹോദരന്‍ ,അതിനെ കൊല്ലാം.പശു മാതാവ് ആകുമ്പോള്‍ സ്വാഭാവികമായി അത് മായി ബന്ധപെട്ട ജീവികള്‍ മറ്റു പലതും ആകണമല്ലോ.

പന്നി : ഒരിക്കല്‍ ഭൂരക്ഷയ്ക്ക് പന്നിരൂപത്തില്‍ മഹാവിഷ്ണു അവതരിക്കുകയുമുണ്ടായി. എന്നാല്‍ പൊതുവെ മാംസാഹാരം പ്രോത്സാഹിപ്പിക്കാത്ത ഹിന്ദു മതത്തില്‍ പന്നിയെ ആഹരിക്കാന്‍ ഉപദേശിക്കുന്നുമില്ല.പന്നിയെ തിന്നരുത് എന്ന് മറ്റു മത ഗ്രന്ഥങ്ങളും പറയുന്നുണ്ട്. ആവര്‍ത്തന പുസ്തകം 14.8-ബൈബിള്‍,  'അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്ക് അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു'.ഖുര്‍ആന്  (16.115) (2.173) -ശവം,രക്തം,പന്നിമാംസം അള്ളാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപെട്ടത്‌ നിങ്ങള്ക്ക് വിലക്കിയിരിക്കുന്നു.പന്നി തിന്നരുത് എന്ന് ജൂതന്‍ ക്രിസ്ത്യന്‍ മുസ്ലീം മത വിഭാഗങ്ങള്‍ ആദി കാലം മുതലെ  നിഷ്‌കര്‍ഷിച്ചത്.ഇനി പോർക്ക്‌ ഫെസ്റ്റ് നടത്തി എല്ലാവരും പന്നി കയിക്കണം എന്ന് പറയരുത്. കഴിക്കുന്നവർ കഴിക്കട്ടെ വേണ്ടാത്തവർ കഴിക്കാത്തിരിക്കട്ടെ.

പട്ടി : പല തരം പട്ടികൾ ഉണ്ട് നമ്മുക്കിടയിൽ, വാസം തെരുവിലാണെങ്കിലും പക്ഷെ അവനാണ് താരം.റിയാലിറ്റി ഷോകളിൽ മാത്രം കാണുന്ന ചിലർക്ക് ആ തെരുവ് പട്ടികളെ തൊട്ടാൽ പൊള്ളും.കാരണം പട്ടികളോടുള്ള സ്നേഹമല്ല മറിച്ചു പണം തരുന്നവരോടുള്ള കൂറാണ്. ആയിരം പാവങ്ങളെ കടിച്ചു ആശുപത്രിയിൽ ആക്കിയാലും ഒരു തെരുവ് പട്ടിപോലും പീഡിപ്പിക്കപ്പെടരുത് കാരാണം പേവിഷ ബാധക്കുള്ള മരുന്ന് വിറ്റു പോണം. മരുന്ന് കമ്പനികൾ കൊടുക്കുന്ന കാശും വാങ്ങി പട്ടി സ്നേഹം പ്രകടിപ്പിക്കുന്നവർ ഒരു ദിവസമെങ്കിലും കാൽ നടയായി തെരുവുകളിൽ കൂടി നടക്കണം. പണ്ടൊരു മന്ത്രി പറഞ്ഞുവെത്രെ കേരളത്തിലെ റോഡിന്റെ ശോജനിയാവസ്ഥ മനസ്സിലാക്കാൻ ഞാൻ തിരുവന്തപുരം മുതൽ കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്തു. ഒരു കുയപ്പവും കണ്ടില്ല..അത് പോലെയ ചില നായികമാർ തെരുവ് പട്ടിയുടെ കാര്യത്തിൽ പറഞ്ഞത്.

പട്ടിണി : ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യൻ.ധനികന്റെ വയർ സ്തംഭനം പാവപെട്ടവന്റെ  ക്ഷാപമാണ് എന്ന് ആര് പറഞ്ഞത് എത്ര ശരിയാണ് .ലോകത്ത് ഏറ്റവും അധികം പട്ടിണി അനുഭവിക്കുന്ന ദരിദ്ര ജനങ്ങൾ ഉള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. അവരുടെ പട്ടിണി മാറ്റാൻ ഒരു നേരത്തെ ആഹാരം കൊടുക്കാൻ കയിയാത്ത നമ്മുടെ ഗവെർമെന്റ് ഇന്ന ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പോത്തിറച്ചിയോ പശുവിറച്ചിയോ കഴിച്ചതിന്റെ പേരിൽ ഒരാളെ അറും കൊല ചെയ്യുനതിനു മുന്പ് നമ്മുടെ ജനങ്ങളോട്  പറയണം ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരാൾകെങ്കിലും എത്തിച്ചു കൊടുക്കാൻ.നമ്മൾ മറ്റുള്ളവരെ കാണിക്കാനാണ് ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ആഹാരം ആവശ്യത്തിൽ കൂടുതൽ ഉണ്ടാകുകയും ഗമയോടെ ബാക്കിയുള്ളത് വലിച്ചെറിയുകയും ചെയ്യുന്നു. ജർമനിയിലെ ഒരു റെസ്റ്റൊറന്റിലാണെന്ന് തോന്നുന്നു ഇങ്ങനെ എഴുതി വെച്ചത് പൈസ നിങ്ങളുടെതായിരിക്കും പക്ഷെ റിസോയിസ് നമ്മുടെതാണ്‌ അത് കൊണ്ട് ഭക്ഷണം ബാക്കിവെച്ചാൽ  പിഴ അടക്കണം.ശീലങ്ങൾ മാറ്റാൻ നാം തയ്യാറാവണം.

പ്രതികരണം : ഹിന്ദു ഉണര്‍ന്നാല്‍... ഇസ്ലാം ഉണര്‍ന്നാല്‍... കൃസ്ത്യാനി ഉണർന്നാൽ... ചില പോസ്റ്ററുകല്‍ കണ്ട് മടുത്തു... ഉണർന്നാൽ വളരെ ഉപകാരം കാരണം അവർ ഉണരേണ്ടത് നാട്ടിന്റെ നന്മയ്ക്കാണ് അല്ലാതെ വല്ല ടീച്ചറും പറയുന്നത് കേട്ട് നാടിന്റെ സമാധാനം കളയാനല്ല അല്ലെങ്കിൽ വല്ലവനും പറയുന്നത് കേട്ട് കൈ വെട്ടാനോ അന്യ മതക്കാരന്റെ വികാരത്തെ അപമാനിക്കാനോ അല്ല.ഞാന്‍ എന്ത് കഴിക്കണമെന്ന് മൂന്നമാതൊരാള്‍ തീരുമാനിക്കുകയാണെങ്കില്‍ ജയിലിലെ ഭക്ഷണം കഴിക്കാനാണ് എനിക്ക് ഇഷ്ടം’, ‘ഞങ്ങളുടെ അന്നംവരെ നിശ്ചയിക്കുന്നതാണ് നിങ്ങളുടെ സ്വയംസേവനമെങ്കില്‍ ക്ഷമിക്കണം, ഇത് നട്ടെല്ല് ഇല്ലാത്തവരുടെ നാടല്ല’ തുടങ്ങിയ മുദ്യാവാക്യങ്ങള്‍ എഴുതി ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ ഫാഷിസത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ഉണർന്ന  വാർത്തയും നാം കണ്ടു.  ഹിന്ദു ആയാലും മുസ്ലീമായാലും കൃസ്ത്യനായാലും ‘ഉണര്‍ന്നാല്‍ ’ അവർ വർഗീയ വാദികള്‍ക്കെതിരെ ശബ്ദമുയര്ത്തട്ടെ. സമൂഹത്തിൽ സാഹോദര്യവും സ്നേഹവും സന്തോഷവും ഉണരട്ടെ. ചോരയുടെ മണമില്ലാത്ത പത്രവാർത്തകൾ കണ്ടുണരാൻ മലയാളിക്ക് കഴിയട്ടെ.

ഇവിടെ ഒരു നുണ സത്യമാകാന്‍ അത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടാല്‍ മാത്രം മതിയെന്ന ഒരു അവസ്ഥയാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ മരണം മുതൽ പലതും വ്യാജ്യ വാർത്തകൾ ആയി ഷെയർ ചെയ്യപെടുന്നു.ഗീബല്‍സിയന്‍ തന്ത്രങ്ങൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പ്രയോഗ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങള്‍ സത്യമാകുമോ എന്ന നിഷ്‌കളങ്കമായ ചോദ്യത്തിന് പ്രസക്തിയില്ല.പോർക്ക്‌ ഫെസ്റ്റും ബീഫ് ഫെസ്റ്റും വെറും രാഷ്ട്രിയ മുതലെടുപ്പ് മാത്രമാണ്.നേതകളുടെ പ്രലോബനങ്ങൾക്ക് ചെവി കൊടുക്കാതെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന നല്ലവരായ ഒട്ടനേകം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തിയാനികളും നമ്മുടെ കേരളത്തിന്റെ മത സൌഹാർധത്തിന്റെ ശക്തി.

മാലിബ് മാട്ടൂൽ  

2015, ജൂലൈ 27, തിങ്കളാഴ്‌ച

അയാളും ഞാനും തമ്മിൽ


അന്ന് ഏഴു വയസ്സുള്ള കുട്ടിയാണ് ഫഹദ് മോൻ.  ഒരു ദിവസം അവന്റെ ഉമ്മ രാത്രി 12 മണിക്ക് അവനെ വിളിച്ചു എഴുനേല്പ്പിച്ചു. ഉമ്മ ഇത്ര പെട്ടെന്ന് രാവിലെ ആയോ അവൻ വിഷമത്തോടെ ചോദിച്ചു. ഇല്ല മോനെ നീ പൊഴി ഫ്രഷ്‌ ആയിട്ട് വാ ഉമ്മ ചായ തരാം. അവൻ ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഓരോരോത്താരായി വീട്ടിലേക്ക് വരുന്നത് കണ്ടു.കുറെ ആള്ക്കാരെ കണ്ടപ്പോൾ അവനിക്ക് ഭയങ്കര സന്തോഷമായി. അവൻ ചുവന്ന കാറും കയ്യിലെടുത് ശബ്ദമുണ്ടാക്കി വീടിനു ചുറ്റും ഓടി കളിച്ചു.പെട്ടെന്നാണ് വീടിനു മുന്പിൽ ഒരു വെള്ള വാൻ വന്നു നിർത്തിയത്. ആ വാനിൽ നിന്നും ഉപ്പ ഇറങ്ങുന്നത് കണ്ടപ്പോൾ അവൻ തുള്ളി ചാടി.

വാനിന്റെ അടുത്തേക് കുറെ ആൾക്കാർ പോയി ആരെയോ വീടിനകത്തു വെച്ച ബെഞ്ചിൽ കൊണ്ട് പോയി കിടത്തി.അവൻ ഉമ്മയുടെ അടുത്തേക്ക് ഓടി കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു ആരാ ഉമ്മ ആ വെള്ള തുണികെട്ടിനുള്ളിൽ.മോനെ ഫഹദെ അത് മോന്റെ ഉപ്പാപ്പയ ഇനി മോന്റെ കൂടെ കളിക്കാൻ ഉപ്പാപ്പ ഉണ്ടാവില്ല എന്ന് ഉമ്മ പറഞ്ഞ ഉടനെ അവൻ ആ ബെഞ്ചിനടുത്തെക്ക് ഓടി.ഉപ്പാപ്പാ ഫഹദ് മോനാ വിളിക്കുന്നെ കണ്ണ് തുറക്ക് പ്ലീസ്‌ ഉപ്പാപ്പാ പ്ലീസ്‌ കണ്ണ് തുറക്ക്. അത് കേട്ടപ്പോൾ അവിടെ കൂടിയുന്നവരുടെ കണ്ണുകൾ നിറഞ്ഞു.അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു, സങ്കടത്തോടെ ഒരു റൂമിന്റെ മൂയലിൽ ഇരുന്നു വിതുമ്പി.ജോലിക്കാരായ ഉമ്മയെക്കാളും ഉപ്പയെക്കാളും അവനിക്ക് കൂടുതൽ അടുപ്പം ഉപ്പാപ്പയോട് ആയിരുന്നു.സ്കൂൾ വിട്ടു വരുമ്പോൾ ഉച്ച്ചയൂണ്‍ കഴിക്കാതെ ഉപ്പാപ്പ അവനെയും കാത്തു അവിടെ നിൽപുണ്ടാവും.തമിഴത്തിയായ ഒരു വീട്ടു വേലക്കാരി അവർക്ക് രണ്ടു പേർക്കും ഭക്ഷണം കൊടുക്കും.

അവൻ ഉച്ചയ്ക്കും രാത്രിയും ഉപ്പപ്പയോടൊപ്പമാണ് ഉറക്കം.ഉപ്പാപ്പ സ്വന്തം അനുഭവങ്ങൾ കഥകളാക്കി കൊച്ചു മകൻ പറഞ്ഞു കൊടുക്കും കൂടെ കൂടെ അവൻ കുറെ സംശയങ്ങ ചോദിക്കു.മീൻ വില്പ്പനക്കാരനായിരുന്നു ഉപ്പാപ്പ.ഒരേ ഒരു മകളെ കഷ്ട്ടപെട്ട് പഠിപ്പിച്ചു.മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി ഉപ്പാപ്പ ഒമാനിലുള്ള മീൻ മാർകെറ്റിൽ ജോലിക്ക് പോയി.മകൾ പഠിച്ചു ഗവർമെന്റ് സ്കൂളിൽ ടീച്ചർ ആയപ്പോൾ പുതിയാപ്പിളയായി പഠിച്ച ആളെ തന്നെ വേണമെന്നു വാശി പിടിച്ചു.നല്ലൊരു തുക സ്ത്രീധനം കൊടുത്ത് കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ ഒരു ഹോമിയോ ഡോക്ട്ടറെ കണ്ടു പിടിച്ചു വിവാഹം നടത്തി.ഭാര്യയുടെ കൂടെ ബാക്കികാലം ജീവിക്കാൻ ഒമാനോട് യാത്ര പറഞ്ഞു ഉപ്പാപ്പ.പക്ഷെ മകൾക്ക് ഉപ്പ ഒമാനിലെ ജോലി വിട്ടത് ഇഷ്ട്ടമായില്ല.കറവയുള്ള പശുവിനെ വില്കുന്നത് ഇഷ്ട്ടമാവിലല്ലൊ!!!

പ്രവാസത്തിനു ശേഷം ഉപ്പാപ്പയ്ക്ക് അതികകാലം ഉമ്മാമ്മയോടൊപ്പം ജീവിക്കാൻ പറ്റിയില്ല.കരളിലെ കാൻസർ ഉമ്മമയെ ഈ ലോകത്ത് നിന്ന് യാത്ര അയച്ചു. ഉപ്പാപ്പ കരുതിവെച്ച തുകയിൽ നല്ലൊരു ഭാഗം ഉമ്മാമയുടെ ചികിത്സക്കായി ചിലവയിച്ചു പക്ഷെ ദൈവ വിധിയെ മറികടക്കാൻ ഡോക്ടറെ കൊണ്ട് ആവില്ലല്ലോ.അവസാനം ആ ദുഖം മറക്കാനും മറ്റാരുടെ മുന്പിലും കൈ നീട്ടാതെ ജീവിക്കാൻ വേണ്ടിയും വീണ്ടും മീൻ വിൽക്കാൻ തീരുമാനിച്ചു.പക്ഷെ മകളും ഭർത്താവും അവരുടെ സ്റ്റാറ്റസ് ഓർത്ത് അതിനു സമ്മതിച്ചില്ല.പാവം അങ്ങനെ 53 വയസ്സിൽ വീട്ടിൽ ഒതുങ്ങി കൂടി.പള്ളിയിൽ പോയി പ്രാർത്തിച്ചും ചെടികൾ നട്ടുനനച്ചും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങികൊടുതും ദിവസം തള്ളി നീക്കി.

കല്യാണം കഴിഞ്ഞു നാലാമത്തെ വർഷം ഫഹദ് ജനിച്ചു.അവന്റെ വരവോടെ ഉപ്പാപ്പ സന്തോഷവാനായി.അവനെ കളിപിച്ചും എടുത്ത് നടന്നും ദിവസങ്ങൾ കഴിഞ്ഞു പോയി. പ്രായം കൂടുന്നത് പോലും പാവം അറിഞ്ഞില്ല.പ്രസവ ശേഷം ഒരു കൊല്ലം ലീവും കഴിഞ്ഞു മകള ജോലിക്ക് പോയി തുടങ്ങിയപ്പോൾ മകനെ നോക്കാനും മറ്റു വീട്ടു പണിക്കും വേണ്ടി ഒരു തമിഴത്തി വന്നു.മിക്ക സമയത്തും ഫഹദ് ഉപ്പാപ്പയോടൊപ്പം ആയിരുന്നു.ഒരു ദിവസം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഫഹദ് ഒരു കാറിന്റെ പടമുള്ള പെൻസിൽ കൊണ്ട് വന്ന് ഉപ്പാപ്പയ്ക്ക് കാണിച്ചു കൊടുത്തു.ഇതെവിടുന്നാണ് എന്ന് ചോദിച്ചപ്പോൾ കൂട്ടുക്കാരന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്നത പക്ഷെ അവൻ എനിക്ക് തന്നില്ല അത് കൊണ്ട് ഞാൻ അവൻ കാണാതെ എടുത്തു.

അത് കേട്ട ഉപ്പാപ്പ ഫഹദിനു കുറെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു. അന്യരുടെ മുതൽ അപഹരിക്കരുത് മറ്റുള്ളവർ ചെയ്യുന്നത് കണ്ട് നമുക്ക് സാമ്പത്തിക സ്ഥിതി ഇല്ലെങ്ങിൽ അത് അനുകരിക്കരുത് കക്കരുത് കള്ളം പറയരുത്. കൊച്ചു മനസ്സില് ആ ഉപദേശങ്ങൾ ആയത്തിൽ തന്നെ പതിഞ്ഞു. പിറ്റേ ദിവസം തന്നെ ആ പെൻസിൽ കൂട്ടുകാരാൻ കൊണ്ട് കൊടുത്ത് മാപ്പ് ചോദിച്ചു.പഠിക്കാൻ നല്ല മിടുക്കനായിരുന്നു അത് പോലെ നല്ലൊരു സ്വഭാവത്തിന്റെ ഉടമകൂടിയായിമാറി ഫഹദ്.ഡിഗ്രി അവസാന വർഷത്തിലാണ് അവന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദുരന്തം സംഭവിച്ചത്.ഉമ്മയും ഉപ്പയും ഒരു കാറപകടത്തിൽ മരണപെട്ടു.  

തനിച്ചായി പോയ ഫഹദിനു ഉപ്പാപ്പ പണ്ട് കൊടുത്ത ഉപദേശങ്ങൾ ധൈര്യം നല്കി. പഠിക്കുന്നതോടൊപ്പം പാർട്ട്‌ ടൈം ആയി ജോലിയും ചെയ്ത്  പൂനെയിലെ കോളേജിൽ നിന്നും MBA ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായി ഇറങ്ങുമ്പോൾ നിരവധി കമ്പനികൾ അവനിക്ക് ജോലി കൊടുക്കാൻ മുന്നോട്ടു വന്നു. പക്ഷെ ലക്ഷങ്ങളുടെ മാസ സാലറിയും സ്റ്റാറ്റസും അവനെ മോഹിപ്പിച്ചില്ല. നേരെ ഉമ്മയും ഉപ്പയും ഉപ്പാപ്പയും ഉമ്മാമയും അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിലേക് തിരിച്ചു വന്നു. വീട് അനാഥമായി കാട് പിടിച്ചു കിടക്കുന്നു.ജോലിയിൽ നിന്നും മിച്ചം വെച്ച തുകയിൽ നിന്നും വീട് താമസത്തിൻ അനുകൂലമാക്കി.

ടൌണിലെ ഒരു ഹൈപ്പർ മാർകെറ്റിൽ ഫിഷ്‌ സ്റ്റാൾ‌ നടത്തിപ്പിന് എടുത്തു.ഉപ്പാപ്പ പറഞ്ഞു കൊടുത്തത് പോലെ മനസ്സിന് സമാധാനം തരുന്ന ജോലിയാണ് ചെയ്യേണ്ടത്.അതിൽ സത്യസന്ധത കാണിക്കുകയും അർപണ ബോധത്തോടെ പണിയെടുക്കുകയും ചെയ്താൽ ഉന്നതങ്ങളിൽ എത്താം.മീനുകളുടെ ഗുണനിലവാരവും മാന്യമായ വിലയും ആളുകൾക്ക് നന്നായി ബോധിച്ചു.കച്ചവടം ദിനംപ്രതി കൂടി വന്നു.അവന്റെ മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു ഹൈടെക് മീൻ കട.കാലത്തിന്റെ ആവശ്യം അനുസരിച്ച് അവരുടെ അഭിരുചിക്ക് അനുസരിച്ച് ഫഹദ് തന്ത്രങ്ങൾ മെനഞ്ഞു.

ഇന്ന് കേരളത്തിന്റെ മിക്ക ജില്ലകളിലും അവന്റെ ഹൈടെക് മീൻ കട പ്രവർത്തിക്കുന്നു. നിരപധിപേർ അവിടങ്ങളിൽ ജോലിയും ചെയ്യുന്നു.ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു യെന്ന് കരുതി ഇരിക്കുമ്പോൾ ഉപ്പാപ്പയുടെ ഉപദേശങ്ങൾ കൂട്ടിനുണ്ടായിരുന്നു.ഇമെർജിങ്ങ് ബിസിനസ്‌ മാനുള്ള അവാർഡ്‌ കയ്യിൽ വാങ്ങി അവൻ പൊതു സമുഹത്തോടായി പറഞ്ഞു.അയാളും ഞാനും അതാണ്‌ എന്റെ വിജയം.ഉപ്പാപ്പ പറഞ്ഞു തന്ന അനുഭവങ്ങളും ഉപദേശങ്ങളും എന്റെ ഒരു മടിയും കൂടാതെ എന്ത് പണിയും അന്തസോടെ എടുക്കാനുള്ള മനസ്സും ഇന്ന് എന്നെ നിങ്ങൾക്ക് മുന്പിൽ ഈ സ്റ്റേജിൽ എത്തിച്ചു.

മാലിബ് മാട്ടൂൽ    

2015, ജൂലൈ 20, തിങ്കളാഴ്‌ച

ചിറകൊടിഞ്ഞ കിനാവുകൾ

ഇത് സിനിമ നടൻ ശ്രിനിവാസൻ പറഞ്ഞ കഥയല്ല.ജീവിതത്തിൽ പ്രതിക്ഷിക്കാതെ കണ്ടു മുട്ടിയവരുടെ കഥ. ഇന്ന് ഞാനും കൂട്ട്കൊക്കാരനും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക് പോകാൻ ദുബൈ വിമാനത്താവളത്തിൽ ഇരിക്കുകയായിരുന്നു.സംസാരിച്ചു കൊണ്ടിരിക്കെ ഒരു പരിചയമുള്ള മുഖം അതുവഴി നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. ബഷീറേ അത് നമ്മുടെ കൊണ്ടോട്ടിക്കാരൻ ഹമീദ്ക്കയല്ലേ.അയാളുടെ ഒരു കോലം കണ്ടോ? അയാൾ എത്ര സുന്ദരനായിരുന്നുവെന്ന് അറിയുമോ നിനക്ക്. പണ്ട് ഫാൻസി കടയിൽ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലെ സുന്ദരികളെല്ലാം ഇയാളെ കാണാനായി പല സാധങ്ങളും ആവശ്യമില്ലാതെ വാങ്ങാൻ വരുമായിരുന്നു.ചെറു പ്രായത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്വം അയാളുടെ തലയിൽ ആയതോടെ കുടുംബം പുലർത്താൻ ദുബൈയിലേക്ക് വണ്ടി കയറി.  

വിമാനത്തിൽ നമ്മുടെ രണ്ടു പേരുടെയും നടുവിലെ സീറ്റിലേക്ക് അതാ വരുന്നു ഹമീദ്ക്ക. സലാം ചൊല്ലി അയാളോട് അവർ ചോദിച്ചു ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്മൾ അടുത്തടുത്ത് ഇരിക്കട്ടെ. അങ്ങനെ എന്റെ ഒരു സൈഡിൽ ബഷീറും മറ്റേ സൈഡിൽ ഹമീദ്ക്കയും.അങ്ങനെ യാത്ര ആരംഭിച്ചു.ഞാൻ ഹമീദ്ക്കയോട് സംസാരിച്ചു കൊണ്ടിരിക്കെ പൊതുവെ ഉറക്ക പ്രിയനായ ബഷീർ ഉറങ്ങാൻ  തുടങ്ങി.കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാളുടെ കഥകൾ ഓരോന്നായി പറയാൻ തുടങ്ങി. പെങ്ങമ്മാരെയൊക്കെ കെട്ടിച്ചയച്ചു അവസാനം തറവാട് പൊളിച്ചു ഉമ്മയ്ക്കും ഭാര്യക്കും മൂന്ന് പെണ്ണ് മക്കൾക്കും കൂടി ഇരുനില വീടും പണിതു.ഒരു പുരുഷായുസ്സിന്റെ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.

രണ്ടു പെണ്ണ് മക്കളുടെ കല്യാണം കഴിഞ്ഞിട്ടും അതിൽ പങ്കെടുക്കാനോ സ്വന്തം വീടിനു മുറ്റത്ത് ഒരു  പന്തൽ കെട്ടിക്കാണാനൊ പാവത്തിന്   ഭാഗ്യമുണ്ടായില്ല.തനിക്ക് പഠിക്കാൻ കഴിയാത്തതിന്റെ ദുഖം ഉള്ളിൽ വിഷമം ഉണ്ടാക്കിയത് കൊണ്ട് സ്വന്തം മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ അയാൾ ശ്രദ്ദിച്ചു.മൂത്ത മകളെ ബംഗ്ലൂറുള്ള കോളേജിൽ അയച്ചു ഒരു കമ്പ്യുട്ടർ എൻജിനിയർ ആക്കി.നല്ലൊരു പയ്യനെ തേടി പിടിച്ച സമയത്താണ് ആദ്യ ദുരന്തം സംഭവിക്കുന്നത് .മൂത്തമകൾ അവളുടെ കോളേജിൽ അധ്യാപകനായ ഒരു അന്യ മതസ്തനോടൊപ്പം ഒളിച്ചോടി.ആ വാർത്ത അയാളെ ആകെ തളർത്തി.കുത്തുവാക്കുകളും കളിയാക്കലും സ്വന്തം കുടുംബക്കാറിൽ നിന്നും തന്നെ കേൾക്കേണ്ടി വന്നു.

അത്കൊണ്ട് രണ്ടാമത്തെ മകളെ നാട്ടിലെ വനിതാ കോളേജിലാണ് അയച്ചത്. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നല്ലെ ചൊല്ല്.അങ്ങനെ ഡിഗ്രിക്ക് ഫറോക്ക് കോളേജിൽ ചേർത്ത് പഠിപ്പിച്ചു.ഡിഗ്രി മൂന്നാം വര്ഷം എക്സാം കഴിയാറായപ്പോൾ നല്ലൊരു പയ്യനെ കണ്ടു പിടിച്ചു. അവന്റെ ലീവ് നോക്കി കല്യാണം ഫിക്സ് ചെയ്തു.ഈ കല്യാണമെങ്കിലും നാലാളറിഞ്ഞു നടത്തണം.പക്ഷെ വിധിയുടെ വിളയാട്ടം ആരെ കൊണ്ടും തടയാൻ ആവില്ല.ദുബൈ ഫിനാൻഷ്യൽ ക്രൈസിസിന്റെ വക്കിൽ, മിക്ക കമ്പനികളും ആൾക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഈ സമയത്ത് നാട്ടിൽ പോയാൽ മകളുടെ കല്യാണം കൂടാം പക്ഷെ തിരിച്ചു വരുമ്പോൾ ജോലി ഉണ്ടാകുമോ ഒരു ഉറപ്പും ഇല്ല.

കല്യാണത്തിന് ഇനി ഒരുമാസം മാത്രം എന്ത് തീരുമാനമെടുക്കുമെന്ന് ആലോചിച്ചു ഹമീദ്ക്ക ധർമ്മ സങ്കടത്തിലായി. അവസാനം ജോലി പോകാതിരിക്കാൻ മകളുടെ കല്യാണത്തിനു പോകേണ്ട എന്ന് തീരുമാനിച്ചു.ആയിടക്കാണ് ഉമ്മയുടെ അസുഖം കൂടി അഡുമിറ്റ് ചെയ്യുകയും സ്ഥിതി വഷളാകുകയും ചെയ്തു,അറിയിക്കണ്ടവരെയൊക്കെ അറിയിക്കാൻ ഡോക്ട്ടർമാർ പറഞ്ഞതായി ഭാര്യ ഫോണിൽ അറിയിച്ചു. പാമ്പ് കടിച്ചവന്റെ തലയിൽ ഇടി വെട്ടിയ അവസ്ഥ.ജോലിയേക്കാൾ വലുത് പെറ്റ ഉമ്മയാണ് അത് കൊണ്ട് അവസാനമായി ഒന്ന് കാണാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു.നാട്ടിൽ പോകാൻ ലീവിന് ചോദിച്ചപ്പോൾ പാസ്പോർട്ട് വിസ പുതുക്കാൻ കൊടുതിട്ടാൻ ഉള്ളതെന്നും ഇന്ന് വ്യാഴയ്ച്ച ഓഫീസ് ടൈം കഴിന്നത് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ മാത്രമേ കിട്ടുകയുള്ളൂ എന്നും ഓഫീസിലിൽ നിന്നും അറിയിച്ചു. കരയാനല്ലാതെ പാവത്തിന് ഒന്നും ചെയ്യാൻ പറ്റുമായിരുനില്ല.

രാത്രി ഉമ്മയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഹൃദയം പൊട്ടി കരഞ്ഞു. അത് പറയുമ്പോൾ അയാളുടെ കണ്ണുകള നനയുന്നത് കണ്ടു.കയറില്ലാതെ കെട്ടിയിടുന്ന ഒരു തരം തടവറ. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ മകളുടെ വിവാഹം. ഉമ്മ മരിച്ചത് കൊണ്ട് വിവാഹം പള്ളിയിൽ നിക്കാഹ് മാത്രമായി ചുരുക്കി. അങ്ങനെ വീടിനു മുന്ബിലെ കല്യാണ പന്തൽ വീണ്ടും സ്വപ്നമായി അവശേഷിച്ചു.രണ്ടു മണിക്കൂർ കൊണ്ട് ഞാൻ അയാളുടെ ദുഖത്തിൽ പങ്കു ചേർന്നു. എന്ത് പറഞ്ഞു ആശ്വസിപ്പികണം എന്നറിയില്ലായിരുന്നു. ഫ്ലൈറ്റിൽ നിന്നും തന്ന ഭക്ഷണവും കയിച്ചു വെള്ളം കുടിച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ബസർ അമർത്തി ഒരു കുപ്പി വെള്ളം കൂടി ഹമീദ്ക്ക കുടിച്ചു. ഞാൻ ഇത്തിരി നേരം മയങ്ങട്ടെ എന്ന് പറഞ്ഞു കിടക്കുകയും ചെയ്തതോടെ ഞാനും കണ്ണടച്ച് കിടന്നു.

ഉറങ്ങാൻ കഴിന്നതേ  ഇല്ല. ഹമീദ്ക്കയെ കുറിച്ച കൂടുതൽ അറിഞ്ഞപ്പോൾ മനസ്സ് കൊണ്ട് അയാളോട്  ആയത്തിൽ അടുത്തു.വിമാനം ലാന്റ് ചെയ്യാൻ  പോകുന്നത് കൊണ്ട് സീറ്റ് ബെൽറ്റ്‌ ധരിക്കാൻ പറഞ്ഞപ്പോൾ ഹമീദ്ക്ക ഒന്നും അറിഞ്ഞില്ല. ഞാൻ തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ല.കൈ പിടിച്ചു നോക്കിയപ്പോൾ ഇനി ഒരിക്കലും വിളിക്ക് ഉത്തരം നല്കാൻ കഴിയില്ലായെന്ന് മനസ്സിലായി. രണ്ടു മണിക്കൂർ മുനബ് വരെ തന്നോട് സംസാരിച്ച ആൾ ഈ ലോകത്ത് നിന്ന് യാത്രയായി എന്ന സത്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ആ കല്യാണ വീട്ടിലേക് ആ ദുഖ വാർത്തയോടൊപ്പം മൃതശരീരം വഹിച്ചു കൊണ്ട് നടന്നു കയറുമ്പോൾ അവരുടെ അവസ്ഥ എന്നെ ദുഖ കടലിൽ ആഴ്ത്തി.    

വീട്ടിലെ കല്യാണ പന്തൽ എന്ന സ്വപ്നവും സ്വന്തം മകളുടെ കല്യാണത്തിൻ പങ്കെടുക്കണമെന്ന മോഹവും ആകാശത്തു വെച്ച് ചിറകൊടിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി ദൈവം പലരെയും പല വിധത്തിൽ പരിക്ഷിക്കുന്നു.നാം എന്തൊക്കെയുണ്ട് എന്ന് പറഞ്ഞു അഹങ്കരികുമ്പോൾ ഓർക്കാതെ പോകുന്നത് തനിക്കു ദൈവം തരാൻ ഉദ്ദേശിച്ചത് തടയാൻ ആർക്കും ആവില്ല അതുപോലെ ദൈവം നല്കാൻ ഉദ്ദേശിക്കാത്തതു മറ്റൊരാളെകൊണ്ടും നല്കാനും പറ്റില്ല എന്ന നഗ്ന സത്യമാണ്.മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരുകൾ ഇല്ലാത്തതാണ് ചിലത് പൂവണിയും മറ്റുചിലത് വിടരുമുന്പേ അടർന്നു വീഴും.    
    

2015, ജൂലൈ 13, തിങ്കളാഴ്‌ച

3000 വും കടന്ന് എന്റെ ബ്ലോഗ്ഗ്

ഒരു ലേഘനം എഴുതി അതിന്റെ അവസാനത്തിൽ കുറിച്ചിട്ടു തെറ്റുണ്ടെങ്കിൽ തിരുത്തുക.അത് കൂട്ടുക്കാരോട് പറയുമ്പോൾ എനിക്ക് തെറ്റി.തെറ്റുണ്ടെങ്കിൽ തിരുത്തുകയെന്ന് എഴുതിയതൊ അതും "തൊറ്റ്". ഇത് പറഞ്ഞു കുറെ നാളുകൾ അവർ എന്നെ കളിയാക്കി.പള്ളി ദർസ്സിൽ പഠിക്കുമ്പോൾ അവിടെ പ്രസിദ്ധികരിക്കുന്ന കയ്യെഴുത്ത് മാസികയിലേക്ക്‌ ആദ്യമായി എയുതുന്നത്.നിസ്കാരവും വ്യായാമവും എന്നാതായിരുന്നു വിഷയം.അവർ നല്ല പ്രചോദനം തന്നു.ഇന്ന് ഞാൻ ബ്ലോഗ്ഗിൽ എഴുതാൻ ആരംഭിച്ചിരിക്കുന്നു പിന്നെ സോഷ്യൽ മീഡിയകളിലും. സാമുഹിക വിശകലനങ്ങളും ഇസ്ലാമിക ആശയങ്ങളും രാഷ്ട്രിയ കൊപ്രയങ്ങൾക്കെതിരെയുള്ള മുറവിളിയും സമകാലിക വിഷയങ്ങളും ലഹരിക്കെതിരെയുള്ള പോരാട്ടവും എന്റെ ബ്ലോഗ്ഗ് എഴുത്തിനു ആശയമായി .മനസ്സില് തോനിയ ആശയങ്ങൾ ആരെങ്കിലും വായിക്കുന്നെങ്കിൽ വായിക്കട്ടെ എന്ന് കരുതി ബ്ലോഗ്ഗിൽ കുത്തി കുറിച്ചിട്ടു . അൽഹംദുലില്ല മൊത്തത്തിൽ എന്റെ ബ്ലോഗ്‌ 3246 ആൾക്കാർ വായിച്ചു.
കൂടുതൽ കൂടുതൽ വായിക്കാൻ തുടങ്ങിയപ്പോൾ സംശയവും കൂടി അപ്പോൾ നിരൂപണം എന്ന ഒരാശയം മനസ്സില് ഉദിച്ചു.മനസ്സില് തോനിയ വരികൾ നൊട്ട് ബുക്കിൽ കുറിച്ചിട്ടു.ഉറക്കം കിട്ടാത്ത രാത്രികളിൽ അവയെല്ലാം ചേരുംപടി ചേർത്ത് ഒരു ലേഘനമാക്കും.ആദ്യമായി കവിത എഴുതാൻ തുടങ്ങുന്നത് അവളുടെ സ്നേഹത്തിനായി നീണ്ട ഒരു വർഷം കാത്തിരുന്നപോളാണ്.കവിതയും ചിത്രം വരയും പാട്ട്പാടലും സ്ത്രീ ഹൃദയത്തെ ആഘർഷിക്കാൻ എളുപ്പമാണെന്ന് എവിടെയോ വായിച്ച ഒരു ഓർമ്മ.ആദ്യത്തെ രണ്ടും എന്റെ കൊണ്ട് പറ്റുമായിരുന്നു പക്ഷെ ചിരട്ടക്ക് ഉറക്കുന്നത് പോലെയുള്ള ശബ്ദവുമായി പാടിയാൽ അത് പാട്ടിനെ ബാലാല്ക്കാരം ചെയ്യുന്നതിന് തുല്യമായിരിക്കും.പ്രണയവും പ്രണയിനികളും മാറി മാറി വന്നപ്പോൾ പല കവിതകളും രൂപപെട്ടു.അവസാനം എല്ലാം എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെയായി.
കിരീടം നഷ്ടപെട്ട രാജാവും പ്രണയം നഷ്ട്ടപെട്ട കാമുകനും ഒരു പോലെയാണ്.ഒരിക്കൽ സ്വന്തമാണെന്ന് കരുതിയതൊക്കെ ഒന്ന് ഇരുട്ടിവേളുക്കുമ്പോൾ അയൽരാജ്യം തട്ടിയെടുത്തത് പോലെ ഏതെങ്കിലും ഒരുവന അവളെ സ്വന്തമാക്കിയിടുണ്ടാവും.മനസ്സിൽ തട്ടിയ പ്രണയം മരണം വരെ ഒരു മുറിവായി മനസ്സിൽ തന്നെ ഉണ്ടാവും.അതുപോലെ രാജ്യം നഷ്ടപെട്ടതിന്റെ ദുഖവും.
ന്നു .
കോയമ്പത്തൂർ കോളേജ് ഹോസ്റ്റലിലെ മുറിയിൽ ചുമരുകളിൽ പലതും കുത്തി കുറിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു സിദ്ദുവും ലെലിനും മറ്റു പലരും. ഒരു ജൂനിയർ പറഞ്ഞ ആ വരികൾ ആ ചുമരിൽ മാഞ്ഞുപോയെങ്കിലും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്."ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ എന്നെ ചതിക്കരുത് മറിച്ചു ഞാൻ ഇഷ്ട്ടമില്ലയെന്നാണ് പറയുന്നത് എങ്കിൽ എന്നെ വെറുക്കരുത് ".സീനിയർ ആയിരുന്ന ഷിനു ഒരു മൊബൈൽ മെസ്സേജ് വായിക്കാൻ പറഞ്ഞു .വായിക്കുന്നത്തിനിടയിൽ പല വാക്കുകളും പിഴച്ചു.അതിൽ പീരീഡ്‌ എന്ന ഒരു വാക്ക് ഉണ്ടായിരുന്നു. എനിക്ക് ആകെ ഓർമ്മ വന്ന പീരീഡ്‌ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള പീരീഡ്‌ ആയിരുന്നു.പക്ഷെ ആ സീനിയർ ചേട്ടൻ ഒരു പണി തന്നു ഒരു ഇമ്പോസിഷൻ പീരീഡ്‌ =മേന്സസ്=ആർത്തവം.സ്വന്തം ക്ലാസ്സിലെ ആഷ്ലിയെന്ന പ്രായം കൂടിയ ആൾ ഇടപെട്ട് 1000 എന്നത് 100 ആക്കി തന്നു.അങ്ങനെ ജീവിതത്തിൽ പലതും പഠിച്ചു .
പഠിച്ചിട്ടും നല്ലൊരു ജോലി കിട്ടാതെ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചു വീട്ടിൽ എത്തുമ്പോൾ സാരമില്ല മോനെ എന്ന ഉമ്മയുടെ വാക്ക് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ്.ആ മാതാവിന് സമര്പ്പിക്കാൻ ഞാൻ ഒരു കവിത എഴുതി, "മാതാവ് പ്രഥമ വിദ്യാലയം". ഞാൻ ഖത്തറിൽ ഉള്ളപോൾ കുടുംബക്കാരൻ സുബൈർച്ച ആ കവിത ഇംഗ്ലീഷിൽ ആക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.മലയാളം സർക്കിൾ എന്ന വെബ്‌പേജിൽ എഴുതാൻ അവസരം തന്ന പ്രിയ കൂട്ടുക്കാരൻ സാബിത്ത് കെപി യെ കൂടി ഞാൻ ഇവിടെ ഓർമ്മിക്കുന്നു.എന്റെ പൊട്ടത്തരങ്ങളും നല്ല വാക്കുകളും വായിക്കാൻ സമയം കണ്ടെത്തിയ പ്രിയപെട്ട കൂട്ടുകാരി കൂട്ടുകരന്മാർക്ക് സഹിച്ചതിന് സ്നേഹിച്ചതിന് കുറ്റപെടുത്തിയതിനു അവസാനം പ്രചോദനം നല്കിയത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഘപെടുത്തുന്നു . പിന്നെ കമെന്റുകളിലൂടെ പൊരുതുമ്പോൾ വല്ലവാക്കുകൊണ്ട് നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനു ക്ഷമയും ചോദിക്കുന്നു.
മാലിബ് മാട്ടൂൽ

2015, ജൂലൈ 12, ഞായറാഴ്‌ച

മാധ്യമ ഹിജഡകളും നിയമമെന്ന നോക്കുക്കുത്തിയും

ത്രിവർണ്ണ പതാകയുടെ കീഴിൽ കുങ്കുമം ചാർത്തിയ ഹിന്ദുവും വെള്ളരിപ്രാവുപോലുള്ള നസ്രാണിയും പച്ച പുതച്ച മുസ്ലിമും ദൈവം ഇല്ലാത്ത ഭൂമിയുടെ ചക്രം തോളിലേറ്റിയ  മതമില്ലാത്തവനും ഒന്നിച്ചു ഒരമ്മപെറ്റ മക്കളെ പോലെ വസിക്കുന്ന നമ്മുടെ ഇന്ത്യയിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നൊ വിത്യാസമില്ലാതെ ഒരു പോലെ വസിച്ച നമ്മുടെ മണ്ണിൽ ആരോ വർഗ്ഗിയതയുടെ വിത്ത്‌ പാകി,വെള്ളവും വളവും നല്കി ചിലരതിനെ വളർത്തി.ഇന്നതൊരു വലിയ മരമായി!! ചെറിയ ചെറിയ ചില്ലകൾ താഴേക്കിട്ടുകൊണ്ട് അപകടങ്ങൾ വരുത്തി നമ്മുടെ തലഴ്ക്ക് മുകളിൽ ഒരു പേടി സ്വപ്നമായി നിലകൊള്ളുന്നു..നാളെ ആരുടെ ജീവൻ അപഹരികുമെന്ന് അറിയാതെ..

ഡാനും സിദ്ധുവും അലിയും ഒരുമിച്ചു ഒരു മുറിയിൽ അന്തിയുറങ്ങിയപ്പോൾ മതം അവർക്കിടയിൽ വിയോജിപ്പ്‌ ഉണ്ടാക്കിയില്ല. ദിലീപും ലെലിനും സാദിക്കും ഒരു മുറിയുടെ നാലു മതിൽ കെട്ടിനകത്ത് കൃഷ്ണനെയും അല്ലാഹുവിനെയും യേശുവിനെയും അവരവരുടെ വിശ്വാസമനുസരിച്ച് പ്രാർതിച്ചപ്പോൾ അവർക്കിടയിൽ വിദ്വേഷത്തിന്റെ ചെറുമണി പോലും ഉണ്ടായിരുന്നില്ല.വർഗ്ഗിയത പരത്തുന്നതിനു മാധ്യമങ്ങൾ നല്ല പങ്കുണ്ട്. അവർ നമ്മള്ക്കിടയിൽ മതിൽ കെട്ടുകൾ ഉണ്ടാക്കി ആരുടെയോക്കെയോ അജണ്ടകൾക്കനുസരിച്ച് നമ്മളെ തമ്മിൽ തെറ്റിച്ചു.വെട്ടിയും തിരുത്തിയും വാർത്തകളെ വളച്ചൊടിച്ചും എരിയുംപുളിയും ചേർത്തും മാധ്യമങ്ങൾക്ക് വളരാൻ അവർ വർഗ്ഗിയതയും തീവ്രവാതവും തലകെട്ടുകളാക്കി.എന്തിനെയും ഏതിനെയും സംശയത്തിന്റെ കണ്ണോടെ നോക്കാന്നുള്ള ഒരു ചിത്രം സമൂഹ മനസാക്ഷിക്ക് മുന്പിൽ അവർ ഭംഗിയായി അവതരിപിച്ചു. മാധ്യമ ധർമ്മം നീളാൻ വാഴട്ടെ.   

ഹിന്ദു പേരുള്ള ടീച്ചറൊ മുസ്ലിം നാമധാരിയായ മാഷോ തീവ്രക്രിസ്തിയ ചിന്താഗതിയുള്ള പുരോഹിതന്മാരോ വിഭാഗിയതയുണ്ടാക്കുന്ന വർഗ്ഗിയ വിഷം ചീറ്റുമ്പോൾ നാം ഉണരേണ്ടത് അവരുടെ ആഗ്രഹം സഫലമാക്കാന്നല്ല മറിച്ചു അത്തരക്കാരുടെ കുതന്ത്രങ്ങളെ കാറ്റിൽ പറത്തി സമാധാനത്തിന്റെ സൌഹ്രത അന്തരീക്ഷം ഉണ്ടാക്കാനാണ് .ഉണരുവിൻ ജങ്ങങ്ങളെ അവർ നമ്മളെ തമ്മിലടിപ്പിക്കും മുനബ്. വെട്ടി മരിക്കാനല്ല സ്നേഹത്തോടെ ജീവിക്കാൻ.ജയിക്കാനും ഭരിക്കാനും വേണ്ടി പല കള്ളകഥകളും അവർ നിങ്ങള്ക്ക് മുന്പിൽ ഇട്ടുതരും.ദൈവം ബുദ്ധിനല്കിയ മനുഷ്യ സമൂഹമേ, എന്റെ  പ്രിയ സഹോദര സഹോദരിമാരെ മൃകിയതപോലും നാണിക്കും വിതം സംഹാര താണ്ഡവമാടി ദൈവം നല്കിയ ജീവനെടുക്കാൻ മാത്രം അധപതിക്കണോ. മാറ്റുവിൻ ചട്ടങ്ങളെ ഇല്ലങ്ങിൽ അത് നിങ്ങളെ ചട്ടമ്പിമാരാക്കും.ഉണരാൻ പറയുമ്പോൾ നാം ഉണരേണ്ടത് സാമൂഹിക വിപത്തിനെതിരെയാണ്.രാജ്യ സ്നെഹമെന്നത് ഓരോ വ്യക്തിക്കും ബാധകം,രാഷ്ട്രിയക്കാരനല്ല മറിച്ച് രാഷ്ട്രബോധമുള്ള പൗരനാവണം നമ്മൾ.

ബ്രിട്ടിഷുക്കാർക്കെതിരെ ഒന്നിച്ചു നിന്ന് പൊരുതി നേടിയ വിജയവും സ്വതന്ത്രവും ആസ്വതിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.തനിക്ക് തന്റെ മതവും അവനിക്ക് അവന്റെ മതവും രാജ്യ സ്നേഹതോടൊപ്പം അനുഷ്ടിക്കാം.ഒരമ്മയും ഒരു മകനെയും തീവ്രവാധിയായി പ്രസവിചിട്ടില്ല   . മതം പഠിക്കാതെ ദൈവത്തിന്റെ നിയമങ്ങളെ അനുസരിക്കാതെ സ്നേഹവും കരുണയും തിരിച്ചറിയാതെ അന്തതയിലേക്കും അരാജകത്വത്തിലെകും മനുഷ്യനെ നയിച്ചത് സ്വന്തം കീശവീർപ്പിക്കാന് ഗോര ഗോരമായി പ്രസംഗിക്കുന്ന മത പുരോഹിതന്മാർ ആണ്.കപട പൗരോഹത്യം അവർ വെട്ടാൻ പറയുമ്പോൾ വെട്ടാനും ചാവാൻ പറയുമ്പോൾ ചാവാനും തയ്യാറുള്ള ഒരു സമൂഹത്തെ ബ്രെയിൻ വാഷിലുടെ ചിന്തകളെ വര്ഗ്ഗിയ വത്കരിച്ചു വളർത്തിയെടുക്കുകയാണ് എല്ല മതങ്ങളിലും ചെയ്തത്.വാളെടുത്തവൻ വാളാൽ എന്ന സത്യം തിരിച്ചറിയാതെ ഇരുട്ടിന്റെ മറവിൽ വീടുകൾ കൊള്ളയടിച്ചും മദ്യത്തിന്റെ ലഹരിയിൽ നീചമായ രീതിയിൽ മനുഷ്യനെ കൊന്നു തള്ളുമ്പോൾ നിനക്ക് നഷ്ടമാകുന്നത് നിന്റെ സമാധാനം തന്നെയാണ്.നിന്നോട് വെട്ടാനും ചാവാനും പറയുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടുന്നില്ല.കല്പിക്കുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടുന്നില്ല മണിമാളികകളിൽ സുരക്ഷിതരായി അവർ വളർന്നു കൊണ്ടിരിക്കുന്നു. 

നിയമമെന്ന പഴുതുകൾ നിറഞ്ഞ രക്ഷകവചം.ആര്ക്കും ആരെയും എന്തും ചെയ്യാമെന്ന കാട്ടുനീതി. പീഡന വീരന്മാരും ബോംബു വീരന്മാരും കൊലപുള്ളിയും കൂട്ടികൊടുപ്പുകാരനും ജയിൽ എന്നത് സുരക്ഷിതമായി തടിച്ചു കൊഴുക്കാനുള്ള ഒരിടതാവളം. ബിരിയാണിയും കയിച്ച് ഏമ്പക്കവും വിട്ട് ജയിലിൽ സുഖവാസത്തിൽ കഴിയുന്നു.കൊലപ്പുളിക്ക് അവൻ വെട്ടിയ മനുഷ്യന്റെ ചോരയുടെ മണം കാറ്റിൽ നിന്നും പോകുന്നതിനു മുനബ് ജാമ്യം നല്കുന്ന നമ്മുടെ നീതിപീഡം. പണവും സ്വാധീനവും ഉള്ളവൻ ആരെയും കാറ് കയറ്റി കൊല്ലാം കഴുത്തറുത്ത് കൊല്ലാം  ചവിട്ടി കൊല്ലാം ചാരിത്ര്യം നശിപ്പിക്കാം എന്നിട്ട് നെളിഞ്ഞു നടക്കാം.കോടിക്കണക്കിനു ഫീസും കൊടുത്ത് നിയമത്തിന്റെ പഴുതുകൾ തേടി പിടിച്ചു വാധിക്കാൻ കറുത്ത വസ്ത്രം ധരിച്ചവരെ നിനക്ക് വേണ്ടി അണിനിരത്തും നിന്റെ നേതാക്കന്മാർ.ദൈവത്തിന്റെ കോടതിയിൽ നിന്നെ സഹായിക്കാൻ ഒരുവനും ഉണ്ടാവില്ല.എന്തും വിലപേശി കക്ഷികനുകുലമായ വിധിയിൽ ഒപ്പിടുന്ന ജഡ്ജിമാരും കട്ടവനും കൊന്നവനും സംരക്ഷണം നല്കുന്ന രാഷ്ട്രിയ പാർട്ടിയും ഉണ്ടെങ്കിൽ ആരെ പേടിക്കാൻ അല്ലെ!!!. നാണം കെട്ട നിയമത്തെ കാറ്റിൽ പറത്തികൊണ്ട് സദാചാര പോലീസോ രാഷ്ട്രിയ ഗുണ്ടയോ വർഗ്ഗിയ മൃഗമോ ആയി ആരെയും കുസലില്ലതെ ജീവിക്കാം നമ്മുടെ ഇന്ത്യയിൽ.   

ഒരു കുഞ്ഞും സ്വന്തം മതം ഇന്നതെന്നു പറഞ്ഞു ജനിക്കുനിന്നില്ല. നമ്മുടെ നാടിനു ഇനി നല്ലത് മിശ്ര വിവാഹമാണെന്ന് ആരോ എഴുതിയത് വായിക്കാൻ ഇടയായി.മത വെറിയിൽ മുങ്ങിയ നേത്രത്വം പറയുമ്പോൾ മിശ്ര വിവാഹതിലുള്ള കുഞ്ഞ് ഒന്ന് ചിന്തിക്കും ഓം കാരം മുഴക്കുന്ന അമ്മയെ വെട്ടണോ അതോ നിസ്കാര പായയിലുള്ള അച്ഛനെ വെട്ടണോയെന്ന്.വർഗ്ഗിയ സംഘടനകൾ മുഴുകുതിരി വെട്ടത്തിൽ മസ്തിഷ്കത്തിൽ വർഗ്ഗിയത കുത്തിവെക്കുമ്പോൾ അവനൊന്ന് അറച്ചു നില്ക്കും നോമ്പ് എടുക്കുന്ന ഉമ്മച്ചിയെ തല്ലണോ അതോ രാമായണം വായിക്കുന്ന അച്ഛനെ ചവിട്ടണോയെന്നു ഇടവകക്കാർ വർഗ്ഗിയ ഇടയ ലേഘനം ഇറക്കുമ്പോൾ ഒരു നിമിഷം ആലോചിക്കും മുട്ടുകാലിൽ പ്രാർതിക്കുന്ന അമ്മച്ചിയെ കുത്തെണോ അതൊ മതമില്ലാത്ത അച്ഛനെ കൊത്തി വലിക്കണോയെന്ന്. മതം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു തലതിരിഞ്ഞ പുരോഹിത വർഗ്ഗം മനുഷ്യനെ ഉൻമൂലനം ചെയ്യാൻ കല്പ്പിക്കുന്നു. കലികാലം ഇത് തന്നെ ആ ഇരുണ്ട കാലം.
മാലിബ് മാട്ടൂൽ 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ലഹരി മുക്ത മാട്ടൂൽ

ലഹരി മുക്ത മാട്ടൂലിന്റെ ഫ്ലക്സ് ബോര്‍ഡുകലിൽ ലഹരി വില്‍പ്പന, കൈവശം വെക്കല്‍, ഉപയോഗം എന്നിവയെ കുറിചുള്ള നിയമങ്ങളും അതിനുള്ള ശിക്ഷകളും വിശദീകരിക്കുക. ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ എക്സൈസ് ഓഫീസറെയും പോലീസ് സ്റ്റേഷനിലും അറിയിക്കാനുള്ള ഫോണ്‍നമ്പരും ബോര്‍ഡില്‍ കൊടുക്കുക.മലയാളം കൂടാതെ ഹിന്ദിയിലും തമിഴിലും ബോര്‍ഡുകള്‍ വെക്കണം എന്നാലെ അന്യ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് മനസ്സിലാകൂ.
ഞങ്ങളുടെ നാട് ലഹരി മുക്ത നാട് എന്നത് ഞങ്ങളുടെ സ്വപ്നം.സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് പറഞ്ഞു പുച്ഛത്തോടെ കളിയാക്കുന്നവരും ഉണ്ടാകും.പക്ഷെ ലക്ഷ്യത്തിലെത്താൻ നമ്മുക്ക് ഒന്നിക്കാം,ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന ഉത്തമ വിശ്വാസത്തോടെ. ഒത്തു പിടിച്ചാൽ മലയും പൊരുമെന്നല്ലെ..
മദ്യവും സിഗരറ്റും മയക്കു മരുന്നുകളും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തേയും തകര്‍ക്കുന്നു . ആ വിപത്തിനെതിരെ ഒരു ലഹരി വിരുദ്ധ കൂട്ടായ്മയെ കുറിച്ചു ചിന്തിക്കുകയും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ഒരു സംഘടന രൂപികരികുകയും ചെയ്തത് തന്നെ ഒരു വലിയ കാര്യം. മനുഷ്യ രാശിയെ നാശത്തിലേക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഭീകരതയെപ്പറ്റി സമൂഹത്തെ ഉണര്‍ത്താനും അവയുടെ ഉപയോഗം തടയാനുമായി ലോക ലഹരിവിരുദ്ധദിനം വരുമ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങരുത് പ്രതിഷേധം.
മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി തുടങ്ങി അറിയാതെ അത്തരം റാക്കറ്റുകളിൽ പെട്ട് പോകുന്നവരാണ് കൂടുതൽ. ജീവിത യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് എപ്പോഴും ലഹരി ഇഷ്ടപ്പെടുന്നവർ. ലഹരി നിങ്ങളുടെ ധൈര്യമല്ല, നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യവും ഭീഷണിയുമാണെന്ന് സ്വയം തിരിച്ചറിയുക.
മനുഷ്യന്റെ സുബോധം നഷ്ടപ്പെടുത്തുകയും തിന്മകള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു മദ്യവും മയക്കു മരുന്നും കഞ്ചാവും. കുറ്റകൃത്യങ്ങലും പൊതു മുതലുകൾ നഷിപപിക്കലും ആക്രമണ വാസനയും സമൂഹത്തിനു മുബിൽ അത്തരക്കാർ ഒന്നിനും കൊള്ളാത്തവനായി അതപധിക്കാൻ കരണമാകുന്നു. രോഗത്തെയല്ല രോഗകാരണത്തെയാണ് നാം കണ്ടുപിടിച്ചു ഇല്ലതാക്കേണ്ടത്. എങ്ങനെ പുതിയ തലമുറ ഇതിനു അടിമപെട്ട് പോകുന്നു.നമ്മുടെ കുട്ടികളുടെ ചെറിയ മാറ്റം പോലും നമ്മൾ ഗൗരവത്തോടെ കാണണം. നേർ വഴിക്ക് നയിക്കാൻ നാടും വീടും കൂട്ടുകാരും ഉണരട്ടെ, നാളെയുടെ ലഹരി മുക്ത നാടിനു വേണ്ടി.
മാലിബ്‌ മാട്ടൂൽ

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല.

നമ്മൾ മലയാളികൾക്ക് ജന്മനാ കിട്ടുന്നതാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യം ഇല്ലാതെ തലയിടാനുള്ള സ്വാതന്ത്ര്യം എന്നാണ് ചിലരുടെ വിചാരം. വേണ്ടതിനും വേണ്ടാത്തതിനും കയറി അഭിപ്രായം പറയും. സ്വന്തം കാര്യം ചീഞ്ഞു നാറുംബോളും അന്യന്റെ കുറ്റവും കുറവും പറയാനാണ് നമുക്ക് ഇഷ്ട്ടം. ഈ മല്ലുസിനെ കൊണ്ട് തോറ്റുവല്ലേ....

മംഗലാപുരം കൊയംബത്തൂർ പാസെഞ്ചർ ട്രെയിൻ നടന്ന ഒരു സംഭവം. അച്ഛനും മകനും കണ്ണൂരിലെക്ക് യാത്ര ചെയ്യാൻ അതിൽ കയറി ഇരുന്നു.കൊച്ചു കുട്ടിയൊന്നും അല്ല ആ മകൻ എന്നിട്ടും വാശിപിടിച്ചു ചനാലകടുത്തുള്ള സീറ്റിൽ ഇരുന്നു. കാണാൻ സുന്ദരൻ പ്രായം 25 നു അടുത്ത വരും. ആ കുട്ടിയുടെ സ്വഭാവത്തിൽ എന്തോ ഉണ്ടെന്നു തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന മല്ലുസിൽ ചിലർക്ക് തോന്നി. 

യാത്ര തുടങ്ങി. ആ 25 കാരാൻ കൌതുകത്തോടെ പുറത്ത് തന്നെ നോക്കിയിരുന്നു. പെട്ടെന്ന് അവൻ പറഞ്ഞു ,"അച്ചാ ആ മരം നമ്മോടൊപ്പം ഓടുന്നു, കൂടെ കുറെ ആളുകളും ഓടുന്നു...ഹ ഹ കാണാൻ നല്ല രസം".. ഒരു മനുഷ്യൻ ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരികുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ സംസാരവും കളിയും കണ്ടു നിന്ന ഒരു മലയാളി ആ കുട്ടിയുടെ അച്ഛനോട് പറഞ്ഞു, "മകന് നല്ല ബുദ്ധി സ്ഥിരതയില്ല അല്ലെ , ഇത്ര വലിയ കുട്ടിയായിട്ടും നല്ല ഡോക്ട്ടറെ കാണിച്ചില്ലേ?

ഇത് കേട്ട ആ അച്ഛനും മകനും ഒരു നിമിഷം നിശബ്ദരായി. മാന്യമായി വസ്ത്രം ധരിച്ച അയാളോട് അച്ഛൻ പറഞ്ഞു അവനിക്ക് ജന്മനാ കാഴ്ച്ച തീരെ കുറവാണ്. ഇന്നാണ് ഒപറേഷന് ശേഷം കാഴ്ച തിരിച്ചു കിട്ടി ഡിസ്റ്റർജായത് . എല്ലാം അവനിക് പുതു കാഴ്ചയാണ് അല്ലാതെ..ആ അച്ഛന്റെ ശബ്ദം ഒന്നിടറി , കണ്ണുകൾ നിറഞ്ഞു....ആ മകന്റെ പുഞ്ചിരി ഇത്തിരി നേരം കൊണ്ട് മാഞ്ഞുപോയി. 

മൂന്നാംകണ്ണിലൂടെ നേടിയെടുക്കുന്ന ഉന്മാദം വെറുമൊരു ഒരു ഭ്രാന്തന്‍ സുഖം. മറ്റുള്ളവരെ വിഷമിപ്പിച്ചു ചിരിക്കുന്ന മലയാളിയുടെ ഭ്രാന്താൻ സ്വഭാവം. മലയാളികൾ എന്തേ ഇങ്ങനെ. മറ്റുള്ളവരുരെ സ്വകാര്യതയിൽ തലയിട്ടില്ലെങ്ങിൽ ഉറക്കം വരില്ലേ ഇത്തരകാർക്ക്.മൌനം വിഡ്ഢിക്കും വിവരമുള്ളവനും ചിലപ്പോൾ നല്ലതായിരിക്കും. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാം. വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല. 
മാലിബ് മാട്ടൂൽ 

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഫോട്ടോയും ഉസ്താതും പിന്നെ എന്റെ സംശയവും

പണ്ട് ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് മുല്ലക്ക പറഞ്ഞു വീട്ടിൽ ഫോട്ടോകൾ വെക്കരുത് മലക്കുകൾ വരില്ലയെന്ന്. ഒരു ദിവസം ഒരു മരണ വീട്ടിൽ ചെന്നപ്പോൾ പണ്ട് മുല്ലക പഠിപ്പിച്ച ഒരു കാര്യത്തെ കുറിച്ചു ഒരു സംശയം. മരണ വീട്ടിൽ അതാ ഒരു ഫോട്ടോ ഫ്രൈം ചെയ്തു തൂക്കിയിട്ടിരിക്കുന്നു. അപ്പോൾ റൂഹിനെ പിടിക്കുന്ന മലക്ക് ഫോട്ടോ വെച്ച വീട്ടിലും വന്നുവല്ലോ. അപ്പോൾ മുല്ലാക്ക പറഞ്ഞത് തെറ്റാണോ.

സംശയം ഉപ്പാന്റെ അനിയനോട് ചോദിച്ചു. അപ്പോൾ പറഞ്ഞു മോനെ റഹ്മ്മത്തിന്റെ മലക്ക് കയറില്ല എന്നാണ് ഉസ്താദ് പഠിപ്പിച്ചത്. സംശയം തീർന്നു. അപ്പോൾ ഫോട്ടോ വെച്ചാൽ റഹ്മ്മത്തിന്റെ മലക്ക് വരില്ല. കാലം കൂറെ കഴിഞ്ഞു, ഞാനും വളർന്നു കൂടെ എന്റെ സംശയങ്ങളും.

ഒരു വെള്ളിയാഴ്ച്ച ദിവസം പള്ളി കൊംബൗണ്ടിൽ ഒരു പടുക്കൂറ്റൻ ഫ്ലക്സ്. നിറയെ ഫോട്ടോകളും പിന്നെ പേര് വിവരങ്ങളും മറ്റും. പ്രസംഗ പരമ്പരയുടെ തിയതിയും പ്രാസംഗികളുടെ ചിരിക്കുന്ന കളർ ഫോട്ടോകളും. സിനിമ പോസ്റ്റ്‌കളെ വെല്ലുന്ന തയയെടുപ്പ്. എന്റെ കൊച്ചു മനസ്സില് ഒരു സംശയം പള്ളിയിൽ അപ്പോൾ റഹമത്തിന്റെ മലക്കുകൾ കയറില്ലേ. ഫോട്ടോ വെച്ചത് കൊണ്ട് അവർ തിരിച്ചു പോകുമോ, നമ്മൾ വന്നതൊക്കെ ആരാണ് രേഗപെടുത്തുക. പള്ളി കമ്മിറ്റിക്കാർ പിരിവിന്റെ തിരക്കിലാണ്!!

പണ്ടുള്ളവർ പറയുന്നത് കേട്ടിടുണ്ട് ഉസ്താതിനു നിന്നിട്ടും മുത്രമൊഴിക്കാം ഇരുന്നിട്ടും മുത്രമൊഴിക്കാം. റോഡുകൾ പൊതു സ്ഥലങ്ങൾ പള്ളി മദ്രസാ വളപ്പുകൾ നാടിന്റെ മുക്കിലും മൂലയിലും ഉസ്താതുമാരുടെ കളർ ഫോട്ടോകൾ. ഉംറ, പ്രസംഗം, എന്ന് വേണ്ട തോട്ടടിനും പിടിച്ചതിനും ഫോട്ടോ ഫ്ലെക്സുകൾ. 916 ചിരിയുമായി വിവിധ ഭാവത്തിലുള്ള ഫോട്ടോകൾ. അപ്പോൾ പണ്ടുള്ളവർ പറയുന്നത് വെറുതെ അല്ല അല്ലെ..

ഈ കോലാഹലങ്ങളൊക്കെ എന്തിനു വേണ്ടി. ഇതൊന്നും ഇല്ലാത്ത കാലത്തും പ്രസംഗങ്ങൾ നടനിട്ടില്ലേ. ഞാൻ എന്ന ഭാവം, ആ കൊച്ചു അഹംഭാവം അതല്ലേ നമ്മളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പി ക്കുന്നത് പ്രവർത്തിപ്പിക്കുന്നത്. സ്വയം നന്നാവുക, മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നതിനു മുനബ്. നേരിന് വേണ്ടി നേരോടെ നിലനില്ക്കുക.





2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

തല കുനിച്ച സമൂഹം


ആരെയും കുറ്റപെടുത്തുകയല്ല മറിച്ചു ഞാനും നിങ്ങളും അടങ്ങുന്ന സമകാല സമൂഹത്തിന്റെ തല കുനിച്ച നില്പ് നഷ്ട ബോധം കൊണ്ടോ പരിഹാസം കൊണ്ടോ ജീവിത ഭാരം തലയിലേറ്റിയത് കൊണ്ടോ അല്ല. അപ്പോൾ സ്വാഭാവികമായ ഒരു സംശയം ഉണ്ടാവും പിന്നെ എന്തിനാ ഇങ്ങനെ ഒരു തലകെട്ട് "തല കുനിച്ച സമൂഹം ". നമ്മൾ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരാണ് ,വിവാഹം മരണം തുടങ്ങിയവായിൽ  പങ്കു ചെരുന്നവരും  കൂടാതെ വീടിനകത്ത് തന്നെ ഭാര്യ ഭർത്താവ്  മതാപിതാകൾ കുട്ടികൾ സഹോദരങ്ങൾ തുടങ്ങി നിരവദി പേരുമായി ബന്ധം പുലർത്തുന്നവരുമാണ് . മുന് കാലങ്ങളെ അപേക്ഷിച് നമ്മുക്ക് തയ ഉയർത്തി പരസ്പരം നോക്കി സംസാരിക്കാൻ മടിയാണോ അതോ വേറെ എന്തിനോ വേണ്ടി തല കുനിക്കുന്നത് കൊണ്ടോ ആണോ . 

ടെക്നോളജിയുടെ കുതിപ്പിനൊത്ത് ഒരു മുഴം മുന്പേ ഓടാൻ മത്സരിക്കുന്നവരാണ് നാം മനുഷ്യർ. ജനിച്ചുവീണ കുട്ടി മുതൽ വൃദ്ധൻ വരെ ഇന്ന് സ്മാർട്ട്‌ ഫോണിന്റെ ഇഷ്ട്ട കൂടുകാരൻ ആണ്. ദിവസേന വളര്ന്നു വരുന്ന ആപ്ലികേഷൻ നമ്മുടെ കൂട്ടുകാരനാവാൻ മണിക്കൂറുകൾ മതി. വീടിന്റെ മുറ്റങ്ങളിലും പാടത്തും പറമ്പത്തും "ചിള്ളി" കളിക്കുന്ന കോഴികളെയും മറ്റും നാം കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് അതിനു പകരം എങ്ങോട്ട് നോകിയാലും തല കുനിച്ചു കണ്ണുകൾ ഇമവെട്ടാതെ മൊബൈലിൽ ചിള്ളി കളിക്കുന്ന പുതിയ തലമുറ പിന്നെ അവരോടൊപ്പം ചേരയെ തിന്നുന്ന നാട്ടിലെത്തിയത് കൊണ്ട് നടുകഷണം തന്നെ തിന്നാൻ ശ്രമിക്കുന്ന പഴയ തലമുറയും. ആർക്കും ഒന്നും സംസാരിക്കാൻ നേരമില്ല .. എല്ലാവരും വല്ലതും കിട്ടുമോയെന്ന് അറിയാൻ ചിള്ളൂകയാണ്...നാട് ഓടുമ്പോൾ നമ്മുക്ക് ഒന്നിച്ചു ഓടാം. 

സ്ഥലകാല ബോധമില്ലാതെ തല കുനിച്ചു സ്മാർട്ട്‌ ഫോണുകളിൽ കണ്ണും അർപ്പിച്ചു ചുറ്റും നടകുന്നത് ഒന്നും അറിയാതെ എന്തിനോ തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മരണ വീട്ടിലും കല്യാണത്തിനും ബസ്സിലും ട്രെയിനിലും വിമാനത്തിലും വഴിയിലും ബസ്സ്‌ സ്റൊപിലും ഒരു സ്മാർട്ട്‌ ഫോണ്‍ ഉണ്ടെങ്കിൽ നാം നില്ക്കും എത്ര മണികൂര് വേണമെങ്കിലും. പക്ഷേ നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട് പക്ഷെ ഒന്നും കാണുനില്ല , ആരൊക്കെയോ സംസാരിക്കുന്നുണ്ട്  പക്ഷെ നാം കേൾക്കുന്നില്ല...കൂട്ടുകാരൊത്ത് കൂട്ടം കൂടി ഇരിക്കും പക്ഷെ എല്ലാവരും അവരവരുടെ ഫോണിൽ തലകുനിച്ചു നോക്കുന്നു. പുട്ടിനു തേങ്ങ ഇടും പോലെ അവരിൽ ചിലർ ചോദിക്കും നിനക്ക് വാട്ട്സ് അപ്പിൽ അത് കിട്ടിയോ ഇത് കിട്ടിയോ ...പിന്നെ വീണ്ടും സ്വന്തം ഫോണിലേക്ക് നോക്കിയിരിക്കും. 

ഒരു മതിലോ തൂണോ കിട്ടിയാൽ ഒരു കാൽ പൊക്കിവെച്ച് കയ്യിൽ ഫോനുമെടുത്ത് തല കുനിച്ചു ചിള്ളി തുടങ്ങും.അത് വഴി പലരും നടന്നു പോകും ചുറ്റും പലതും സംഭവിക്കും പക്ഷെ മായിക ലോകത്തിൽ നാം ഒന്നും കാണില്ല. വീടുകളിൽ തിരിച്ചെത്തിയാൽ  ഭക്ഷണത്തിനു മുന്ബിലും ടീവികാണുമ്പോളും ഒരു റൂമിൽ കുടുംബതോടൊപ്പം ഇരിക്കുംബോളും നാം ഫോണിൽ തന്നെ. വിശപ്പിന് ശമനം തേടി കോഴികൾ ചിള്ളി നോക്കുന്നു മനസ്സിന് ആശ്വാസത്തിനോ മറ്റോ നമ്മളും ചിള്ളി നോക്കുന്നു കോഴിയെ പോലെ തല കുനിച്ച് . 




                                                                                                                                                                                                                                                                                              മാലിബ് മാട്ടൂൽ