2015, ഡിസംബർ 8, ചൊവ്വാഴ്ച

ദുരന്തങ്ങൾ പറയാതെ പറയുന്നത്

 ചുട്ടു പൊള്ളുന്ന ചെന്നൈ നഗരത്തിലേക്ക് മഴ പൈതിറങ്ങുമ്പോൾ ജനങ്ങൾക്ക്‌ ആശ്വാസമായി തോന്നി.വെന്തുരുകി കിടന്ന ചെന്നൈയുടെ മണലുകൾക്ക് മഴ ലഭിച്ചപ്പോൾ ആദ്യ ചുംബനം കിട്ടിയ കന്യകയുടെ കവിൾതടം പോലെ സന്തോഷിച്ചു. മഴ നനഞ്ഞ കുളിർത്ത മണൽത്തിട്ടകൾക്കൊപ്പം വാടിത്തുടങ്ങിയ പുല്ലുകളും ആനന്ദ നൃത്തമാടി. അല്ലെങ്കിലും തമിഴർക്ക് സിനിമയിൽ ആയാലും മരിച്ചാലും പാട്ടും കൂത്തും വേണം. മഴ രണ്ടാം നാളും തുടർന്നതോടെ ഓവ് ചാലുകൾ നിറഞ്ഞു മലിന ജലം റോഡുകളിലേക്ക് കയറിത്തുടങ്ങി.മഴ പിന്നെയും പിന്നെയും തുടർന്ന് കൊണ്ടേ ഇരുന്നു കൂടെ വെള്ളത്തിന്റെ അളവ് പൊങ്ങി പൊങ്ങി വലിയ വെള്ളകെട്ടുകളായി. വെള്ളം മുട്ടോള്ളം അവിടുന്ന് അരയോളം പിന്നെ കഴുത്തോള്ളം അങ്ങനെ ആ നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിൽ ആക്കി.

വെള്ളം വെള്ളം സർവത്ര പക്ഷേ കുടിക്കാനില്ല ഒരു തുള്ളി. എല്ലാമുണ്ട് എന്ന് നാം അഹങ്കരിക്കുമ്പോൾ ചിലപ്പോൾ ഒന്നുമ്മില്ലതവനെ പോലെ ജീവികെണ്ടിവരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യൻ ദൈവത്തെ മറന്നു തുടങ്ങുമ്പോൾ എല്ലാം നമ്മുടെ വിരൽ തുമ്പിലെന്നു അഹങ്കരിക്കുമ്പോൾ ചില പ്രക്രതി ദുരന്തങ്ങൾ നമ്മുക്ക് നാം ആരാണെന്ന തിരിച്ചറിവ് നൽകും. കയ്യിൽ ആപ്പിൾ ഫോണും ചെവിയിൽ ബ്ലുടൂത്തും വൈഫൈ ഇന്റർനെറ്റും പോർച്ചിൽ കോടിയുടെ കാറും മറ്റു പലതും സ്വന്തമായി ഉണ്ട് പലർക്കും പക്ഷെ പോകാൻ ഒരിടമില്ല കഴിക്കാനോ കുടിക്കാനോ ഒന്നും ഇല്ല.നിലവിളിയുടെ ശബ്ദം കേട്ട ആരൊക്കെയോ ചേർന്ന് ക്യാബുകളിലേക്ക് എത്തിച്ചു. അന്നുവരെ അറുപ്പോടെ നോക്കിയിരുന്ന തെരുവിൽ ജീവിക്കുന്ന കുറെ മനുഷ്യർ.അവർക്കൊപ്പം ഊണും ഉറക്കവും സമൂഹത്തിലെ തരം തിരിപ്പുകൾ ഒന്നും ഇല്ലാതെ  

അവിടെ മതം, ജാതി,നിറം, ഒന്നും നോകാതെ ആരോ ഒരുക്കിയ ക്യാമ്പിൽ നിൽകുമ്പോൾ അവർ കണ്ടത് പച്ചയായ കുറെ നല്ല മനുഷ്യരെ മാത്രമാണ്. അതെ കണ്ണ് കൊണ്ട് മുൻബ് അവരെയൊക്കെ കണ്ടത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയിട്ടാണ്. ശശികല ടീച്ചർ പറഞ്ഞപോലെ മണ്ടന്മാരുടെ എണ്ണം കൂടിയത് കൊണ്ടാണ് ചെന്നൈയിൽ പലരും രക്ഷപെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ  രക്ഷിക്കാൻ നോക്കുന്നത് അവരുടെ ഭാഷയിൽ മണ്ടന്മാർ ആണെല്ലോ.എല്ലാറ്റിനെയും വർഗ്ഗിയമായി മാത്രം കാണുന്ന അവർകൊക്കെ മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഇത് പോലെ വല്ലതും അനുഭവിക്കണമായിരിക്കും. സംഭവാമി യുഗേ യുഗേ നടക്കാനുള്ളത് കാലാകാലങ്ങളിലായി നടന്നു കൊണ്ടേ ഇരിക്കുന്നു .

കുറെ സൈബർ നരമ്പുകൾ ഫോട്ടോഷോപ്പ് മായജാലത്തിളുടെ വെള്ളം കയറിയിട്ടും അമ്പലമുറ്റത്ത്‌ മാത്രം വെള്ളം കയറാത്ത ചിത്രമോ  അല്ലെങ്ങിൽ വെള്ളത്തിൽ വീണിട്ടും നനയാത്ത  ഖുറ്‌ഹാനോ അതുമല്ലെങ്കിൽ യേശുവിന്റെ വീണിട്ടും പൊളിയാത്ത പ്രതിമയോ വളരെ മനോഹരമായി ഉണ്ടാക്കും. അതിനൊത്ത ഒരു അടികുറുപ്പും തയ്യാറാക്കി ഓരോരുത്തനും സ്വന്തം മതം മെച്ചെപെട്ടെത് എന്ന് അടിച്ചു വിടും.കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന മത ഭ്രാന്തൻമാർ. വേറെ ഒരു തരം ആൾക്കാരുണ്ട് ദൈവത്തിന്റെ പ്രതിമ വെള്ളത്തിൽ ഒഴുകിപോയ പോസ്റ്റ്‌ ഇട്ട് നിന്റെ മതം തെറ്റാണു എന്ന് പറയുന്നവർ. പ്രക്രതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതോർത്തൊന്നു വേദനിക്കാതെ ഇത്തരക്കാർ അവരവരുടെ കാര്യ ലാഭം മാത്രം നോക്കുന്നു.

ഇനി നമ്മുടെ രാഷ്ട്രിയ പാർട്ടികളുടെ ലീലവിലാസങ്ങൾ നോക്കാം. വണ്ടികളിൽ പാർട്ടിയുടെ കൊടിയും ബാനറും പ്രവർത്തകർക്ക് രാഷ്ട്രിയ പാർട്ടിയുടെ പേരുള്ള വസ്ത്രവും കയ്യിൽ കൊടിയും. ഓരോ ആളെ രക്ഷിക്കുംബോളും വിവിധ പോസ്സിൽ ഫോട്ടോയും അപ്പപോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡും. നമ്മുടെ പ്രവർത്തനങ്ങളൊക്കെ നാലാൾക്കാർ കാണാൻ വേണ്ടി ആയിപോകുന്നു പലപ്പോയും. എന്തിനു വേണ്ടിയാണെങ്കിലും അവർ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിക്കാം. ഫോട്ടോ പോസ്സിനു വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിലെ മറ്റുള്ളവരുടെ അവസ്ഥ പിന്നെ പറയേണ്ടതിലല്ലോ.

യുഎസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നും  കഴിഞ്ഞ മാസം 25ന്  ശക്തമായ മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കിട്ടിയിട്ടും അതിനെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കാൻ സമയം ഉണ്ടായിട്ടും സംയോജിതമായ നടപടികൾ എടുക്കാത്തത് കൊണ്ടാണ് പ്രളയത്തിൽ  നാഷനഷ്ട്ടങ്ങൾ കൂടിയത്. കത്രിന എന്ന കൊടുംങ്കാറ്റ് കാറ്റ് ആനടിച്ചപ്പോൾ അമേരിക്കയുടെ ആധുനിക ടെക്നോളജിയെ നോക്കുകുത്തിയക്കിയാണ് സംഹാര താണ്ഡവമാറ്റിയത്. ചിലപ്പോൾ മനുഷ്യനു  വെറും നിസ്സഹായനായി നില്ക്കാനെ കഴിയു പിന്നെ അത് കഴിഞ്ഞ് അങ്ങനെ ചെയ്തിരുന്നെങ്കിൽ നഷ്ട്ടം കുറയ്ക്കാമായിരുന്നു എന്നോകെ വെറുതെ തട്ടി വിടാം.നമ്മുടേത്‌ എന്ന് കരുതുന്ന പലതും കണ്ണ് അടച്ചു തുറക്കുന്നതിനു മുനബ് പ്രക്രതി ഒന്ന് വിളയാടിയാൽ തകർന്നു തരിപ്പണമാകും.

ദുരന്തങ്ങൾ ലോകത്തിന്റെ പലയിടങ്ങളിൽ സംഭവിക്കുമ്പോൾ ഇത് താനോ കുടുംബക്കാരോ ഒരിക്കലും അനുഭവികെണ്ടിവരില്ല എന്നാണ് പലരുടെയും തോന്നൽ .മനുഷ്യൻ അവന്റെ പരിധികളും പരിമിതികളും മറക്കുന്നതോടൊപ്പം അവന്റെ അത്യാഗ്രഹവും ആർത്തിയും കൂടി വരുന്നു. എല്ലാം വെട്ടി പിടിക്കാൻ പ്രക്രതിയെ വല്ലാതെ ചൂഷണം ചെയ്യുബോൾ ഓർക്കാതെ പോകുന്നത് തന്നതൊക്കെ ചിലപ്പോൾ ആ പ്രക്രതി തന്നെ തിരിച്ചെടുക്കും. അല്ലെങ്കിലും മനുഷ്യ നീ എന്താ ചിന്തിക്കാത്തത് ജനിച്ചപ്പോളും മരിച്ചപ്പോയും നിന്നെ എടുക്കാൻ ആളുവേണം. നീ ഈ ഭൂമിയിൽ  സ്വയം നടന്നത് വളരെ ചുരുങ്ങിയ കാലം മാത്രം.തിരിച്ചറിവുകളാണ് ജീവിതം തിരുത്താനുള്ള മരുന്ന്.

പലയിടങ്ങളിലും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിരവധി മാളുകളും കൂറ്റന്‍ കെട്ടിടങ്ങളും ഇപ്പോയും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരിലും പലപ്പോഴും നാം പ്രക്രതിയെ മുറിവേല്പ്പിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നത് യുദ്ധത്തിൽ പോലും നിങ്ങൾ മരങ്ങൾ നശിപ്പിക്കരുത്. കാരണം ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാലക്രമത്തില്‍ അനുഭവിക്കുമ്പോഴാണ് നാം കണ്ണുതുറക്കുന്നത്.പല പല സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം ഓർക്കണം എല്ലാം കൂടി അവസാനിക്കുന്ന ഒരു ലോകാവസാനം വരാനുണ്ടെന്ന്. നമ്മളെല്ലാം എന്തൊക്കെയോ ആണെന്നുള്ള  ധാരണ വെറുതെയാണ് അത് തിരിച്ചറിഞ്ഞാൽ അഹങ്കാരത്തോടെ ജീവിക്കാൻ സാധാരണ മനുഷ്യൻ കഴിയില്ല.ആ ഒരു തിരിച്ചറിവ് ദൈവം നമുക്ക് നല്കട്ടെ...പ്രതിക്ഷയോടെ

മാലിബ് മാട്ടൂൽ 

2015, ഡിസംബർ 6, ഞായറാഴ്‌ച

അന്ന് പെയ്ത മഴയിൽ

 ചുമട്ടുകാരനായ ഒരച്ഛന്റെ മകനായാണ്‌ സുമേഷ് ജനിച്ചത്. രണ്ടു പെണ്‍കുട്ടികളുടെ അനിയനായി ഭൂമുകത്തേക്ക് പിറന്നു വീണത് കഷ്ട്ടപാടിന്റെയും ദാരിദ്രത്തിന്റെയും നടുവിലേക്കും.കഞ്ഞി ആയിരുന്നു മിക്ക ദിവസങ്ങളിലും കാരണം മുറ്റത്തെ കാന്താരി മുളക് കൂട്ടി വേറെ എന്ത് കഴിക്കാൻ.ലോറി സമരം തുടങ്ങി, സമരം ഒന്നു രണ്ടും ദിവസം കഴിഞ്ഞിട്ടും തീരാത്തത് കൊണ്ട് മുത്തച്ഛന്റെ കുല തൊഴിൽ ആയ തെങ്ങ് കയറ്റം ആരംഭിച്ചു. അച്ഛനെയും മുത്തച്ഛനെയും തെങ്ങാണ് ചതിച്ചത്. അത് കൊണ്ട കുല തൊഴിൽ ഉപേക്ഷിച്ചു  സുമേഷിന്റെ അച്ഛൻ പോർട്ടർ ജോലിക്കാരനായത്. മൂന്ന് മക്കളും ഭാര്യയും അന്നം കിട്ടാതെ പട്ടിണി കിടക്കാതിരിക്കാൻ മനസ്സിൽ ഭയം ഉണ്ടായിട്ടും പുറത്തു കാണിക്കാതെ ഓരോ പടവുകളും വെച്ച് തെങ്ങിൽ കയറി.

ഒരാഴ്ച്ച പിന്നിട്ടപ്പോൾ കുഴപ്പമില്ലാത്ത ഒരു സംഖ്യ മിച്ചം വന്നു . തെങ്ങ് കയറ്റക്കാർ കുറവായതിനാൽ നല്ല തിരക്കായിരുന്നു ദിവസവും. മീനും ചോറും അവർ ഭയങ്കര  രുചിയോടെ അതിലുപരി ആർത്തിയോടെ കഴിച്ചു. അങ്ങനെ കുറച്ചു നാൾ ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു.അച്ഛനെയും മുത്തച്ഛനെയും ചതിച്ച തെങ്ങ് മഴയുള്ള ആ ദിവസം സുമേഷിന്റെ അച്ചെനെയും ചതിച്ചു. ആ മനുഷ്യൻ നടുവോടിന്നു ഇന്ന് കിടക്കയിൽ കിടപ്പാണ്.അവർ വിശ്വസിക്കുന്നപോലെ ചിലപ്പോൾ മുന്ക്കാല ക്ഷാപമോ മറ്റോ ആണ് അവരുടെ കുടുംബത്തിലെ ദുരവസ്ഥയ്ക്ക് കാരണം.

സുമേഷ് പഠിക്കാൻ മിടുക്കനായിരുന്നു അതുപോലെ വരക്കാനും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടുകഴിഞ്ഞാൽ 4;30 നു രാഷ്ട്ര ദീപിക പത്രവുമായി ബസ്സ്‌ സ്റ്റാൻഡിൽ ഉണ്ടാവും. ഓരോ ബസ്സും കയറി ഇറങ്ങി പത്രം വിൽക്കും.അങ്ങനെ കിട്ടുന്ന തുക അമ്മയെ ഏല്പിക്കും.നാട്ടിലെ വലിയ വീട്ടിലെ കുട്ടികളാണ് സുമേഷിന്റെ കൂട്ടുകാരൊക്കെ.കുറെ മണിമാളികൾക്ക് നടുവിലാണ് സുമേഷിന്റെ കൊച്ചു വീട്. അവർ കൊടുക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും അവന്റെ പഠനത്തിനു ഉപകരിച്ചു അത് പോലെ ചില ദിവസങ്ങളിൽ അവരുടെ വീട്ടിൽ നിന്നും അവൻ ഭക്ഷണവും കഴിക്കും.കൂടുകാരുടെ പ്രവാസികൾ ആയ അച്ഛൻ മാരും ചേട്ടൻ മാരും  ഇവരുടെ ജീവിതത്തിന്റെ കഷ്ടപാട് തനിമയെന്ന പ്രവാസി കൂട്ടയ്മ്മയെ അറിയിച്ചു.സുമേഷിന്റെ രണ്ടാമത്തെ ചേച്ചിക്ക് അവർക്ക് ഒരു ഓട്ടോറിക്ഷ കൊടുത്തു.അവൾ ആയിരുന്നു ആ ടൌണിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ.രാവിലെ മൂന്ന് പേരും കൂടി ഇറങ്ങും ആദ്യം ചേച്ചിയെ ടൌണിലെ തുണിക്കടയിൽ ഇറക്കിയതിനു ശേഷം സുമേഷിനെയും കൂട്ടി ഓട്ടോ സ്റ്റാൻഡിൽ പോകും. അവിടെനിന്നും ഒരഞ്ചു മിനുറ്റ് നടന്നാൽ സ്കൂളിൽ എത്താം.

 SSLC യുടെ റിസൾട്ട്‌ വരുന്ന ദിവസം ആ നാട്ടുകാർക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ആ കൊല്ലത്തെ മൂന്നാം റാങ്കുകാരന് അവനായിരുന്നു സുമേഷ്. അവന്റെ സന്തോഷത്തിൽ നാട്ടുകാരും പങ്കുചേര്ന്നു. സ്കൂളിന്റെ വകയും പഞ്ചായത്ത് വകയും കാശ് അവാർഡും ട്രോഫിയും കിട്ടി. പഠിക്കാൻ എല്ലാ സൌകര്യങ്ങൾ ഉണ്ടായ കുട്ടികൾ പലരും തോറ്റപ്പോൾ സുമേഷ് നാടിന്റെ അഭിമാനമായി.പിന്നെ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ്‌ എടുത്തു ഗവർമെന്റ് കോളേജിൽ പഠനം തുടങ്ങി.പ്രീഡിഗ്രിയും ഒപ്പം ഒരു കോച്ചിംഗ് സെന്ററിലും പോകാതെ മെഡിക്കൽ എന്ട്രന്സും പാസ്സായി.മെറിറ്റ് സീറ്റിൽ മെഡിക്കൽ കോളേജിൽ MBBS പഠനം ആരംഭിച്ചു. അതിനിടയിൽ ഡ്രൈവിംഗ് ലൈസെൻസും ആക്കി.പകൽ സമയത്ത് ചേച്ചിയും രാത്രിയിലും ഒഴിവു ദിവസങ്ങളിലും സുമേഷും ഓട്ടോ ഓടിച്ചു.മകൻ ഡോക്ട്ടർ ആവുന്നത് കാണാൻ നില്ക്കാതെ ശോഷിച്ച ശരീരവും തളർന്ന മനസ്സുമായി ഈ ഭൂലോകത്ത് നിന്നും അയാൾ യാത്രയായി.

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞു സുമേഷ് തിരിച്ചു പോകുമ്പോൾ രാത്രി 12.30 മണി ആയിടുണ്ടാവും. നല്ല കോരി ചൊരിയുന്ന മഴ റോഡു മുഴുവനും വെള്ളം. വളരെ പതുകെ പോകുന്നതിനിടയിൽ പർദ്ദ ധരിച്ച ഒരു സ്ത്രീ ഒറ്റയ്ക്ക് നില്ക്കുന്നു. അവരുടെ അടുത്ത് ഓട്ടോ നിർത്തി എങ്ങോട്ടാണ് പോകേണ്ടെതെന്നു തിരക്കി. അടഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു കണ്ണാപുരം റെയിൽവേ സ്റ്റേഷൻ.ഞാനും അങ്ങോട്ടാണ് പോകുന്നത് കയറി ഇരുന്നോളു.അവരുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു പിന്നെ ചോദ്യങ്ങൾക്കൊക്കെ വെറും മൂളൽ മാത്രം.മനസ്സിൽ വല്ലാത്ത സംശയം, വല്ല കേസ്കെട്ടോ മറ്റോ ആയിരിക്കും.ചിന്തകൾ പലതും മാറി മറിഞ്ഞു അവസാനം എന്തെങ്കിലും ആവട്ടെ എനിക്ക് എന്ത് കാര്യം.അവരെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഒന്നും ചോദിക്കാതെ 200 രൂപ നോട്ടും കൊടുത്ത് പെട്ടെന്ന് നടന്നു നീങ്ങി. പള്ളിക്കരയിലുള്ള വീട്ടിലെത്തി ഓട്ടോ നിർത്തിയപ്പോൾ ആണ് സീറ്റിൽ ഒരു കറുത്ത ബാഗ് കണ്ടത്.

തുറഞ്ഞു നോക്കിയപ്പോൾ പണവും സ്വർണാഭരണങ്ങളും.പക്ഷെ അന്യരുടെ മുതലിനേക്കാൾ നല്ലത് ഒന്നും ഇല്ലായ്മയുടെ സന്തോഷമാണ്.ആ സ്ത്രീ വെച്ച് മറന്നതായിരിക്കും.റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കി അവരെ കണ്ടിലെങ്കിൽ മാത്രം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എല്പ്പിക്കാം.റെയിൽവേ സ്റ്റേഷനിൽ മുന്നിൽ അതാ അവർ നില്ക്കുന്നു . സന്തോഷത്തോടെ അവരുടെ ബാഗ് കൊടുത്തു. ഒരു നന്ദി വാക്കും പറയാതെ 500 ന്റെ നോട്ടു കൊടുത്തു പെട്ടെന്ന് സ്ഥലം വിട്ടു.വീണ്ടും സംശയം ഇനി വല്ല ചെക്കൻ മാരുടെ കൂടെ ഒളിചോടുന്നതായിരിക്കുമോ. രൂപം കണ്ടിട്ട് 35 വയസ്സിനടുത്ത് ഉണ്ടാകും.കല്യാണം കഴിഞ്ഞു ഒളിച്ചോടുന്നതായിരിക്കുമോ. ഒരു നിമിഷം പിന്തുടരാൻ തയ്യാറായി ഓട്ടോയിൽ നിന്നും ഇറങ്ങി. അപ്പോയാണ്  വെസ്റ്റ്‌ കോസ്റ്റിൽ വന്നിറങ്ങിയ ഒരു ഫാമിലി ഓട്ടം പോകുമോയെന്ന് ചോദിച്ചത്. കിട്ടിയ ഓട്ടത്തേക്കാൾ വലുതല്ല വല്ലവരുടെയും കാര്യം.

പിറ്റേ ദിവസത്തെ രാഷ്ട്ര ദീപികയിലെ തലകെട്ട് സുമേഷിനെ വല്ലാതെ വിഷമിപ്പിച്ചു.വെങ്ങരയുള്ള വീട്ടിൽ കള്ളൻ കയറി വീട്ടമ്മയെ കെട്ടിയിട്ട് പണവും ആഭരണവുമായി കടന്നു കളഞ്ഞു. സുമേഷിന്റെ ഓട്ടോയിൽ ആ സ്ത്രീ കയറിയ സ്ഥലവും വെങ്ങരയാണ്. അവൻ ആ വാർത്ത‍ കണ്ടതും പോലീസ് സ്റ്റേഷനിൽ പോയി അവന്റെ സംശയം അറിയിച്ചു. തലേന്ന് രാത്രി നടന്ന സംഭവം ഓരോന്നായി പറഞ്ഞു കൊടുത്തു. മുഖം മൂടി ധരിച്ച ആ സ്ത്രിവേഷം കെട്ടി ഓട്ടോയിൽ കയറിയത് ഒരു ആണായിരുന്നു.കളവു നടത്തിയ സ്വർണ്ണം കയ്യിൽ കിട്ടിയിട്ടും കള്ളനു തന്നെ കൊണ്ട് കൊടുത്ത വിഡ്ഢി. പോലീസിന്റെ വായിൽ നിന്നും പുളിച്ച കുറെ തെറി.വാദി പ്രതിയകുമെന്ന അവസ്ഥയിൽ അവൻ തന്ന 500 ന്റെ നോട്ടു പോലീസിനു  കൊടുത്ത് സ്ഥലം വിട്ടു.

അല്ലെങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.പിറ്റേ ദിവസം പോലീസ് സുമേഷിനെ വിളിപ്പിച്ചു.കള്ളനെ കിട്ടുന്നത് വരെ താൻ കുടുങ്ങിയെന്നു കരുതിയ പോയത്.പക്ഷെ അതിനായിരുന്നില്ല വിളിപ്പിച്ചത്.അവൻ ഇന്നലെ കൊടുത്ത 500 ന്റെ നോട്ട് ഒന്നാതരം കള്ളനോട്ടയിരുന്നു. കൂട്ടത്തിൽ ഒരു തല തെറിച്ച കൊണ്സ്ടബിൾ പറഞ്ഞു കള്ളനോട്ടടിച്ചാണോ ഡോക്റ്റർ ആവാൻ പഠിക്കുന്നത്.ഇല്ലാത്തവൻ വല്ലതും ആവുന്നത് ചിലർക്ക് പിടിക്കില്ല.കള്ളനെ കിട്ടിയതോടെ ആ കുരുക്കിൽ നിന്നും രക്ഷപെട്ടു. ദൈവത്തിനു സ്തുതി.അവസാന വർഷമായത് കൊണ്ട് ഹൊസ്റ്റലിൽ തന്നെ താമസിച്ചു പഠിച്ചു.റാങ്ക് വാങ്ങി MBBS പാസായി മെഡിക്കൽ കോളേജിൽ തന്നെ പ്രാക്ടിസും തുടങ്ങി.ആദ്യ പേഷ്യന്റ് പഴയ കാലത്തെ ഫ്ലാഷ് ബാക്കിലെ ഒരു കുട്ടിയായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരി കുട്ടിയാണ് സുമേഷിന്റെ കോളേജിനടുത്തുള്ള ശ്രീജ. അഴകുള്ള കണ്ണുകളും ചെറുപുഞ്ചിരി വിതറുന്ന ചുണ്ടുകളും ചുവന്നു തുടുത്ത കവിൾ തടവും വെളുവെളുത്ത ശരീരവും പണക്കാരിയുടെ ഹുങ്കും പഠിപ്പിസ്റ്റ് എന്ന വിളിയും അവളെ ഒരു കൊച്ചു അഹങ്കാരിയാക്കി.പഠിക്കാൻ മിടുക്കന്നായ സുമേഷ് ഒരിക്കൽ അവന്റെ ഇഷ്ട്ടം അറിയിച്ചു. പിറ്റേന്ന് ബസ്സ് സ്റ്റാൻഡിൽ പത്രം വില്ക്കുന്ന അവന്റെ അടുത്തേക് അവൾ ദേഷ്യത്തോടെ വന്നു. ആൾ കൂട്ടതിനു നടുവിലുള്ള അവനോട് വീട്ടിലെ അടുപ്പിൽ ചേരപായുന്ന കരിമ്പാ നിനക്കണോ എന്നെ പ്രേമികേണ്ടതു. അവൾ  അപമാനിച്ചതിനു ശേഷം കൂട്ടുകാരുടെ ഇടയിൽ അവൻ കരിമ്പനായി അറിയപ്പെട്ടു.ഡോക്ട്ടർ ആയതിനു ശേഷവും അവൻ അറിയപെട്ടത്‌ ഡോക്ട്ടർ കരിബൻ സുമേഷ് എന്നായിരുന്നു.

ദിവസവും അവളുടെ പിറകെ കുറേപേർ വട്ടമിട്ട് പറക്കും ഒരു കഴുകൻ കണ്ണുമായി.അവളുടെ ശരീരവും സൗന്ദര്യവും കണ്ടു മോഹിച്ചു വിവാഹ അഭ്യർത്ഥനയുമായി ആൾക്കാർ വരാൻ തുടങ്ങി.ഇപ്പോൾ കല്യാണം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞു വന്നവരെ തിരിച്ചയച്ചു.അവൾ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു വലിയ പണക്കാരന്റെ ഏക മകൻ കല്യാണം ആലോചിച്ചു വന്നു. ഇവനെക്കാൾ സുന്ദരനെ എനിക്ക് കിട്ടുമെന്ന വിശ്വാസം ആ ആലോചന വേണ്ടെന്നു വെക്കാൻ  അവളെ പ്രേരിപ്പിച്ചു.പല മാറരോഗങ്ങളും പിടിപ്പെട്ട അവളുടെ കല്യാണം നടക്കാതെ പോയി.വീണ്ടും മഴക്കാലവും കൂടെ പകർച്ച വ്യാധിയും. നാട് പനിച്ചു വിറക്കുന്നു കൂടെ കുരങ്ങൻ പനിയെന്ന പുതിയ പനിയും.ആറു കൊല്ലം കൊണ്ട് ശ്രീജയുടെ പ്രതിരോധ ശേഷി കുറവുള്ള  ശരീരം പല രോഗങ്ങളാൽ വല്ലാതെ ക്ഷീണിച്ചു.ICU യിൽ കിടക്കുന്ന അവളെ ദൈവം അധികം ബുദ്ധിമുട്ടിക്കാതെ മേലോട്ടെക് എടുത്തു.

ആദ്യമായി പ്രണയം തോനിയ പെണ്ണിന്റെ ധരുണമായ അന്ത്യം കാണാൻ വേണ്ടിയാണോ ദൈവം അവളെ അവിടേക്ക് എത്തിച്ചത്.ശക്തമായ മഴ പിന്നെയും തുടർന്നു.റോഡും നാടും വെള്ളത്തിനടിയിൽ. മുറ്റത്ത്‌ വീണ തെങ്ങയെടുക്കാൻ പോയ സുമേഷിന്റെ അമ്മ വൈദ്യുധി കമ്പി പൊട്ടി വീണത് അറിയാതെ വെള്ളത്തിൽ നിന്നും ഷോക്കടിച്ചു മരിച്ചു.ദുരന്തങ്ങൾ അവരെ വിടാതെ പിന്തുടര്ന്നു.അമ്മയുടെ മരണ ശേഷം അവർ വയനാട്ടിലേക്ക് പോയി.അച്ചന്റെ അനിയൻ അവിടെയാണ് താമസിക്കുനത്. സ്കോളർഷിപ്പ്‌ കിട്ടി ലണ്ടനിൽ MD ക്ക് പഠിക്കാൻ സുമേഷ് യാത്രയായി.വീണ്ടും അവരുടെ ജീവിതത്തിൽ വസതം വന്നു.

ഒന്നരവർഷം കഴിഞ്ഞപ്പോൾ വയനാടിനെ ഇളക്കി മറിച്ച പേമാരിയും ഭൂകമ്പവും ഉരുൾ പൊട്ടലും. സുമേഷിന്റെ ശേഷിക്കുന്ന സഹോദരിമാരും ഇളയച്ഛനും ഭാര്യയും ഒരുമിച്ച് മരണത്തിനു കീഴടങ്ങി. എക്സാം അടുത്തായത് കൊണ്ട് അവസാനമായി അവരെ ഒരു നോക്ക് പോലും കാണാനാവാതെ സുമേഷ് ലണ്ടനിൽ തനിച്ചിരുന്നു കരഞ്ഞു.മഴ കവർനെടുത്ത ഒരു കുടുംബം, എല്ലാം കാണാനും സഹിക്കാനും  വേണ്ടി സുമേഷിന്റെ ജന്മം മാത്രം ബാക്കി. തകർന്ന മനസ്സുമായി ഒരു വിധത്തിൽ എക്സാം എഴുതി തീർത്തു. ഇത്തവണ റാങ്കിന്റെ തിളക്കമില്ലാത്ത സാധാരണ വിജയം.ശേഷിക്കുന്ന ജീവിതം വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സ നല്കി അങ്ങനെ കഴിഞ്ഞു പോയി.

കുറെ പണവും തടിയോത്ത മക്കളും ഉള്ള ആളോട് ഇത് ദൈവത്തിന്റെ പരീക്ഷണം ആണെന്ന് പറഞ്ഞാൽ അയാൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല മറിച്ച് ദാരിദ്രവും കഷട്ടപാടും ഉള്ള സുമേഷിനെ പോലെയുള്ള ഒരാളോട് ഇത് ദൈവത്തിന്റെ പരിക്ഷണം ആണെന്ന് പറഞ്ഞാൽ അത് അയാൾക്ക്‌ ഉൾകൊള്ളാൻ കഴിയും. സന്തോഷം വരുമ്പോൾ പലപ്പോഴും നാം ദൈവത്തെ മറക്കുന്നു. ദുഖം വരുമ്പോൾ ദൈവത്തോട് വേവലാതി പെടുന്നു. ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായൊ ആയി യാതൊരു ബന്ധവും ഇല്ല. അങ്ങനെ വല്ലവർക്കും തോനിയാൽ അത് നിങ്ങളുടെ വെറും തോനൽ മാത്രമാണ്.

മാലിബ് മാട്ടൂൽ