2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഔട്ട് ഓഫ് സിലബസ്

സെല്ഫ് ഫിനാൻസ് കോളേജുകളുടെ തുടക്കകാലം.സാമ്പത്തിക സ്ഥിതി മോശമായിട്ടും കൂലി പണിക്കാരനായ സമദ് തന്റെ മകന്റെ നല്ല ഭാവിക്കു വേണ്ടി യൂണിവേഴ്സൽ കോളേജിൽ ചേർത്തു. ഡിഗ്രി ക്‌ളാസിൽ ആകെയുള്ള 30 പേരിൽ ഒരാളൊഴികെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ചുറുചുക്കുള്ള പട്ടണത്തിൽ വളർന്ന കുട്ടികൾ.ഒരു ഉൾഗ്രാമത്തിൽ നിന്നും 2മണിക്കൂറോളം യാത്ര ചെയ്ത്‌ കറുത്ത് മെലിഞ്ഞ ഷംസു ആ കോളേജിൽ എത്തിയത്. 

 മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് ഏറ്റവും പേടിയുള്ള വിഷയം ഇംഗ്ലീഷ് ആയിരുന്നു.ക്‌ളാസ്സുകൾ ആരംഭിച്ചു. നന്നായി മിമിക്രി കാണിക്കുന്ന അവൻ പലരുമായും നല്ല സൗഹൃദം ഉണ്ടാക്കി.ഇംഗ്ലീഷ് ക്‌ളാസ് എടുക്കുന്നത് രേവതി നായരും മലയാളം എടുക്കുന്നത് ബീന തോമസും.കിട്ടിയ അവസരങ്ങളിലൊക്കെ രണ്ടു പേരും തീരേ സ്മാർട്ട് അല്ല എന്ന് പറഞ്ഞു ഷംസുവിനെ കളിയാക്കി.കറുപ്പിനോടുള്ള ഒരു തരം അവഗണന.ഗതിയില്ലാത്തവനൊക്കെ എന്തിനാ ഇങ്ങോട്ടു കെട്ടി എടുത്തത് എന്ന പുച്ഛ ഭാവം. 

 ഓൾ കേരള സെല്ഫ് ഫൈനാന്സ് കോളേജ് മീറ്റിലേക്കുള്ള ആദ്യപടിയായി ഒരു കോളേജിലും വെൽക്കംഡേ പ്രോഗ്രാം നടക്കുന്നത്.സിനിമാറ്റിക് ഡാൻസ്,പാട്ട്,മിമിക്രി,ഫാഷൻ ഷോ അങ്ങിനെ പല പരിപാടികൾ. ഫാഷൻ ഷോയുടെ ലിസ്റ്റിൽ ഷംസുവിന്റെ പേര് കണ്ട ബീന തോമസ് കളിയാക്കികൊണ്ട് ചോദിച്ചു ഇതാര് കറുത്ത ഹൃതിക് റോഷനോ.അതു കേട്ട് ചിരിച്ച സഹപാഠികൾക്ക് ഇടയിൽ ചിരിക്കാതെ അവന്റെ കലങ്ങിയ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കിയത് പ്രിയ എന്നൊരു പെണ്ണ് കുട്ടി മാത്രമായിരുന്നു. 

 ചിലരുടെ ദുഃഖങ്ങൾ കാണാന് ദൈവം ഓരോ ആൾക്കാരെ നിയോഗിച്ചിട്ടുണ്ടാവും. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരം പ്രിയ അവനെ ആശ്വസിപ്പിച്ചു.കളിയാക്കുന്നവർ നീ നിന്റെ കഴിവുകൾ കൊണ്ട് ഞെട്ടിക്കണം.സിനിമ പാട്ടും മാപ്പിള പാട്ടും മിമിക്രിയും കൊണ്ട് സദസിനെ അവൻ കയ്യടിപ്പിച്ചു.കറുത്ത നിറത്തെയും രൂപത്തെയും കളിയാകുന്നവരെ ആസ്പദമാക്കി ഒരു മോണോ അകറ്റും ഷംസു നടത്തി. രണ്ടു ടീച്ചേഴ്സിനും അത് എവിടെയൊക്കെയോ കൊണ്ടു.അവനോട് ഉള്ള അവരുടെ ദേഷ്യവും കൂടി. 


 നിരന്തരമായ ടോർച്ചറിങ് കാരണം ആ ടീച്ചേഴ്സിന്റെ ക്‌ളാസിൽ അവൻ കയറാതെയായി. നിശയെന്ന ഓഫീസ് ജീവനക്കാരി അവന്റെ ഉപ്പയെ വിളിച്ചു മകൻ ക്‌ളാസിൽ കയറാത്ത കാര്യം പറഞ്ഞു. ഒരു കോളേജിന്റെ അന്തരീക്ഷമൊന്നും അല്ല അവിടെ. ക്‌ളാസ് കട്ട് ചെയ്താൽ വീട്ടിൽ വിളിച്ചു പറയും.കോളേജ് കുട്ടികളുടെ നിലവാരം അളക്കുന്നതിനു ഒരു അസ്സസ്മെന്റ് ടെസ്റ്റ് നടത്തി. ഷംസു മലയാളവും ഇംഗ്ലീഷും ഒഴികെ ബാക്കി വിഷയങ്ങൾ മാത്രമേ എഴുതിയുള്ളു. മാർക്ക് ലിസ്റ്റുമായി ഉപ്പാനെ കണ്ടു. ഇംഗ്ലീഷിനും മലയാളത്തിനും A എന്നും ബാക്കി ഉള്ളതിൽ മാർക്കും.അവൻ ഉപ്പാനോട് പറഞ്ഞു ലാംഗ്വേജ് പരീക്ഷക്ക് ഗ്രേഡും സബ്ജെക്ട് നു മാർക്കും ആണ്. ആ പാവം അത് വിശ്വസിച്ചു.

 കോളേജ് ലൈഫ് അവനിക്ക് മടുത്തു തുടങ്ങിയിരുന്നു. പ്രിയയുടെ സപ്പോർട് ഉള്ളത് കൊണ്ട് മാത്രം ആണ് തുടർന്ന് കൊണ്ട് പോകുന്നത്. ഉപ്പ വന്നിട്ട് ക്ളസ്സിൽ കയറിയാൽ മതി എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. മകന്റെ പഠന നിവാരം ചർച്ച ചെയ്യാൻ സമദ് കോളേജിൽ എത്തി. തന്റെ മകൻ തന്നെ പറഞ്ഞു പറ്റിക്കുകായാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു. മകനെ ഓഫീസിൽ വെച്ച് തന്നെ തല്ലി. ഇന്നത്തോടെ നിന്റെ പഠിപ്പ് മതി. നാളെ മുതൽ എന്നെ സഹായിക്കാൻ വന്നോളണം.ആരോടും യാത്ര പോലും പറയാതെ ഷംസു ആ കോളേജിന്റെ പടവുകൾ ഇറങ്ങി. 

 പൊതു സ്ഥലത്തു വെച്ച് തന്നെ തല്ലിയതിന്റെ അരിശം ഉള്ളിൽ വെച്ച് കൊണ്ട് അവൻ ഉപ്പയോടൊപ്പം നാട്ടിലേക് മടങ്ങി. രാത്രി എല്ലാവരും ഉറങ്ങിയ സമയം അവൻ ഡ്രെസ്സുമെടുത് വീട് വിട്ടിറങ്ങി.മലയോരത്ത് നിന്നും എറണാകുളം മാർക്കറ്റിലേക്ക് പച്ചക്കറിയുമായി പോകുന്ന ലോറിയിൽ കയറി. അയാളോട് നന്ദിയും പറഞ്ഞു കുറച്ചു ദൂരം നടന്നു.ഒരു ചെറിയ കടയിൽ കയറി ചായയും ഒരു പൊറോട്ടയും തിന്നു. ദയനീയമായ അവന്റെ ഇരുത്തം കണ്ട ഹോട്ടലുടമ കാര്യങ്ങൾ അന്വേഷിച്ചു. ദൂരെ നിന്നും പണി അന്വേഷിച്ചു വന്നതാണെന്നും കിടക്കാൻ ഒരിടം കിട്ടിയാൽ കൊള്ളാമെന്നും അറിയിച്ചു.ചെറിയ ഒരു ശമ്പളത്തിൽ അവിടെ പണിക്കു നില്ക്കാൻ കടയുടമ അവനോടു പറഞ്ഞു. 


 പണിയെടുത്തു പണം ഉണ്ടാക്കി സെറ്റിലായിട്ട് പ്രിയയോട് തന്റെ ഇഷ്ട്ട്ടം പറയണം. അവൾക്കു തിരിച്ചു അങ്ങിനെ ഒരിഷ്ടം തോന്നുമോ എന്ന് പോലും അറിയില്ല. മുൻപോട്ടു പോകാനുള്ള ഒരു വെളിച്ചമായിരുന്നു അവൾ. മാസങ്ങൾ കടന്നു പോയി. പുതിയ കൂട്ടുകാർ പുതിയ ശീലങ്ങൾ.. തമിഴ് നാട്ടിൽ ജോലി ചെയ്ത ഒരു ഇരിട്ടിക്കാരൻ അവരുടെ കടയിലേക്ക് പണിക്കു വന്നു.കൂട്ടുകെട്ടിലൂടെ പഠിച്ച പുക വലിയിൽ നിന്നും ഇരിട്ടി കാരനിലൂടെ കഞ്ചാവിലേക്ക്. പതിയെ പണിയിൽ അലസത കാണിക്കാൻ തുടങ്ങി.അപകടം മണത്ത മുതലാളി അവരെ പിരിച്ചു വിടാൻ തീരുമാനിച്ചു. 

 കഞ്ചാവിന്റെ ലഹരിയിൽ അന്ന് രാത്രി കട കുത്തി തുറന്നു പണവും മോഷ്ടിച്ച് രണ്ടു പേരും മംഗലാപുരത്തേക് വണ്ടി കയറി.ദിവസങ്ങൾ അലഞ്ഞു ഒടുവിൽ ഒരു കാസർഗോഡ് കാരന്റെ ഹോട്ടലിൽ പണിക്കു നിന്നു. ഇരിട്ടിക്കാരൻ സ്വയം തൊഴിലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 2 പേരും ഒരേ മുറിയിൽ ആണ് താമസം.മംഗലാപുരത്തു നിന്നും ചെറു പൊതികളാക്കി കഞ്ചാവ് പല സ്ഥലങ്ങളിലും എത്തിക്കുന്ന ഏജൻറ് ആയി മാറി ഇരിട്ടിക്കാരാണ് ഷൈൻ ടോം. പെട്ടെന്നു പണം ഉണ്ടാക്കാൻ തുടങ്ങി.അവന്റെ വളർച്ച ഷംസുവിനെ വല്ലാതെ ആകർഷിച്ചു. ഷംസു നീ ഇങ്ങനെ രാവന്തിയോളം മറ്റുള്ളവർക്ക് വേണ്ടി പണി എടുത്താൽ ഒന്നും നിന്റെ സ്വപ്നം പൂവണിയില്ല.

 അവിടെ നിന്നും ഇറങ്ങി കോളേജ് കുട്ടികൾ താമസിക്കുന്ന ഏരിയയിൽ ഒരു റൂം ഒപ്പിച്ചു.പെട്ടെന്നു പണം ഉണ്ടാക്കാൻ കഞ്ചാവ് കാരിയർ ആയി മാറി ഷംസുവും. മെഡിക്കൽ ഫീൽഡിൽ പഠിക്കുന്ന കുട്ടികൾക്ക് നല്ല പൈസക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത്. ലഹരി മാഫിയയിലെ അംഗമായിമാറി രണ്ടു പേരും. കഞ്ചാവിൽ നിന്നും കൂടുതൽ മാരകമായ പലതും അവർ ഡീൽ ചെയ്തു.പണം ഇഷ്ട്ടം പോലെ കിട്ടാൻ തുടങ്ങി.ജീവിതം പച്ച പിടിക്കുന്നതോടൊപ്പം അവരും പലതിനും അടിമയായി മാറി. 

 മെഡിക്കൽ സ്റുഡൻസിന്റെ സഹായത്തോടെ ശീഷ കഫേ തുടങ്ങി. ലഹരി നുണയാണ് ഒരു മറയായിരുന്നു അത്. പെണ്ണ് കുട്ടികളടക്കം പലരും ആ കണ്ണിയിൽ അംഗങ്ങളായി.കാണാൻ സുമുഖനായ ഷൈനും മൂന്നാം വർഷ എംബിബിസ് സ്റ്റുഡന്റായ രഹനയും തമ്മിൽ ഭയങ്കര പ്രണയം.ശനിയാഴ്ച രാത്രികളിൽ അവൾ ഷൈനോടപ്പം അവർ താമസിക്കുന്ന റൂമിൽ വരും. തന്റെ ഏകാന്തത ഷംസുവിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.ജീവിത്തത്തിൽ തന്നോട് നന്നായി പെരുമാറിയ പ്രിയ എന്ന പെണ്ണിനെ കാണാൻ അവന് കണ്ണൂരിലേക്ക് തിരിച്ചു പോയി.

 ട്രെയിൻ യാത്രയിൽ വെച്ച് കണ്ണൂർ കേന്ദ്രികരിച്ചു ലഹരി കച്ചവടം നടത്തുന്ന പ്രമോദിനെ പരിചയപെടുന്നു.രക്സ്ത ബന്ധത്തേക്കാൾ വലിയ ബന്ധമാണ് ഇത്തരക്കാർക്കിടയിൽ.അവന്റെ കൂടെ റൂമിയിലേക്ക് പോയി. അവന്റെ സ്ഥിരം കസ്റ്റമറിൽ യൂണിവേഴ്സൽ കോളേജിലെ കുട്ടികളും ഉണ്ട് എന്നത് ഷംസുവിനു അനുഗ്രഹമായി. അവരിൽ നിന്നും പ്രിയയുടെ നമ്പർ കരസ്ഥമാക്കി.ഒന്ന് രണ്ടു തവണ വിളിച്ചു നോക്കി.എടുത്തില്ല അയച്ച മെസ്സേജ് ഒന്നും നോക്കിയതും ഇല്ല.തന്നെപരിഹസിച്ച ആ രണ്ടു ടീച്ചേഴ്സിനോട് ഉള്ള പക വീട്ടാൻ ഷംസു പല വഴികളും പ്ലാൻ ചെയ്താണ് കണ്ണൂരിൽ എത്തിയത്.

 തന്റെ സഹപാഠികൾ ആയ കുട്ടികളുമായി വിട്ടുപോയ ചങ്ങാത്തം തിരിച്ചു പിടിക്കാൻ ലഹരി അവനെ സഹായിച്ചു .അവസാന വർഷ സെന്റ്‌ ഓഫ് പാർട്ടി നടക്കുന്ന സ്ഥലത്തു പ്രമോദിന്റെ സുഹൃത്ത് ആണ് കാറ്ററിങ് അവനോടൊപ്പം ഷംസുവും പ്രമോദും അവിടെ എത്തി.ഡിജെയും പാട്ടും കൂത്തുമായി ഒരു റിസോർട്ടിൽ വെച്ചായിരുന്നു പ്രോഗ്രാം. ആദ്യം പ്രിയയെ കണ്ടു ഒന്ന് സംസാരിക്കണം.നല്ല ഒരു അവസരം കിട്ടിയപ്പോൾ പ്രിയയോട് കാര്യങ്ങൾ പറഞ്ഞു.താന് എന്താണ് പറയുന്നത് നിന്നെപ്പോലെ ഉള്ള ഒരുത്തൻ എനിക്ക് എങ്ങിനെ സെറ്റ് ആവും. ഇത്തിരി സഹതാപവും ഒന്ന് ചിരിച്ചു സംസാരിക്കുകയും ചെയ്താൽ പ്രേമമെന്നു വിചാരിക്കുന്ന നിന്റെ കൂട്ട് പോലും എനിക്ക് വേണ്ട.

 നിരാശയുടെ നിമിഷങ്ങൾ സമ്മാനിച്ച് അവൾ നടന്നകന്നു. ടെൻഷൻ മാറാൻ ലഹരി നന്നായി ഉപയോഗിച്ചു. കാത്തിരിക്കാനും ആരും ഇല്ല ഇനി പ്രതികാരത്തിന്റെ വഴി.ആ രണ്ടു ടീച്ചേർക്കും വയറിളക്കത്തിന് ഗുളിക ഇട്ട ജ്യൂസ് ആണ് കൊടുത്തത്. അവർ ടോയ്‌ലെറ്റിലേക്ക് വരുന്നതും കാത്തു അവിടെ ചുറ്റിപറ്റി നടന്നു. ആദ്യമായി വന്നത് രേവതി ആയിരുന്നു.തന്നെ ഏറ്റവും കൂടുതൽ അപമാനിച്ച ബീന തോമസിനെ വേണം ആദ്യം കിട്ടാൻ.ബീന തോമസ് ടോയ്‌ലെറ്റിൽ കയറുമ്പോൾ കൂടെ ഷംസുവും കയറി.ലഹരിയിൽ ലക്ക് കെട്ട അവൻ ബീനയെ മർദ്ദിച്ചു അവശയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചു. 

 ശബ്ദ്ദം കേട്ട് കതകിൽ തട്ടിയ രേവതിയെ ചവിട്ടി താഴെ ഇട്ടു.ആ ശബ്ദ്ദ കോലാഹലങ്ങക്കു ഇടയിൽ പ്രമോദിനോട് പോലും പറയാതെ ഷംസു മുങ്ങി.കുറെ നേരവുമായിട്ടും രണ്ടു ടീച്ചേഴ്സിനെ കാണാതായപ്പോൾ പെണ്ണ് കുട്ടികൾ ബാത്‌റൂമിൽ പോയി നോക്കി. കണ്ട കാഴച വളരെ ദയനീയമായിരുന്നു.പാർട്ടി നിർത്തി അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.ഷംസുവിനെ ചൊല്ലി പ്രമോദും ടീമും കോളേജ് പിള്ളേരും കശപിശ നടന്നു. കേസ് ആയി. അപ്പോൾ ആണ് അറിയുന്നത് പല പിള്ളേരും ലഹരിക്ക്‌ അടിമകൾ ആയിരുന്നു എന്ന്. 

 ഷംസുവിനു വേണ്ടി തിരച്ചിൽ നടന്നു. മംഗലാപുരം ഭാഗത്തു നിന്നും പിടിയിലായി ജയിൽ ഇട്ടു. കേസിന്റെ വാദം കേൾക്കാൻ അദ്ധ്യാപകരും അവന്റെ കൂടെ പഠിച്ച കുട്ടികളും എത്തി.കോടതിയിൽ വെച്ച് തന്റെ തെറ്റുകൾ അവൻ ഏറ്റു പറഞ്ഞു. നിറത്തിന്റെ സ്റ്റാറ്റസിന്റെ രൂപത്തിന്റെ പേരിൽ ഈ രണ്ടു ടീച്ചേഴ്സും എന്നെ അപമാനിച്ചില്ല എങ്കിൽ പാഠപുസ്തകയത്തിൽ ഉള്ളത് പഠിച്ചു ഞാൻ ആ കോളേജിന്റെ പടികൾ ഇറങ്ങുമായിരുന്നു. എന്നെ സിലബസിനു പുറത്തുള്ള കാര്യങ്ങൾ പഠിക്കാൻ വിട്ടത് നിങ്ങളാണ്.മോഷണവും കള്ളും കഞ്ചാവും മറ്റു ലഹരിയും കൊണ്ട് ഞാൻ ഇങ്ങനെ അധഃപതിക്കില്ലായിരുന്നു.ഒറ്റപ്പടുത്തലും കാര്യമില്ലാതെ കുറ്റപ്പെടുത്തലും കൊണ്ട് എനിക്ക് എന്റെ കുടുംബം ഇല്ലാതായി സ്വപ്നങ്ങളും.അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ദീപയെ തിരയുന്നുണ്ടായിരുന്നു .ഞാൻ പഠിച്ചതും ചെയ്തതുമെല്ലാം "ഔട്ട് ഓഫ് സിലബസ് ആയല്ലോ എന്ന ദുഖത്തോടെ ജയിലിലേക്കു നടന്നു നീങ്ങി.

 ചിലപ്പോൾ ഒരു നല്ല വാക്കു, നല്ല കൂട്ടുകാർ മനുഷ്യനെ നന്മയിലേക്ക് നയിക്കും.തിരിച്ചറിവുകൾ കിട്ടി മകൻ നല്ലവനായി വരുമെന്ന ആശ്വാസത്തിൽ സമദ് എന്ന പിതാവും തിരികെ നടന്നു. സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്ന മകനെ സ്വപ്നം കണ്ടു നല്ല ഫീസും കൊടുത്തു കോളേജിൽ അയച്ചിട്ട് അവസാനം അവൻ എത്തിയത് സമൂഹത്തിലെ അഴുക്ക് ചാലിലും അവിടെ നിന്ന് ജയിലിലേക്കും.ലഹരി ഇനി ഒരു കുടുംബത്തിലും നഷ്ട്ടങ്ങൾ വരുത്താതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു സമദ് സ്വന്തം നാട്ടിലേക്ക് ബസ് കയറി..

 മാലിബ് മാട്ടൂൽ

2022, മേയ് 19, വ്യാഴാഴ്‌ച

മോഹ ചക്രം

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ക്‌ളാസും കട്ട് ചെയ്തു പഠിത്തവും ഉഴപ്പി നടക്കുകയായിരുന്നു കഥാനായകൻ സിനു. സിനിമയിൽ അവസരമൊന്നും കിട്ടിയതും ഇല്ല പിന്നെ ആകെ കിട്ടിയത് രണ്ടു നാടകത്തിൽ ചെറിയ വേഷം. പത്താം ക്ലാസ്സിൽ പൊട്ടിയതും ഉപ്പയെ പേടിച്ചു നാടുവിട്ടു,കുറച്ച് കാലം ബോംബെയിൽ ജോലി. തിരികെ വന്നു ഉമ്മയെ സ്വാധീനിച്ചു ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ഉപ്പ വിദേശത്തു പോയ അവസരം മുതലാക്കി വീട്ടിലെ അംബാസഡർ കാറിൽ നിന്നും ഡ്രൈവിംഗ് പഠിച്ചു. ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയതിന്റെ അടുത്ത വര്ഷം 19 കാരനായ സിനു കണ്ണൂരിലെ ഒരു ഫിലിം ഷൂട്ടിംഗിന് കാറും ഡ്രൈവറും ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ആ ഫിലിം പ്രൊഡക്ഷൻ യൂണിറ്റിൽ പോവുകയും അവർക്കു വേണ്ടി വണ്ടി ഓടാമെന്ന കരാറിൽ ഒപ്പു വെക്കുകയും ചെയ്തു.സിനിമയിൽ ഒരു വേഷം അതാണ് ലക്ഷ്യം. പണം വാങ്ങാതെ വണ്ടി ഓടിച്ചും ചാൻസ് കിട്ടാന് കുറെ പേരെ പരിചയപെട്ട് ട്രീറ്റ് നടത്തിയും കയ്യിലുള്ള കാശൊക്കെ തീർത്തു. വലപ്പോയും തുറക്കുന്ന കടയും ഉപ്പ കാരണം അടച്ചു. സിനിമയിൽ ഒരു ചെറിയ വേഷം കിട്ടിയത് ആകെ ഉണ്ടായ ലാഭം. ഉമ്മാൻ്റെയും പഴി കേൾക്കാൻ തുടങ്ങിയതോടെ ഉപ്പാൻ്റെ കൂടെ ഗൾഫിലേക്ക് പോയി. നന്നായി പണി എടുക്കുന്ന ഇക്കാക്കാനെ ഉപ്പാക്ക് വല്യ കാര്യം. അത് പറഞ്ഞു സിനുവും ഇക്കയും വയക്കിടും. അവിടെ നിന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്ത് സ്വന്തമായി വരുമാനം എന്ന നിലയിൽ കള്ള ടാക്സി ഓടിക്കാൻ തുടങ്ങി. കാണാൻ സുമുകനാണ് സിനു. നല്ല ശബ്ദം നാടകത്തിന് അഭിനയിച്ച പരിചയം പിന്നെ സിനിമയിലെ ആ ചെറിയ റോളിലൂടെ കിട്ടിയ ആത്മ വിശ്വാസം.കുറെ പണം സമ്പാദിച്ചു നാട്ടിൽ പോയി ഒരു സിനിമ നിർമ്മിക്കണം. അതിൽ നല്ലൊരു റോളും ചെയ്യണം. വർഷങ്ങൾക്കു ശേഷം സിനിമ മോഹവുമായി നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് വെച്ച് കാറപകടം. അത് അവൻ്റെ ഒരു കാലിനും ഒരു കൈക്കും സ്വാധീനം കുറച്ചു. മകൻ്റെ ചികിത്സക് വേണ്ടി ഉപ്പയും നാട്ടിലേക്ക്. അവിടെ ഉള്ള കടയും ബിസിനസും ഏട്ടനെ ഏൽപ്പിച്ചു. ഉപ്പാൻ്റെ സ്നേഹം മറച്ച് വെച്ച് സിനുവിനോട് ദേഷ്യപെട്ടത് അവൻ നന്നായി കാണണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. അവസാനം അവനു ഈ ഗതി വന്നത് എനിക്ക് സഹിക്കുനില്ല എന്നും ഉപ്പ പൊട്ടി കരയുന്നത് കെട്ട് സിനുവിന് കുറ്റബോധം തോന്നി. ആപത്തു ഘട്ടത്തിൽ പല ബന്ധങ്ങളും ശരിയായി മനസ്സിലാവുക എന്ന് പറയുന്നത് വെറുതെ അല്ല. കാലം കടന്നു പോയി.സിനുവിനു നല്ല മാറ്റവും. വെറുതെ ഇരിപ്പിൻ്റെ മടുപ്പ് മാറ്റാൻ ഒരു സീഡി ഷോപ്പ് തുടങ്ങി. വീണ്ടും സിനിമ ജീവിതത്തിൽ സ്വാധീനിക്കാൻ തുടങ്ങി.പഴയ മോഹങ്ങൾ വീണ്ടും തളിർത്തു.പക്ഷേ ഈ ശരീരം കൊണ്ട് ഇനി അഭിനയിക്കാൻ പറ്റില്ല എന്ന വേദനിക്കുന്ന സത്യം അവനും പതിയെ ഉൾക്കൊണ്ടു.വിധിയെ കുറ്റപ്പെടുത്തി ആശ്യസിക്കും. ജീവിതത്തിൽ ഇനി ഒരു കല്യാണം കുടുംബം കുട്ടികൾ. കുടകിലെ ഒരു ഗ്രാമത്തിൽ നിന്നും ദാരിദ്രം പിടിച്ച കുടുംബത്തിലെ സുന്ദരിയായ ഒരു പെണ്ണ് ജീവിതത്തിലേക്ക് വന്നു.സന്തോഷത്തോടെ അവർ ജീവിച്ചു. ആദ്യം പിറകുന്ന ആണ് കുഞ്ഞിനെ ഞാൻ വലിയ നടൻ ആക്കും എന്ന് പലപ്പോഴും പറയും.ആദ്യത്തെ കുട്ടി പിറന്നു. നല്ല വെളുത് സുന്ദരിയായ ഒരു പെണ്ണ് കുഞ്ഞ്. വിധിയുടെ ക്രൂരത എന്ന് സിനു അതിനെ വിശേഷിപ്പിച്ചത്. കാലം കടന്നു പോയി. മകൾക്ക് 4 വയസ്സുള്ളപ്പോൾ രണ്ടാമത്തെ കുട്ടി പിറന്നു.അത് അവരുതെ പ്രതീക്ഷകളെ താളം തെറ്റിച്ചു. കറുപ്പിനയകുമായി വീണ്ടുമൊരു പെണ്ണ്. അതോടെ പ്രസവം നിർത്തിച്ചു. മൂത്ത മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങി. പക്ഷേ അവൾക്ക് മതത്തിൻ്റെ ചട്ട കൂട്ടിൽ ഒതുങ്ങി ഉമ്മയെ പോലെ ജീവിക്കാൻ ആയിരുന്നു ഇഷ്ട്ടം. സ്വന്തം ചേട്ടൻ രണ്ടു ആണ് മക്കളും ഭാര്യയുമായി ഗൾഫിൽ സെറ്റിലായി. ഓരോ ദുരിതങ്ങൾ സംഭവിക്കുമ്പോൾ ദൈവവിശ്വാസം സിനുവിൽ കുറഞ്ഞു വന്നു. തൻ്റെ ഇച്ഛയ്ക്കു അനുസരിച്ച് രണ്ടാമത്തെ മകളെ വളർത്താൻ തുടങ്ങി. അവള് നന്നായി പാട്ട് പാടും ഡാൻസും കളിക്കും. 10 വയസ്സ് ആയപ്പോൾ ഒരു മാപ്പിള പാട്ട് ആൽബത്തിൽ പാടി അഭിനയിച്ചു.നാട്ടിലും മറുനാട്ടിലും ആയി പല വേദികളിലും പാട്ടുകൾ പാടി നൃത്തമാടി തൻ്റെ കഴിവുകൾ തെളിയിച്ചു. അവളെ ഓർത്തു സിനു അഭിമാനം കൊണ്ടു. 17 വയസ്സ് ആയപോൾ ഒരു ഫിലിംൻ്റേ ഓഡിയേഷൻ വേണ്ടി സലീന ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക്. പക്ഷേ സംവിധായകൻറെ കണ്ണ് തട്ടമിട്ട ചേച്ചിയിലേക്ക് ആണ് പോയത്. അഡ്രസും നമ്പറും കൊടുത്ത് എല്ലാവരും പോകണമെന്നും സെലക്ഷൻ ആയവരെ വിളിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് കണ്ണൂരിലേക്കു വണ്ടി കയറി. ഒരു ദിവസം സലീനയുടെ നമ്പറിൽ ഒരു കോൾ.സംവിധായകൻ വിനായകൻ്റെ അസിസ്റ്റ് രേഷ്മ മേഡമാണ് വിളിച്ചത്. നിനക്ക് സെലക്ഷൻ കിട്ടിയെന്നും കാര്യങ്ങൾ എളുപ്പത്തിലാക്കാൻ ചില വിട്ടു വീഴ്ചകൾ വേണമെന്നും പറഞ്ഞു. സംവിധായകനും നിർമ്മാതാവ് ബഷീറിനും നിൻ്റെ ചേച്ചിയെ വല്ലാതെ ബോധിച്ചിരികുന്നു. അവള് അഭിനയിക്കുമെങ്കിൽ നിനക്ക് കൂടി ചാൻസ് കിട്ടും. അല്ലെങ്കിൽ നിനക്ക് വേണ്ടി നിൻ്റെ ചേച്ചി വിനായകാൻ്റെയോ ബഷീറിന്റേയോ കൂടെ ഒരു രാത്രി കഴിയണം. ആലോചിച്ചിട്ട് അറിയിച്ചാൽ മതി. എല്ലാം നിൻ്റെ ഭാവിക്ക് ആണെന്നു മറക്കരുത്. മാഡം ഫോൺ കട്ട് ചെയ്തു. ആ രാത്രി സലീനയ്ക്ക് ഉറക്കം കിട്ടിയില്ല. എങ്ങിനെ ഇത് ചേച്ചിയോട് പറയും.ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലെ തന്നെ മേഡത്തെ വിളിച്ചു എനിക്കതിന് പറ്റില്ല എന്ന് പറഞ്ഞു. മാഡം ഒരു ഐഡിയ പറഞ്ഞു തരാം. നീ ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക് ഫ്ളാറ്റിൽ വരണം.ജ്യൂസിൽ ഞാൻ ഉറക്ക ഗുളിക നൽകാം. അവളുടെ കൂടെ വിനായകനോ ബഷീരോ കിടക്കും. രാവിലെ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നിൻ്റെ ചാൻസ് ഉറപ്പിച്ചു ചേച്ചിയെയും കൂട്ടി തിരിച്ചു പോകാം. കാര്യങ്ങള് അവർ പ്ലാൻ ചെയ്തത് പോലെ നടന്നു. സലീന സിനു സിനിമയിൽ അഭിനയിച്ചു. പടം ഇറങ്ങിയപ്പോൾ കുടുംബ സമേതം പോയി കണ്ടു പക്ഷേ ആകെ അവളുടെ മുഖം കാണിച്ചത് ഒരു സീനിൽ.നിരാശയോടെ തിരിച്ചു വീട്ടിലേക്ക്.അവർ തന്നെ വഞ്ചിച്ചു എന്ന സത്യം ആരോടും പറയാൻ വയ്യാതെ ഉള്ളിലൊതുക്കി. മനസ്സില്ലാ മനസ്സോടെ മേഡത്തെ വിളിച്ചപ്പോൾ അറിഞ്ഞത് നിർമാതാവിന് നിൻ്റെ ചേച്ചിയെ കൊടുക്കാത്തത് കൊണ്ട് അയാളുടെ വാശിക്ക് നീ അഭിനയിച്ച സീൻ ഒന്നും ഉൾപ്പെടുത്തേണ്ട എന്ന് പറഞ്ഞു അതാ. അടുത്ത പടത്തിൽ നല്ല റോൾ വേണം എങ്കിൽ നീ ഒരു ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിൽ പോകണം. അവിടെ പുതിയ പടത്തിൻ്റെ ചർച്ചയ്ക്ക് വേണ്ടി നിർമ്മാതാവും സംവിധായകനും ഉണ്ടാകും. നിർമ്മാതാവിൻ്റെ ആഗ്രഹം കൂടി പൂവണിയിച്ചാൽ അടുത്ത പടത്തിൽ നീ ആണ് സഹനായിക. സലീനയുടെ ചതി അറിയാതെ അവർ അറിയിച്ച ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിലെത്തി. മേഡത്തിൻ്റേ കൂടെ രാത്രി ഭക്ഷണം. അവർ കൊടുത്ത പാനിയത്തിൽ ചേച്ചിക്ക് ഉറക്ക ഗുളികയും. ഒന്നും അറിയാതെ ചേച്ചി നിർമാതാവിൻ്റേ കൂടെയും സലീന ബോധത്തോടെ സംവിധായകനോടൊപ്പം. ചേച്ചി രാവിലെ ഉണർന്നപ്പോൾ കണ്ടത് വിവസ്ത്രയായി ഒരു പുരുഷൻ്റെ കൂടെ മുറിയിൽ. അലറി വിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി തൊട്ടടുത്ത മുറിയിലേക്ക് ഓടി കയറി. അവിടെ കണ്ടത് സംവിധായകനോടൊപ്പം ചേർന്ന് കിടക്കുന്ന സലീനയെ. നിയന്ത്രണം വിട്ട മനസ്സുമായി താന് അനിയത്തിയാൽ ചതിക്കപ്പെട്ട വിവരമറിഞ്ഞ് ബാൽക്കണിയിൽ നിന്നും എടുത്തു ചാടി ചേച്ചി ആത്മഹത്യ ചെയ്തു.അവരുടെ പ്രൈവറ്റ് റിസോർട്ടിൽ വെച്ച് നടന്ന മരണം പണത്തിൻ്റെയും സ്വാധീനത്തിൻ്റെയും പവർകൊണ്ട് സ്വാഭാവികമായി നടന്ന അപകട മരണം ആയി. സലീന ആരോടും ഒന്നും പറഞ്ഞതും ഇല്ല. സത്യം അറിഞ്ഞാൽ താന് കൂടി അകത്ത് പോകും പിന്നെ കുടുബത്തിൻ്റെ മാനം എല്ലാം ഓർത്തു അവള് നിശബ്ദയായി. നിർമാതാവും സംവിധായകനും സിനിമ സ്വപ്നവുമായി നടക്കുന്ന പുതിയ ഇരകളെ തേടി പോയി. അഞ്ചു മാസങ്ങൾക്ക് ശേഷം ആണ് സലീന ഗർഭണി ആയതും നിങ്ങളുടെ സിനിമ ഭ്രാന്ത് ആണ് മക്കളുടെ ജീവിതം നശിപ്പിച്ചതെന്ന സത്യം ഭാര്യയിൽ നിന്നും സിനൂ അറിയുന്നത്. പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ അയാൾ തളർന്നു. വാർത്ത നാട്ടിൽ പരക്കുനതിന് മുൻപ് ഉമ്മയുടെയും ഉപ്പയുടെയും മരണ ശേഷം കിട്ടിയ സ്വത്തുക്കൾ വിറ്റ് അവർ ഭാര്യയുടെ നാടായ കുടകിലേക്ക് പോയി. സലീന അവിടെ നിന്നും ഒരു ആണ് കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് പേരിടാൻ ഉപ്പാപ്പയായ സിനുവിനോടു ഭാര്യ പറഞ്ഞു. ആസിഫ് അലി എന്ന പേര് കേട്ടതും ഭാര്യയും മകളും പറഞ്ഞു നിങ്ങള് ചത്താലും നിങ്ങളുടെ സിനിമ ഭ്രാന്ത് തീരില്ല.ചാരു കസേരയിൽ കിടന്നു മരിച്ച മനസ്സുമായി അതു കേട്ടു ചിരിച്ചു. ചിലർ അങ്ങനെയാണു ചില സ്വപ്നങ്ങൾ മരിക്കുവോളം കൊണ്ട് നടക്കും.പേരക്കുട്ടി എങ്കിലും സിനിമയിൽ എത്തും എന്ന സ്വപ്നവുമായി കാലം കടന്നു പോകുന്നു.

2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

സഖി

സഖി..... വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്നും സഖിയെ മാത്രം അടർത്തിയെടുത്താണ് പട്ടാളക്കാരനായ അശോകന്റെ മകൻ ഹരിശ്രീയുടെ കഥ തുടരുന്നത്. സ്‌കൂൾ അദ്ധ്യാപിക രമണിയും ഭർത്താവിനൊപ്പം സൗദ്ദി അറേബ്യയിൽ കഴിയുന്ന ചേച്ചിയും അടങ്ങുന്ന നാം രണ്ടു നമ്മുക് രണ്ട് എന്ന തത്വമുള്ള ന്യുക്ലിയർ കുടുംബമാണ് ഹരിശ്രീ അശോകന്റെത് . നല്ല നീളമുള്ള മെലിഞ്ഞ ശരീരത്തിനുടമയാണ് ശ്രീഹരി.പ്രായം കൂടുംതോറും തല തിരിഞ്ഞു പോയ അവൻ ഓർക്കുട്ട് വന്നതോടെ അവന്റെ പേര് ഹരിശ്രീ അശോകൻ എന്ന പഴഞ്ചൻ പേരിൽ നിന്നും ശ്രീഹരി എന്ന പേരിൽ തല തിരിഞ്ഞു അറിയപ്പെട്ടു. തനിക്കൊത്ത സഖിയെ താന് തന്നെ കണ്ടെത്തും എന്ന വാശിയിൽ പലർക്കും അവനെക്കാൾ നീളമുള്ള പ്രണയ ലേഖനങ്ങൾ കൊടുത്തു.പക്ഷെ ഇതുവരെ ഒരു ഗ്രീൻ സിഗ്നൽ പോലും കിട്ടിയില്ല. പഠനകാര്യത്തിൽ പിന്നിലാണെങ്കിലും ബക്ക് മെക്കാനിക്കും കമ്പ്യൂട്ടറിലും വല്യ നൈപുണ്യമാണ്‌. തട്ടി മുട്ടി ബികോം പാസ്സായി പക്ഷേ നല്ല ജോലിയൊന്നും ഇതുവരെ ആയില്ല.സ്ഥലത്തെ പ്രധാന വായ്‌ നോക്കി ടീമിലെ അംഗമാണ് പുള്ളി.അടുത്ത കാലത്തായി മിക്ക ദിവസങ്ങളിലും അമ്പലത്തിൽ പോകും.ഭക്തിയുടെ തീവ്രതകൊണ്ട് ഒന്നുമല്ല.അമ്പലത്തിനടുത് സുന്ദരിയായ ഒരു പെണ്ണ് ഉള്ള കുടുംബം വാടകയ്ക്കു താമസിക്കുന്ന കാര്യം സുഹൃത്തു ബാലുവിൽ നിന്നും അറിഞ്ഞു. ഒരു കാലിനു സ്വാധീനമില്ലാത്ത ബാലു അവന്റെ കാറിലും മറ്റുള്ളവർ അമ്പലമതലിന്റെ മുകളിലുമായി അവളെ ഒരു നോക്ക് കാണാൻ കാത്തിരുന്നു. സമ്പന്നരായ ഉന്നത കുടുംബത്തിലെ ഏക ആണ് തരിയാണ് ബാലു. എംകോം പഠനത്തിന് ശേഷം ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി. നല്ല വെളുത്തു തടിച്ച ശരീരം. എല്ലാം വാരി കൊടുത്ത ദൈവം അവന്റെ ഒരു കാലിന്റെ സ്വാധീനം അല്പം കുറച്ചു.ശ്രീഹരിയുടെ ബാല്യകാലം മുതൽ ഒരുമിച്ചു നാടക്കുന്ന നല്ലൊരു സുഹൃത്താണ് ബാലു.നാട്ടിലേക്കു പുതുതായി വന്ന പെണ്ണിനെ സ്വന്തമാക്കാൻ അവനും ആഗ്രഹിച്ചു. മുഴു കുടിയാന ഒരച്ഛന്റെ മകൾ ആയതു കൊണ്ട് എന്റെ കുറവുകൾ നോക്കാതെ തനിക്ക് അവളെ കെട്ടിച്ചു തരും എന്നത് അവൻ സ്വപ്നം കണ്ടു നടന്നു. തന്റെ ആഗ്രഹം ആരോടും അവൻ പറഞ്ഞതുമില്ല. അവസാന വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് നിമ്മി.'അമ്മ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സും. പെയിന്റ് പണിക്കാരനായ അച്ഛൻ വെള്ളമടിച്ചു കിടപ്പാണ് അതികവും.വല്ലപ്പോഴും മാത്രം പണിയെടുന്ന പ്രകൃതം.അതി രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന നിമ്മിയെ അമ്പല നടയിൽ വെച്ച് ശ്രീയുടെ പിറന്നാൾ ദിവസ്സം അമ്മയോടടോപ്പം ആദ്യമായി അടുത്ത് കണ്ടു. നിമ്മിയെയും അമ്മയെയും ചൂണ്ടി കാണിച്ചു കൊണ്ട് ശ്രീ പറഞ്ഞു അതാണ് അമ്മേ ഭാസ്‌കരൻ മാമന്റെ വീട്ടിൽ പുതുതായി വന്ന വാടക്കക്കാർ. ഭാസ്കരനും അമ്മയും നല്ല ചേർച്ചയിൽ അല്ലെങ്കിലും വാടകക്കാരെ പരിചപ്പെടാമെന്നു അമ്മയുടെ കാതിൽ മൂളി. അമ്പലത്തിന്റെ പുറത്തു വെച്ച് അവർ പരിചയപെട്ടു.ശ്രീയും നിമ്മിയും ആദ്യമായി സംസാരിച്ച നിമിഷം. താന് നിമ്മിയെ പരിചയപ്പെട്ട കാര്യം ബാലുവിൽ നിന്നുപോലും മറച്ചു വെച്ച് അവൾ വൈകുന്നേരം അമ്പലത്തിൽ വരുമെന്ന് പറഞ്ഞു കൂട്ടൂരാരോടൊപ്പം അവനും ഒന്നും അറിയാത്തവനെ പോലെ കാത്തുനിന്നു.നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ശ്രീ അതിരാവിലെ അമ്പലത്തിൽ പോകും. നിമ്മിയെ കാണും കുറെ നേരം സംസാരിക്കും. അവർ വളരെ പെട്ടെന്നു അടുത്തു.അവൻ ആഗ്രഹിച്ചത് പോലെ പ്രണയത്തിന്റെ ഗ്രീൻ സിഗ്നൽ തെളിഞ്ഞു. ബൈക്കിന്റെ പിറകിൽ ഇരുന്നു അവൾ അവനോടൊപ്പം പലയിടങ്ങളിലും കറങ്ങി.മാനേജർ ആയി പ്രൊമോഷൻ കിട്ടിയ ബാലുവിന്റെ പാർട്ടിക്ക് ശ്രീയോടൊപ്പം നിമ്മിയും ബാലുവിന്റെ കാറിൽ ആണ് പോയത് .അവന്റെ കണ്ണുകൾ കണ്ണാടിയിൽ കൂടി അവളെ തേടി കൊണ്ടിരുന്നു.ബാലു അവളെ നോക്കുന്നത് അവള് കാണുന്നുണ്ടായിരുന്നു.. ആ യാത്രയ്ക്ക് ശേഷം ശ്രീയുടെ പ്രണയ കഥ നാട്ടിൽ മുഴുവനും പാട്ടായി.അവസാനത്തെ പരീക്ഷയും കഴിഞ്ഞു അവനോടൊപ്പം ഒരു സിനിമയും കണ്ടു തിരിച്ചു നിമ്മിയുടെ വീട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ഒരു ആൾക്കൂട്ടം.കടം തിരിച്ചു അടക്കാത്തതിന്റെ പേരിൽ വീട് ബാങ്കുകാർ ജപ്തിചെയ്ത മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന കാര്യം അവിടെ നിന്നും ആരോ പറയുന്നത് കേട്ടു. ദിവസങ്ങൾ കടന്നു പോയി. മാനസിക വിഷമത്തിൽ 'അമ്മ ജോലിക്ക് പോകാതെ വീട്ടിൽ ഇരിപ്പായി.കാര്യമായി വരുമാനമൊന്നും ഇല്ലാത്ത ശ്രീക്കു അവരെ സഹായിക്കാൻ പറ്റിയതുമില്ല. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂർ പോയി. വീണു കിട്ടിയ അവസരം ബാലുവിലെ കുബുദ്ധിക്കാരനെ ഉണർത്തി. ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്തു നിമ്മിയുടെ അമ്മയുമായി അടുത്തു. പണമായും സാധങ്ങൾ ആയും ബാലു അവിടെ സ്ഥാനം ഉറപ്പിച്ചു.'അമ്മ ജോലിക്കു പോകാൻ തുടങ്ങി.നിമ്മിക്ക് തന്റെ ബാങ്കിന്റെ സമീപത്തുള്ള ഒരു ജ്വല്ലറിയിൽ ജോലി വാങ്ങി കൊടുത്തു. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂരിൽ തന്നെ നിന്നു. അച്ഛന്റെ മരണ ശേഷം പ്രണയത്തിന് പറ്റിയ മൂഡിൽ അല്ലെന്നും ജീവിതമാർഗ്ഗം ആണ് മുഖ്യ ലക്ഷ്യമെന്നും ശ്രീയോട് അവൾ പറഞ്ഞു.നിരീശ്വര വാദിയായ ബാലുവുമായുള്ള അടുപ്പം നിമ്മിയിലും പ്രകടമാകാൻ തൂടങ്ങി.അവന്റെ കാറിൽ രാവിലെ ജോലി സ്ഥലത്തു പോകും.അവർ തമ്മിൽ കൂടുതൽ അടുത്തു.ശ്രീയുമായി അകലം പാലിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ പ്രണയം സത്യമായിരുന്നു.നിമ്മിയുടെ മനസ്സ് ബാങ്ക് മാനേജരും സമ്പന്നനുമായ ബാലുവിനെ കൊതിക്കാൻ തുടങ്ങി. അവനെ കെട്ടിയാൽ താനും കുടുംബവും രക്ഷപെടും. ബാലുമായി കറങ്ങുന്നത് ശ്രീയുടെ ചെവിയിലും എത്തി. തന്റെ കൂട്ടുകാരൻ തന്നെ ചതിക്കില്ല എന്ന് ശ്രീ ഉറച്ചു വിശ്വസിച്ചു.ശ്രീയെ കാണാൻ ബാലുവും കൂട്ടരും ബാംഗ്ലൂർ പോയി.ബാലുവിന്റെ പ്ലാൻ അനുസരിച്ചു അവർ എല്ലാവരും ഡാൻസ് ബാറിൽ പോകുന്നു.തന്റെ വിഷമങ്ങൾ ഓരോന്നായി പറഞ്ഞു ശ്രീ അടിച്ചു കൊണ്ടേ ഇരുന്നു.മദ്യ ലഹരിയിൽ ഡാൻസ് ബാറിലെ പെണ്ണിനോട് ശ്രീ മോശമായി പെരുമാറി. പിന്നെ അടിയായി കേസ് ആയി. വികലാംഗനെന്ന പരിഗണയിൽ കുഴപ്പം ആദ്യം ഉണ്ടാക്കിയ ബാലു നൈസ് ആയിട്ടു ഊരി. ശ്രീയെയും കൂട്ടി ബാലുവും കൂട്ടരും നാട്ടിലേക്കു തിരിച്ചു.നിമ്മിയെ കാണാനുള്ള ശ്രമങ്ങൾ പരാചയപെട്ടു.ബാലുവിനോട് തന്റെ സങ്കടങ്ങൾ ശ്രീ പറഞ്ഞപ്പോൾ ഞാൻ പോയി നിമ്മിയെ കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞു. അവന്റെ കാറിൽ അവർ 3പേരും ധർമ്മടം ബീച്ചിലേക്ക് പോയി.കാറിനകത്ത് ശ്രീയെ മണ്ടന്നാക്കി അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു. ശ്രീയും നിമ്മിയും കടപ്പുറത്തു കൂടി സംസാരിച്ചു കൊണ്ട് നടന്നു.തിരിച്ചു നടക്കുന്നതിനിടയിൽ ബാംഗ്ലൂർ നടന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു, വഴക്കിടുന്നു. പിരിയാമെന്നു അവൾ പറയുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അവൻ പൊട്ടിക്കരന്നു.ആ രംഗങ്ങൾ കണ്ടു ബാലു മനസ്സിൽ ചിരിച്ചു. പ്രണയ നൈരാശ്യത്തിൽ അവൻ മുഴു കുടിയനായി.കള്ളുമായി ബാലു വരും അവനെ നന്നായി കുടിപ്പിക്കും. ഉറക്കം നഷ്ട്ടപെട്ട അവൻ ഗുളികകൾ അമിതമായി കഴിച്ചത് മാനസിക നില തെറ്റിക്കാൻ തൂടങ്ങി. സഹോദനെ നേർ വഴിക്കു കൊണ്ട്ട് വരാൻ ചേച്ചി നാട്ടിലേക്കു വന്നു. ബാലുവിനോട് ഇനി ശ്രീയുമായി മദ്യപ്പിക്കരുത് എന്ന് ശാസിച്ചത് അവനെ വല്ലാതെ ചൊടിപ്പിച്ചു.ബാലു പിന്നെ ആയ വഴിക്ക്‌ വരാതെയായി. പെങ്ങളുടെ ആശ്വാസ വാക്കുകൾ മക്കളുടെ കളി ചിരികൾ എല്ലാം ശ്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.അതിനിടയിൽ ആണ് ബാലു നിമ്മിയെ കല്യാണം കഴിക്കുന്നത് അമ്മയിൽ നിന്നും ശ്രീ അറിയുന്നത്. അവൻ തന്ന ചതിക്കുകയാണ് എന്ന് ശ്രീക്കു മനസ്സിലായി . കല്യാണം കഴിഞ്ഞു ആറാം മാസം നിമ്മി പ്രസവിച്ചു. കല്യാണത്തിന് മുൻപ് തന്നെ നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അവർ ശാരീരിക ബന്ധം പുലർത്തിയിരുന്നു.നിമ്മിയുടെ പ്ലാൻ പ്രകാരമാണ് ബാലു കരുക്കൾ നീക്കിയത്. താന് ആത്മാർത്ഥമായി പ്രണയിച്ച പെണ്ണ് തന്നെ ചതിച്ചത് ഓർത്ത് ശ്രീയുടെ ചങ്ക് പൊട്ടി. അവളെ കാണാതിരിക്കാൻ ചേച്ചിയോടപ്പം സൗദ്ദി അറേബ്യയിൽ പോയി.നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി. 4 വർഷത്തിന് ശേഷം നാട്ടിലേക്കു വരുമ്പോൾ ആണ് അറിഞ്ഞത് ബാലുവും നിമ്മിയും വേർപിരിഞ്ഞിരിക്കുന്നു.കല്യാണം കഴിഞ്ഞു 3 വര്ഷമായപ്പോൾ ബാലുവിന് ഒരു ആക്സിഡൻ്റ് സംഭവിച്ചു . അതോടെ അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. എന്റെ പണവും സ്വത്തും ആയിരുന്നു അവളുടെ ലക്‌ഷ്യം. ശ്രീയെ ചതിച്ച അവൾ എന്നെയും ചതികുമെന്ന ചിന്ത അവനിൽ സംശയ രോഗം വളർത്തി. ബന്ധം ആടിയുലഞ്ഞു, അവസാനം വേര് പിരിഞ്ഞു. മാളികയിൽ നിന്നും വീണ്ടും അവളും അമ്മയും കുഞ്ഞും വാടക വീട്ടിലേക്കു. ശ്രീയുടെ കഥകളോക്കെ നന്നായി അറിയുന്ന കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പെങ്ങളുമായി ശ്രീയുടെ വിവാഹം ഉറപ്പിച്ചു. തന്റെ കല്യാണത്തിന് അവളെ ക്ഷണിക്കണം എന്ന് ശ്രീ പറഞ്ഞത് അനുസരിച്ചു അമ്മയും പെങ്ങളും നിമ്മിയുടെ വീട്ടിൽ പോയി.കുറ്റബോധം കണ്ട് നിമ്മിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവള് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവിടെ ഇരിക്കുന്നു. ഗൾഫിൽ നിന്നും വന്ന ശ്രീ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ ആണ് നിമ്മി പറഞ്ഞത് അനുസരിച്ചു ആണ് ബാലു കാര്യങ്ങൾ ചെയ്തത് എന്ന സത്യങ്ങൾ അറിയുന്നത്. അതിനു കൂട്ടൂ നിന്നതിനു എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത്. സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. തന്നെ ചതിച്ചവരുടെ മുൻപിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. കാലം കടന്നു പോയി.. ഭാര്യയും 2 കുട്ടികളുമായി ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. പ്ര ണയ സഖിയേക്കാൾ തന്നെ മനസിലാക്കിയ പ്രാണ സഖിയാണ് ജീവിതത്തിലെ വെളിച്ചം എന്ന തിരിച്ചറിവോടെ ശ്രീയും അവന്റെ സ്വന്തം സഖിയും . മാലിബ് മാട്ടൂൽ