2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പ്രതീക്ഷ

                     പ്രതീക്ഷ 
                 ---------------------
ഓർമ്മകളുടെ തോണിതുഴയവേ,
കരക്കടുകാനവാതെ
ദിശയറിയാതെ പതറി 

മകരമാസ മഴയിൽ 
ഒലിച്ചു വന്ന മരകൊമ്പിൽ തട്ടി 
തോണിയോന്നുലന്നു  

ദുരെ എന്‍ മിഴിയില്‍ കണ്ടു
കരയാണെന്ന് അത് കരയാണെന്ന് 
തോന്നല്‍ വെറും തോന്നല്‍

ഓളങ്ങളുടെ താരാട്ടുകേട്ടു ഞാൻ 
ഒരു തീരത്തുമടുക്കനാവാതെ 
പുഴയുടെ നടുവില്‍ എന്നെയാരോ തളച്ചിട്ടു

കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍
കൂരിരുട്ടിൽ ഇത്തിരി വെളിച്ചമേകി 
പോറലേല്‍ക്കാത്ത ഒരു നിശബ്ദത..

തണുത്ത വെളുപ്പാന്‍ കാലത്തെ 
സൂര്യ കിരണമേ  
നിന്നിലാണ്  എന്റെ പ്രതീക്ഷ ....

                                             മാലിബ് മാട്ടൂൽ 

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

വോട്ട് ചെയ്യും മുൻപ് ഒരു നിമിഷം

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു എം പി യെ തിരഞ്ഞെടുക്കുന്നത്. നാട്ടില്‍ റോഡുകൾ , പാലങ്ങൾ , സ്കൂളിന്റെ  മതിലുകൾ, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവ ഉണ്ടാക്കാനോ അതോ ഭക്ഷണം കിട്ടാത്ത ആദിവാസികൾക്ക് കക്കൂസ് പണിത് കൊടുക്കണോ.യഥാർത്തത്തിൽ എന്താണ് ഒരു എം പി യുടെ ഏറ്റവും പ്രധാന ഉത്തരവാദിത്ത്വം?.

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. 

പാര്‍ലമെന്‍റില്‍ വാ തുറക്കാത്ത എത്രയെത്ര 'ദേശീയ' നേതാക്കളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്.ഉറക്കമുനരുമ്പോൾ മുന്പിൽ ചായ ഇല്ലെങ്ങിൽ അത് വരും വരെ വീണ്ടും  ഉറങ്ങുന്ന നേതാകൾ.ഭാഷ മനസ്സിലായില്ലെങ്ങിൽ ഉറങ്ങുന്നതല്ലേ നല്ലത് എന്ന തിരിച്ചറിവായിരിക്കും കേരള നേതകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.സാക്ഷര കേരളമേ നിനക്കു നന്ദി...നിനക്കു നന്ദി.

നമ്മുടെ തെരെഞ്ഞെടുപ്പ് പ്രചരണവും അവകാശ വാദങ്ങൾ ഇങ്ങനെയല്ലേ ഞങ്ങളുടെ എം പി അവിടെ ആ വികസനം ഉണ്ടാക്കി, ഇവിടെ ഈ വികസനം ഉണ്ടാക്കി പിന്നെ എന്തൊക്കെ അവകാശ വാദങ്ങളാണ്. ഇത് കേൾക്കുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ഓര്മ്മ വന്നത് മലപ്പുറം കത്തി അബുംവില്ലും അവസാനം പവനായി ശവമായി.ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും,ഫണ്ടുകളും പദ്ധതികളും വിതരണം ചെയ്യുമ്പോഴും നന്നായി ഉറങ്ങി ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് അയ്യോ പോയേ അവഗണിച്ചേ എന്ന്‍പറയും. 

ഇന്ത്യയിലെ പത്ത് ശതമാനം ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വിധി നിര്‍ണയിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. ഇടതനായും വലതുപക്ഷമായും സംഘിയായും സുഡാപിയായും ആം ആദ്മിയായും വെൽഫയർ ആയും  സോഷ്യല്‍ മീഡിയയിൽ  ജീവിക്കുന്ന മലയാളിക്ക് എന്ത് മാറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയുക.മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?!!!

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലെക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരില്‍ ആണ്  വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

ഗുജറാത്തിലെ ഇല്ലാത്ത വികസനം കേജിരിവാൾ പുറം ലോകത്തിനു നൽകിയപ്പോയാണ് ഇല്ലതിനെ പൂഴ്ത്തി വെക്കാനും ഇല്ലാത്തതിനെ ഭംഗിയായി അവതരിപിക്കുകയും ചെയ്യുന്ന Hi Tech മായാജാലമാണ് നമ്മുടെ വാർത്ത മാധ്യമങ്ങൾ എന്ന് നാം തിരിച്ചറിയുന്നത്.മോഡിയെക്കാളും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡു. നായിഡുവിനെ പ്രധാനമന്ത്രിയാക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം അന്ന് ചിലരൊക്കെ മുഴക്കിയിരുന്നു. ഇന്ന് ആ ചന്ദ്രബാബു നായിഡു എവിടെയാണുള്ളത്?

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിയെ  തേടുകയാണ്.ഇന്ത്യയിലെ 60 കോടിയോള്ളം ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. .പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു വിജയകരമായി മുന്നേറുന്നു.പിന്നെ സമാധാന പരമായി ജീവിക്കാന്‍ സാധിക്കാത്ത ഒരു ചുറ്റുപാടിലേക്ക് രാജ്യം കൂപ്പുകുത്തുന്നു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്.അതുകൊണ്ട് അവരുടെ ഉന്നമനത്തിനാണ് മാറി മാറി വരുന്ന ഗവർമെന്റ്  പ്രാധാന്യം നല്കുന്നത്.


മൗനം വിദ്വാനും വിഡ്ഡിക്കും ഒരുപോലെ ഗുണകരമാവറു
ണ്ട്.ഈ അടവ് നന്നായി അറിയാവുന്ന  പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. പട്ടിണിപാവങ്ങൾക്കു  വേണ്ടി അടച്ചുവച്ച വായാണ് അത്. കുറെ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തുകാര്യം.നമ്മുടെ ഗതി അതോഗതി.രാജ്യത്തിന്റെ നടത്തിപ്പിന് അതാത് കാലത്ത് ആവശ്യമായി വരുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക,നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് പരിഷ്കരണം ആവശ്യമെങ്കില്‍ അത് ചെയ്യുക.ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പരിണിതികള്‍ സൂക്ഷമായി വിശകലനം ചെയ്ത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുക.ഭരണ നിര്‍വ്വഹണം തെറ്റായ ദിശയിലേക്ക് പോകുന്നുവെങ്കില്‍ ഇടപെടുക, ഇതൊക്കെയാണ് വേണ്ടത്. 


സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 


നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.


ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.
നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതകൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി.പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല..എന്നാലും വെറുതെ 
കാത്തിരിക്കാം... 
മാറ്റത്തിനായി...




2014, ഏപ്രിൽ 1, ചൊവ്വാഴ്ച

മനുഷ്യന്‍ വെറും അല്‍പജ്ഞാനി മാത്രം

ശാസ്ത്രത്തിനു ഇന്നും പ്രവചിക്കാൻ പറ്റാത്ത കുറെ പ്രതിഭാസങ്ങങ്ങൾ ഉണ്ട് ഈ ഭൂമിയിൽ.ഉത്തരം കിട്ടാതെ വരുമ്പോൾ നാം നമുക്ക് തോനുന്ന അഭിപ്രായങ്ങൾ പറയും.കണ്ണുകൾക്ക് കാഴ്ചയുണ്ട് പക്ഷെ നമ്മുക്ക് എല്ലാം കാണാൻ കഴിയുന്നില്ല.ശാസ്ത്രം വളർന്നു പന്തലിച്ചിട്ടും മലേഷ്യയിൽ നിന്നും പറന്ന ബൊയിങ്ങ് വിമാനം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നമുക്ക് മുന്പിലുണ്ട്.പലതരം പ്രവചനങ്ങൾ വന്നു പക്ഷെ ഒരു തുമ്പും കിട്ടാതെ ശാസ്ത്രത്തെ കൊമാളിയാകി എവിടെയോ കിടക്കുന്നു ആ വിമാനം.

"NOTHING IS IMPOSSIBLE" എന്ന അഹങ്കാരിക്കുന്നവനാണ് മനുഷ്യൻ. അത് കൊണ്ടാണല്ലോ ദൈവത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് പുറപ്പെട്ട അത്യാതുനിക ആർഭാഢ കപ്പലായ TITANIC മഞ്ഞു കട്ടയിൽ ഇടിച്ചു പിളർന്നത്. വിമാനങ്ങളും കപ്പലുകളും അങ്ങനെ പലതും ഇതിനുമുന്പും കാണാതായിടുണ്ട്. ഒന്നിനും ഒരു വ്യക്തമായ ഉത്തരം നല്കാൻ ശാസ്ത്ര ലോകത്തിനു ഇനിയും പറ്റിയില്ല.

ഇന്നും  ഉത്തരം കിട്ടാത്ത ഒരു വലിയ രഹസ്യമാണ് ശാസ്ത്ര ലോകത്തിന്റെ കണ്ണുതള്ളിയ ചെകുത്താന്റെ ത്രികോണം അഥവാ ബര്‍മുഡ ട്രയാംഗിള്‍. നാം പലപ്പോയായി  കേട്ട വളരെ നികൂഢമായ ഒരു വാക്യം.മഹാ നാവികനായ കൊളംബസിനെ പോലും ഭയപ്പെടുത്തിയ ആ സ്ഥലം.തെക്ക് ക്യുബ,പ്യുര്‍ടോ റിക്കോ പിന്നെ ഹെയ്ത്തിയും  ഉള്‍ക്കൊള്ളുന്ന സമുദ്രഭാഗമാണ് ബെര്‍മുഡ ട്രയാംഗിള്‍.ചെകുത്താന്റെ ആവാസ സ്ഥലമാണ് ഇതെന്നും വിശേഷിപികുന്നവർ ഉണ്ട്.സാഹസിക യാത്രക്കാരനായ കൊളംബസ് ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു.ഈ പ്രതിഭാസം ആദ്യമായി രേഖപെടുത്തിയത് കൊളംബസ് ആണെന്ന് പറയാം.

ത്രികോണ ആകൃതിയില്‍ ഉള്ളത് എന്ന് കരുതപ്പെടുന്നതിനാലും ബര്‍മുഡയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ആകാം ഈ പേര് കിട്ടിയത്. ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ്.ഇതിനൊരു  ഉദാഹരണം ആണ് 1935 - ല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍.അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെടുന്നു.ഖുർആൻ 72:26 പറയുന്നു അള്ളാഹു അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അള്ളാഹു തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.നമ്മുടെ യുക്തിക്കുമപ്പുറത്ത് പലതുമുണ്ട്.

1912  സാൻട്ര എന്ന അമേരികയുടെ കപ്പൽ  371 ആള്കാരുമായി അപ്രത്യക്ഷമായി. ഇതോടെയാണ് പുറംലോകം ഇതിനെ കുറിച്ച് അറിയാൻ തുടങ്ങിയത്.അറ്റലാന്റിക്കിലെ ചിലന്തിയാണ് ബെര്‍മുഡ. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും വേണ്ടി വല വിരിച്ചിരിക്കുന്ന നിഗൂഢ ശക്തി. അവിടെ കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കയ്യും കണക്കുമില്ല. പായ് കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധ കപ്പലും ആണവ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പല്‍ വരെ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ട്.

1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബര്‍മുഡത്രികോണം  കാന്തിക ശക്തി കൂടുതല്‍ സ്ഥലമായാതിനാൽ വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നതും ഇടയ്ക്കിടെ വീശുന്ന ചുഴലിക്കാറ്റും കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത്  എന്ന നിഗമനവും ഉണ്ട്. കൂടാതെ കടലിനു അടിയിലുള്ള ശക്തമായ ഒഴുക്ക് കപ്പലുകളെയും വിമാനങ്ങളെയും ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കിട്ടുന്നില്ല.ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം.

ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങൾ, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങൾ ഈ പ്രദേശത്ത് ചിലർ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്.എന്തായാലും ഇതിനെല്ലാം പിന്നില്‍ ഒരു പാട് നിഗൂഢതയുണ്ടെന്നതില്‍ തര്‍ക്കമില്ല. ബര്‍മുഡയില്‍ ഉയിര്‍ കൊണ്ട ചലച്ചിത്രങ്ങള്‍ക്കും കഥകള്‍ക്കും അവസാനമില്ല. എന്നാല്‍ ഇവയെ എല്ലാം പിന്തള്ളി ഒരു പാട് രഹസ്യങ്ങളുമായി ബര്‍മുഡ ഇന്നും നിലകൊള്ളുന്നു. ബെര്‍മുഡ ത്രികോണത്തില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആര്‍ക്കും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.

വിമാനങ്ങളെയും കപ്പലുകളെയും വീഴ്ത്തുന്ന ബെര്‍മുഡ ത്രികോണം, ഉണ്ടന്നോ ഇല്ലന്നോ പറയാന്‍ സാധിക്കാത്ത അറ്റലാന്റിക്സ് എന്ന സമുദ്ര നഗരം, എവിടെയാണെന്ന് അറിയാതെ മനുഷ്യനെ മോഹിപ്പിക്കുന്ന  എല്‍ ഡൊരാടോ എന്ന സ്വര്‍ണ നഗരം,ഹിമാലയത്തിലെ താമസക്കാരനായ യെതി അങ്ങനെ എത്ര എത്ര ചുരുളഴിയാത്ത രഹസ്യങ്ങള്‍. ശാസ്ത്രം വളർന്നിട്ടും ഇന്നും യുക്ത്തി കൊണ്ട് ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത പലതുമുണ്ട് നമ്മുക്ക് മുൻപിൽ. ഭൂമിയില്‍ മനുഷ്യരില്‍ മാത്രമല്ല നിഗൂഢത ഒളിഞ്ഞ് കിടക്കുന്നത്. പ്രപഞ്ചത്തിലെ പല വസ്തുക്കളിലും നിഗൂഢത ഒളിഞ്ഞ് കിടക്കുന്നുണ്ട്. നിഗൂഢത എപ്പോഴും അദൃശ്യ ശക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.തന്നതില്ല മനുഷ്യന്റെ മനസ്സ് കാണുവാൻ ഒരു ഉപായവും ഈശ്വരൻ എന്ന് കുമാരനാശാൻ പാടിയത്..

ഒറ്റയ്ക്ക് പോയാലെ ദുരന്തം സംഭവികുകയുള്ളൂ എന്ന നിഗമനത്തിൽ 1945 ഡിസംബര്‍ 5ന് ഒരുമിച്ചു പുറപ്പെട്ട അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി.വിജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ മനുഷ്യന് നല്‍കിയിട്ടുള്ളൂ എന്ന് ഖുർആൻ പറയുന്നു. എന്തെങ്കിലും ഒന്ന് കണ്ടു പിടിച്ചാൽ തന്റെ കഴിവുകൊണ്ട് മാത്രമെന്നു അഹങ്കരിക്കുന്ന മനുഷ്യർക്കുള്ള വെല്ലുവിളിയാൻ ഇത്തരം നിഗൂഢതകള്‍.ആകാശഭൂമികളുടെ നിഗൂഢതകള്‍ പൂര്‍ണമായും അറിയുന്നവന്‍ ദൈവം മാത്രമെന്ന് ഖുർആൻ സാക്ഷ്യപെടുത്തുന്നു.