2020, ജൂലൈ 29, ബുധനാഴ്‌ച

സ്നേഹതീരം ഒരു ഫ്ലാഷ് ബാക്ക്

ജോസഫ് തനിക്ക് പ്രായം കൂടുവാൻ തുടങ്ങിയപ്പോൾ അതുവരെ താൻ ഉണ്ടാക്കിയ ബിസിനെസ്സ് സാമ്ര്യാജ്യവും മറ്റു സ്വത്ത് വകകളും ഏകമകൻ കൊടുത്ത്  ഭാര്യയുടെ ആത്മാവ് ഉറങ്ങുന്ന ആ വീട്ടിൽ ശിഷ്ടകാലം സന്തോഷത്തോടെ കഴിയണം എന്നാഗ്രഹിച്ചു.പക്ഷേ വിധി മറ്റൊന്നായിരുന്നു.എല്ലാം മകന്റെ കയ്യിൽ എത്തിയപ്പോൾ ഭാര്യയുടെ തലയണ മന്ത്രത്തിൽ മകൻ ജോസഫിനെ വൃദ്ധസദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചത് ആ അച്ഛന് മനോവിഷമം ഉണ്ടാക്കി.ആ വലിയ വീട്ടിൽ മകനും ഭാര്യയും സ്ഥാപനത്തിലേക്ക് പോയാൽ ഒറ്റയ്ക്ക് ഇരുന്നു കരയും..ആകെ ഉള്ള ഒരു ആശ്വാസം പത്തു വയസുള്ള പേരകുട്ടിയായ ജയിംസ്. അവൻ സ്കൂളിൽ നിന്നും തിരിച്ചു വന്നാൽ അച്ചാചനോപ്പം ഭക്ഷണം പിന്നെ കളി രാത്രി കൂടെ കിടന്നു ഉറങ്ങും. അപ്പൂപ്പന്റെ വേദനകൾ ആ കൊച്ചുമോൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജോസഫ് അവനോട് കഥ രൂപത്തിൽ അയാൾക്കു പറ്റിയ അമളികൾ പറഞ്ഞു കൊടുത്തു.കൂടെ ഒരു ഉപദേശവും മോന് വലിയ ആളായി മാറിയാൽ മോന്റെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് വിടരുത്. അവരുടെ മനസ്സ് വിഷമിപ്പിക്കരുത്. അപ്പോയേക്കും ജയിംസിന്റെ കണ്ണുകൾ നിറഞ്ഞു.അപ്പൂപ്പൻ ഇവിടുന്ന് പോയാൽ  അവർ മോനെ വല്ല ബോർഡിങ് സ്കൂളിൽ കൊണ്ട് വിടും.തന്റെ കാർ ഡ്രൈവർ ആയിരുന്ന തമിഴ് നാട്ടുകാരനായ ശെൽവൻ നിർബന്ധിച്ചു കേരള തമിഴ്നാട് ബോർഡ്‌ഡറിൽ ഒരു ഇരുനില വീടോടു കൂടിയ തുരത്ത് വാങ്ങിയിരുന്നു. തന്റെ ഭാര്യയുടെ പേരിൽ ആണ് ആ സ്ഥലം. മകനിൽ നിന്ന് എന്തിനോ വേണ്ടി അത് മറച്ചു വെക്കാൻ അന്ന് ഭാര്യ പറഞ്ഞത് നന്നായി.അവളുമൊത്തു അവിടെ പോയി മുൻപ് താമച്ചിട്ടുണ്ട്.നല്ല പ്രകൃതി രമണീയമായ ഒരു വിശ്രമ ഇടം..അവർ അതിനെ സ്നേഹതീരം എന്ന് വിളിച്ചു.

തന്നെ വൃദ്ധസദനത്തിലേക്ക് മറ്റും മുൻപ് ഇവിടെ നിന്നും ഇറങ്ങി തന്റെ ഭാര്യയുടെ പേരിലുള്ള ആ തുരത്തിൽ പോകാൻ അയാൾ തീരുമാനിച്ചു. ആ തുരത്തിനെ കുറിച്ച് കൊച്ചു മോനോട് കഥകൾ പറഞ്ഞു കൊടുത്തു.അവിടെ വലിയ ഒരു വീട് ഉണ്ട്. അതിനു നാല് ഗേറ്റും. ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന് പറ്റു. ബാക്കി മൂന്നിലും ഒരോ ചതികുഴികളുണ്ട്. ആരെങ്കിലും അത് വഴി അകത്തേക്കു കയറാൻ ശ്രമിച്ചാൽ കുഴിയിൽ വീഴും.നല്ല പൂക്കളും പച്ചക്കറികളും തെങ്ങിൻ തോപ്പും നിരവധി പക്ഷികളും ഉള്ള ഒരു അടിപൊളി സ്ഥലമാണ് ആ തുരത്ത്.അവിടെ പോകണം എന്ന ആഗ്രഹം കൊച്ചുമോന്റെ മനസ്സിൽ ഉടലെടുത്തു.

ഒരു അച്ഛന് മകൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന തന്റെ മകനും അറിയണം എന്ന് കരുതി ജൈംസിനെയും കൂട്ടി ഒരു രാത്രി യാത്ര പുറപ്പെട്ടു.തന്റെ കാറുമെടുത്ത് പഴയ ഡ്രൈവർ ശെൽവന്റെ അടുത്തേക്ക്.പുള്ളിയാണ് ആ തുരത്തും അതിലെ കാര്യങ്ങളും നോക്കുന്നത്. അതിൽ നിന്നും കിട്ടുന്ന  വരുമാനം അയാൾക്ക് ഉള്ളതാണ്.കയ്യിൽ കരുതിയ സാധനങ്ങളും ആയി ശെൽവത്തിന്റെ വീട്ടിലേക് പോയി.അന്ന് പകൽ മുഴുവനും അവിടെ വിശ്രമിച്ചു.അടുത്ത ദിവസ്സം രണ്ടു സ്പീഡ് ബോട്ടിൽ അവർ ആ തുരത്തിലേക് പോയി.ഒരു ബോട്ട് അവിടെ വെച്ച് തിരികെ മറ്റൊരു ബോട്ട്  ശ്ശെൽവവും മകനും നാട്ടിലേക് തിരിച്ചു പോകാനും.അങ്ങനെ മൊബൈലും ഇന്റർനെറ്റും വാഹനങ്ങളും ഇല്ലാത്ത ആ തുരത്തിൽ ജോസഫ് കൊച്ചു മകനോടൊപ്പം താമസം തുടങ്ങി.ശെൽവൻ ആഴ്ചയിൽ ഒരു തവണ അത്യാവശ്യ സാധനങ്ങൾ  കൊണ്ട് കൊടുക്കും.ജോസഫ് അവിടെ ചെറിയ കൃഷിയും ആരംഭിച്ചു. ടാക്സിയായി ഉപയോഗപ്പെടുത്താൻ തന്റെ കാർ  ജോസഫ് ഷെൽവത്തിനു കൊടുത്തു.

കേരളത്തിലെ മറ്റൊരിടത്ത് ദീപ നഴ്‌സായി ടൗണിലെ ഒരു ഹോസ്പിറ്റലിൽ ജോലിയിൽ ചെയ്യുകയായിരുന്നു.  കാണാന് നല്ല സുന്ദരി, സൗമ്യമായ പെരുമാറ്റം.ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന അവൾ  നല്ല ഒരു ഗായിക കൂടിയാണ്. പാവപെട്ട ഒരു വീട്ടിലെ കുട്ടി, തന്റെ കുടുംബത്തെ സഹായിക്കാൻ വിദേശത്ത് പോവണം എന്നതാണ് ഏറ്റവും വലിയ മോഹം. ഹോസ്പിറ്റലിൽ പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസം. എംഡിയുടെ സ്വികരണ യോഗത്തിൽ പ്രാർത്ഥനാ ഗാനം പാടുന്നത് ദീപയാണ്. മനോഹരമായ ശബദ്ധത്തിൽ അവളുടെ ഗാനം എംഡി നന്നായി ആസ്വദിച്ചു.പഴയ എംഡിയുടെ മകനാണു ഡോക്ടർ ആദിൽ ശുകൂർ എന്ന പുതിയ എംഡി.പണം കൊടുത്തു നേടിയ ഡോക്ടർ ബിരുദമാണെന്ന് നാട്ടിൽ പാട്ടാണ്.

അയാളുടെ സ്ത്രീകളോടുള്ള സമീപനം അത്ര നല്ലതല്ല എന്നാണ് നഴ്‌സ്മാരുടെ ഇടയിൽ സംസാരം. പക്ഷെ ദീപക്കു അങ്ങനെ തോന്നിയില്ല,അവളോട് വളരെ മാന്യമായി ആണ് ശുകൂർ പെരുമാറിയത്.പാട്ടിനെ പുകയ്ത്തി പറയുന്നതിനിടയിൽ ഒരിക്കൽ അവളോട് അയാളുടെ ഇഷ്ട്ടം അറിയിച്ചു.അടുത്ത ജർമൻ ഡോക്ടർസ് മീറ്റിൽ താന് ആണ് എന്നോടൊപ്പം വരുന്നത്.അത് കൊണ്ട് എത്രയും പെട്ടെന്നു പാസ്പോര്ട് എടുക്കണം.എന്റെ ഇഷ്ട്ട കൂടുതൽ കൊണ്ടാണ് സീനിയർ ആയ ഒരാളെ മാറ്റി തനിക്ക് അവസരം തന്നത്.നിന്റെ വലിയ ആഗ്രഹം അല്ലെ വിദേശത്തെ ജോലി.നീ വിദേശത്ത് ജോലി ചെയ്യുമ്പോൾ വേണം നിന്നെ കെട്ടാൻ, ഇല്ലെങ്കിൽ സ്റ്റാറ്റസ് പറഞ്ഞു മറ്റുള്ളവർ പാരവെക്കും.മോഹന വാഗ്‌ദങ്ങളിൽ അവൾ വീണു, തന്നോട് എംഡിക്കു യഥാർത്ഥ സ്നേഹം ആണെന്ന് അവൾ വിശ്വസിച്ചു.

ജര്മനിയിലെ തണുത്ത വെളുപ്പാൻ കാലത്തു ശുകൂർ ദീപയോട് തന്റെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു . തന്റെ കൈകൊണ്ട് ചായ കുടിക്കാൻ വല്ലാത്ത ഒരു മോഹമുണ്ട്. ദീപ രണ്ടു ഗ്ലാസിൽ ചായ റെഡിയാകുമ്പോൾ അത് വേണ്ട ഒരു ഗ്ലാസ് മതി എന്ന് ശുകൂർ പറഞ്ഞു. ദൂരെ ജർമനിയുടെ വഴിയോരങ്ങൾ മഞ്ഞിൽ കുളിച്ചു നില്കുന്നു. ചായയുമായി വന്ന ദീപയോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു. അവളുടെ പാട്ടു കേട്ട് തലയിൽ തലോടി.പതിയെ പതിയെ അവളുടെ എല്ലാം അവൻ കവർന്നെടുത്തു.എന്തയാലും നമ്മൾ വിവാഹിതരാവാൻ പോവുന്നതല്ലേ എന്ന് അവളുടെ ഇഷ്ടക്കുറവിനു മറുപടിയായി അയാൾ പറഞ്ഞു.ഇഷ്ട്ടമില്ല ഇഷ്ടത്തോടെ അവൾ അയാളിലേക്ക് ലയിച്ചു. 

14 ദിവസത്തെ ട്രിപ്പിനുശേഷം അവർ നാട്ടിലേക്കു മടങ്ങി.നാട്ടിൽ എത്തിയപ്പോൾ ഒരു മാസത്തെ ലീവ് കൊടുത്തു അവളെ വീട്ടിലേക്ക് അയച്ചു.നന്നായി ഒന്ന് വിശ്രമിക്കണം.താന് ഇവിടെ ഉണ്ടായാൽ എനിക്ക് ഹോസ്പിറ്റലിൽ വരാതിരിക്കാൻ പറ്റില്ല. താൻ അകലെ ആകുമ്പോൾ നിന്റെ ഓർമകളെ താലോലിച്ചു വീട്ടിൽ ഇരിക്കാം.ഒരുമാസം കഴിഞ്ഞു ദീപ വന്നപ്പോൾ ശുകൂർ കാനഡയിലേക്ക് പോയിരുന്നു.ദീപ പല വട്ടം വിളിക്കാൻ ശ്രമിച്ചു, പക്ഷെ താന് ഗർഭണിയായെന്നു പറയാൻ അയാളെ ഫോണിൽ കിട്ടിയില്ല. മാസങ്ങൾക്കു ശേഷം ശുകൂർ നാട്ടിൽ വന്നു കൂടെ സുന്ദരിയായ ഒരു കനേഡിയൻ ഭാര്യയും.താൻ ചതിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി. തനിക്ക് നാട്ടിൽ പോകാൻ പറ്റില്ല എന്ന് അവൾ തീർത്തു പറഞ്ഞു. പ്രസവം ഇവിടെ ഹോസ്പിറ്റൽ നടത്താം എന്നും അതുവരെ ജോലി ഇല്ലാതെ തന്നെ തനിക്ക് ശമ്പളം തരാമെന്നും അയാൾ വാക്കു കൊടുത്തു.

കുട്ടിക്ക് വയസ്സ് ആകുന്നത് വരെ ജോലി ചെയ്യാതെ അവൾക്ക് കൃത്യമായി ശമ്പളം കിട്ടി. മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ വന്നപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു.ഈ ഹോസ്പിറ്റലിലേക്ക് തിരിച്ചു വരരുത് എന്ന് പറഞ്ഞു കൈ നിറയെ പണവും നൽകി അയാൾ കാനഡയിലേക്ക് പോയി.ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിച്ച തന്റെ തെറ്റിനെ ഓർത്ത് കരഞ്ഞു കൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയി.സ്വന്തം മകളുടെ കൂടെ ഒരു പെണ്ണ് കുഞ്ഞിനെ കണ്ട ദീപയുടെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞില്ല. സ്വന്തം മകൾ അല്ലെ അത് കൊണ്ട് പുറത്താക്കിയില്ല.കൂടെ ചേർത്ത്‌ പിടിച്ചു ആശ്വസിപ്പിച്ചു.ദീപയുടെ അവിഹിത ബന്ധവും കുട്ടിയുടെ കഥയും നാട്ടിൽ ചർച്ചയായി.പല നാട്ടിലെ കിറുക്കന്മാരും അവളെ ലൈംഗിക ചുവയോടെ നോക്കാനും കമന്റു അടിക്കാനും തുടങ്ങി.

മറ്റേ പണിക്കാനല്ലേ മോളെ ടൗണിൽ അയച്ചത്. ഇവിടെ നാട്ടുകാർ തന്നെ ആവശ്യക്കാർ ഉണ്ട്.മോളോട് സഹകരിക്കാൻ പറയടോ എന്ന് ചായ കടയിൽ നിന്നും ഒരു പുത്തൻ പണക്കാരന്റെ ഡയലോഗ്.നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെ എന്ന് കരുതി അച്ഛനും അമ്മയും ഈ ലോകത്തിൽ നിന്നും യാത്രയായി.ആ ചെറിയ വീട്ടിൽ ദീപയും കുഞ്ഞും. ഒന്ന് രണ്ടു രാത്രികൾ കടന്നു പോയി. പിന്നെ കതകിൽ തട്ടലും ചൂളമടിയുമായി സദചാര പ്രേമികൾ.നല്ല അരുവികൾ ഉള്ള സ്ഥലം ആണ് ദീപയുടെ ഗ്രാമം..ചെങ്കാടത്തിൽ മലയുടെ സൗന്ദര്യം ആസ്വദിക്കാൻ കുറെ ടൂറിസ്റ്റുകൾ വരാറുണ്ട് അവിടെ.നാട്ടുകാരുടെ ശല്യം ദിവസേന കൂടി വന്നു.അവളെ ഒരു വൈശ്യ ആക്കാൻ പലരും വെമ്പൽ കൊണ്ടു. 

ദൈവം തന്ന ജീവൻ ഒരിക്കലും ആത്മഹത്യയുടെ കളയില്ല എന്ന വാശിയിൽ കയ്യിൽ അത്യാവശ്യ സാധങ്ങളും കരുതി തന്റെ മകളെയും എടുത്തു ഒരു ചെങ്കാടത്തിൽ കയറി ഇരുന്നു. അതിന്റെ കയർ അഴിച്ചു വിട്ടു മകളെ കിടത്തി പതിയെ മുളകൊണ്ട് ചെങ്കാടം തള്ളി നീക്കി.കാറ്റിന്റെ ഗതിക്കനുസരിച്ചു ചെങ്കാടം ഒഴുകി നടന്നു. സൂര്യൻ ഉദിച്ചുയരുന്ന നേരത്ത് ദൂരെ ഒരു കര കണ്ടു. അവിടേക്ക് ലക്ഷ്യമാക്കി തുഴന്നു. അത് ജോസഫിന്റെ സ്നേഹതീരം ആയിരുന്നു.അവിടെ ഇറങ്ങി ആ വലിയ വീട്ടിന്റെ മതിലുകൾക്ക് പുറത്തു നിന്നു. ചായയുമായി പുറത്തിറങ്ങിയ ജോസഫ് മതിലപ്പുറം ഒരനക്കം കണ്ടു. പോയി നോക്കിയപ്പോൾ രണ്ടു മനുഷ്യർ.

 അവരെയും കൂട്ടി വീട്ടിലേക്കു പോയി. ചായയും ഭക്ഷണവും കൊടുത്തു വിശ്രമിക്കാൻ പറഞ്ഞു.തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവനും ഒരച്ഛനോടു എന്ന പോലെ അവൾ വിതുമ്പി വിതുമ്പി പറഞ്ഞു. ജോസഫ് അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ഇനി നിനക്കും മകൾക്കും ഇവിടെ കഴിയാം..എന്റെ മകളായി ജെയിംസിന് അമ്മയായി.മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യക്ക് കുറെ വർഷത്തേക് കുട്ടികൾവേണ്ട ആണ് നിലപാട് ആയിരുന്നു.ദൈവം നൽകിയ കുട്ടിയെ നശിപ്പിക്കാൻ ജോസഫ് ആണ് സമ്മതിക്കാതിരുന്നത്.അതിന്റെ ദേഷ്യം മകന്റെ ഭാര്യയ്ക്ക് ഉണ്ട്.അത് കൊണ്ട് തന്നെ വൃദ്ധ സദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചപ്പോളാണ് ഞാനും മകന്റെ മകനും ആരും അറിയാതെ ഇങ്ങോട്ട് താമസം മാറിയത്.അവിടെ അവർ നാല് പേരും സന്തോഷത്തോടെ വർഷങ്ങൾ ജീവിച്ചു.

പത്തു വര്ഷങ്ങള്ക്കു ശേഷം 14 വയസ്സുള്ള ധന്യയും 20 വയസുള്ള ജെയിസും വിവാഹിതരായി.ഒരു വര്ഷം കടന്നു പോയപ്പോൾ ദീപ അമ്മൂമ്മയായി.അവരുടെ കൃഷികൾ വിപുലീകരിച്ചു.ശെൽവം ഒരപകടത്തിൽ പെട്ട് കാലു നഷ്ട്ടപെട്ടത്  കൊണ്ട് സാധനങ്ങൾ അതി രാവിലെ ദീപയും ജെയിംസുമാണ് ടൗണിൽ  കൊണ്ട് പോകുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങി രാത്രി തുരത്തിലേക് തിരിച്ചു വരും. സിനിമ സംവിധയകാകനായ ശരത്ത് ലൊക്കേഷൻ അന്വേഷിച്ചു കറങ്ങുന്നതിനിടയിൽ സ്നേഹതീരം കണ്ടു.നല്ല പച്ചപ്പുള്ള ഒരു തുരത്തു.അവിടെ തന്റെ നിര്മതകളെയും കൂട്ടി വരാം എന്ന് കരുതി തുരത്തിൽ ഇറങ്ങാതെ പുറം കാഴ്ചകൾ ആസ്വദിച്ച് തിരിച്ചു പോയി. 

ഷുക്കൂറിന്റെ കൂട്ടുകാരനാണ് ശരത്ത്.തന്റെ വഴിവിട്ട ജീവിതം കാരണം കനേഡിയൻ ഭാര്യ ഡിവോഴ്‌സും വാങ്ങി സ്ഥലം വിട്ടു.പല നടിമാരുമായി ബന്ധം പുലർത്താൻ ആണ് നിര്മാണത്തിലേക് ശുകൂർ കടന്നു വന്നത്.പിന്നെ ഒരു നിർമാതാവ് ശരത്തിന്റെ സഹപാഠിയായ ജോസഫിന്റെ മകൻ ജോർജുകുട്ടി.കൊച്ചു മകളെയും കൂട്ടി ദീപ ജെയിംസിനൊപ്പം ടൗണിലേക്ക് പോയ ഒരു ജൂണ് മാസത്തിൽ ആണ് 3 പേരും കൂടി ആ തുരത്തിലേക് എത്തിയത്. മതിലിനു പുറത്തു പൂക്കൾ പറിക്കുകയായിരുന്ന ധന്യയെ അവർ കണ്ടു.ഷുക്കൂറിന്റെ കണ്ണുകൾ അവളിൽ ഉടക്കി.ചുറ്റും ആരും ഇല്ലാത്ത ഈ തീരത്തു അവൾ എങ്ങിനെ എത്തി. 5 മനുഷ്യരെ മാത്രം കണ്ടു ജീവിക്കുന്ന അവൾക്ക് ആ 3 പുതു മുഖങ്ങൾ കൗതുകത്തോടെ നോക്കി. മ

മദ്യ ലഹരിയിൽ ശുകൂർ അവളെ കയറി പിടിച്ചു. അവളുടെ ശബ്ദം കേട്ടു പുറത്തിറങ്ങിയ ജോസഫിനെ ജോർജു പിടിച്ചു ശരത്ത് അവിടെ കിടന്ന പാറയെടുത്തു തലക്കടിച്ചു.സ്വന്തം ചോരയിൽ പിറന്ന മകളാണ് എന്നറിയാതെ റേപ്പ് ചെയ്യുന്നതിനിടയിൽ മരണത്തിലേക് തള്ളി വിട്ടു.അങ്ങനെ മകന്റെ കൈ കൊണ്ട് ജോസഫും അച്ഛന്റെ കൈ കൊണ്ട് ധന്യയും ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു. അവിടെ രണ്ടു കുഴികൾ കുത്തി ചലനമറ്റ ആ ശരീരങ്ങൾ കുഴിച്ചു മൂടി സ്ഥലം വിട്ടു.രാത്രിയിൽ ദീപയും ജെയിംസും തിരിച്ചു വന്നപ്പോൾ ആണ് അവിടെ കുഴിമാടം കണ്ടത്.സംഭവിച്ചത് ഒന്നും മനസ്സിലാകാതെ അവർ പൊട്ടി കരഞ്ഞു.

 ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം കൊലപാതകം പുറം ലോകം അറിഞ്ഞില്ല എന്ന ഉറപ്പിൽ പുതിയ സിനിമ പിടിക്കുന്നതിനു വേണ്ടി അവർ 3 പേരും ആ തുരത്തിൽ വീണ്ടും വന്നു. തുറന്നിട്ട ആ ഗേറ്റിലൂടെ അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി.അവരെ കണ്ടതും വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്ന മകൾ അച്ഛന്റെ അടുത്തേക് ഓടി. ജെയിംസ് പുറത്തു വന്നു. ജോർജിന് ആ മുഖം കണ്ടപ്പോൾ നല്ല പരിചയം തോനുന്നു. പക്ഷെ  അമിതമായ മദ്യത്തിന്റെ ആസക്തി ഓർമകളെ നശിപ്പിച്ചിരിക്കുന്നു.ഒരു സിനിമ ഷൂട്ട് ചെയ്യാൻ ഈ സ്ഥലം വിട്ടു തരണം എന്ന് അറിയിക്കാൻ വന്നതായിരുന്നു അവർ. ദീപ അവർക്കു ചായ കൊടുത്ത്.കാലം ദീപയുടെ സൗന്ദര്യത്തിനു അഴക് കൂട്ടി.താന് പ്രണയിച്ചു വഞ്ചിച്ച കുട്ടിയാണ് തനിക്ക് ചായ തന്നതെന്നു ഷുക്കൂറിനു പോലും മനസ്സിലായില്ല. 

ശരത്ത് കൂടെ വന്ന ഡോക്ടറെ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ, തന്നെ വഞ്ചിച്ച ദുഷ്ടൻ ആണ് ഇവിടെ വന്നിരിക്കുന്നത് എന്ന് ദീപയ്ക്ക് മനസ്സിലായി. അവിടെ പുറത്തു ലൊക്കേഷന് വേണ്ട സെറ്റുകൾ ഒരാഴ്ചകൊണ്ട് കുറച്ചു പേർ വന്നു പണി തീർത്തു പോയി. ഒരു മാസത്തിനു ശേഷം അവർ 3 പേരും അവിടേക്കു വന്നു. ഒരമ്മയുടെ വേഷം ദീപയ്ക്കു ഓഫർ ചയ്തു.ജോസഫിന്റെയും ധന്യയുടെയും കൊലപാതകത്തിനു പിന്നിൽ  ഇവരിൽ ആരോ ആണെന്ന് ദീപയ്ക്കും ജെയിംസിനും തോന്നി.പിന്നീട് അവരുടെ ഉള്ളറിയാൻ ആയിരുന്നു ദീപയുടെ ശ്രമങ്ങൾ.മറ്റു രണ്ടുപേരും നമ്മുടെ ബന്ധം അറിയരുത് എന്നു പറഞ്ഞു ഓരോ ആളോടും പ്രണയം എന്ന വികാരത്തിലൂടെ അവളിലേക്ക് അടുപ്പിച്ചു.മൂന്നു പേരും മറ്റുള്ളർ അറിയാതെ അവളെ പ്രണയിക്കാൻ തുടങ്ങി. 

ദിവസങ്ങൾ കടന്നു പോയി.ഒരാഴ്ചക്ക് ശേഷം കാമറയും മറ്റു സെറ്റിങ്ങ്സും ആയി വാരമെന്ന ഉറപ്പിൽ  കുറച്ചു പണം അഡ്വാൻസ് നൽകി അവർ പോയി.ദീപയും ജെയിംസും അവരെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി കാത്തിരുന്നു.പലകൊണ്ടു മൂടിയ 3 ഗേറ്റുകൾ അതിന്റെ ചതി കുഴിയിൽ വീഴുന്ന രൂപത്തിൽ പലകൾ മാറ്റി സ്സെറ്റ് ചയ്തു. ഒരാഴ്ചയ്ക്ക് ശേഷം 3 പേരും വീണ്ടും വന്നു. മദ്യം കഴിക്കുന്ന രാതിയിൽ അവൾ നല്ല വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു.3 പേർക്കും ഓരോ കടലാസിൽ മകനും മകളും ഉറങ്ങിയാൽ തന്റെ വീട്ടിൽ വരാൻ ആവശ്യപെടുന്ന കുറിപ്പ് മാറ്റമുള്ളവർ കാണാതെ കൈമാറി. രാത്രിയിൽ മെയിൻ ഗേറ്റു പൂട്ടുന്നത് കൊണ്ട്  അത് വഴി വരാതെ 3 പേരോടും വരാൻ 3 വ്യത്യസ്തമായ ഗേറ്റും സമയവും അറിയിച്ചു. അടയാളമായി കടന്നു വരേണ്ട ഗേറ്റിന്റെ ലേറ്റ് ഓഫായിരിക്കുമെന്നും  ആ സമയത്തു മാത്രം വരിക.

 3 പേരും അവരവരുടെ ടെന്ററിൽ പതിവിലും നേരത്തെ ഉറങ്ങാൻ പോയി.കയ്യിൽ കരുതിയ മദ്യവുമായി മറ്റു രണ്ടു പേരും ഉറങ്ങിയിട്ട് തനിക്ക് മാത്രം കിട്ടാൻ പോകുന്ന അവളെയും ഓർത്ത് സമയവും നോക്കി ഇരുന്നു. 3 മണിക്കൂറുകൾക്കിടയിൽ 3 ചതി കുഴികളിൽ അവർ വീണു. ഓരോ ആൾക്കാർ വീഴുമ്പോൾ ദീപയും ജെയിംസും പലക കൊണ്ട് മറച്ചു. നേരം പുലർന്നപ്പോൾ ഓരോ കുഴിയുടെ അരികിലും ജെയിംസും ദീപയും വീണ്ടും പോയി.നിങ്ങളിൽ ആരാണ് ഇവിടുന്ന് 2  ജീവനുകൾ എടുത്തത് എന്ന് പറഞ്ഞാൽ കുറ്റം ചെയ്യാത്തവരെ വെറുതെ വിടാം. "ഞാൻ അല്ല മറ്റേ രണ്ടു പേരും ആണെന്ന്" 3 പേരും പറഞ്ഞു. സ്വന്തം ജീവനു വേണ്ടി കൂട്ടുകാരെ ഒറ്റികൊടുക്കുന്ന നിങ്ങൾ 3 പേരും കുറ്റക്കാർ ആണെന്ന് മനസ്സിലായി.മൂന്ന് കുഴികളും പാലകകൊണ്ട് കൊണ്ട് പഴയത് പോലെ മറച്ചു വെച്ചു.അതിന്റെ മുകളിൽ മണ്ണിട്ട് മൂടി.  

ഭക്ഷണവും വെള്ളവും കിട്ടാതെ തങ്ങൾ ചെയ്ത കുറ്റങ്ങൾ ഓർത്ത് ഓരോ കുഴികളിലും അവർ മരണത്തിനു കീഴടങ്ങി. കുഴികൾ മൂടുന്നതിനു മുൻപ് നീ ചതിച്ച ദീപയാണ് താനെന്നും തന്റെ ചോരയിൽ ഉണ്ടായ കുഞ്ഞിനെ ആണ് നിങ്ങൾ ചേർന്ന് കൊന്നത് എന്നും ഡോക്ടറോട് അവൾ പറഞ്ഞു.സ്വന്തം അച്ഛനെ കൊല്ലാൻ  കൂട്ടുനിന്ന ജോർജിനെ അവന്റെ മകൻ തന്നെ കുഴിൽ മണ്ണിട്ട് മൂടി.ദൈവത്തിന്റെ ഓരോ വികൃതികൾ. സ്നേഹതീരം 5 ആത്മാക്കൾക്കു വിട്ടു കൊടുത്തു ദീപയും ജെയിംസും മകളും അവിടെ നിന്നും നാട്ടിലുള്ള ഒരു ഗ്രാമത്തിലേക്കു പോയി.ഒരു വാടക വീട്ടിൽ അവർ പുതിയ ജീവിതം ആരംഭിച്ചു.

ജയിംസിന്റെ മകൾ അവിടെ സ്കൂളിൽ പഠിക്കുവാൻ തുടങ്ങി.നല്ല സന്തോഷത്തിന്റെ വർഷങ്ങൾ കടന്നു പോയി. മകൾ അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ വിധി പപ്പൻ മാഷിന്റെ രൂപത്തിൽ അവരിലേക്ക് വീണ്ടും വന്നു.മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പഠിപ്പിച്ച ആ മാഷ് തന്നെ അവളെ പീഡിപ്പിച്ചു.തന്റെ മകളെ നശിപ്പിച്ച ആ മാഷിനെ ജെയിംസ് വെട്ടി കൊന്നു.അങ്ങനെ ജീവപര്യന്തം ഏറ്റുവാങ്ങി ജെയിംസ് ജയിലിലേക്കും ദീപയും കൊച്ചു മകളും സ്നേഹതീരത്തേക്കും തിരിച്ചു പോയി.അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ ഓർമകളെ താലോലിച്ചു ജയിംസിന്റെ വരവും കാത്തു മകൾ പ്രതീക്ഷയോടെ നോക്കെത്താ ദൂരത്തെ മറുകര നോക്കി നിൽക്കും...

മാലിബ് മാട്ടൂൽ