2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഗ്രൂപ്പ് അഡ്മിൻ

ഒരു ദിവസം ശാനുവിന്റെ ഫോണിൽ ഒരു വാട്ട്സ്ആപ് ഗ്രൂപ്പ്. ആവേശത്തോടെ നോക്കിയപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം 10 ഇല്‍‌ ഒരുമിച്ച് പഠിച്ച പിള്ളേർ അടങ്ങുന്ന ഒരു ഗ്രൂപ്പ്. അവനിക്കു വിശ്വസിക്കാൻ ആയില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും.അങ്ങനെ ഗ്രൂപ്പിലുള്ള ഓരോ ആൾക്കാരെ പരിചയപെട്ടു.അഡ്മിൻ ആരാണെന്ന് നോക്കിയപ്പോൾ ചിരി വന്നത് കണക്ക് മാഷിന്റെ അടി പേടിച്ച് പകുതിക്ക് നിർത്തി ടൂട്ടോറിയൽ കോളജിൽ പോയി പഠിച്ച സുലൈമാൻ. ആളൊരു കോഴി ആയത് കൊണ്ടാണ് എന്ന് തോനുന്നു ക്ലാസ്സിൽ ഉണ്ടായിരുന്ന പെണ്ണ് കുട്ടികൾ മുഴുവനും ഉണ്ട്.3 ആണ് കുട്ടികൾ കുറവും. അന്വേഷിച്ചു നോക്കിയപ്പോൾ ഒരാള് ഒരു ആക്സിഡന്റ് ആയി മരണപ്പെട്ടു. ഒരാള് ദുബായ് ജയിലിൽ പിന്നെ ഉള്ള ഓരാൾ എവിടെ എന്ന് ഒരു വിവരവും ഇല്ല. അവസാനമായി ആണ് ശാനുവിനെ Add ചെയ്യുന്നത്. മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിൽ മെസ്സേജ് ഉണ്ടാകും. തുടക്കമായത് കൊണ്ട് എല്ലാവരും നല്ല ആക്റ്റീവ് ആണ്.കൊറോണ കാരണം ലോക്ക്ഡൌൺ ആയത് കൊണ്ട് ആർക്കും മറ്റു പണികളൊന്നും ഇല്ല. പാട്ട് പാടലും ഫുഡിന്റെ ഫോട്ടോ ഷെയര് ചെയ്യലും മക്കളുടെ കലാപരിപാടികളും മൊത്തത്തിൽ ചാകര തന്നെ.ചേരയെ തിന്നുന്ന നാട്ടിൽ എത്തിയ ശാനുവും അവർക്കൊപ്പം എത്താൻ പല കോമാളി തരങ്ങളും കാണിച്ചു. അവന്റെ ചിരട്ട ഉരക്കുന്ന സൗണ്ടിൽ പാട്ടും പിന്നെ ഡാൻസും മൊത്തത്തിൽ തള്ളി മറിച്ച് ഗ്രൂപ്പിൽ സജീവമായി. സുലൈമാൻ അവൻ 23 പെണ്ൺ പിള്ളേരെ മാത്രം ചേർത്ത് ഒരു വാട്ട്സ്ആപ് ബ്രോഡ്കാസ്റ്റിംഗ് മെസ്സേജ് ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ ഒരു മെസ്സേജ് അയച്ചു.ആ സന്ദേശം ഇങ്ങനെയായിരുന്നു നിന്നെ ഞാൻ പത്താം ക്ലാസ്സിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പേടികൊണ്ട് ആ സമയത്ത് തുറന്നു പറയാൻ പറ്റിയില്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ നിന്നോട് ഇത് അറിയിക്കാൻ ആണ്. ഞാൻ നിന്നെ എപ്പോഴും നോക്കി നിൽക്കുന്നത് നിനക്ക് ഓർമ്മയുണ്ടോ.പണ്ടത്തേക്കളും നീ സുന്ദരി ആയിരിക്കുന്നു. എന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടായത്. നീ തള്ളി കളഞ്ഞാലും പ്രശ്നം ഇല്ല. തുറന്നു പറഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞത് പോലെ. എല്ലാവർക്കും ഒരേ മെസ്സേജ്. പക്ഷേ ഓരോ പെണ്ൺ കുട്ടികളും സുലൈമാൻ തനിക്ക് മാത്രം ആണ് അയക്കുന്നത് എന്ന രീതിയിൽ ആണ് കാര്യങ്ങൾ മെസേജിലൂടെ അയച്ചത്.ചൂണ്ട ഇട്ടാൽ ഒന്നല്ലേ കൊത്തൂ അത് കൊണ്ട് വീശുവലയാണ് ഇറക്കിയത്. ഏതെങ്കിലും ഒന്നിനെ കിട്ടിയാൽ ഭാഗ്യം.പഴയ കാര്യങ്ങള് ആയത് കൊണ്ട് ആർക്കും ഒന്നും ഓർമ്മ കാണില്ല എന്ന ഉറപ്പിലാണ് സുലൈമാൻ തട്ടി വിട്ടത്. പൊട്ടന് ലോട്ടറി അടിച്ച പോലെ 6 പെണ്ൺ പിള്ളേർ മറുപടി അയച്ചു.പിന്നെ സുലൈമാൻ ഗ്രൂപ്പിൽ രാവിലെ വന്നു ഗുഡ് മോർണിംഗ് രാത്രി ഒരു ഗുഡ് നൈറ്റ്.ബാക്കി സമയങ്ങൾ ആ ആറു പെണ്ണ് പിള്ളേർക്കും പേർസണൽ മെസ്സേജുകൾ.ഓരോ ആളെയും കവിതകളും അവന്റെ തമാശകളും നിറഞ്ഞ സംസാരത്തിലൂടെ പ്രേമത്തിന്റെ തീരത്തു എത്തിച്ചു.പക്ഷെ പെണ്ണ് പിള്ളേർക്ക് മാത്രമായി ഒരു ഗ്രൂപ്പുണ്ടാക്കിയത് സുലൈമാൻ അറിഞ്ഞില്ല.അവർ അവരുടെ പൊങ്ങച്ചവും കുശുമ്പും ആസൂയയുമൊക്ക കാണിക്കാനുള്ള ഒരു വേദിയായിരുന്നു അത്.ഫെമിനിസ്റ്റ് ചിന്താഗതിയുള്ള രണ്ട് കുട്ടികൾ ആണ് ആ ലേഡീസ് ഒൺലി ഗ്രൂപ്പ് തൂടങ്ങിയത്.പല ചർച്ചകളും നടക്കുന്നതിനിടയിൽ പ്രണയവും വിവാഹവും ചർച്ചയിൽ വന്നു.അതിനിടയിൽ ഒരു കുട്ടി സുലൈമാൻ പണ്ട് പത്തിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞു.പക്ഷെ 20 വർഷത്തിന് ശേഷമാണ് ഞാൻ അറിയുന്നത്. അപ്പോൾ അതിലെ ഒരുത്തി ചോദിച്ചു അത് നീ ഇപ്പോൾ എങ്ങിനെ അറിഞ്ഞു.ചോദ്യം കേട്ടപ്പോൾ രഹന ഒന്ന് പരുങ്ങി.അവസാനം ഗതികെട്ടപ്പോൾ സുലൈമാൻ തനിക്കു പേർസണൽ ആയി മെസ്സേജ് അയച്ചു പറഞ്ഞത് ആണ്.അപ്പോഴാണ് മറ്റുള്ളവർക്കും സംഗതി കത്തിയത്.മറ്റു 5 പേരും അവർക്ക് അയച്ചതും പറഞ്ഞു.അതോടെ പലനാൾ കള്ളകാമുകൻ ഒരുനാൾ പിടിയിൽ എന്ന അവസ്ഥയിൽ എത്തി സുലൈമാൻ. അവർ അവനിക്ക് ഒരു പണികൊടുക്കാൻ തീരുമാനിച്ചു.രാത്രി ഒരു മണിക്ക് തനിക്ക് സുലൈമാൻ അയച്ച മെസേജ് സ്ക്രീൻ ഷോട്ടെടുത് ഫഹീമ രാവിലെ തന്നെ മിക്സഡ് ഗ്രൂപ്പിൽ ഇട്ടു.അതോടെ പല ആണ് കുട്ടികളും സുലൈമാനെ ചോദ്യം ചെയ്തു.ഒന്നിനും ഒരു റീപ്ലേയും ഇല്ല.പാവം സുലൈമാൻ നല്ല ഉറക്കത്തിൽ ആണ്. സുലൈമാന്റെ ഭാര്യ തുരുതുരെ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.അതൊന്നു സൈലന്റ് ആക്കി കിടക്ക് മനുഷ്യ എന്നും പറഞ്ഞൂ ബാത്ത്റൂമിലേക്ക് പോയി.തിരിച്ചു വന്നപ്പോളും അതെ അവസ്ഥ.ഭാര്യ ആളൊരു പുലിയാണ് സുലൈമാൻ ആണെങ്കിൽ ഭാര്യയെ പേടിയും.സുലൈമാന്റെ ഫിംഗർ ഫോണിൽ വെച്ച് ലോക്ക് തുറന്നു നോക്കിയപ്പോൾ വാട്സ്ആപ്പിൽ കുറെ പെണ്ണ് പിള്ളേരുടെ പെർസണൽ മെസേജും ഗ്രൂപ്പിലും കുറെ മെസേജുകൾ.അവൾ ഓരോന്നായി നോക്കിയപ്പോൾ ഉറങ്ങികിടടക്കുന്ന കള്ളാ കാമുകന്റെ ലീല വിലാസങ്ങൾ കയ്യോടെ പിടികൂടി.പിന്നെ ഒന്നും ആലോചിച്ചല്ല ഗ്രൂപ്പിൽ നിന്നും എക്സിറ്റടിച്ചു. സകല പെണ്ണിനേയും ബ്ലോക്ക് ആക്കി നമ്പർ ഡിലീറ്റ് ചെയ്തു. ഉറക്കമുണർന്ന സുലൈമാൻ രാവിലെ ചായക്ക് പകരം ഭാര്യയുടെ നല്ല കുറെ തെറികൾ ആണ് കിട്ടിയത്.പണിപാളിയതറിഞ്ഞ സുലൈമാൻ സ്കൂളിൽ നിന്നും പകുതിക്കു വെച്ച് നിർത്തിയത് പോലെ ഗ്രൂപ്പിലും ചരിത്രം ആവർത്തിച്ചു.അതോടെ അവൻ വാട്സ്ആപ്പ് തന്നെ ഭാര്യയെ പേടിച്ചു ഡിലീറ്റ് ആക്കി.ആകെ ഉള്ള ഗ്രൂപ്പ് അഡിമിന് എക്സിറ്റയപ്പോൾ ആണ് പൊട്ടന് ലോട്ടറി അടിച്ച പോലെ ഷാജിക്ക് ആ അഡ്മിൻ സ്ഥാനം കിട്ടുന്നത്.ഷാജി ഭയങ്കര മസ്സിൽ പിടുത്തക്കാരൻ ആണെന്നാണ് പൊതുവെ ഉള്ള സംസാരം.പക്ഷെ സത്യത്തിൽ ആളു പാവമാണ്.അങ്ങിനെ ഒരു അഡ്മിൻ മാത്രമായി ഗ്രൂപ്പ് വേണ്ട എന്ന് 2 ഫെമിനിസ്റ്റ് ഗ്രൂപ്പിൽ ചർച്ചയാക്കി. അതോടെ 45 പേരുള്ള ഗ്രൂപ്പിൽ നിന്നും രണ്ടു പെണ്ണും 2 ആണും അടക്കം 4 അഡ്മിൻ. ഒരു ദിവസം ഷാജിക്ക് ഒരു മെസേജ് വന്നു.ഞാൻ അഷ്റഫ് നിങ്ങളുടെ കൂടെ പത്തിൽ പഠിച്ച ആളാണ്. ഇന്നലെ മീൻ വാങ്ങാൻ പോയപ്പോൾ സുലൈമാനെ കണ്ടു.അങ്ങനെയാണ് ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞത്.ചില ഒഴിച്ച് കൂടാൻ പറ്റാത്ത തിരക്ക് കാരണം അവൻ തത്കാലം ഗ്രൂപ്പിൽ ഇല്ല എന്നും അങ്ങനെയാണ് ഷാജിയുടെ നമ്പർ തരുന്നത്.എനിക്കും ഗ്രൂപ്പിൽ എല്ലാവരെയും പരിചപ്പെടാൻ താൽപര്യം ഉണ്ട്.കുറെ കാലമായി കുവൈറ്റിൽ ആയിരുന്നു.പണി പോയത് കൊണ്ട് ഇപ്പോൾ ആണ് നാട്ടിൽ വന്നത്.നിമിത്തം പോലെയാണ് സുലൈമാനെ കണ്ടതും എന്തോ ഒരു മുഖ പരിചയത്തിന്റെ പേരിൽ സംസാരിച്ചതും അവസാനം കൂടെ പഠിച്ച ആളാണെന്ന് മനസ്സിലായത്. അതിലെ ചതി മനസ്സിലാക്കാതെ സുലൈമാൻ എന്ന അഷ്റഫിനെ ഷാജി ഗ്രൂപ്പിൽ ആഡ് ചെയ്തു. സുലൈമാന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളെകൊണ്ട് പകൽ സമയങ്ങളിൽ വോയിസ് മെസ്സേജുകൾ അയച്ചു.അത് കൊണ്ട് സുലൈമാൻ ആണ് ആൾമാറാട്ടം നടത്തി ഗ്രൂപ്പിൽ അഷ്റഫ് എന്ന പേരിൽ വന്നത് എന്ന് ആരും സംശയിച്ചില്ല.ആ ഫോൺ ഓഫീസിൽ വെച്ചാണ് വീട്ടിൽ പോകാറുള്ളത് കാരണം ഭാര്യ അറിയാതെയാണ് ആ നമ്പർ ഉപയോഗിക്കുന്നത്.അത് കൊണ്ട് പലപ്പോഴും രാത്രി സമയങ്ങളിൽ ഗ്രൂപ്പിൽ വരില്ല.പതിയെ പതിയെ അവൻ പകയുടെ തനി രൂപം പുറത്തു എടുക്കാൻ തുടങ്ങി.ഫഹീമയുടെ പോസ്റ്റുകൾ തിരഞ്ഞു പിടിച്ചു കമ്മന്റ് ഇടും അതിനെ വിമർശിക്കും കളിയാക്കും.അങ്ങനെ അവളുടെ ഭർത്താവിന്റെ നമ്പർ സംഘടിപ്പിച്ചു ഗ്രൂപ്പിൽ ഫുൾ ടൈം ഉണ്ടെന്നൊക്കെ പരദൂഷണം പറഞ്ഞു കൊടുത്ത് അവളെ ഗ്രൂപ്പിൽ സജീവമാകുന്നത് ഇല്ലാതാക്കി. മാസങ്ങൾ കടന്നു പോയി.ലോക്കഡോൺ മാറി പല ആൾക്കാരും ജോലിയിൽ പ്രവേശിച്ചു.പഴയത് പോലെ ഗ്രൂപ്പിൽ ആക്റ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞു.ആ സമയത്തു ചിലർ വരുന്നത് മറ്റു ചിലർക്ക് ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഗ്രൂപ്പ് ആക്റ്റീവ് അല്ലാത്തത് എന്നാരോപിച്ചു.ഫെമിനിസ്റ് ആയ രണ്ടു അഡ്മിനിന് പേർസണൽ മെസേജി അയച്ചു അവൻ വിശ്വസിപ്പിച്ചു.പെൺ കുട്ടികൾ ആക്റ്റീവ് ആവുന്നത് ഇഷ്ടമില്ലാത്ത കുറെ ആണ് കുട്ടികൾ ഉണ്ട് ഗ്രൂപ്പിൽ.നിങ്ങൾ എന്തിനാണ് ഇങ്ങനെ അപമാനമായി ഗ്രൂപ്പിൽ തുടരുന്നത്.കുത്തിത്തിരിപ്പാക്കൽ ഫലം കണ്ടു.ഒരു ദിവസം മറ്റു പെണ്ണ് പിള്ളേരെ റിമോവ് ചെയ്തു ഫെമിനിസ്റ്റുകൾ ഗ്രൂപ്പിൽ നിന്നും എക്സിസ്റ് അയി. അതോടെ അത് പുരുഷന്മാരുടെ ഗ്രൂപ്പ് ആയി മാറി.അവിടെയും അവന്റെ പക തീർന്നില്ല. സ്ത്രീകൾ ഉള്ളത് കൊണ്ട് മാത്രം ഗ്രൂപ്പിൽ വരുന്ന പലർക്കും അത് ഭയങ്കര സങ്കടം ഉണ്ടാക്കി.അതോടെ പെൺ പിള്ളേർ പോകാൻ ചില ആളുകൾ കളിച്ചിട്ടുണ്ട് എന്ന രീതിയിൽ അഷ്റഫിന്റെ വക ഒരു വോയിസ് വന്നു.ചിലർ അതിനെ അനുകൂലിച്ചു മറ്റു ചിലർ എതിർത്തു.ആ ഗ്രൂപ്പിൽ തന്നെ രണ്ടു വിഭാഗം ആൾക്കാർ ആയി.അവർ പലപ്പോഴും വാക്കു തർക്കത്തിൽ വരെ എത്തി.പെൺ കുട്ടികളെ തിരിച്ചു കൊണ്ട് വരണം എന്ന് ഒരു കൂട്ടർ പറ്റില്ല എന്ന് മറ്റൊരു കൂട്ടർ.രണ്ടിനും നടുവിൽ ആണും പെണ്ണ് കെട്ടവനെ പോലെ സുലൈമാൻ എന്ന അഷ്റഫ്.ഇനി ഇത് തുടരുന്നതിൽ അർത്ഥമില്ല എന്ന് കരുതി ഗ്രൂപ്പ് മെമ്പർ മാർ ഓരോന്നായി എക്സിസ്റ് അടിച്ചു.അവസാനം അഡ്മിൻ ഷാജിയും അഷ്റഫും മാത്രം. രാവിലെ ഉണരുമ്പോൾ ഷാജി കണ്ടത് ഒരേ ഒരു മെസ്സേജ് ആണ്.ഞാനും പോകുന്നു ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.എന്നെ അറിയാതെ മനസ്സിലാക്കാതെ നീ ആഡ് ചെയ്തു.ഞാൻ ആരാണ് എന്ന് ഇനി അന്വേഷിച്ചിട്ട് കാര്യം ഇല്ല. ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതിൽ അര്ത്ഥം ഇല്ലെന്നു അഡ്മിനിൻ പറഞ്ഞു തരേണ്ടതിലല്ലല്ലോ.നീയും നീ അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പും മാത്രം ബാക്കി. ഈ ഗ്രൂപ്പിന് ക്ഷമാപമോക്ഷം കിട്ടിയെന്നു കരുതി ഈ ഗ്രൂപ്പ് നിന്റെ ഫോണിൽ കിടന്നു ഉറങ്ങട്ടെ.ആരെങ്കിലും ചോദിച്ചാൽ തനിക്ക് പറയാമല്ലോ ഞാൻ ഗ്രൂപ്പ് അഡ്മിൻ ആണെന്ന്. മാലിബ് മാട്ടൂൽ

2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സുലൈമാനിയും വിനീഷും

 

എന്നും രാവിലെ 10 മണിക്ക് മാത്രം ഉണരാറള്ള വിനീഷ് ഒരു ദിവസം അതി രാവിലെ എന്തോ സ്വപ്നം കണ്ട് നെട്ടി  ഉണർന്നു. പുറത്ത് നല്ല മഴ പെയ്യുന്ന ശബ്ദം കേട്ട് തന്റെ അപ്പാർട്ട്മെന്റിൽ അടുക്കള ലക്ഷ്യമാക്കി നീങ്ങി. അതിനോട് ചേർന്ന് ഒരു വാൽകെണിയുണ്ട്‌. ഗൾഫിൽ വന്നിട്ട് വല്ലപോയും ആണ് മഴ ആസ്വദിക്കാൻ കിട്ടുന്നത്. ഒരു കപ്പ് സുലൈമാനി എടുത്ത് മഴ പെയ്യുന്നത് നോക്കി നിന്നു. മഴ കുറച്ച് സമയം അവനെ കേരളത്തിലെ തന്റെ കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി.


മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. മേഘങ്ങൾ സൂര്യനെ കണ്ട് എങ്ങോ ഓടി ഒളിച്ചു.കയ്യിൽ ഒരു കപ്പുമായി ആരോ തന്നെ തന്നെ നോക്കുന്നുണ്ട് എന്ന് വിനീഷിന് തോന്നി.പ്രഭാത കിരണത്തിന്റെ  വെളിച്ചത്തിൽ നേരെ മുൻപിൽ ഉള്ള അപ്പാർട്ട്മെന്റിൽ ഒരു പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. വിനീഷ് അവളോട് ചിരിച്ചു.പക്ഷേ അവള് കണ്ട ഭാവം നടിച്ചില്ല. സൗന്ദര്യത്തിന്റെ ജാടയായിരിക്കും. വെറുതെ അല്ല പറഞ്ഞത് ഓരോ സുലൈമാനിയിലും ഓരോ മുഹബ്ബത് ഉണ്ടെന്ന്. അവളുടെ മുഖം അവന്റെ മനസ്സിൽ എവിടെയോ ഒന്നു സ്പർശിച്ചു.അവളുടെ അടുത്ത് ആരോ വന്നു എന്തോ കാതിൽ മൂളിയപ്പോൾ പെട്ടെന്നു അവള് അപ്രത്യക്ഷമായി. താൻ അവളെ നോകുന്നതിനെ കുറിച്ചായിരിക്കും അവർ സംസാരിച്ചത്. ഊഹിക്കാൻ മലയാളികളെ കഴിനിട്ടല്ലെ ലോകത്ത് വേറെ ആൾക്കാർ ഉള്ളൂ.

തന്റെ ബെഡിൽ വന്നിരുന്നു. അവള് ആരായിരിക്കും..ഇത്ര അടുത്ത് ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടില്ലല്ലോ.ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളെ കുറിച്ച എഴുതിവെച്ചിട്ടുണ്ട്, ഇത് എനിക്ക്  ഉള്ളതായിരിക്കും.ഇനി എപ്പോഴും രാവിലെ ഉണരണം. വെറുതെ അല്ല പഴമക്കാർ പറഞ്ഞത് നേരം പുലരുന്നതിന് മുൻപ് ഉണർന്നാൽ പല ഗുണങ്ങളും ഉണ്ടെന്ന്.അവളുടെ മുഖവും പുഞ്ചിരിയും അവൻ വീണ്ടും വീണ്ടും ഓർത്തെടുത്തു.ഇനിയുള്ള പുലരികൾ അവൾക്ക് വേണ്ടി.ഓർമ്മകൾ കുറെ വർഷം പിന്നോട്ടേക്കു പോയി.പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു സുന്ദരി ഉണ്ടായിരുന്നു മനസ്സ്സിന്റെ താളം തെറ്റിച്ച കവിത. പേര് പോലെ തന്നെ ആൾ അവൾ നന്നായി കവിതകൾ എഴുതും.കഴിഞ്ഞ വര്ഷം ആഗസ്റ് 18നു ഗെറ്റ്ടുഗെദറിന് പോയപ്പോൾ അവളെ വീണ്ടും കണ്ടു.നല്ല ചുറുചുറുപ്പുള്ള കുട്ടി ആയിരുന്നു.ഇപ്പോഴും സുന്ദരിതന്നെ പക്ഷെ ഒരു അലസത ഭാവം. കൂടെ പഠിച്ചവരെയൊക്കെ അത്ഭുത പെടുത്തി വിനീഷ് സ്കൂൾ വെൽഫയർ ഫണ്ടിലേക്ക് 10ലക്ഷം സംഭാവന കൊടുത്തു.അപ്പോഴാണ് വിനീഷ് വളർന്നു പന്തലിച്ചത് പലരും അറിയുന്നത്.വളരെ പെട്ടന്നായിരുന്നു അവന്റെ വളർച്ച.

കവിതയുമായി കുറെ നേരം സംസാരിച്ചു.എന്തോ വലിയ ഒരു വിഷമം അവളിൽ ഉണ്ടെന്ന് തോന്നി.തന്റെ ബിസിനസ് കാർഡ് കൊടുത്ത്  വല്ല ആവശ്യവും ഉണ്ടെകിൽ എന്നെ വിളിക്കാൻ മടിക്കരുത് എന്നും പറഞ്ഞു അവിടെ നിന്നും യാത്രയായി.അവൾക്കു വേണ്ടിയാണ് വിനീഷും കവിതകൾ എഴുതാൻ തുടങ്ങിയത്.പക്ഷെ അവൾ കുടുംബ സമേതം കോഴിക്കോട് വീടുമാറി പോയി.പിന്നെ ഒരു വിവരവും ഇല്ല.അവളുടെ അച്ഛന്റെ കവിത ജ്വല്ലറിയും പൂട്ടി പുള്ളിയും കണ്ണൂർ വിട്ടു.അതോടെ കവിത എന്നത് വെറും ഒരു ഓർമ്മയായി.അവളെപോലെ ഒരുവളെ കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് ഇത് വരെ കല്യാണം കഴിക്കാതെയിരുന്നത്.ചോദിക്കുന്നവരോടൊക്കെ അങ്ങനെ പറഞ്ഞു, സത്യത്തിൽ ചായ കുടിക്കാൻ ചായകട തൂടങ്ങേണ്ട എന്ന നിലപാട് ആയിരുന്നു.

എന്നാലും ആ മഴയിൽ കണ്ട മുഖം ആരായിരിക്കും.ആ മുഖം മനസ്സിലേക്ക് വന്നു കൊണ്ടേയിരുന്നു. കാത്തിരിപ്പിന് വിരാമമായി ഒരു ദിവസം ആ കുട്ടി തന്റെ കാർ ഷോറൂമിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുന്നത് കണ്ടു.അവരെ തന്റെ ക്യാബിനിലേക്ക് ക്ഷണിച്ചു.ഷോറൂമിലേക്ക് ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ ഞങ്ങൾ സഹോദരിമാർ ആണെന്നും ചേച്ചിക്ക് കണ്ണ് കാണില്ല അത് കൊണ്ട് റൂമിനടുത്തുള്ള ഈ ഷോറൂമിൽ ജോലി കിട്ടിയാൽ വളരെ ഉപകാരം ആകുമെന്നും അറിയിച്ചു.ജാഡ കൊണ്ടല്ല താന് ചിരിച്ചത് കാണാത്തത് കൊണ്ടാണ് അന്ന് അവൾ ചിരിക്കാതിരുന്നത് എന്നത് അവനിൽ ആശ്വാസം നൽകി, പക്ഷെ അവളുടെ അന്ധത വിഷമവും ഉണ്ടാക്കി.എന്തായാലും  അവരോടു കൂടുതൽ അടുപ്പം തുടർന്നു 

ചേച്ചിയുടെ നമ്പർ അനിയത്തിൽ നിന്നും വാങ്ങി.പിന്നെ ഒരുപാട് നേരം ദിവസവും സംസാരിച്ചു.എന്തോ പിരിയാൻ പറ്റാത്ത ഒരു ആത്മബന്ധം അവൾ അവനിൽ ഉണ്ടാക്കി. തന്റെ പല ഇഷ്ടങ്ങളും താന് പറയാതെ തന്നെ അകക്കണ്ണു കൊണ്ട് അവൾ മനസ്സിലാക്കിയിരിക്കുന്നു.കാഴ്ചകളെ കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി. ദുബായിലെ ഒരു ഡോക്ടറെ കണ്ടടപ്പോൾ അയാൾ പറഞ്ഞത് അമേരിക്കയിൽ അയാളുടെ സീനിയർ ഡോക്ടർ ഉണ്ട്. ഇത് പോലെ ഉള്ള കേസൊക്കെ വളരെ പെട്ടെന്നു ശരിയാക്കി തരും.നല്ല ഒരു തുക അതിനു ചെലവ് വരും.കണ്ണ് തരാൻ ഏജൻറ് ആൾക്കാരെ ഏർപ്പാട് ആകിയിട്ടുണ്ട്.താൻ കല്യാണം കഴിക്കാൻ പോകുന്ന അവളുടെ സകല ചിലവും വിനീഷ് ഏറ്റെടുത്തു.അതിനു വേണ്ട ഒരുക്കകങ്ങൾ ചെയ്യാൻ തൂടങ്ങി.ഓപ്പറേഷനും മറ്റും വരുന്ന തുക അവളുടടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് വിനീഷ് നാട്ടിലേക്കു പോയി. അമ്മയോട് കാര്യങ്ങൾ സംസാരിക്കണം. അവൾ തിരിച്ചു കാഴ്ചയുമായി വരുന്ന ദിവസം അമ്മയെയും കൂട്ടി അവളുടടെ വീട്ടിൽ പോകണം.ഒരുപാട് കണക്കു കൂട്ടലുമായി നാട്ടിലേക്കു പറന്നു. 


ഒരു മാസത്തിൽ പലപ്പോഴായി സ്കൈപ്പിൽ റിച്ചയുമായി സംസാരിച്ചു. കാഴ്ച്ച തിരിച്ചു കിട്ടി റിച്ച ദുബായിലേക്ക് വന്നു.വിനീഷ്  അമ്മയുമായി 2  ദിവസം മുൻപേ ദുബായിൽ എത്തിയിരുന്നു.അവളെ കാണാൻ അമ്മയെയും കൂട്ടി ഇറങ്ങുമ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്.അത് അവൾ ആയിരുന്നു പഴയ കാമുകി കവിത. തന്റെ ഭർത്താവ് ഒരു പ്രശ്നത്തിൽ കുടുങ്ങി ജയിലിൽ ആണ്. അത് കൊണ്ട് നിലനിൽപ്പിനു ഒരു ജോലി അത്യാവശ്യവുമാണ്. സഹായിക്കാൻ പറ്റുമെങ്കിൽ ഞാൻ വന്നു കാണാം. ഇപ്പോൾ ചെറിയ തിരക്കിലാണെന്നും നാളെ ഓഫീസിൽ വന്നാൽ മതിയെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.കവിതയെക്കാൾ സുന്ദരിയായ റിച്ചയെ കെട്ടിയിട്ട് വേണം അവളുടെ മുൻപിലൂടെ നെഞ്ചുവിരിച്ചൊന്നു നടക്കാൻ.ദൈവമായിട്ടാണ് ഈ സമയത്തു തന്നെ കവിതയെ ഇവിടെ എത്തിച്ചത്.
 
റിച്ചയുടെ ഫ്ളാറ്റിയിൽ അനിയത്തി റാണയും അച്ഛനും അമ്മയും കൂടെ കവിതയും ഉണ്ടായിരുന്നു.കവിതയിലൂടെയാണ് വിനീഷിന്റെ ഇഷ്ട്ടങ്ങൾ റിച്ച അറിഞ്ഞതും അവനോട് തന്റെ അകക്കണ്ണിലൂടെ കണ്ടത് എന്ന രീതിയിൽ പറഞ്ഞതും.പക്ഷെ കവിത അവരുടെ മുന്നിൽ വന്നില്ല.അവൾ എഴുതിയ തിരക്കഥ അനുസരിച്ചാണ് അത് വരെ കാര്യങ്ങൾ നടന്നത്. റിച്ചയുടെ സഹോദരൻ ആണ് കവിതയുടെ ഭർത്താവ്.ഗോൾഡ് മർച്ചന്റ് ആയ അച്ഛന്റെ കോഴിക്കോട് സെറ്റിലായ മാർവാടിയുടെ മകൻ ആണ്.ഗോൾഡ് സ്മഗ്ലിങ് കേസിൽ പെട്ട് ഇപ്പോൾ ദുബായ് ജയിലീലാണ്.കവിത ഗെറ്റ് ടുഗെദറിന് നാട്ടിൽ വന്ന സമയത്തു ആണ് ഭർത്താവു ജയിലിൽ ആകുന്നത്.വിനീഷിന്റെ പെട്ടെന്നുള്ള വളർച്ച കവിതയെ വല്ലാതെ അലട്ടിയിരുന്നു.

ദുബായിയിൽ തിരിച്ചെത്തിയ ശേഷം കവിത വിനീഷിന്റെ വളർച്ചയെ കുറിച്ച് അവൻ അറിയാതെ കാര്യങ്ങൾ മനസ്സിലാക്കി.ഒരു അക്കൗണ്ടന്റ് ആയി ആണ് വിനീഷ് ജോയ് കാർസിൽ എത്തുന്നത്.ജോയ് എന്ന മലയാളിയായിരുന്നു ഉടമ. നാട്ടിൽ ടോയോട്ടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടയിൽ ആണ് ദുബായിലിൽ ജോലി ശരിയാവുന്നത്.വളരെ പെട്ടെന്ന് തന്നെ ജോയിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാൻ വിനീഷിന്റെ വാക്കു സാമർഥ്യം കൊണ്ട് സാധിച്ചു.അക്കൗണ്ടിൽ തിരിമറി നടത്തി പൈസ ഉണ്ടാക്കാൻ തുടങ്ങി.ജോയിയുടെ കള്ള ഒപ്പിട്ട് വൻ തുകകൾ കയ്യിലാകി.മാസങ്ങൾ കടന്നു പോയി. പിനീട് പല ചെക്കുകളും ബൗൺസ് ആവാൻ തുടങ്ങിയപ്പോൾ ആണ് ജോയ് കാര്യങ്ങൾ അറിയുന്നത്.മാനഹാനി ഭയന്ന് ഒരു ദിവസം ജോയ് ആത്മഹത്യ ചെയ്തു. 

കടത്തിലായ ബിസിനസ് 10 വയസ്സുള്ള മകനെ കൊണ്ട് നടത്താൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഭാര്യയും കുടുംബവും നാട്ടിലേക്ക് തിരിച്ചു.തന്റെ വിഷമങ്ങൾ ഒന്നും ആരോടും പങ്കു വെക്കാത്ത സ്വഭാവമായിരുന്നു ജോയിയുടേത്. വിനീഷിനെ പലരും സംശയിച്ചു.പക്ഷെ തെളിവുകൾ ഒന്നും ഉണ്ടായില്ല മാത്രമല്ല കേസ് കൊടുകേണ്ടവർ അതിനൊന്നും നില്കാതെ നാട് വിട്ടു.എല്ലാം അറിയുന്ന ഒരുവൾ ഉണ്ടായിരുന്നു. ജോയിയുടെ  PA ഒരു ഫിലിപ്പിനോകാരത്തി. അവളൊടു പ്രണയം നടിച്ചാണ് വിനീഷ് പലതിനും കൂട്ട് നില്ക്കാൻ പ്രേരിപ്പിച്ചത്. അവസാനം സ്ഥാപനം അവന്റെ കൈയിൽ വന്നപ്പോൾ ഫിലിപ്പിനോകാരിയെ ഒഴിവാക്കി.അവളുടെ ഫേസ്ബുക് കുറിപ്പുകൾ ഫോളോ ചെയ്താണ് കവിത അവളിലേക്ക് എത്തിയത്.തന്നെ കല്യാണം കഴിക്കാമെന്നു വാക്കു തന്നു മുങ്ങിയവൻ ആണ് വിനീഷ് എന്ന് കവിത ഫിലിപ്പീനോയെ വിശ്വസിപ്പിച്ചു.നമ്മൾ രണ്ടു പേരെയും ചതിച്ച അവനിക്ക് ഒരു പണികൊടുക്കണം എന്നരീതിയിൽ സംസാരിച്ചു  രഹസ്യങ്ങൾ ചോർത്തി. 

ഇല്ലാത്ത കണ്ണ് ഓപ്പറേഷന്റെ പേരിൽ ഒരുപാടു പണം പറ്റിച്ചതിനു ശേഷം രണ്ടാം പകുതിയിൽ കവിത തന്നെ കളത്തിൽ ഇറങ്ങുകയാണ്, വിനീഷ് ന്റെ കമ്പനിയുടെ അക്കൗണ്ടന്റ് ആയി.ഒരുപാട് കള്ള എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും ആയി അവൾ ആ കമ്പനിയിൽ കയറി.റിച്ചയുടെ അനിയത്തി റാണയും കവിതയും പല പദ്ധതികളും തയ്യാറാക്കി.നനവ് ഉള്ള ഇടം കുഴികുക എന്ന ചൊല്ലിനൊത്തു റിച്ചയും.വിനീഷ് അമ്മയെ നാട്ടിലേക്കു അയച്ചതിനു തൊട്ടടുത്ത ദിവസം റിച്ച അവന്റെ ഫ്ലാറ്റിൽ എത്തി.രാത്രി പുറത്തു കറങ്ങി ഭക്ഷണവും കഴിച്ചു തിരികെ വിനീഷിനൊപ്പം റൂമിലേക്ക്.അവൻ കുളിക്കാൻ പോയ സമയം ഒളികേമറകൾ സ്ഥാപിച്ചു.അവനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങൾ വളരെ ഭംഗിയായി ഷൂട്ട് ചെയ്തു.
ഒഫീഷ്യൽ ആയി ഒരു പെണ്ണ് കാണൽ മാത്രമേ നടന്നുള്ളു. നാട്ടിൽ പോയി കുടുംബ സമേതം എൻഗേജ്മെൻറ് നടത്താൻ ആയിരുന്നു തീരുമാനം.മിക്ക ദിവസങ്ങളിലും വിനീഷിനെ റിച്ച സ്ഥാപനത്തിൽ പോകാതെ മാറ്റി നിർത്തി. അത് കവിതയ്ക്കും റാണയ്ക്കും പണം അടിച്ചു മാറ്റാനുള്ള വഴികൾ എളുപ്പമാക്കി.മാസങ്ങൾ ഓരോന്നായി കടന്നു പോയി. റിച്ചയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.കല്യാണത്തിന് അവൾക്ക് താല്പര്യം ഇല്ല എന്നും ലിവിങ് ടുഗെതർ മതിയെന്നും ഉള്ള സംസാരം അവരിൽ ചില പിണക്കങ്ങൾ ഉണ്ടാക്കി.

വിനീഷിന്റെ ചെക്ക്‌ ഉപയോഗിച്ച് കവിത ഭർത്താവിനെ ജയിലിൽ നിന്നും പുറത്തിറക്കി.
ഒരു ദിവസാം വിനീഷിന്റെ ഫോണിലേക്ക് ഒരാൾ വിളിച്ചു. പേര് റിച്ചാർഡ് ആണെന്നും നിങ്ങളുടെ വാട്ട്സാപ്പിലെ ഒരു വീഡിയോ ഒന്ന് നോക്കണം എന്ന് പറഞ്ഞു കട്ട് ചെയ്തു.റിച്ചയുമായുള്ള തന്റെ കിടപ്പറ വീഡിയോ പഴയ ആ ഫിലിപ്പിനോ കാരത്തിയെ മോർഫ് ചെയ്തു കയറ്റി അയച്ചിരിക്കുന്നു.അവർ ആവശ്യപെടുന്നത് പോലെ ചെയ്യണം എന്ന് ഒരു വോയിസ് ക്ലിപ്പും.താന് ചതിക്കപ്പെട്ടിരിക്കുന്നു എന്ന് വിനീഷ് തിരിച്ചറിയുമ്പോൾ തന്റെ സ്ഥാപനം കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു.വണ്ടി ചെക്ക് കേസുമായി ഒരു  നോട്ടീസ് വന്നു.ജോയിയോട് താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി മനസ്‌സിൽ തെളിഞ്ഞു വന്നു.
നാട് വിടാനുള്ള ഒരുക്കങ്ങൾ നടക്കുന്ന ആ രാത്രിയിൽ നാല് പേര് അവന്റെ ഫ്ലാറ്റിലേക്ക് വന്നു.കവിതയും റിച്ചയും റാണയും റിച്ചാർഡും ഒരു കുടുംബത്തിലെ കണ്ണികൾ ആണെന്ന്  വിനീഷ് അറിയുന്നത് അപ്പോഴാണ്. തന്റെ ഭാർത്ഥവിനെ ജയിലിൽ നിന്നും ഇറക്കാൻ എന്താണ് വേണ്ടത് എന്ന് ആലോചിക്കുമ്പോൾ ആണ് പുത്തൻ പണത്തിന്റെ ഹുങ്കിൽ ജീവിക്കുന്ന തന്റെ മുഖം മനസ്സിൽ വന്നത്.അവിടെ നിന്നും നിന്നിലേക്ക് എത്താൻ കവിത ഓരോ പദ്ധതികൾ തയ്യാറാക്കി. അങ്ങനെ ആണ് റിച്ചയെ നിന്റെ മുൻപിൽ ഇട്ടു തരുന്നത്. സ്ത്രീ ഒരു വീക്നെസ് ആണെന്ന് അറിയുന്ന ഞാൻ അത് വഴി കാര്യങ്ങൾ നീക്കി.നിന്റെ കൂടെ ജോയിയെ ചതിക്കാൻ കൂട്ടുനിന്ന ഒരു ഫിലിപ്പൈനിയെ ഓർമ്മയുണ്ടോ. അവൾക്കും ഇതിൽ ഒരു റോൾ ഉണ്ട്. ഒറ്റുകാരന്റെ റോൾ...അതിനുള്ള പ്രതിഫലവും വാങ്ങി അവൾ കളം വിട്ടു.

എവിടെ നിന്ന് നീ വഴി തെറ്റി ജീവിക്കാൻ തുടങ്ങിയോ അവിടേക്ക് തന്നെ ഒന്നും ഇല്ലാത്തവനായി തിരിച്ചു പോകാം അല്ലെങ്കിൽ ഈ അറബി നാട്ടിൽ ജയിലിൽ കഴിയാം. പലരെയും പറ്റിച്ചു നീ ഉണ്ടാക്കിയ നിന്റെ ബിസിനസ് ഇനി ഇല്ല.മറ്റുള്ളവന്റെ കണ്ണുനീരിൽ ചവിട്ടി ഉണ്ടാക്കിയത് ഒന്നും നില നിൽക്കില്ല.നിവൃത്തി കേടു കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്. വിശ്വസിച്ചു കൂടെ നിർത്തിയ ഒരു സുഹൃത്ത് കള്ളത്തരത്തിൽ  എന്റെ ഭർത്താവ് ബലിയാടാവുകയായിരുന്നു.ചതിക്ക് പകരം മറ്റൊരു ചതി ശരിയായ മാർഗ്ഗം അല്ല എന്നറിയാം. പക്ഷെ എനിക്ക് മുൻപിൽ വേറെ ഒരു വഴി ഉണ്ടായില്ല. 10 ഇൽ പഠിക്കുമ്പോൾ എന്റെ പിറകെ കുറെ നടത്തിയതല്ലേ.ഇപ്പോഴും അങ്ങനെ നടന്നു എന്ന് സമാധാനിച്ചു നാട്ടിലേക്കു പോയി വല്ല പണിയും എടുത്തു ജീവിക്കുക.കവിത അന്നും ഇന്നും നിനക്ക് സ്വന്തമല്ല എന്ന സത്യം തിരിച്ചറിയുക.ശാരീരികമായ എന്നെ സ്വാധിനിക്കാൻ നോക്കിയപ്പോൾ ആണ് അന്ന് ഞാൻ നിന്റെ വിട്ടു പോയത് ഇന്ന് ജോലി തന്ന് എന്റെ ശരീരത്തെ ആസ്വദിക്കാമെന്ന നിന്റെ മോഹം അതും നടന്നില്ല.ജീവിതം അങ്ങനെയാണ് ആഗ്രഹിച്ചത് എല്ലാം കിട്ടണം എന്നില്ല.

നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു.നാട്ടിലുള്ള പ്രോപ്പർട്ടി ഒക്കെ വിൽക്കാൻ തുടങ്ങി.അങ്ങനെ ചെക്ക് കേസിൽ പണം അടച്ചു നാട്ടിലേക്ക്.നാട്ടുകാരുടെ ഇടയിൽ ജീവിക്കാൻ വല്ലാത്ത പാടാണ്.കഥകൾ നാട്ടിലും അറിഞ്ഞിരിക്കുന്നു.ഏതു പ്രതിസന്ധിയിലും കൂടെ  ഉണ്ടാകും എന്ന് ഉറപ്പുള്ള അമ്മ മാത്രം അവനോടൊപ്പം ഗുജാറാത്തിലേക്ക് വണ്ടി കയറി.അത് വരെ എന്റെ പണം കണ്ടു കൂടെ കൂടിയ കുടുംബക്കാർ പലരും കണ്ണടച്ച് ഇരുടാക്കി. ആരോടും ഒരു പരിഭവവും കാണിക്കാതെ അമ്മ തന്ന ഉപദേശവുമായി ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.അർഹത ഇല്ലാത്ത ഒന്നും ആഗ്രഹിക്കരുത് മറ്റുള്ളവരെ വേദനിപ്പിച്ചു ഒന്നും സ്വന്തമാക്കാൻ ശ്രമിക്കരുത് എന്ന അമ്മയുടെ വാക്കുകൾ നിധിപോലെ കൂടെ കൂട്ടി.വിനീഷിന്റെ സാമർഥ്യം കണ്ട കമ്പനി മൊതലാളി സംസാരിക്കാൻ കഴിയാത്ത തന്റെ മകളെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു.അമ്മയുടെ അനുഗ്രഹം വാങ്ങി അവളെ കെട്ടി.അന്ന് മുതൽ ഇനി ഒരിക്കലും സുലൈമാനി കുടിക്കില്ല എന്ന തീരുമാനം എടുത്തത് കൊണ്ട് പാൽ കുടിച്ചു ശിഷ്ടകാലം പുതിയ ഒരു മനുഷ്യൻ ആയി ജീവിച്ചു.തൻറെ പേര് എഴുതിവെച്ച അരി അങ്ങു ഗുജറാത്തിൽ ആയത് കൊണ്ടാണ് കവിതയും പിഫിപ്പിനിയും റിച്ചയും സ്വന്തം ആവാതിരുന്നത് എന്ന് സമാധാനിച്ചു കെട്ടിയോളും കുട്ടികളുമായി ഒരു ഗുജറാത്തി വസ്ത്ര വ്യാപാരിയായി കാലം കടന്നു പോയി.

മാലിബ് മാട്ടൂൽ  

2020, ജൂലൈ 29, ബുധനാഴ്‌ച

സ്നേഹതീരം ഒരു ഫ്ലാഷ് ബാക്ക്

ജോസഫ് തനിക്ക് പ്രായം കൂടുവാൻ തുടങ്ങിയപ്പോൾ അതുവരെ താൻ ഉണ്ടാക്കിയ ബിസിനെസ്സ് സാമ്ര്യാജ്യവും മറ്റു സ്വത്ത് വകകളും ഏകമകൻ കൊടുത്ത്  ഭാര്യയുടെ ആത്മാവ് ഉറങ്ങുന്ന ആ വീട്ടിൽ ശിഷ്ടകാലം സന്തോഷത്തോടെ കഴിയണം എന്നാഗ്രഹിച്ചു.പക്ഷേ വിധി മറ്റൊന്നായിരുന്നു.എല്ലാം മകന്റെ കയ്യിൽ എത്തിയപ്പോൾ ഭാര്യയുടെ തലയണ മന്ത്രത്തിൽ മകൻ ജോസഫിനെ വൃദ്ധസദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചത് ആ അച്ഛന് മനോവിഷമം ഉണ്ടാക്കി.ആ വലിയ വീട്ടിൽ മകനും ഭാര്യയും സ്ഥാപനത്തിലേക്ക് പോയാൽ ഒറ്റയ്ക്ക് ഇരുന്നു കരയും..ആകെ ഉള്ള ഒരു ആശ്വാസം പത്തു വയസുള്ള പേരകുട്ടിയായ ജയിംസ്. അവൻ സ്കൂളിൽ നിന്നും തിരിച്ചു വന്നാൽ അച്ചാചനോപ്പം ഭക്ഷണം പിന്നെ കളി രാത്രി കൂടെ കിടന്നു ഉറങ്ങും. അപ്പൂപ്പന്റെ വേദനകൾ ആ കൊച്ചുമോൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജോസഫ് അവനോട് കഥ രൂപത്തിൽ അയാൾക്കു പറ്റിയ അമളികൾ പറഞ്ഞു കൊടുത്തു.കൂടെ ഒരു ഉപദേശവും മോന് വലിയ ആളായി മാറിയാൽ മോന്റെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് വിടരുത്. അവരുടെ മനസ്സ് വിഷമിപ്പിക്കരുത്. അപ്പോയേക്കും ജയിംസിന്റെ കണ്ണുകൾ നിറഞ്ഞു.അപ്പൂപ്പൻ ഇവിടുന്ന് പോയാൽ  അവർ മോനെ വല്ല ബോർഡിങ് സ്കൂളിൽ കൊണ്ട് വിടും.തന്റെ കാർ ഡ്രൈവർ ആയിരുന്ന തമിഴ് നാട്ടുകാരനായ ശെൽവൻ നിർബന്ധിച്ചു കേരള തമിഴ്നാട് ബോർഡ്‌ഡറിൽ ഒരു ഇരുനില വീടോടു കൂടിയ തുരത്ത് വാങ്ങിയിരുന്നു. തന്റെ ഭാര്യയുടെ പേരിൽ ആണ് ആ സ്ഥലം. മകനിൽ നിന്ന് എന്തിനോ വേണ്ടി അത് മറച്ചു വെക്കാൻ അന്ന് ഭാര്യ പറഞ്ഞത് നന്നായി.അവളുമൊത്തു അവിടെ പോയി മുൻപ് താമച്ചിട്ടുണ്ട്.നല്ല പ്രകൃതി രമണീയമായ ഒരു വിശ്രമ ഇടം..അവർ അതിനെ സ്നേഹതീരം എന്ന് വിളിച്ചു.

തന്നെ വൃദ്ധസദനത്തിലേക്ക് മറ്റും മുൻപ് ഇവിടെ നിന്നും ഇറങ്ങി തന്റെ ഭാര്യയുടെ പേരിലുള്ള ആ തുരത്തിൽ പോകാൻ അയാൾ തീരുമാനിച്ചു. ആ തുരത്തിനെ കുറിച്ച് കൊച്ചു മോനോട് കഥകൾ പറഞ്ഞു കൊടുത്തു.അവിടെ വലിയ ഒരു വീട് ഉണ്ട്. അതിനു നാല് ഗേറ്റും. ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന് പറ്റു. ബാക്കി മൂന്നിലും ഒരോ ചതികുഴികളുണ്ട്. ആരെങ്കിലും അത് വഴി അകത്തേക്കു കയറാൻ ശ്രമിച്ചാൽ കുഴിയിൽ വീഴും.നല്ല പൂക്കളും പച്ചക്കറികളും തെങ്ങിൻ തോപ്പും നിരവധി പക്ഷികളും ഉള്ള ഒരു അടിപൊളി സ്ഥലമാണ് ആ തുരത്ത്.അവിടെ പോകണം എന്ന ആഗ്രഹം കൊച്ചുമോന്റെ മനസ്സിൽ ഉടലെടുത്തു.

ഒരു അച്ഛന് മകൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന തന്റെ മകനും അറിയണം എന്ന് കരുതി ജൈംസിനെയും കൂട്ടി ഒരു രാത്രി യാത്ര പുറപ്പെട്ടു.തന്റെ കാറുമെടുത്ത് പഴയ ഡ്രൈവർ ശെൽവന്റെ അടുത്തേക്ക്.പുള്ളിയാണ് ആ തുരത്തും അതിലെ കാര്യങ്ങളും നോക്കുന്നത്. അതിൽ നിന്നും കിട്ടുന്ന  വരുമാനം അയാൾക്ക് ഉള്ളതാണ്.കയ്യിൽ കരുതിയ സാധനങ്ങളും ആയി ശെൽവത്തിന്റെ വീട്ടിലേക് പോയി.അന്ന് പകൽ മുഴുവനും അവിടെ വിശ്രമിച്ചു.അടുത്ത ദിവസ്സം രണ്ടു സ്പീഡ് ബോട്ടിൽ അവർ ആ തുരത്തിലേക് പോയി.ഒരു ബോട്ട് അവിടെ വെച്ച് തിരികെ മറ്റൊരു ബോട്ട്  ശ്ശെൽവവും മകനും നാട്ടിലേക് തിരിച്ചു പോകാനും.അങ്ങനെ മൊബൈലും ഇന്റർനെറ്റും വാഹനങ്ങളും ഇല്ലാത്ത ആ തുരത്തിൽ ജോസഫ് കൊച്ചു മകനോടൊപ്പം താമസം തുടങ്ങി.ശെൽവൻ ആഴ്ചയിൽ ഒരു തവണ അത്യാവശ്യ സാധനങ്ങൾ  കൊണ്ട് കൊടുക്കും.ജോസഫ് അവിടെ ചെറിയ കൃഷിയും ആരംഭിച്ചു. ടാക്സിയായി ഉപയോഗപ്പെടുത്താൻ തന്റെ കാർ  ജോസഫ് ഷെൽവത്തിനു കൊടുത്തു.

കേരളത്തിലെ മറ്റൊരിടത്ത് ദീപ നഴ്‌സായി ടൗണിലെ ഒരു ഹോസ്പിറ്റലിൽ ജോലിയിൽ ചെയ്യുകയായിരുന്നു.  കാണാന് നല്ല സുന്ദരി, സൗമ്യമായ പെരുമാറ്റം.ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന അവൾ  നല്ല ഒരു ഗായിക കൂടിയാണ്. പാവപെട്ട ഒരു വീട്ടിലെ കുട്ടി, തന്റെ കുടുംബത്തെ സഹായിക്കാൻ വിദേശത്ത് പോവണം എന്നതാണ് ഏറ്റവും വലിയ മോഹം. ഹോസ്പിറ്റലിൽ പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസം. എംഡിയുടെ സ്വികരണ യോഗത്തിൽ പ്രാർത്ഥനാ ഗാനം പാടുന്നത് ദീപയാണ്. മനോഹരമായ ശബദ്ധത്തിൽ അവളുടെ ഗാനം എംഡി നന്നായി ആസ്വദിച്ചു.പഴയ എംഡിയുടെ മകനാണു ഡോക്ടർ ആദിൽ ശുകൂർ എന്ന പുതിയ എംഡി.പണം കൊടുത്തു നേടിയ ഡോക്ടർ ബിരുദമാണെന്ന് നാട്ടിൽ പാട്ടാണ്.

അയാളുടെ സ്ത്രീകളോടുള്ള സമീപനം അത്ര നല്ലതല്ല എന്നാണ് നഴ്‌സ്മാരുടെ ഇടയിൽ സംസാരം. പക്ഷെ ദീപക്കു അങ്ങനെ തോന്നിയില്ല,അവളോട് വളരെ മാന്യമായി ആണ് ശുകൂർ പെരുമാറിയത്.പാട്ടിനെ പുകയ്ത്തി പറയുന്നതിനിടയിൽ ഒരിക്കൽ അവളോട് അയാളുടെ ഇഷ്ട്ടം അറിയിച്ചു.അടുത്ത ജർമൻ ഡോക്ടർസ് മീറ്റിൽ താന് ആണ് എന്നോടൊപ്പം വരുന്നത്.അത് കൊണ്ട് എത്രയും പെട്ടെന്നു പാസ്പോര്ട് എടുക്കണം.എന്റെ ഇഷ്ട്ട കൂടുതൽ കൊണ്ടാണ് സീനിയർ ആയ ഒരാളെ മാറ്റി തനിക്ക് അവസരം തന്നത്.നിന്റെ വലിയ ആഗ്രഹം അല്ലെ വിദേശത്തെ ജോലി.നീ വിദേശത്ത് ജോലി ചെയ്യുമ്പോൾ വേണം നിന്നെ കെട്ടാൻ, ഇല്ലെങ്കിൽ സ്റ്റാറ്റസ് പറഞ്ഞു മറ്റുള്ളവർ പാരവെക്കും.മോഹന വാഗ്‌ദങ്ങളിൽ അവൾ വീണു, തന്നോട് എംഡിക്കു യഥാർത്ഥ സ്നേഹം ആണെന്ന് അവൾ വിശ്വസിച്ചു.

ജര്മനിയിലെ തണുത്ത വെളുപ്പാൻ കാലത്തു ശുകൂർ ദീപയോട് തന്റെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു . തന്റെ കൈകൊണ്ട് ചായ കുടിക്കാൻ വല്ലാത്ത ഒരു മോഹമുണ്ട്. ദീപ രണ്ടു ഗ്ലാസിൽ ചായ റെഡിയാകുമ്പോൾ അത് വേണ്ട ഒരു ഗ്ലാസ് മതി എന്ന് ശുകൂർ പറഞ്ഞു. ദൂരെ ജർമനിയുടെ വഴിയോരങ്ങൾ മഞ്ഞിൽ കുളിച്ചു നില്കുന്നു. ചായയുമായി വന്ന ദീപയോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു. അവളുടെ പാട്ടു കേട്ട് തലയിൽ തലോടി.പതിയെ പതിയെ അവളുടെ എല്ലാം അവൻ കവർന്നെടുത്തു.എന്തയാലും നമ്മൾ വിവാഹിതരാവാൻ പോവുന്നതല്ലേ എന്ന് അവളുടെ ഇഷ്ടക്കുറവിനു മറുപടിയായി അയാൾ പറഞ്ഞു.ഇഷ്ട്ടമില്ല ഇഷ്ടത്തോടെ അവൾ അയാളിലേക്ക് ലയിച്ചു. 

14 ദിവസത്തെ ട്രിപ്പിനുശേഷം അവർ നാട്ടിലേക്കു മടങ്ങി.നാട്ടിൽ എത്തിയപ്പോൾ ഒരു മാസത്തെ ലീവ് കൊടുത്തു അവളെ വീട്ടിലേക്ക് അയച്ചു.നന്നായി ഒന്ന് വിശ്രമിക്കണം.താന് ഇവിടെ ഉണ്ടായാൽ എനിക്ക് ഹോസ്പിറ്റലിൽ വരാതിരിക്കാൻ പറ്റില്ല. താൻ അകലെ ആകുമ്പോൾ നിന്റെ ഓർമകളെ താലോലിച്ചു വീട്ടിൽ ഇരിക്കാം.ഒരുമാസം കഴിഞ്ഞു ദീപ വന്നപ്പോൾ ശുകൂർ കാനഡയിലേക്ക് പോയിരുന്നു.ദീപ പല വട്ടം വിളിക്കാൻ ശ്രമിച്ചു, പക്ഷെ താന് ഗർഭണിയായെന്നു പറയാൻ അയാളെ ഫോണിൽ കിട്ടിയില്ല. മാസങ്ങൾക്കു ശേഷം ശുകൂർ നാട്ടിൽ വന്നു കൂടെ സുന്ദരിയായ ഒരു കനേഡിയൻ ഭാര്യയും.താൻ ചതിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി. തനിക്ക് നാട്ടിൽ പോകാൻ പറ്റില്ല എന്ന് അവൾ തീർത്തു പറഞ്ഞു. പ്രസവം ഇവിടെ ഹോസ്പിറ്റൽ നടത്താം എന്നും അതുവരെ ജോലി ഇല്ലാതെ തന്നെ തനിക്ക് ശമ്പളം തരാമെന്നും അയാൾ വാക്കു കൊടുത്തു.

കുട്ടിക്ക് വയസ്സ് ആകുന്നത് വരെ ജോലി ചെയ്യാതെ അവൾക്ക് കൃത്യമായി ശമ്പളം കിട്ടി. മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ വന്നപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു.ഈ ഹോസ്പിറ്റലിലേക്ക് തിരിച്ചു വരരുത് എന്ന് പറഞ്ഞു കൈ നിറയെ പണവും നൽകി അയാൾ കാനഡയിലേക്ക് പോയി.ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിച്ച തന്റെ തെറ്റിനെ ഓർത്ത് കരഞ്ഞു കൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയി.സ്വന്തം മകളുടെ കൂടെ ഒരു പെണ്ണ് കുഞ്ഞിനെ കണ്ട ദീപയുടെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞില്ല. സ്വന്തം മകൾ അല്ലെ അത് കൊണ്ട് പുറത്താക്കിയില്ല.കൂടെ ചേർത്ത്‌ പിടിച്ചു ആശ്വസിപ്പിച്ചു.ദീപയുടെ അവിഹിത ബന്ധവും കുട്ടിയുടെ കഥയും നാട്ടിൽ ചർച്ചയായി.പല നാട്ടിലെ കിറുക്കന്മാരും അവളെ ലൈംഗിക ചുവയോടെ നോക്കാനും കമന്റു അടിക്കാനും തുടങ്ങി.

മറ്റേ പണിക്കാനല്ലേ മോളെ ടൗണിൽ അയച്ചത്. ഇവിടെ നാട്ടുകാർ തന്നെ ആവശ്യക്കാർ ഉണ്ട്.മോളോട് സഹകരിക്കാൻ പറയടോ എന്ന് ചായ കടയിൽ നിന്നും ഒരു പുത്തൻ പണക്കാരന്റെ ഡയലോഗ്.നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെ എന്ന് കരുതി അച്ഛനും അമ്മയും ഈ ലോകത്തിൽ നിന്നും യാത്രയായി.ആ ചെറിയ വീട്ടിൽ ദീപയും കുഞ്ഞും. ഒന്ന് രണ്ടു രാത്രികൾ കടന്നു പോയി. പിന്നെ കതകിൽ തട്ടലും ചൂളമടിയുമായി സദചാര പ്രേമികൾ.നല്ല അരുവികൾ ഉള്ള സ്ഥലം ആണ് ദീപയുടെ ഗ്രാമം..ചെങ്കാടത്തിൽ മലയുടെ സൗന്ദര്യം ആസ്വദിക്കാൻ കുറെ ടൂറിസ്റ്റുകൾ വരാറുണ്ട് അവിടെ.നാട്ടുകാരുടെ ശല്യം ദിവസേന കൂടി വന്നു.അവളെ ഒരു വൈശ്യ ആക്കാൻ പലരും വെമ്പൽ കൊണ്ടു. 

ദൈവം തന്ന ജീവൻ ഒരിക്കലും ആത്മഹത്യയുടെ കളയില്ല എന്ന വാശിയിൽ കയ്യിൽ അത്യാവശ്യ സാധങ്ങളും കരുതി തന്റെ മകളെയും എടുത്തു ഒരു ചെങ്കാടത്തിൽ കയറി ഇരുന്നു. അതിന്റെ കയർ അഴിച്ചു വിട്ടു മകളെ കിടത്തി പതിയെ മുളകൊണ്ട് ചെങ്കാടം തള്ളി നീക്കി.കാറ്റിന്റെ ഗതിക്കനുസരിച്ചു ചെങ്കാടം ഒഴുകി നടന്നു. സൂര്യൻ ഉദിച്ചുയരുന്ന നേരത്ത് ദൂരെ ഒരു കര കണ്ടു. അവിടേക്ക് ലക്ഷ്യമാക്കി തുഴന്നു. അത് ജോസഫിന്റെ സ്നേഹതീരം ആയിരുന്നു.അവിടെ ഇറങ്ങി ആ വലിയ വീട്ടിന്റെ മതിലുകൾക്ക് പുറത്തു നിന്നു. ചായയുമായി പുറത്തിറങ്ങിയ ജോസഫ് മതിലപ്പുറം ഒരനക്കം കണ്ടു. പോയി നോക്കിയപ്പോൾ രണ്ടു മനുഷ്യർ.

 അവരെയും കൂട്ടി വീട്ടിലേക്കു പോയി. ചായയും ഭക്ഷണവും കൊടുത്തു വിശ്രമിക്കാൻ പറഞ്ഞു.തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവനും ഒരച്ഛനോടു എന്ന പോലെ അവൾ വിതുമ്പി വിതുമ്പി പറഞ്ഞു. ജോസഫ് അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ഇനി നിനക്കും മകൾക്കും ഇവിടെ കഴിയാം..എന്റെ മകളായി ജെയിംസിന് അമ്മയായി.മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യക്ക് കുറെ വർഷത്തേക് കുട്ടികൾവേണ്ട ആണ് നിലപാട് ആയിരുന്നു.ദൈവം നൽകിയ കുട്ടിയെ നശിപ്പിക്കാൻ ജോസഫ് ആണ് സമ്മതിക്കാതിരുന്നത്.അതിന്റെ ദേഷ്യം മകന്റെ ഭാര്യയ്ക്ക് ഉണ്ട്.അത് കൊണ്ട് തന്നെ വൃദ്ധ സദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചപ്പോളാണ് ഞാനും മകന്റെ മകനും ആരും അറിയാതെ ഇങ്ങോട്ട് താമസം മാറിയത്.അവിടെ അവർ നാല് പേരും സന്തോഷത്തോടെ വർഷങ്ങൾ ജീവിച്ചു.

പത്തു വര്ഷങ്ങള്ക്കു ശേഷം 14 വയസ്സുള്ള ധന്യയും 20 വയസുള്ള ജെയിസും വിവാഹിതരായി.ഒരു വര്ഷം കടന്നു പോയപ്പോൾ ദീപ അമ്മൂമ്മയായി.അവരുടെ കൃഷികൾ വിപുലീകരിച്ചു.ശെൽവം ഒരപകടത്തിൽ പെട്ട് കാലു നഷ്ട്ടപെട്ടത്  കൊണ്ട് സാധനങ്ങൾ അതി രാവിലെ ദീപയും ജെയിംസുമാണ് ടൗണിൽ  കൊണ്ട് പോകുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങി രാത്രി തുരത്തിലേക് തിരിച്ചു വരും. സിനിമ സംവിധയകാകനായ ശരത്ത് ലൊക്കേഷൻ അന്വേഷിച്ചു കറങ്ങുന്നതിനിടയിൽ സ്നേഹതീരം കണ്ടു.നല്ല പച്ചപ്പുള്ള ഒരു തുരത്തു.അവിടെ തന്റെ നിര്മതകളെയും കൂട്ടി വരാം എന്ന് കരുതി തുരത്തിൽ ഇറങ്ങാതെ പുറം കാഴ്ചകൾ ആസ്വദിച്ച് തിരിച്ചു പോയി. 

ഷുക്കൂറിന്റെ കൂട്ടുകാരനാണ് ശരത്ത്.തന്റെ വഴിവിട്ട ജീവിതം കാരണം കനേഡിയൻ ഭാര്യ ഡിവോഴ്‌സും വാങ്ങി സ്ഥലം വിട്ടു.പല നടിമാരുമായി ബന്ധം പുലർത്താൻ ആണ് നിര്മാണത്തിലേക് ശുകൂർ കടന്നു വന്നത്.പിന്നെ ഒരു നിർമാതാവ് ശരത്തിന്റെ സഹപാഠിയായ ജോസഫിന്റെ മകൻ ജോർജുകുട്ടി.കൊച്ചു മകളെയും കൂട്ടി ദീപ ജെയിംസിനൊപ്പം ടൗണിലേക്ക് പോയ ഒരു ജൂണ് മാസത്തിൽ ആണ് 3 പേരും കൂടി ആ തുരത്തിലേക് എത്തിയത്. മതിലിനു പുറത്തു പൂക്കൾ പറിക്കുകയായിരുന്ന ധന്യയെ അവർ കണ്ടു.ഷുക്കൂറിന്റെ കണ്ണുകൾ അവളിൽ ഉടക്കി.ചുറ്റും ആരും ഇല്ലാത്ത ഈ തീരത്തു അവൾ എങ്ങിനെ എത്തി. 5 മനുഷ്യരെ മാത്രം കണ്ടു ജീവിക്കുന്ന അവൾക്ക് ആ 3 പുതു മുഖങ്ങൾ കൗതുകത്തോടെ നോക്കി. മ

മദ്യ ലഹരിയിൽ ശുകൂർ അവളെ കയറി പിടിച്ചു. അവളുടെ ശബ്ദം കേട്ടു പുറത്തിറങ്ങിയ ജോസഫിനെ ജോർജു പിടിച്ചു ശരത്ത് അവിടെ കിടന്ന പാറയെടുത്തു തലക്കടിച്ചു.സ്വന്തം ചോരയിൽ പിറന്ന മകളാണ് എന്നറിയാതെ റേപ്പ് ചെയ്യുന്നതിനിടയിൽ മരണത്തിലേക് തള്ളി വിട്ടു.അങ്ങനെ മകന്റെ കൈ കൊണ്ട് ജോസഫും അച്ഛന്റെ കൈ കൊണ്ട് ധന്യയും ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു. അവിടെ രണ്ടു കുഴികൾ കുത്തി ചലനമറ്റ ആ ശരീരങ്ങൾ കുഴിച്ചു മൂടി സ്ഥലം വിട്ടു.രാത്രിയിൽ ദീപയും ജെയിംസും തിരിച്ചു വന്നപ്പോൾ ആണ് അവിടെ കുഴിമാടം കണ്ടത്.സംഭവിച്ചത് ഒന്നും മനസ്സിലാകാതെ അവർ പൊട്ടി കരഞ്ഞു.

 ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം കൊലപാതകം പുറം ലോകം അറിഞ്ഞില്ല എന്ന ഉറപ്പിൽ പുതിയ സിനിമ പിടിക്കുന്നതിനു വേണ്ടി അവർ 3 പേരും ആ തുരത്തിൽ വീണ്ടും വന്നു. തുറന്നിട്ട ആ ഗേറ്റിലൂടെ അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി.അവരെ കണ്ടതും വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്ന മകൾ അച്ഛന്റെ അടുത്തേക് ഓടി. ജെയിംസ് പുറത്തു വന്നു. ജോർജിന് ആ മുഖം കണ്ടപ്പോൾ നല്ല പരിചയം തോനുന്നു. പക്ഷെ  അമിതമായ മദ്യത്തിന്റെ ആസക്തി ഓർമകളെ നശിപ്പിച്ചിരിക്കുന്നു.ഒരു സിനിമ ഷൂട്ട് ചെയ്യാൻ ഈ സ്ഥലം വിട്ടു തരണം എന്ന് അറിയിക്കാൻ വന്നതായിരുന്നു അവർ. ദീപ അവർക്കു ചായ കൊടുത്ത്.കാലം ദീപയുടെ സൗന്ദര്യത്തിനു അഴക് കൂട്ടി.താന് പ്രണയിച്ചു വഞ്ചിച്ച കുട്ടിയാണ് തനിക്ക് ചായ തന്നതെന്നു ഷുക്കൂറിനു പോലും മനസ്സിലായില്ല. 

ശരത്ത് കൂടെ വന്ന ഡോക്ടറെ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ, തന്നെ വഞ്ചിച്ച ദുഷ്ടൻ ആണ് ഇവിടെ വന്നിരിക്കുന്നത് എന്ന് ദീപയ്ക്ക് മനസ്സിലായി. അവിടെ പുറത്തു ലൊക്കേഷന് വേണ്ട സെറ്റുകൾ ഒരാഴ്ചകൊണ്ട് കുറച്ചു പേർ വന്നു പണി തീർത്തു പോയി. ഒരു മാസത്തിനു ശേഷം അവർ 3 പേരും അവിടേക്കു വന്നു. ഒരമ്മയുടെ വേഷം ദീപയ്ക്കു ഓഫർ ചയ്തു.ജോസഫിന്റെയും ധന്യയുടെയും കൊലപാതകത്തിനു പിന്നിൽ  ഇവരിൽ ആരോ ആണെന്ന് ദീപയ്ക്കും ജെയിംസിനും തോന്നി.പിന്നീട് അവരുടെ ഉള്ളറിയാൻ ആയിരുന്നു ദീപയുടെ ശ്രമങ്ങൾ.മറ്റു രണ്ടുപേരും നമ്മുടെ ബന്ധം അറിയരുത് എന്നു പറഞ്ഞു ഓരോ ആളോടും പ്രണയം എന്ന വികാരത്തിലൂടെ അവളിലേക്ക് അടുപ്പിച്ചു.മൂന്നു പേരും മറ്റുള്ളർ അറിയാതെ അവളെ പ്രണയിക്കാൻ തുടങ്ങി. 

ദിവസങ്ങൾ കടന്നു പോയി.ഒരാഴ്ചക്ക് ശേഷം കാമറയും മറ്റു സെറ്റിങ്ങ്സും ആയി വാരമെന്ന ഉറപ്പിൽ  കുറച്ചു പണം അഡ്വാൻസ് നൽകി അവർ പോയി.ദീപയും ജെയിംസും അവരെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി കാത്തിരുന്നു.പലകൊണ്ടു മൂടിയ 3 ഗേറ്റുകൾ അതിന്റെ ചതി കുഴിയിൽ വീഴുന്ന രൂപത്തിൽ പലകൾ മാറ്റി സ്സെറ്റ് ചയ്തു. ഒരാഴ്ചയ്ക്ക് ശേഷം 3 പേരും വീണ്ടും വന്നു. മദ്യം കഴിക്കുന്ന രാതിയിൽ അവൾ നല്ല വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു.3 പേർക്കും ഓരോ കടലാസിൽ മകനും മകളും ഉറങ്ങിയാൽ തന്റെ വീട്ടിൽ വരാൻ ആവശ്യപെടുന്ന കുറിപ്പ് മാറ്റമുള്ളവർ കാണാതെ കൈമാറി. രാത്രിയിൽ മെയിൻ ഗേറ്റു പൂട്ടുന്നത് കൊണ്ട്  അത് വഴി വരാതെ 3 പേരോടും വരാൻ 3 വ്യത്യസ്തമായ ഗേറ്റും സമയവും അറിയിച്ചു. അടയാളമായി കടന്നു വരേണ്ട ഗേറ്റിന്റെ ലേറ്റ് ഓഫായിരിക്കുമെന്നും  ആ സമയത്തു മാത്രം വരിക.

 3 പേരും അവരവരുടെ ടെന്ററിൽ പതിവിലും നേരത്തെ ഉറങ്ങാൻ പോയി.കയ്യിൽ കരുതിയ മദ്യവുമായി മറ്റു രണ്ടു പേരും ഉറങ്ങിയിട്ട് തനിക്ക് മാത്രം കിട്ടാൻ പോകുന്ന അവളെയും ഓർത്ത് സമയവും നോക്കി ഇരുന്നു. 3 മണിക്കൂറുകൾക്കിടയിൽ 3 ചതി കുഴികളിൽ അവർ വീണു. ഓരോ ആൾക്കാർ വീഴുമ്പോൾ ദീപയും ജെയിംസും പലക കൊണ്ട് മറച്ചു. നേരം പുലർന്നപ്പോൾ ഓരോ കുഴിയുടെ അരികിലും ജെയിംസും ദീപയും വീണ്ടും പോയി.നിങ്ങളിൽ ആരാണ് ഇവിടുന്ന് 2  ജീവനുകൾ എടുത്തത് എന്ന് പറഞ്ഞാൽ കുറ്റം ചെയ്യാത്തവരെ വെറുതെ വിടാം. "ഞാൻ അല്ല മറ്റേ രണ്ടു പേരും ആണെന്ന്" 3 പേരും പറഞ്ഞു. സ്വന്തം ജീവനു വേണ്ടി കൂട്ടുകാരെ ഒറ്റികൊടുക്കുന്ന നിങ്ങൾ 3 പേരും കുറ്റക്കാർ ആണെന്ന് മനസ്സിലായി.മൂന്ന് കുഴികളും പാലകകൊണ്ട് കൊണ്ട് പഴയത് പോലെ മറച്ചു വെച്ചു.അതിന്റെ മുകളിൽ മണ്ണിട്ട് മൂടി.  

ഭക്ഷണവും വെള്ളവും കിട്ടാതെ തങ്ങൾ ചെയ്ത കുറ്റങ്ങൾ ഓർത്ത് ഓരോ കുഴികളിലും അവർ മരണത്തിനു കീഴടങ്ങി. കുഴികൾ മൂടുന്നതിനു മുൻപ് നീ ചതിച്ച ദീപയാണ് താനെന്നും തന്റെ ചോരയിൽ ഉണ്ടായ കുഞ്ഞിനെ ആണ് നിങ്ങൾ ചേർന്ന് കൊന്നത് എന്നും ഡോക്ടറോട് അവൾ പറഞ്ഞു.സ്വന്തം അച്ഛനെ കൊല്ലാൻ  കൂട്ടുനിന്ന ജോർജിനെ അവന്റെ മകൻ തന്നെ കുഴിൽ മണ്ണിട്ട് മൂടി.ദൈവത്തിന്റെ ഓരോ വികൃതികൾ. സ്നേഹതീരം 5 ആത്മാക്കൾക്കു വിട്ടു കൊടുത്തു ദീപയും ജെയിംസും മകളും അവിടെ നിന്നും നാട്ടിലുള്ള ഒരു ഗ്രാമത്തിലേക്കു പോയി.ഒരു വാടക വീട്ടിൽ അവർ പുതിയ ജീവിതം ആരംഭിച്ചു.

ജയിംസിന്റെ മകൾ അവിടെ സ്കൂളിൽ പഠിക്കുവാൻ തുടങ്ങി.നല്ല സന്തോഷത്തിന്റെ വർഷങ്ങൾ കടന്നു പോയി. മകൾ അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ വിധി പപ്പൻ മാഷിന്റെ രൂപത്തിൽ അവരിലേക്ക് വീണ്ടും വന്നു.മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പഠിപ്പിച്ച ആ മാഷ് തന്നെ അവളെ പീഡിപ്പിച്ചു.തന്റെ മകളെ നശിപ്പിച്ച ആ മാഷിനെ ജെയിംസ് വെട്ടി കൊന്നു.അങ്ങനെ ജീവപര്യന്തം ഏറ്റുവാങ്ങി ജെയിംസ് ജയിലിലേക്കും ദീപയും കൊച്ചു മകളും സ്നേഹതീരത്തേക്കും തിരിച്ചു പോയി.അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ ഓർമകളെ താലോലിച്ചു ജയിംസിന്റെ വരവും കാത്തു മകൾ പ്രതീക്ഷയോടെ നോക്കെത്താ ദൂരത്തെ മറുകര നോക്കി നിൽക്കും...

മാലിബ് മാട്ടൂൽ     

2020, ഏപ്രിൽ 26, ഞായറാഴ്‌ച

ചെസ്സിലെ രാജാവ്

ചെസ്സിലെ രാജാവ്
------------------------------------
ഒരു ദിവസം ചെസ്സിലെ രാജാവിന് ഒരു മനോവിഷമം.എനിക്ക് ഒരു കളത്തിൽ കൂടുതൽ ദൂരം പോകാൻ പറ്റുന്നില്ല. നല്ലപോലെ ചാടാൻ അറിയാം എന്നിട്ടും ഒരു കളത്തിൽ നിന്നും തൊട്ടു അടുത്ത് കിടക്കുന്ന കളത്തിൽ മാത്രമേ പോകാൻ പറ്റുന്നുള്ളൂ. എന്റെ മന്ത്രിക്ക് എത്ര ദൂരം വേണമെങ്കിലും പോകാം അത് പോലെ എന്റെ സേവകരായ ആനയ്ക്കും കുതിരക്കും. എന്തിന് സാധാ പ്രജയ്ക്ക് വരെ ചില സമയത്ത് രണ്ടു കളം ചാടാൻ കഴിയും.

ദുഃഖിതനായ രാജാവ് തന്റെ സങ്കടം പുറത്ത് ഉള്ള ആരോട് എങ്കിലും പറയണം. അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പൊൾ ആണ് വിത്യസ്ത വർണ്ണങ്ങളിൽ നാല് രാജാക്കന്മാർ ഉള്ള നാല് നാട്ടു രാജ്യങ്ങൾ ഒരു സ്ഥലത്ത് ഒരുമിച്ച് കണ്ടത്. ലുടോ രാജ്യത്തെ രാജാക്കന്മാർ ആയിരുന്നു അവർ. സങ്കടം ബോധിപിച്ചപ്പോൾ ചെസ്സിലേ രാജാവിനോട് അവർ പറഞ്ഞു. ആറു തലകൾ ഉള്ള ഇൗ രാജാധിരാജനെ കണ്ടോ. അവൻ തീരുമാനിക്കും നങ്ങൾ കൊട്ടാരത്തിൽ നിന്നും പുറത്ത് ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി പുറത്ത് ഇറങ്ങിയാൽ തന്നെ എത്ര ദൂരം പോകാം എന്നും അയാള് തീരുമാനിക്കും. ചിലപ്പോൾ പുറത്ത് ഇറങ്ങാൻ തന്നെ പറ്റുകയില്ല. ഞങ്ങൾ പോകുന്ന വഴിയിൽ ചില വിശ്രമ കേന്ദ്രങ്ങൾ ഉണ്ട്. അവിടെ മറ്റു രാജാക്കന്മാരും ആയി ഒരുമിച്ച് നിൽക്കാം. വേറെ വല്ല സ്ഥലത്തും നിന്നാൽ മറ്റെ രാജ്യത്തെ രാജാവ് എടുത്ത് പുറത്ത് കളയും. നിനക്കു ആണെങ്കിൽ ഒരു രാജ്യം ഉണ്ട് അവിടെ ഇഷ്ട്ടം പോലെ നടക്കാം. പോരാത്തതിന് കുറെ അംഗരക്ഷകർ രാജാധിരാജന്റെ തീരുമാനത്തിന് കാത്തു  നിൽക്കുകയും വേണ്ട.

തന്നെക്കാൾ വിഷമത്തിൽ ഉള്ളവരോട് ആണല്ലോ സങ്കടം പറയാൻ വന്നത്. അവരോട് യാത്ര പറഞ്ഞു മുന്നോട്ട് നടന്നു. അപ്പൊൾ ആണ് പാമ്പും ഏണിയും നിറഞ്ഞ ഒരു ജനാതിപത്യ രാജ്യം കണ്ടത്. വിവിധ നിറത്തിൽ ഉള്ള പാർട്ടി കൊടികളുമായി  മുഖ്യമന്ത്രിമാർ കൂടി ഇരിക്കുന്നു.  അവരുടെ അടുത്ത് പോയി. അവിടെയും ആറ് തലയുള്ള ഒരു പ്രധാനമന്ത്രി ഉണ്ട്. അവൻ കറങ്ങി കറങ്ങി തീരുമാനിക്കും മുഖ്യമന്ത്രിമാർ കളത്തിൽ ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി ഇറങ്ങാൻ അവസരം കിട്ടിയാൽ തന്നെ വല്ല ഏണി പടിയും ചവിട്ടി മുകളിൽ പോകാൻ തുടങ്ങിയാൽ എട്ടിന്റെ പണി തരാൻ നിൽക്കുന്നുണ്ടാകും എതിരാളികൾ. അവർ കടിച്ച് താഴെ ഇടും. വല്ല അഴിമതിയും നടത്തി മുകളിൽ എത്തിയാൽ പല പല കാരണങ്ങൾ പറഞ്ഞു കടിച്ച് താഴേ ഇടും. വീണ്ടും വല്ല കച്ചി തുമ്പിൽ പിടിച്ചു കയറും. ഇങ്ങനെ കയറിയും ഇറങ്ങിയും തീരും ഇവിടുത്തെ ജീവിതം. ലക്ഷ്യസ്ഥാനത്ത് എത്തി  സമാധാനത്തോടെ ജീവിക്കാൻ ഇവിടെ ഭയങ്കര ബുദ്ധിമുട്ട് ആണ്. അവരുടെ ബുദ്ധിമുട്ട് കൂടി അറിഞ്ഞപ്പോൾ തന്റെ പ്രശ്നം വളരെ ചെറുത് എന്ന് തോന്നി ചെസ്സിലേ  രാജാവിന്.

എന്നാലും ഒരു സമാധാന കുറവ്. കുറച്ച് പേരെ കൂടി കാണണം. യാത്ര തുടർന്നു. വെള്ളയും അതിന്റെ കൂടെ കറുത്ത തലയിൽ കെട്ടും ഉള്ള ഒരു ഏഴുപേർ ഭരിക്കുന്ന ഒരു അറബി നാട്ടിലാണ് എത്തിയത്. ഡൊമിനോസ്‌ അറബി എമിറേറ്റ്സ് എന്ന ഒരു പെട്ടിക്ക് അകത്താണ് ഇൗ ഏഴ് നാടുകൾ ഒരുമിച്ച് നിൽക്കുന്നത്. ഒരു സ്ഥലത്ത് ഒഴികെ അവർ പരസ്പരം മറ്റുള്ളവരുമായി ഇണങ്ങി ചേർന്നാണ് നിൽക്കുന്നത്. അവർക്കും ഉണ്ട് സങ്കടങ്ങൾ തന്റെ അതേ നാട്ടുകാർ ഉള്ള സ്ഥലത്ത് മാത്രമേ ഒട്ടിനിന്ന് ചങ്ങാത്തം കൂടാൻ പറ്റൂ. ചിലപ്പോൾ എന്റെ ആൾക്കാർ വരുന്നതും നോക്കി പുറത്ത് ഇരിക്കും. മുട്ടി മുട്ടി നിൽക്കാൻ എല്ലാവരും സമ്മതിക്കില്ല. പുറത്ത് നിന്ന് നോക്കുമ്പോൾ എല്ലാവരുടെയും കൂടെ ഓരോരുത്തരും ഉണ്ട്.പക്ഷേ കളത്തിൽ ഇറങ്ങിയാൽ സ്വഭാവം മാറും.

ഓരോ ആൾക്കാരെ പരിചയപ്പെടുമ്പോൾ അവർക്കും ഉണ്ട് സങ്കടവും അത് പോലെ അവരുടേതായ സന്തോഷവും. രാജാവിന് തന്റെ പ്രശ്നം ഇപ്പൊൾ അത്ര വലിയ പ്രശന്മായി തോന്നുന്നില്ല. എനിക്ക് ആരും ചെക്ക് വിളിച്ചില്ലെങ്കിൽ സ്വതന്ത്രമായി നടക്കാൻ പറ്റുന്നുണ്ട്. ജന്മനാ ചലിക്കാൻ പറ്റാത്തവർ, പാതി വഴിയിൽ ചലനമറ്റവർ, പുറത്ത് ഇറങ്ങാൻ മറ്റുള്ളവരെ ആശ്രയിക്കുന്നവർ അങ്ങനെ പല പല ബുദ്ധിമുട്ട് ഉള്ളവരെ കണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോയി.

അപ്പൊൾ ആണ് ഒരു മഹാമാരി വന്നു രാജാവും മന്ത്രിയും  പ്രജകളും ഒന്നടക്കം ലോക്ടോണ് ആയത്. തന്റെ യാത്രയിൽ നിന്നും കിട്ടിയ അനുഭവം വെച്ച് രാജാവ് പറഞ്ഞു. ഇൗ സമയയും കഴിഞ്ഞ് പോകും. ഇൗ ചെറിയ കാലം പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നപ്പോൾ വിഷമം ആകുന്നുണ്ട് അല്ലേ. എനിക്കും ഒരു വിഷമം ഉണ്ടായിരുന്നു. അത് ഞാൻ നമ്മുടെ ചെസ്സ് രാജ്യത്തെ ആരോടും പറഞ്ഞില്ല. പുറത്ത് പോയി  മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ അനുഭവിച്ചത് വളരെ ചെറിയ വിഷമം ആയിരുന്നു എന്ന്. നമ്മുടെ ഇല്ലയ്മയെ ഓർത്ത് വേദനിക്കത്തെ ഉള്ളതിനെ ഓർത്ത് സന്തോഷിക്കുക അപ്പൊൾ ജീവിതം അടിപൊളി ആകും.

മാലിബ്‌ മാട്ടൂൽ

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

പേരില്ലാത്ത ഒരു ഓട്ടോഗ്രാഫ്

ഋതുഭേധങ്ങൾക്കാനുസരിച്ച് വിവധ വർണ്ണങ്ങൾ അണിയുന്ന മാടായി പാറയുള്ള മാടായി ഗ്രാമത്തിൽ ആണ്  ബശീറിന്റെ മതിലുകൾ പോലെ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയി മാടായി ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും. 1990  ബാച്ചിൽ ആണ് സുമേഷ് അവിടെ പത്താം ക്ലാസ്സിൽ പഠിക്കുന്നത്. അപ്പുറത്ത് രേവതി എന്ന കഥാ നായികയും.  രണ്ടു പേർക്കും ക്ലാസുകൾ എടുത്തിരുന്നത് ഒരേ അധ്യാപകർ ആയിരുന്നു.

പഠിക്കാൻ മിടുക്കന്‌ ആയിരുന്നു സുമേഷ്. കാകൊല്ല പരീക്ഷയിൽ  കണക്കിൽ ഏറ്റവും കൂടുതൽ മാർക്ക് അവനിക് ആയിരുന്നു. അതിന്റെ അഹങ്കാരം അവനിൽ കാണാമായിരുന്നു. ഒരു ദിവസം മോഹൻ മാഷ് എന്റെ സ്റ്റുഡന്റ് ആയ  ഗേൾസ് ഹൈസ്കൂളിലെ രേവതി കണക്കിൽ 49 മാർക്ക് നേടിയ സന്തോഷം സുമേഷിന്റെ ക്ലാസ്സിൽ പങ്കുവെച്ചു. അതോടെ എന്നെക്കാൾ മാർക് നേടിയ രേവതിയെ ഒന്ന് കാണണം എന്ന മോഹം അവനിൽ ഉദിച്ചു.

ബൈജു എന്ന കായികാധ്യാപകൻ അവിടെ കറങ്ങി നടക്കുന്നുണ്ട്. അയാളുടെ കണ്ണ് വെട്ടിച്ച് രേവതിയെ കാണാനും പരിചയപ്പെടാനും സാധിക്കില്ല. ഇനി എന്താണ് ഒരു വഴി. അയൽവാസിയായ നമിതയിൽ നിന്ന് രേവതിയുടെ സ്ഥലം, വരുന്ന ബസ്സ് സമയം എല്ലാം മനസ്സിലാക്കി. രേവതി സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നുണ്ട് .അത് കൊണ്ട്  അഷ്റഫിന്റെ ശുപാർശയിൽ താഹയുടെ ദഫ് ടീമിൽ സുമേഷ് ചേർന്നു. സ്കൂൾ കലോത്സവത്തിന് പോകുമ്പോൾ രേവതിതെ കാണാം പരിച്ചപെടാം...മനസ്സിൽ ഒരു പാട് ഐഡിയ തോന്നി തുടങ്ങി. വിധി ചിക്കൻപോക്സ് രൂപത്തിൽ വന്നു. അതോടെ എല്ലാം വെള്ളത്തിൽ ആയി. കലോത്സവം കഴിഞ്ഞ് രേവതി കലാതിലകം ആയി.
അവളുടെ ഫോട്ടോ പത്രത്തിൽ നിന്നും വെട്ടിയെടുത്ത് പേഴ്സിൽ വച്ച് നടന്നു. സ്കൂളിലേക്ക് വരുന്ന വഴിയിൽ അവളെ നോക്കി നിൽക്കും. ഇതുവരെ ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

കൊല്ല പരീക്ഷ അടുത്ത് വരുന്നു. ഇനി നന്നായി പഠിക്കണം.തൽക്കാലം കള്ളകാമുകനെ മനസ്സിൽ നിന്നും മാറ്റി നിർത്തി നന്നായി പഠിച്ചു രേവതിയും സുമേഷും ഡിസ്റ്റിങ്ക്ഷനോടെ പാസായി. മാടായി പൗരസമിതി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വാങ്ങാൻ സുമേഷും രേവതിയും ഒരേ സ്റ്റേജിൽ. പരസ്പരം സംസാരിച്ചു പരിചയപെട്ടു. അവന്റെ കാമുക ഹൃദയം വീണ്ടും ഉണർന്നു പക്ഷേ ഭയം അതിനെ അവിടെ തന്നെ ഉറക്കി കിടത്തി.

 സയൻസ് ഗ്രൂപ്പിന് സർ സയ്യിദ് കോളജിൽ സുമേഷിന് സീറ്റ് കിട്ടി. നമിതക്കും രേവതിക്കും മാടായി കോളജിൽ കൊമേഴ്സ് ഗ്രൂപ്പിൽ സീറ്റ് കിട്ടിയത്.നല്ല മാർക്ക് ഉള്ളത് കൊണ്ട് അവനും അവിടെ സീറ്റ് കിട്ടി. നമിതയിൽ നിന്നും സുമേഷിന്റെ കര്യങ്ങൾ രേവതി മനസ്സിലാക്കി. എനിക്ക് വേണ്ടി ആണ് അവൻ സയൻസ് ഗ്രൂപ് വേണ്ട എന്ന് വെച്ച് ഇവിടെ ചേർന്നത് എന്ന്. പ്രണയത്തിൽ താൽപര്യം ഇല്ലാത്ത രേവതി അവനെ കണ്ട ഭാവം നടിച്ചില്ല.
ഒന്നാം വർഷം കഴിഞ്ഞു.രേവതി എവിടെയും ടോപ് മാർക്ക് തന്നെ അവൻ എല്ലാ വിഷയത്തിലും തോറ്റു.

അവൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങൾ മാറ്റി വെച്ചിട്ടും അവളുടെ അവഗണന അവനെ വല്ലാത്ത ഒരു മാനസിക അവസ്തയിൽ എത്തിച്ചു. തിരിച്ച് കിട്ടാത്ത പ്രണയത്തിന്റെ വേദനയിൽ അവൻ തകർന്നു. ഒരു ദിവസം അവളുടെ കോളേജ് ഐഡി എടുത്ത് കൊണ്ട് പോയി അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് തിരികെ കൊണ്ട് വെച്ചു.പെയ്സിലെ അവളുടെ പത്ര ഫോട്ടോ  കീറി കാറ്റിൽ പറത്തി. ഒരു കുരങ്ങിന്റെ ഫോട്ടോയും വെച്ച് ഇന്ന് വിവാഹിതരാകുന്നു എന്ന രീതിയിൽ രേവതിയുടെ ഫോട്ടോ വെച്ച് കുറെ ഫോട്ടോ കോപ്പികൾ ഉണ്ടാക്കി ക്ലാസ്സിൽ മുഴുവനും വെച്ചു. അവസാനം രേവതി സ്റ്റാഫ് റൂമിൽ പോയി കരഞ്ഞു പറഞ്ഞു സുമേഷ് ആണ് ഇത് ചെയ്തത് എന്ന്. അങ്ങനെ അവനെ കുറച്ച് നാളത്തേക്ക് സസ്പെന്റ് ചെയ്തു. വീട്ടിൽ നിന്നും രാവിലെ ഇറങ്ങും, കോളജിന്റെ കാന്റീനിൽ നിന്നും ഉപ്പുമാവും തിന്നു അവിടെ സമയം കളയും. അപ്പൊൾ ആണ് ക്ലാസ്സിൽ കയറാത്ത ഷാജിയും ടീമും ക്രിക്കറ്റ് കളിച്ചു നടക്കുന്ന ശഹീദ്ദും കശുമാവിൻ ചുവട്ടിൽ ഇരിക്കുന്നത് കണ്ടത്. പിന്നെ അവരോടൊപ്പം ആയി ദിവസങ്ങൾ.

അവസാനം സസ്പെൻഷൻ പിൻവലിച്ചു ക്ലാസ്സിൽ കയറ്റി. എന്നിട്ടും വല്ലപോയും ക്ലാസ്സിൽ വരും.സ്റ്റഡി ലീവ് തുടങ്ങുന്നതിനു മുൻപ് എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന തിരക്കിലാണ്. സുമേഷ് രേവതിക്ക് ഓട്ടോഗ്രാഫ്  കൊടുത്തതും ഇല്ല അവളുടേത് ചോദിച്ചതും ഇല്ല. എക്സാം കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ സുമേഷ് എട്ടുനിലയിൽ പൊട്ടി, രേവതി നല്ല മാർക്കോടെ പാസവുകയും ചെയ്തു. അങ്ങനെ മകനെ എൻജിനിയർ ആക്കണം എന്ന അച്ഛന്റെ സ്വപ്നം അസ്തമിച്ചു. അച്ഛനൊപ്പം കാർ മെക്കാനിക്സ് ഷോപ്പിൽ അവനും ജോലി ചെയ്യാൻ തുടങ്ങി.ഒരു ഈദ് ദിവസം ആയിരുന്നു നമിതയുടെ വിവാഹം. അവിടെ രേവതി വരും എന്ന് കരുതി മാടായി കോളജിൽ പഠിച്ച മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിൽ ടൂർപോയി.

കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സുഹൃത്ത് വഴി കോഴിക്കോട് മാരുതിയിൽ മെക്കാനിക്ക് ആയി ജോലി കിട്ടി. മാസത്തിൽ 2 തവണ വീട്ടിൽ വരും. അവിടെ റൂമിൽ ഉള്ളത് ഒരു കണ്ണൂർ സ്വദേശിയാണ്. വിനീഷ് ആൾ ഒരു രസികൻ. അങ്ങനെ ഇരിക്കുമ്പോൾ ആൾ മുറപെണ്ണ് സൗമ്യ ഫറോക്ക് കോളേജ്ജിൽ ഡിഗ്രിക്ക് പഠിക്കാൻ വരുന്നത്. ഞായറാഴ്ചകളിൽ അവളുമായി നാട്ടിലേക്ക് ട്രെയിനിൽ വരും. തിങ്കളാഴ്ച രാവിലെ പരശുരാം ട്രെയിനിൽ തിരിച്ച് പോകും. അവളും അവനും പിന്നീട് മാസത്തിൽ ഒന്നുരണ്ടു തവണ മാത്രം ആക്കി നാട്ടിൽ പോകുന്നത്. ഒഴിവ് ദിവസങ്ങൾ അവർ പാർക്കിലും ബീച്ചിലും സിനിമയ്ക്ക് പോയിയും ചിലവിട്ടു. വിനീഷ് ഇല്ലാത്ത ഒരു ദിവസം അവള് സുമേഷിന്റെ താമസ സ്ഥലത്ത് വന്നു. എന്തായാലും കല്യാണം കഴിക്കാൻ പോകുന്ന പെണ്ണല്ലേ. അവരുടെ മനസ്സും ശരീരവും അവർ പങ്ക് വെച്ചു. വിനീഷ് നാട്ടിൽ പോകുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. ടീച്ചർ ആവണം എന്ന മോഹവുമായി വന്ന സൗമ്യ ഒടുവിൽ ഗർഭിണിയായി. വേറെ വഴി ഇല്ലാത്ത കുടുംബം 22 വയസ്സിൽ സുമേഷിനേ 18 വയസുള്ള സൗമ്യയെ അബലത്തിൽ വെച്ച് താലി ചാർത്തി കല്യാണം കഴിപ്പിച്ചു. 23 വയസ്സായപ്പോൾ സുമേഷ് ഒരു പെണ്ണ് കുഞ്ഞിന്റെ അച്ഛൻ ആയി. അവർ അവൾക്ക് രേവതി എന്ന് പേര് വിളിച്ചു.

കാലം കടന്നു പോയി. ഇന്ന് രേവതി കോളേജ് കുമാരിയാണ്. അനുജൻ ശരത്ത് പത്തിലും. കൃഷ്ണമേനോൻ വുമൺസ് കോളജിൽ ആണ് രേവതിക്ക് സീറ്റ് കിട്ടിയത്. അച്ഛന്റെ നഷ്ട്ട പ്രണയവും അവളോട് ചെയ്ത വികൃതികളും എല്ലാം അച്ഛന് പറഞ്ഞു രേവതിക്ക് അറിയാം.

ക്ലാസ്സ് തുടങ്ങി മാസങ്ങൾക്കു ശേഷം ആദ്യമായി ആണ് HOD അവളുടെ ക്ലാസ്സിൽ വരുന്നത്. മിക്സഡ് കോളേജിലെ ആൺകുട്ടികളുടെ കുസൃതികൾ വികൃതികളും ടീച്ചർ പങ്കുവെച്ചു. അതിനിടയിൽ  പ്രീഡിഗ്രി സമയത്ത് തന്റെ കല്യണകുറി അടിച്ച സംഭവം പറഞ്ഞു. അങ്ങനെ കിട്ടിയ പല അനുഭവങ്ങളും എന്നെ ഇന്ന് നല്ലൊരു അധ്യാപികയാക്കി. രേവതി തന്റെ പേരിന്റെ പിന്നിൽ ഒളിച്ചു കിടക്കുന്ന അച്ഛന്റെ സ്വപ്ന കാമുകിയെ കണ്ടൂ.

വിവാഹ ശേഷം സുമേഷ് കുറച്ച് വർഷം ദുബായിൽ ജോലി ചെയ്തു. മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ട് വീണ്ടും നാട്ടിൽ വന്നു മരുതിയിൽ മെക്കാനിക്സ് ഡിപ്പാർ്ട്മെന്റിന്റെ മാനേജർ ആയി ജോലിയിൽ കയറി.
അച്ഛാ നാളെ എന്റെ കോളേജ് വരെ ഒന്നുവരണം. അച്ഛന്റെ പഴയ ഓട്ടോഗ്രാഫ് മകൾ തപ്പിയെടുത്ത് ബാഗിൽ വെച്ചു. അച്ഛനും മകളും നല്ല സുഹൃത്തുക്കൾ ആയിരുന്നു, അത് കൊണ്ട് അച്ഛന്റെ ജീവിതകഥ നന്നായി അറിയാം. അച്ഛൻ മകളെ കൂട്ടാൻ കോളജിൽ പോയി. മകൾ ആ സമയത്ത് ആരോടോ സംസാരിക്കുകയായിരുന്നു.
രേവതി എന്ന് വിളിച്ചപ്പോൾ രണ്ടു പേരും നോക്കി. മകളോട് സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീയെ എവിടെയോ കണ്ട ഓർമ്മ. രണ്ടു പേർക്കും നല്ല പരിചയം ഉള്ള പോലെ തോന്നി. അതിനിടയിൽ ആണ് മകൾ പറഞ്ഞത് രേവതി ടീച്ചറെ ഇതാണ് എന്റെ അച്ഛൻ സുമേഷ്. അവരുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. ഒരുകാലത്ത് ഞാൻ സ്വപ്നം കണ്ട എന്റെ രേവതി ആണോ എന്റെ മുൻപിൽ നിൽക്കുന്നത്. അയാളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. പത്തിരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും. അവർക്ക് വാക്കുകൾ ഇടറി.തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് മകൾക്ക് രേവതി എന്ന പേര് ഇട്ടത്തെന്ന സത്യം മനസ്സിലാക്കിയ ടീച്ചർ ഇടറിയ ശബ്ദത്തിൽ ചോദിച്ചു സുമേഷ് സുഖമാണോ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.

വിശേഷങ്ങൾ പറയുന്നതിനിടയിൽ സുമേഷ് പറഞ്ഞു എന്റെ അച്ഛന്റെ ആഗ്രഹം എന്റെ മകനെ എൻജിനിയർ ആക്കി പൂർത്തികരിക്കണം അതുപോലെ എന്റെ ഭാര്യക്ക് വലിയ ആഗ്രഹം ആയിരുന്നു ഒരു അധ്യാപിക ആവണം എന്ന് ഉള്ളത്. എന്റെ ഇൗ മകൾ ഒരു ടീച്ചർ ആയി അതും പൂർത്തീകരിക്കും.

ഫാമിലിയെ കുറിച്ച് ചോദിക്കുന്നതിനു മുൻപ്.രേവതി പറഞ്ഞു എന്റെ ഭർത്താവ് ഇവിടെ പോലീസിൽ ആണ് 3 മക്കൾ ഉണ്ട്. പോലിസ് കൊട്ടെസിൽ തന്നെ താമസവും. ചിരിച്ചു കൊണ്ട് സുമേഷ് പറഞ്ഞു പഴയ കേസ് പറഞ്ഞു ജയിയിൽ ഇട്ടേകരുത്. 2 കുട്ടികളും ഞാനും ഭാര്യയും പിലത്താറയിൽ ആണ് ഇപ്പൊൾ താമസം.

കുറച്ച് നേരത്തെ അവരുടെ സംസാരത്തിന് ശേഷം ബാഗിൽ നിന്നും മകൾ ഒരു ഓട്ടോഗ്രാഫ് എടുത്തിട്ട് പറഞ്ഞു ഇത് അച്ഛന്റെ പ്രീഡിഗ്രി ഓർമകൾ ആണ്. ഇതിൽ ഒരു ഓർമ്മയുടെ താൾ മാത്രം ഇല്ല. ടീച്ചർ അത് ഇന്ന് ഇതിൽ എഴുതി ചേർക്കണം. നിറകണ്ണുകളുമായി അവളുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി ഓരോ താളുകൾ മറിച്ച് നോക്കി. അവസാനം ഒരു പേജിലെ വരികൾ അവൾക്ക് കാണിച്ചു കൊടുത്തു.ഇതൊന്നു വായിക്കൂ.അതിലെ വരികൾ ഇങ്ങനെ ആയിരുന്നു 'ഡാ മാവേലി ഇനിയെങ്കിലും ക്ലാസ്സിൽ കയറി ഇരിക്ക്. എക്സാം അടുത്ത് വരുന്നു. തുറന്നു സംസാരിക്കാത്തത്  കൊണ്ട് പരസ്പരം കൂടുതൽ മനസ്സിലാകാത്തവർ ആണ് നമ്മൾ. സമയം ഇനിയും വൈകിട്ട് ഇല്ല, പഴയ സ്വപ്നങ്ങള്ക്ക് തിരിച്ച് നടക്കാൻ ഇനിയും അവസരം ബാക്കിയുണ്ട്... പുഞ്ചിരിക്കുന്ന മുഖമുള്ള നിന്റെ നല്ല ദിനങ്ങൾ തിരികെ വരട്ടെ എന്ന ആശംസകളോടെ സ്നേഹത്തോടെ പേര് എഴുതാത്ത ഒരാള് ...... അതിനു ശേഷം കുറെ കുത്തുകൾ അവസാനത്തിൽ ആയി രേഖയുടെ വക രണ്ടു കുത്ത് മതി എന്നും.
രേവതി നീ അതിലെ അവസത്തെ വരികളിൽ നിന്ന് ചില അക്ഷരങ്ങൾ വെട്ടിമാട്ടണം. അപ്പൊൾ നിനക്ക് ആ ഓട്ടോഗ്രാഫ് എഴുതിയ ആളെ കിട്ടും. രേഖയുടെ വക രണ്ടു കുത്തു മതി... ടീച്ചർ പറഞ്ഞത് അനുസരിച്ചു വെട്ടി മാറ്റിയപ്പോൾ കിട്ടിയത് രേവതി...ടീച്ചർ അച്ഛന്റെ ഓട്ടോഗ്രാഫ് അച്ഛന് പോലും അറിയാതെ എഴുതിയിരുന്നു എന്ന സത്യം അയാളെ അമ്പരപ്പിച്ചു. ഏതോ വികൃതി പയ്യന്മാർ എന്നെ കോമാളി ആക്കാൻ എഴുതിയത് ആണെന്ന് അതുവരെ വിശ്വസിച്ച വരികൾ കാലങ്ങൾക്ക് ശേഷം അതിന്റെ ഉടമയെ കണ്ടെത്തിയിരിക്കുന്നു. അതിനു താഴെ അവരുടെ ഒരു ഒപ്പും വാങ്ങി മകളുമൊത്ത് കോളജിൽ നിന്നും യാത്രയായി.

മാലിബ്‌ മാട്ടൂൽ