2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ലഹരി മുക്ത മാട്ടൂൽ

ലഹരി മുക്ത മാട്ടൂലിന്റെ ഫ്ലക്സ് ബോര്‍ഡുകലിൽ ലഹരി വില്‍പ്പന, കൈവശം വെക്കല്‍, ഉപയോഗം എന്നിവയെ കുറിചുള്ള നിയമങ്ങളും അതിനുള്ള ശിക്ഷകളും വിശദീകരിക്കുക. ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ എക്സൈസ് ഓഫീസറെയും പോലീസ് സ്റ്റേഷനിലും അറിയിക്കാനുള്ള ഫോണ്‍നമ്പരും ബോര്‍ഡില്‍ കൊടുക്കുക.മലയാളം കൂടാതെ ഹിന്ദിയിലും തമിഴിലും ബോര്‍ഡുകള്‍ വെക്കണം എന്നാലെ അന്യ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് മനസ്സിലാകൂ.
ഞങ്ങളുടെ നാട് ലഹരി മുക്ത നാട് എന്നത് ഞങ്ങളുടെ സ്വപ്നം.സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് പറഞ്ഞു പുച്ഛത്തോടെ കളിയാക്കുന്നവരും ഉണ്ടാകും.പക്ഷെ ലക്ഷ്യത്തിലെത്താൻ നമ്മുക്ക് ഒന്നിക്കാം,ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന ഉത്തമ വിശ്വാസത്തോടെ. ഒത്തു പിടിച്ചാൽ മലയും പൊരുമെന്നല്ലെ..
മദ്യവും സിഗരറ്റും മയക്കു മരുന്നുകളും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തേയും തകര്‍ക്കുന്നു . ആ വിപത്തിനെതിരെ ഒരു ലഹരി വിരുദ്ധ കൂട്ടായ്മയെ കുറിച്ചു ചിന്തിക്കുകയും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ഒരു സംഘടന രൂപികരികുകയും ചെയ്തത് തന്നെ ഒരു വലിയ കാര്യം. മനുഷ്യ രാശിയെ നാശത്തിലേക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഭീകരതയെപ്പറ്റി സമൂഹത്തെ ഉണര്‍ത്താനും അവയുടെ ഉപയോഗം തടയാനുമായി ലോക ലഹരിവിരുദ്ധദിനം വരുമ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങരുത് പ്രതിഷേധം.
മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി തുടങ്ങി അറിയാതെ അത്തരം റാക്കറ്റുകളിൽ പെട്ട് പോകുന്നവരാണ് കൂടുതൽ. ജീവിത യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് എപ്പോഴും ലഹരി ഇഷ്ടപ്പെടുന്നവർ. ലഹരി നിങ്ങളുടെ ധൈര്യമല്ല, നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യവും ഭീഷണിയുമാണെന്ന് സ്വയം തിരിച്ചറിയുക.
മനുഷ്യന്റെ സുബോധം നഷ്ടപ്പെടുത്തുകയും തിന്മകള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു മദ്യവും മയക്കു മരുന്നും കഞ്ചാവും. കുറ്റകൃത്യങ്ങലും പൊതു മുതലുകൾ നഷിപപിക്കലും ആക്രമണ വാസനയും സമൂഹത്തിനു മുബിൽ അത്തരക്കാർ ഒന്നിനും കൊള്ളാത്തവനായി അതപധിക്കാൻ കരണമാകുന്നു. രോഗത്തെയല്ല രോഗകാരണത്തെയാണ് നാം കണ്ടുപിടിച്ചു ഇല്ലതാക്കേണ്ടത്. എങ്ങനെ പുതിയ തലമുറ ഇതിനു അടിമപെട്ട് പോകുന്നു.നമ്മുടെ കുട്ടികളുടെ ചെറിയ മാറ്റം പോലും നമ്മൾ ഗൗരവത്തോടെ കാണണം. നേർ വഴിക്ക് നയിക്കാൻ നാടും വീടും കൂട്ടുകാരും ഉണരട്ടെ, നാളെയുടെ ലഹരി മുക്ത നാടിനു വേണ്ടി.
മാലിബ്‌ മാട്ടൂൽ

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല.

നമ്മൾ മലയാളികൾക്ക് ജന്മനാ കിട്ടുന്നതാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യം ഇല്ലാതെ തലയിടാനുള്ള സ്വാതന്ത്ര്യം എന്നാണ് ചിലരുടെ വിചാരം. വേണ്ടതിനും വേണ്ടാത്തതിനും കയറി അഭിപ്രായം പറയും. സ്വന്തം കാര്യം ചീഞ്ഞു നാറുംബോളും അന്യന്റെ കുറ്റവും കുറവും പറയാനാണ് നമുക്ക് ഇഷ്ട്ടം. ഈ മല്ലുസിനെ കൊണ്ട് തോറ്റുവല്ലേ....

മംഗലാപുരം കൊയംബത്തൂർ പാസെഞ്ചർ ട്രെയിൻ നടന്ന ഒരു സംഭവം. അച്ഛനും മകനും കണ്ണൂരിലെക്ക് യാത്ര ചെയ്യാൻ അതിൽ കയറി ഇരുന്നു.കൊച്ചു കുട്ടിയൊന്നും അല്ല ആ മകൻ എന്നിട്ടും വാശിപിടിച്ചു ചനാലകടുത്തുള്ള സീറ്റിൽ ഇരുന്നു. കാണാൻ സുന്ദരൻ പ്രായം 25 നു അടുത്ത വരും. ആ കുട്ടിയുടെ സ്വഭാവത്തിൽ എന്തോ ഉണ്ടെന്നു തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന മല്ലുസിൽ ചിലർക്ക് തോന്നി. 

യാത്ര തുടങ്ങി. ആ 25 കാരാൻ കൌതുകത്തോടെ പുറത്ത് തന്നെ നോക്കിയിരുന്നു. പെട്ടെന്ന് അവൻ പറഞ്ഞു ,"അച്ചാ ആ മരം നമ്മോടൊപ്പം ഓടുന്നു, കൂടെ കുറെ ആളുകളും ഓടുന്നു...ഹ ഹ കാണാൻ നല്ല രസം".. ഒരു മനുഷ്യൻ ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരികുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ സംസാരവും കളിയും കണ്ടു നിന്ന ഒരു മലയാളി ആ കുട്ടിയുടെ അച്ഛനോട് പറഞ്ഞു, "മകന് നല്ല ബുദ്ധി സ്ഥിരതയില്ല അല്ലെ , ഇത്ര വലിയ കുട്ടിയായിട്ടും നല്ല ഡോക്ട്ടറെ കാണിച്ചില്ലേ?

ഇത് കേട്ട ആ അച്ഛനും മകനും ഒരു നിമിഷം നിശബ്ദരായി. മാന്യമായി വസ്ത്രം ധരിച്ച അയാളോട് അച്ഛൻ പറഞ്ഞു അവനിക്ക് ജന്മനാ കാഴ്ച്ച തീരെ കുറവാണ്. ഇന്നാണ് ഒപറേഷന് ശേഷം കാഴ്ച തിരിച്ചു കിട്ടി ഡിസ്റ്റർജായത് . എല്ലാം അവനിക് പുതു കാഴ്ചയാണ് അല്ലാതെ..ആ അച്ഛന്റെ ശബ്ദം ഒന്നിടറി , കണ്ണുകൾ നിറഞ്ഞു....ആ മകന്റെ പുഞ്ചിരി ഇത്തിരി നേരം കൊണ്ട് മാഞ്ഞുപോയി. 

മൂന്നാംകണ്ണിലൂടെ നേടിയെടുക്കുന്ന ഉന്മാദം വെറുമൊരു ഒരു ഭ്രാന്തന്‍ സുഖം. മറ്റുള്ളവരെ വിഷമിപ്പിച്ചു ചിരിക്കുന്ന മലയാളിയുടെ ഭ്രാന്താൻ സ്വഭാവം. മലയാളികൾ എന്തേ ഇങ്ങനെ. മറ്റുള്ളവരുരെ സ്വകാര്യതയിൽ തലയിട്ടില്ലെങ്ങിൽ ഉറക്കം വരില്ലേ ഇത്തരകാർക്ക്.മൌനം വിഡ്ഢിക്കും വിവരമുള്ളവനും ചിലപ്പോൾ നല്ലതായിരിക്കും. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാം. വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല. 
മാലിബ് മാട്ടൂൽ 

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഫോട്ടോയും ഉസ്താതും പിന്നെ എന്റെ സംശയവും

പണ്ട് ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് മുല്ലക്ക പറഞ്ഞു വീട്ടിൽ ഫോട്ടോകൾ വെക്കരുത് മലക്കുകൾ വരില്ലയെന്ന്. ഒരു ദിവസം ഒരു മരണ വീട്ടിൽ ചെന്നപ്പോൾ പണ്ട് മുല്ലക പഠിപ്പിച്ച ഒരു കാര്യത്തെ കുറിച്ചു ഒരു സംശയം. മരണ വീട്ടിൽ അതാ ഒരു ഫോട്ടോ ഫ്രൈം ചെയ്തു തൂക്കിയിട്ടിരിക്കുന്നു. അപ്പോൾ റൂഹിനെ പിടിക്കുന്ന മലക്ക് ഫോട്ടോ വെച്ച വീട്ടിലും വന്നുവല്ലോ. അപ്പോൾ മുല്ലാക്ക പറഞ്ഞത് തെറ്റാണോ.

സംശയം ഉപ്പാന്റെ അനിയനോട് ചോദിച്ചു. അപ്പോൾ പറഞ്ഞു മോനെ റഹ്മ്മത്തിന്റെ മലക്ക് കയറില്ല എന്നാണ് ഉസ്താദ് പഠിപ്പിച്ചത്. സംശയം തീർന്നു. അപ്പോൾ ഫോട്ടോ വെച്ചാൽ റഹ്മ്മത്തിന്റെ മലക്ക് വരില്ല. കാലം കൂറെ കഴിഞ്ഞു, ഞാനും വളർന്നു കൂടെ എന്റെ സംശയങ്ങളും.

ഒരു വെള്ളിയാഴ്ച്ച ദിവസം പള്ളി കൊംബൗണ്ടിൽ ഒരു പടുക്കൂറ്റൻ ഫ്ലക്സ്. നിറയെ ഫോട്ടോകളും പിന്നെ പേര് വിവരങ്ങളും മറ്റും. പ്രസംഗ പരമ്പരയുടെ തിയതിയും പ്രാസംഗികളുടെ ചിരിക്കുന്ന കളർ ഫോട്ടോകളും. സിനിമ പോസ്റ്റ്‌കളെ വെല്ലുന്ന തയയെടുപ്പ്. എന്റെ കൊച്ചു മനസ്സില് ഒരു സംശയം പള്ളിയിൽ അപ്പോൾ റഹമത്തിന്റെ മലക്കുകൾ കയറില്ലേ. ഫോട്ടോ വെച്ചത് കൊണ്ട് അവർ തിരിച്ചു പോകുമോ, നമ്മൾ വന്നതൊക്കെ ആരാണ് രേഗപെടുത്തുക. പള്ളി കമ്മിറ്റിക്കാർ പിരിവിന്റെ തിരക്കിലാണ്!!

പണ്ടുള്ളവർ പറയുന്നത് കേട്ടിടുണ്ട് ഉസ്താതിനു നിന്നിട്ടും മുത്രമൊഴിക്കാം ഇരുന്നിട്ടും മുത്രമൊഴിക്കാം. റോഡുകൾ പൊതു സ്ഥലങ്ങൾ പള്ളി മദ്രസാ വളപ്പുകൾ നാടിന്റെ മുക്കിലും മൂലയിലും ഉസ്താതുമാരുടെ കളർ ഫോട്ടോകൾ. ഉംറ, പ്രസംഗം, എന്ന് വേണ്ട തോട്ടടിനും പിടിച്ചതിനും ഫോട്ടോ ഫ്ലെക്സുകൾ. 916 ചിരിയുമായി വിവിധ ഭാവത്തിലുള്ള ഫോട്ടോകൾ. അപ്പോൾ പണ്ടുള്ളവർ പറയുന്നത് വെറുതെ അല്ല അല്ലെ..

ഈ കോലാഹലങ്ങളൊക്കെ എന്തിനു വേണ്ടി. ഇതൊന്നും ഇല്ലാത്ത കാലത്തും പ്രസംഗങ്ങൾ നടനിട്ടില്ലേ. ഞാൻ എന്ന ഭാവം, ആ കൊച്ചു അഹംഭാവം അതല്ലേ നമ്മളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പി ക്കുന്നത് പ്രവർത്തിപ്പിക്കുന്നത്. സ്വയം നന്നാവുക, മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നതിനു മുനബ്. നേരിന് വേണ്ടി നേരോടെ നിലനില്ക്കുക.





2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

തല കുനിച്ച സമൂഹം


ആരെയും കുറ്റപെടുത്തുകയല്ല മറിച്ചു ഞാനും നിങ്ങളും അടങ്ങുന്ന സമകാല സമൂഹത്തിന്റെ തല കുനിച്ച നില്പ് നഷ്ട ബോധം കൊണ്ടോ പരിഹാസം കൊണ്ടോ ജീവിത ഭാരം തലയിലേറ്റിയത് കൊണ്ടോ അല്ല. അപ്പോൾ സ്വാഭാവികമായ ഒരു സംശയം ഉണ്ടാവും പിന്നെ എന്തിനാ ഇങ്ങനെ ഒരു തലകെട്ട് "തല കുനിച്ച സമൂഹം ". നമ്മൾ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരാണ് ,വിവാഹം മരണം തുടങ്ങിയവായിൽ  പങ്കു ചെരുന്നവരും  കൂടാതെ വീടിനകത്ത് തന്നെ ഭാര്യ ഭർത്താവ്  മതാപിതാകൾ കുട്ടികൾ സഹോദരങ്ങൾ തുടങ്ങി നിരവദി പേരുമായി ബന്ധം പുലർത്തുന്നവരുമാണ് . മുന് കാലങ്ങളെ അപേക്ഷിച് നമ്മുക്ക് തയ ഉയർത്തി പരസ്പരം നോക്കി സംസാരിക്കാൻ മടിയാണോ അതോ വേറെ എന്തിനോ വേണ്ടി തല കുനിക്കുന്നത് കൊണ്ടോ ആണോ . 

ടെക്നോളജിയുടെ കുതിപ്പിനൊത്ത് ഒരു മുഴം മുന്പേ ഓടാൻ മത്സരിക്കുന്നവരാണ് നാം മനുഷ്യർ. ജനിച്ചുവീണ കുട്ടി മുതൽ വൃദ്ധൻ വരെ ഇന്ന് സ്മാർട്ട്‌ ഫോണിന്റെ ഇഷ്ട്ട കൂടുകാരൻ ആണ്. ദിവസേന വളര്ന്നു വരുന്ന ആപ്ലികേഷൻ നമ്മുടെ കൂട്ടുകാരനാവാൻ മണിക്കൂറുകൾ മതി. വീടിന്റെ മുറ്റങ്ങളിലും പാടത്തും പറമ്പത്തും "ചിള്ളി" കളിക്കുന്ന കോഴികളെയും മറ്റും നാം കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് അതിനു പകരം എങ്ങോട്ട് നോകിയാലും തല കുനിച്ചു കണ്ണുകൾ ഇമവെട്ടാതെ മൊബൈലിൽ ചിള്ളി കളിക്കുന്ന പുതിയ തലമുറ പിന്നെ അവരോടൊപ്പം ചേരയെ തിന്നുന്ന നാട്ടിലെത്തിയത് കൊണ്ട് നടുകഷണം തന്നെ തിന്നാൻ ശ്രമിക്കുന്ന പഴയ തലമുറയും. ആർക്കും ഒന്നും സംസാരിക്കാൻ നേരമില്ല .. എല്ലാവരും വല്ലതും കിട്ടുമോയെന്ന് അറിയാൻ ചിള്ളൂകയാണ്...നാട് ഓടുമ്പോൾ നമ്മുക്ക് ഒന്നിച്ചു ഓടാം. 

സ്ഥലകാല ബോധമില്ലാതെ തല കുനിച്ചു സ്മാർട്ട്‌ ഫോണുകളിൽ കണ്ണും അർപ്പിച്ചു ചുറ്റും നടകുന്നത് ഒന്നും അറിയാതെ എന്തിനോ തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മരണ വീട്ടിലും കല്യാണത്തിനും ബസ്സിലും ട്രെയിനിലും വിമാനത്തിലും വഴിയിലും ബസ്സ്‌ സ്റൊപിലും ഒരു സ്മാർട്ട്‌ ഫോണ്‍ ഉണ്ടെങ്കിൽ നാം നില്ക്കും എത്ര മണികൂര് വേണമെങ്കിലും. പക്ഷേ നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട് പക്ഷെ ഒന്നും കാണുനില്ല , ആരൊക്കെയോ സംസാരിക്കുന്നുണ്ട്  പക്ഷെ നാം കേൾക്കുന്നില്ല...കൂട്ടുകാരൊത്ത് കൂട്ടം കൂടി ഇരിക്കും പക്ഷെ എല്ലാവരും അവരവരുടെ ഫോണിൽ തലകുനിച്ചു നോക്കുന്നു. പുട്ടിനു തേങ്ങ ഇടും പോലെ അവരിൽ ചിലർ ചോദിക്കും നിനക്ക് വാട്ട്സ് അപ്പിൽ അത് കിട്ടിയോ ഇത് കിട്ടിയോ ...പിന്നെ വീണ്ടും സ്വന്തം ഫോണിലേക്ക് നോക്കിയിരിക്കും. 

ഒരു മതിലോ തൂണോ കിട്ടിയാൽ ഒരു കാൽ പൊക്കിവെച്ച് കയ്യിൽ ഫോനുമെടുത്ത് തല കുനിച്ചു ചിള്ളി തുടങ്ങും.അത് വഴി പലരും നടന്നു പോകും ചുറ്റും പലതും സംഭവിക്കും പക്ഷെ മായിക ലോകത്തിൽ നാം ഒന്നും കാണില്ല. വീടുകളിൽ തിരിച്ചെത്തിയാൽ  ഭക്ഷണത്തിനു മുന്ബിലും ടീവികാണുമ്പോളും ഒരു റൂമിൽ കുടുംബതോടൊപ്പം ഇരിക്കുംബോളും നാം ഫോണിൽ തന്നെ. വിശപ്പിന് ശമനം തേടി കോഴികൾ ചിള്ളി നോക്കുന്നു മനസ്സിന് ആശ്വാസത്തിനോ മറ്റോ നമ്മളും ചിള്ളി നോക്കുന്നു കോഴിയെ പോലെ തല കുനിച്ച് . 




                                                                                                                                                                                                                                                                                              മാലിബ് മാട്ടൂൽ