ചില കാടുകളിൽ "ആനയുണ്ട് സുക്ഷികുക" എന്ന ബോർഡ് സർക്കാർ മുന്നറിയിപ്പായി വെക്കാറുണ്ട്. ഇനി അതുപോലെ ഒരു ബോർഡ് ബിവറേജസിന്റ്റെ മുൻപിലുള്ള റോഡിലും നമ്മുക്ക് പ്രതീക്ഷിക്കാം "കുടിയന്മാരുണ്ട് സുക്ഷികുക". കോരി ചോരിയ്യുന്ന മഴയത്തും ഡിസംബറിന്റ്റെ മഞ്ഞുരുകുന്ന തണുപ്പിലും വേനലിന്റ്റെ ചുട്ടുപൊള്ളുന്ന ചൂടിലും കേരള ജനത "ക്യൂ" വിൽ നില്ക്കുന്നു, മദ്യത്തിന് വേണ്ടിയുള്ള ക്യൂവിൽ. കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാരുവരെ ക്ഷമയോടെ എത്ര മണിക്കൂർ വേണമെങ്കിലും കാത്തുനിൽക്കും.എത്ര മനോഹരമായ കാഴ്ച.
മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്; കുടിക്കരുത്” എന്ന്ശ്രീ നാരായണഗുരു പറഞ്ഞു. പക്ഷെ കാലം കുറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റ്റെ കൂടെയുള്ള ചിലർ മാറ്റി പറയുന്നു ഗുരു "വിദേശ മദ്യത്തെ" കുറിച്ചല്ല അന്നു പറന്നത്.അതികമായാൽ അമൃതം വരെ വിഷം എന്നല്ലെ. അപ്പോൾ മദ്യത്തിന്റെ കാര്യം പറയാനുണ്ടോ.
മതഗ്രന്ഥങ്ങളും, കലാരൂപങ്ങളും കൊണ്ട് അലംകൃതമാകേണ്ട ഷോകെയ്‌സുകളില്‍ ഇന്ന് മദ്യക്കുപ്പികള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.ജാതിമത പ്രായഭേതമില്ലാതെ ഒത്തൊരുമയോടെ അവർ മദ്യം സേവിക്കുന്നു.രക്ത ബന്ധങ്ങളെ കാൾ വലിയ ബന്ധമാണ് കുടിയന്മാർകിടയിൽ.കുടിയുടെ കാര്യത്തിൽ പേരെടുത്ത തറവാട്ടുകാർ നാം.
ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും മറ്റു ആഘോഷങ്ങളും വരുമ്പോൾ കേരളത്തിൽ "വെള്ളം (മദ്യം) കളി" യുടെ സീസനാണ്. ചാലകുടിയും മലപ്പുറവും മറ്റു പ്രദേശങ്ങളും മാറ്റുരകുകയാണ് ആരാണു ഇത്തവണ ഏറ്റവും കൂടുതൽ മദ്യം കുടിക്കുന്നത് എന്നറിയാൻ.കാലം പോയാ ഒരു പോക്ക്..ഹർത്താല്ലെ ന്നുകെട്ടാലുടൻ ചിക്കൻ വാങ്ങാനും മദ്യം വാങ്ങാനുമാണ് വലിയ തിരക്ക്.ഓരോ നിമിഷവും നമ്മൾ മതി മറന്നു ആഘോഷികുകയാണ്.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തു പോലും മദ്യം ഒഴുകുന്നു. കാറ്റിനുവരെ മദ്യത്തിന്റ്റെ ഗന്ധം. കേരളം കേരളം മനോഹരം..റബ്ബർ വെട്ടി പാലെടുത്ത് ഷീറ്റടിക്കുന്ന കേരളം.ഷീറ്റുവിറ്റ കാശുകൊണ്ട് വാറ്റടികുന്ന കേരളം.വാറ്റടിച്ചു വാറ്റടിച്ചു കണ്ണുപോയ കേരളം ..ആരോ പാടിയ ഈ വരികൾ ഇവിടെ കുറിക്കുന്നു.
പണ്ടു പാത്തും പതുങ്ങി ഒഴിഞ്ഞ പറമ്പുകളിലും തെങ്ങിൻ തോപ്പുകളിലും കള്ള് കുടിച്ചിരുന്ന ആൾക്കാർ ഇപ്പോൾ റോഡിൻറ്റെ സൈഡിൽ ഇരുന്നു കാറിന്റ്റെ വെളിച്ചത്തിൽ പെഗ്ഗിന്റ്റെ അളവ് നോക്കുന്നു. കുറ്റകൃത്യങ്ങൾ കൂടിവരുന്നു,സ്വയംബോധം നഷ്ട്ടപെട്ട് മക്കളെയും അമ്മയെയും വരെ പീടിപ്പിക്കുന്ന കലിയുഗം.
വൃദ്ധയെന്നോ പൈതലെന്നൊ ഗർഭണിയെന്നൊ വൈകല്യത്തിന്റെ അടിമയെന്നോ പരികണിക്കാതെ മദ്യത്തിന്റ്റെ ലഹരിയിൽ പീടിപ്പിക്കുന്നു. അങ്ങനെ മനുഷ്യ മൃഗമയി അധപതിക്കുന്നു നമ്മുടെ സമൂഹം.പറവകള്ക്ക് ആകാശമുണ്ട് പാമ്പുകൾക്ക് മാളമുണ്ട് വെള്ള മടിച്ചു ലക്ക്കെട്ട മനുഷ്യ പാമ്പുകൾക്ക് പൊതു നിരത്തും അഴുക്കു ചാലുകളുമുണ്ട് എന്ന് പുതിയ കവി പാടി.
ഇതുവരെ ഒരു തെറ്റ് കുറ്റങ്ങളും ചെയ്യാത്ത നല്ലവനായ ഒരു യുവാവിന്റ്റെ അടുത്തേക് പിശാചിന്റ്റെ രൂപത്തിൽ ഒരാൾ വരുന്നു. അദേഹത്തോട് ഒരു ചെറിയ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ആദ്യമായി ഒരാളെ കൊല്ലാൻ പറന്നു, അത് പറ്റില്ലെന്ന് അറിയിച്ചപ്പോൾ ഒരു പെണ്ണിനെ നശിപിക്കാൻ നിർബന്ധിച്ചു. പക്ഷെ ആ യുവാവ് രണ്ടിനും തയ്യാറായില്ല. അവസാനമായി ഒരു ചെറിയ തെറ്റെങ്ങിലും എന്ന സൂത്രത്തിൽ മദ്യം കുടിക്കാൻ പറഞ്ഞു. ഒരു ചെറിയ തെറ്റല്ലേ എന്നു കരുതി ആ യുവാവ് സമ്മതം മൂളി.
അവർ രണ്ടുപേരും സുന്ദരിയായ ഒരു യുവതിയും പിന്നെ അവരുടെ ഭർത്താവും ചേർന്നാണ് മദ്യം വിളമ്പുന്ന ഒരു കടയിലെത്തി. ആ യുവാവിനെ ചടുലമായി സംസാരിച്ചു കൊണ്ട് അവൾ മദ്യം കുടിപിച്ചു. മദ്യത്തിന്റ്റെ ലഹരി തലയ്ക്കു പിടിച്ചപ്പോൾ അവൻ പരിസരം മറന്നു അവളെ ബലമായി കടന്നു പിടികുകയും നശിപിക്കുകയും ചെയ്തു. അതിനിടയിൽ പിശാച് അവനോട് മന്ത്രിച്ചു, അവളുടെ ഭർത്താവ് ഇതറിഞ്ഞാൽ നിന്നെ ഈ ഭുലോകത്ത് വെച്ചേക്കില്ല. നിന്നെ കൊല്ലുന്നതിനു മുൻബ് നമുക്ക് അവനെ വക വരുത്താം. മദ്യ ലഹരിയിൽ അയാൾ ഭർത്താവിനെയും കുത്തി മലർത്തി. മദ്യം കാരണം ആയാൾ ആദ്യം വിസമ്മതിച്ചതടക്കം മൂന്ന് പാപങ്ങൾ ചെയ്തു.
തോഴിയില്ലായ്മ പെരുകും നാട്ടിൽ തൊഴിലെടുക്കാൻ ആളില്ല. കിട്ടുന്ന പൈസക്കെല്ലാം കള്ളുംകുടിക്കും കുടിച്ച കാലിക്കുപ്പി വിറ്റ് കിട്ടുന്ന " 2 രൂപയ്ക്ക്" സർക്കാർ കൊടുക്കുന്ന അരി വീട്ടിലേക്കും വാങ്ങിക്കും. അല്ല പിന്നെ മലയാളിയോട കളി..സൂപ്പർ മാർകെറ്റുകൾ പോലെ ശീതികരിച്ച മുറികളിൽ മദ്യ കുപ്പികൾ നിരത്തി വെച്ച് ഇഷ്ട്ടമുള്ളത് തിരഞെടുക്കാൻ പുതിയ സൗകര്യം ഒരുക്കി കൊടുത്ത് നമ്മുടെ സർക്കാർ.മാംബയോത്സവങ്ങളും ചക്കൊത്സവങ്ങളുംനടത്തുന്നത് പോലെ കള്ളുകുടി ഒരു ദേശിയ ഉത്സവം ആകിയാല്ലോയെന്ന നമ്മുടെ സർക്കാരിന്റ്റെ ചിന്ത.അതിൽ മാത്രം പുരോഗതി.
കലാലയ ജീവിതത്തിൽ പുതുതായി കുടിക്കുന്ന ആൾക്ക് കൂട്ടുകാര് ആദ്യം അവരുടെ ചിലവിൽ മദ്യം വാങ്ങി കൊടുക്കും. പിന്നെ അവനെ കൂടെ കുട്ടും..എല്ലാവരും പണം ഷെയറിട്ട് കുടിക്കും..ഒടുക്കും പുതുതായി തുടങ്ങിയവൻ അതിനടിമപെടും..ആ സമയത്ത് അവനിക്ക് കമ്പനി പോകണമെങ്കിൽ നീ തന്നെ പണം നല്കണമെന്ന് പറയും.പുതുതായി തുടങ്ങിയവാൻ അങ്ങനെ അവരുടെ മൊത്തം ചിലവും വഹിക്കും. പിന്നെ അങ്ങോട്ട് അവന്റെ ചിലവിൽ കുടിച്ചു രസിക്കും മദ്യം ആദ്യമായി കുടിപിച്ച കൂട്ടുകാർ.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ബാഗ്ഗിൽ നിന്നും ബിയറിന്റ്റെ കുപ്പി കണ്ടെടുത്തതും കേരളത്തിൽ തന്നെ, നാട് ഓടുമ്പോൾ നടുകെ ഓടണമേന്നല്ലേ ചൊല്ല്. മഴയ്ക്ക് മരുന്നുകളും സിറിന്ജും ബ്രൌണ്‍ ഷുകറും കഞ്ചവുമെല്ലം കാമ്പസിൽ പോലും വിലസുന്നു. സിനിമാ രംഗങ്ങൾ യുവ തവമുറയെ വഴി തെറ്റികുന്നതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്.ന്യൂ ജനറേഷൻ സിനിമകൾ കാണികുന്നതോ കള്ളു കുടിയും പുകവയിലും ഡ്രഗ്സ്സും പുളിച്ച തെറിയും പിന്നെ ലിപ് ലോക് കിസ്സുകളും അവസാനം കിളി പോയി എന്ന പാട്ടും. ഇതൊക്കെ കണ്ടല്ലേ യുവ തലമുറ വളർന്നു വരുന്നത്...., നിയമം പാലികെണ്ടവർ തന്നെ നിയമ ലംഘിക്കുമ്പോൾ ആരോട് പറയാൻ.
കേണൽ പദവി നല്ക്കിയ ഒരു നടൻ തന്നെ വിവധ പരസ്യ ചിത്രങ്ങളിലായി പറയുന്ന വാക്കുകള നമ്മുക്ക് ഇങ്ങനെ വായിക്കാം. രാവിലെ സ്വർണം വാങ്ങാൻ പറയുന്നു, ഉച്ചയ്ക്ക് പണയം വെക്കാൻ പറയുന്നു , ആ പണയം വെച്ച് കിട്ടിയ കാശ് കൊണ്ട് 'വൈകിട്ടെന്താ പാരിപാടി' എന്ന് ചോദിക്കുന്നു. കൊച്ചു പിള്ളേർക്കു വരെ അറിയാമം വെള്ളമടിയാണ് 'വൈകിട്ടെന്താ പാരിപാടി' കൊണ്ട് ഉദ്ദെഷികുന്നത്. മോനെ ദിനേശാ കള്ളിലാതെ എന്ത് ആഘോഷം.
മദ്യത്തോടു ആർത്തിയാണ് കേരളകാർക്ക്. പ്രസവം , ബർത്ത് ഡേ ,കല്യാണം , പാല് കാച്ചൽ , മരണം, ബോർ അടികുമ്പോൾ, കൂട്ടു കരുമാരി ഒരു ഒത്തുകൂടൽ അങ്ങനെ എല്ലാറ്റിനും ഒഴിച്ചു കൂടാനാകാത്ത ഒന്നായി നന്നുടെ സംകാരത്തിലും മദ്യം. മണൽ മാഫിയകളും രാഷ്ട്രിയക്കാരും തങ്ങളുടെ വേരുകളെ വളർത്തുന്നത് മദ്യം നല്കിയാണ്. കള്ളും പണവും നല്കിയാൻ ജാഥയ് ക്കു പോലും ആളെ കൂട്ടുന്നത്.മദ്യത്തിൽ മുങ്ങി കുളിക്കുന്നു കേരളം.പേരിനു ഒരു ചാരായ നിരോധനവും മദ്യം കുടിക്കുന്ന ആൾകാർ അടങ്ങുന്ന മദ്യവിമുക്ത സമര സമിതിയും.
തന്റ്റെ രക്തത്തിൽ വിടർന്ന റോസാപൂവിനെ മദ്യ ലഹരിയിൽ പിച്ചിച്ചീന്തുമ്പോൾ, അത് തടയാൻ വന്ന അയാളുടെ ഭാര്യയായ ആ കുഞ്ഞിന്റ്റെ അമ്മയെ ചവിട്ടികൂട്ടി പരാക്രമം നടത്തുകയും ചെയുമ്പോൾ അവനറിയുന്നില്ല വരാനിരിക്കുന്ന ദുരന്തത്തെകുറിച്ചു. മത്തുമാറി ബോധം വരുമ്പോൾ തന്റെ എല്ലാമെല്ലംമായ ഭാര്യയും മോളും ആത്മഹത്യ ചെയ്ത വിവരം. കുറ്റബോധം കൊണ്ട് അയാളും മരികുന്നു.. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം വാർത്തകൾ നാം എത്ര കണ്ടു കഴിഞ്ഞു. ഈയാൻ പാറ്റയുടെ ആയുസുള്ള വാർത്തയെന്ന ലാഗവത്തോടെ വീണ്ടും കള്ളിലെക് പോകുന്ന സമൂഹത്തെ നന്നാക്കാൻ ഇനി ആര്ക്കാണ് കഴിയുക.
ചെറിയ ചില പ്രശ്നങ്ങൾ വരുമ്പോൾ തന്നെ മദ്യത്തിൽ അഭയം തേടും. ഒന്നിനെയും നേരിടാൻ കരുത്തില്ലാതെ ഭീരുവിനെ പോലെ ലഹരിയുടെ മത്തിൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും സങ്കടത്തിൽ നിന്നും രക്ഷപെടാം എന്ന് കരുതുന്ന വിഡ്ഢി. ടിപ്പു സുൽത്താൻ പറയുകയുണ്ടായി ആയിരം നാൾ എലിയെ പോലെ ജീവിക്കുന്നതിലും നല്ലത് ഒരു നാൾ പുലിപോലെ ജീവികുന്നതാണ്. പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ, കോടിപതിയായ അംബാനിമാർ വരെ സ്വത്തിനു വേണ്ടിയുള്ള പ്രശ്നങ്ങളിലാണ്.
ക്രിസ്തുമത ഗ്രന്ധമായ Ephesians 5:18 and Proverbs Chapter 20 v.1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു.അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകില്ല. വീഞ്ഞ് കുടിച്ചു മത്താവരുത്, അതിനാൽ ദുർനടപ്പ് ഉണ്ടാകുമല്ലോ.ഹിന്ദുമത ഗ്രന്ധമായ മനുസ്മൃതി Chapter 11 verse 151 & Chapter 3 verse 159 കൂടാതെ ഋഗുവേധ് 8 hymn 2 verse 12 & 8 hymn 21 verse 14 ലും മദ്യ പാനത്തെ കർശനമായി എതിർക്കുന്നു.
ഖുർആൻ 5: 90-91 വരികളിലായി പറയുന്നു സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന് ) വിരമിക്കുവാനൊരുക്കമുണ്ടോ?
Very educative and eye-opening article. My appreciations to the writer. KP Kumaran, Keezhara, Cherukunnuj
മറുപടിഇല്ലാതാക്കൂ