2015, ജൂലൈ 13, തിങ്കളാഴ്‌ച

3000 വും കടന്ന് എന്റെ ബ്ലോഗ്ഗ്

ഒരു ലേഘനം എഴുതി അതിന്റെ അവസാനത്തിൽ കുറിച്ചിട്ടു തെറ്റുണ്ടെങ്കിൽ തിരുത്തുക.അത് കൂട്ടുക്കാരോട് പറയുമ്പോൾ എനിക്ക് തെറ്റി.തെറ്റുണ്ടെങ്കിൽ തിരുത്തുകയെന്ന് എഴുതിയതൊ അതും "തൊറ്റ്". ഇത് പറഞ്ഞു കുറെ നാളുകൾ അവർ എന്നെ കളിയാക്കി.പള്ളി ദർസ്സിൽ പഠിക്കുമ്പോൾ അവിടെ പ്രസിദ്ധികരിക്കുന്ന കയ്യെഴുത്ത് മാസികയിലേക്ക്‌ ആദ്യമായി എയുതുന്നത്.നിസ്കാരവും വ്യായാമവും എന്നാതായിരുന്നു വിഷയം.അവർ നല്ല പ്രചോദനം തന്നു.ഇന്ന് ഞാൻ ബ്ലോഗ്ഗിൽ എഴുതാൻ ആരംഭിച്ചിരിക്കുന്നു പിന്നെ സോഷ്യൽ മീഡിയകളിലും. സാമുഹിക വിശകലനങ്ങളും ഇസ്ലാമിക ആശയങ്ങളും രാഷ്ട്രിയ കൊപ്രയങ്ങൾക്കെതിരെയുള്ള മുറവിളിയും സമകാലിക വിഷയങ്ങളും ലഹരിക്കെതിരെയുള്ള പോരാട്ടവും എന്റെ ബ്ലോഗ്ഗ് എഴുത്തിനു ആശയമായി .മനസ്സില് തോനിയ ആശയങ്ങൾ ആരെങ്കിലും വായിക്കുന്നെങ്കിൽ വായിക്കട്ടെ എന്ന് കരുതി ബ്ലോഗ്ഗിൽ കുത്തി കുറിച്ചിട്ടു . അൽഹംദുലില്ല മൊത്തത്തിൽ എന്റെ ബ്ലോഗ്‌ 3246 ആൾക്കാർ വായിച്ചു.
കൂടുതൽ കൂടുതൽ വായിക്കാൻ തുടങ്ങിയപ്പോൾ സംശയവും കൂടി അപ്പോൾ നിരൂപണം എന്ന ഒരാശയം മനസ്സില് ഉദിച്ചു.മനസ്സില് തോനിയ വരികൾ നൊട്ട് ബുക്കിൽ കുറിച്ചിട്ടു.ഉറക്കം കിട്ടാത്ത രാത്രികളിൽ അവയെല്ലാം ചേരുംപടി ചേർത്ത് ഒരു ലേഘനമാക്കും.ആദ്യമായി കവിത എഴുതാൻ തുടങ്ങുന്നത് അവളുടെ സ്നേഹത്തിനായി നീണ്ട ഒരു വർഷം കാത്തിരുന്നപോളാണ്.കവിതയും ചിത്രം വരയും പാട്ട്പാടലും സ്ത്രീ ഹൃദയത്തെ ആഘർഷിക്കാൻ എളുപ്പമാണെന്ന് എവിടെയോ വായിച്ച ഒരു ഓർമ്മ.ആദ്യത്തെ രണ്ടും എന്റെ കൊണ്ട് പറ്റുമായിരുന്നു പക്ഷെ ചിരട്ടക്ക് ഉറക്കുന്നത് പോലെയുള്ള ശബ്ദവുമായി പാടിയാൽ അത് പാട്ടിനെ ബാലാല്ക്കാരം ചെയ്യുന്നതിന് തുല്യമായിരിക്കും.പ്രണയവും പ്രണയിനികളും മാറി മാറി വന്നപ്പോൾ പല കവിതകളും രൂപപെട്ടു.അവസാനം എല്ലാം എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെയായി.
കിരീടം നഷ്ടപെട്ട രാജാവും പ്രണയം നഷ്ട്ടപെട്ട കാമുകനും ഒരു പോലെയാണ്.ഒരിക്കൽ സ്വന്തമാണെന്ന് കരുതിയതൊക്കെ ഒന്ന് ഇരുട്ടിവേളുക്കുമ്പോൾ അയൽരാജ്യം തട്ടിയെടുത്തത് പോലെ ഏതെങ്കിലും ഒരുവന അവളെ സ്വന്തമാക്കിയിടുണ്ടാവും.മനസ്സിൽ തട്ടിയ പ്രണയം മരണം വരെ ഒരു മുറിവായി മനസ്സിൽ തന്നെ ഉണ്ടാവും.അതുപോലെ രാജ്യം നഷ്ടപെട്ടതിന്റെ ദുഖവും.
ന്നു .
കോയമ്പത്തൂർ കോളേജ് ഹോസ്റ്റലിലെ മുറിയിൽ ചുമരുകളിൽ പലതും കുത്തി കുറിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു സിദ്ദുവും ലെലിനും മറ്റു പലരും. ഒരു ജൂനിയർ പറഞ്ഞ ആ വരികൾ ആ ചുമരിൽ മാഞ്ഞുപോയെങ്കിലും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്."ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ എന്നെ ചതിക്കരുത് മറിച്ചു ഞാൻ ഇഷ്ട്ടമില്ലയെന്നാണ് പറയുന്നത് എങ്കിൽ എന്നെ വെറുക്കരുത് ".സീനിയർ ആയിരുന്ന ഷിനു ഒരു മൊബൈൽ മെസ്സേജ് വായിക്കാൻ പറഞ്ഞു .വായിക്കുന്നത്തിനിടയിൽ പല വാക്കുകളും പിഴച്ചു.അതിൽ പീരീഡ്‌ എന്ന ഒരു വാക്ക് ഉണ്ടായിരുന്നു. എനിക്ക് ആകെ ഓർമ്മ വന്ന പീരീഡ്‌ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള പീരീഡ്‌ ആയിരുന്നു.പക്ഷെ ആ സീനിയർ ചേട്ടൻ ഒരു പണി തന്നു ഒരു ഇമ്പോസിഷൻ പീരീഡ്‌ =മേന്സസ്=ആർത്തവം.സ്വന്തം ക്ലാസ്സിലെ ആഷ്ലിയെന്ന പ്രായം കൂടിയ ആൾ ഇടപെട്ട് 1000 എന്നത് 100 ആക്കി തന്നു.അങ്ങനെ ജീവിതത്തിൽ പലതും പഠിച്ചു .
പഠിച്ചിട്ടും നല്ലൊരു ജോലി കിട്ടാതെ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചു വീട്ടിൽ എത്തുമ്പോൾ സാരമില്ല മോനെ എന്ന ഉമ്മയുടെ വാക്ക് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ്.ആ മാതാവിന് സമര്പ്പിക്കാൻ ഞാൻ ഒരു കവിത എഴുതി, "മാതാവ് പ്രഥമ വിദ്യാലയം". ഞാൻ ഖത്തറിൽ ഉള്ളപോൾ കുടുംബക്കാരൻ സുബൈർച്ച ആ കവിത ഇംഗ്ലീഷിൽ ആക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.മലയാളം സർക്കിൾ എന്ന വെബ്‌പേജിൽ എഴുതാൻ അവസരം തന്ന പ്രിയ കൂട്ടുക്കാരൻ സാബിത്ത് കെപി യെ കൂടി ഞാൻ ഇവിടെ ഓർമ്മിക്കുന്നു.എന്റെ പൊട്ടത്തരങ്ങളും നല്ല വാക്കുകളും വായിക്കാൻ സമയം കണ്ടെത്തിയ പ്രിയപെട്ട കൂട്ടുകാരി കൂട്ടുകരന്മാർക്ക് സഹിച്ചതിന് സ്നേഹിച്ചതിന് കുറ്റപെടുത്തിയതിനു അവസാനം പ്രചോദനം നല്കിയത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഘപെടുത്തുന്നു . പിന്നെ കമെന്റുകളിലൂടെ പൊരുതുമ്പോൾ വല്ലവാക്കുകൊണ്ട് നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനു ക്ഷമയും ചോദിക്കുന്നു.
മാലിബ് മാട്ടൂൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ