2014, മാർച്ച് 8, ശനിയാഴ്‌ച

ശാന്തിയും സമാധാനവും തേടി

 എന്റെ അഭിപ്രായങ്ങൾ ഇവിടെ എഴുതുന്നത് ആരെയും കളിയാക്കാനല്ല  മറിച്ചു ശാന്തിയും സമാധാനവും തേടി ആൾ ദൈവങ്ങളുടെ അടുത്തും മക്ബറകളിലും ദര്ഗ്ഗകളിലും പോയി സൃഷ്ട്ട്ടാവിനെ  ആരാധിക്കാതെ സൃഷ്ട്ടിയെ ആരാധിക്കുന്ന ആരെങ്ങിലും ഒരാളെങ്ങിലും നേർ വഴിയിലേക്ക് വരട്ടെയെന്ന ഉദ്ദേശത്തോടുകൂടി മാത്രം. ലോകത്തുള്ള സകലമാന ജീവികളും സൃഷ്ട്ട്ടാവിനെ ആരാധിക്കുന്നു.പക്ഷെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ പാമ്പുകളെയും തേളുകളെയും കല്ലിനെയും മണ്ണിനേയും മനുഷ്യനതന്നെയും ആരാധിക്കുന്നു.പക്ഷെ വേറെ ഒരു ജീവിയും മനുഷ്യനെ ആരധികുനില്ല എന്നത് പകല് പോലെ സത്യം.

മാതാവും പിതാവും ഗുരുവും ബാബയും തുണിയുടുത്തവനും ഉടുക്കാത്തവനും  എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന ഒരു മനോഹരമായ കാഴ്ച്ച. ഒരു പഴയ ഗാനത്തെ ഇങ്ങനെ മാറ്റി പാടാം "മനുഷ്യൻ ആൾ ദൈവങ്ങളെ സൃഷ്ട്ട്ടിച്ചു ആൾ ദൈവങ്ങൾ ആശ്രമങ്ങൾ സൃഷ്ട്ട്ടിച്ചു മനുഷ്യരും ആൾ ദൈവങ്ങളും ആശ്രമങ്ങളും ചേർന്ന് സമ്പത്ത് കൊള്ളയടിച്ചു".ഒരു സന്യാസിക്ക് തെമ്മാടി ആവാം പക്ഷെ ഒരു തെമ്മടിക്കും സന്യാസി ആവാൻ കഴിയില്ലാ  എന്ന് 'ഷിറ്റ്' ചേർത്ത് സുരേഷ് ഗോപി പറഞ്ഞപ്പോൾ അതിൽ ഇത്രമാത്രം ശരിയുണ്ടെന്നു കാലം തെളിയിച്ചു.

ലോകത്തെ ഏറ്റവും വലിയ പണക്കാർ ഇന്ന് ആൾ ദൈവങ്ങള ആയിരിക്കും.വിദേശികളും സ്വദേശികളും ആണവശാസ്ത്രഞ്ജന്മാരും  കോര്‍പ്പറേറ്റ് രാജാക്കന്മാരും  ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്സാണ്ണ്‍  ന്യൂ ജനറേഷൻ ആള്‍ ദൈവങ്ങളുടെത്. അല്ല കൂട്ടുകാരെ ദൈവത്തിനെന്തിനാ ഇത്രയും പണം.ദൈവമല്ലേ നമ്മുടെ കാര്യങ്ങൾ നോക്കേണ്ടത്?!!!പിന്നെ നാം എന്തിനു പണം നല്കി ദൈവത്തെ തൃപ്തിപെടുത്തണം.

സുധാമണി എന്ന സാധാരണ സ്ത്രീ  ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്നു. പ്രായം കൂടിവരുന്നടിനോപ്പം കോലവും മാറ്റി നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും  ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയ സ്വര്‍ഗീയസുഖത്തിലൂടെയും  ദിവ്യാനുഭൂതിയിലൂടെയും നേടിയെടുത്ത കോടാനുകോടി കോടി രൂപയിൽ നിന്ന് സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സർക്കാറിനെ പോലും നെട്ടിച്ചു കൈയ്യടി നേടി കൊണ്ടാണ്.കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ മുക്കുവ സ്ത്രീയായ മാതാ അമൃതാനന്തമയിയുടെ  പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവളായിരുന്നു ഗെയ്ൽ ട്രെഡ്‌വെല്‍. സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയ ഗെയ്ൽ ട്രെഡ്‌വെല്ലില്ലൂടെ വിദേശത്തേക്കൊരു വാതില്‍ തുറന്നു കിട്ടി. വിദേശത്തു നിന്നും എത്തിയ ധനസഹായം  കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി.തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ  ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന  വാര്‍ത്ത അടുത്ത നാളില്‍ പുറത്തു വന്നിരുന്നു.ദൈവത്തിനു പണതോടും സ്ഥലത്തിനോടും എന്തിനാ ഇത്ര ആർത്തി. ചിലപ്പോൾ  ആര്യാടൻ പറഞ്ഞതുപോലെ "അമ്മയ്ക്ക് മരണമില്ല" എന്നാണെങ്കിൽ ജീവിക്കാൻ കുറെ പണം വേണ്ടി വരുമല്ലോ.ചിലപ്പോൾ അതിനായിരികും അല്ലെ!!!

പാല് കൊടുത്ത കൈയ്ക്ക് തന്നെ മതാമ്മ കൊത്തി.സുനാമി വരുമെന്ന് മുൻകൂട്ടി അറിഞ്ഞ  അമ്മയ്ക്ക് ശിഷ്യ ഗുരുവിനു എട്ടിന്റെ പണിതരുമെന്നതിനെ കുറിച്ച് മുൻകൂട്ടി  അറിയാൻ കഴിഞ്ഞില്ലേ? എല്ലാം മായ!!!!  പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമകെടുകളും അങ്ങനെ അമ്മയെ  കുറിച്ചുള്ള പരാതികൾ എഴുതാൻ ഒരു ബുക്കിന്റെ കുറെ താളുകൾ  തന്നെ മതിയാവാതെ വന്നു. അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്ന രമണ മഹര്‍ഷി, ചിന്മയാനന്ദ, നിത്യ ചൈതന്യയതി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ്  ആത്മീയതയില്‍ മാത്രം ജീവിച്ചവരാണ്. പക്ഷെ സുധാമണി എന്ന കോടീശ്വരി ജീവിക്കുന്നത് ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലും.

ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ. പാവം ഒറിജിനൽ ദൈവം അയാളെ നമുക്ക് മുന്പേ തന്നെ  പരലോകത്തെക് അയച്ചു.ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ ശ്രീ രവിശങ്കര്‍.പണം കൊടുത്താൽ യോഗയില്ലുടെയും പാട്ടിലൂടെ യും ശാന്തി നല്കുന്ന ആർട്ട് ഓഫ് ലിവിംഗ്..നല്ലവ്യവസായിയും സുഖലോലുപനുമായ യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ്‌ ബാബാ രാംദേവ്. സ്വന്താമായി ഒരു ദ്വീപ്‌ തന്നെയുള്ള ആാത്മിയ കൊള്ളകാരൻ..  നഗ്നനായി ദര്ശനം നല്കുന്ന സ്വാമി അങ്ങനെ നീളുന്ന ശാന്തിയും സമാധാനവും നല്കുന്ന ആൾ ദൈവങ്ങളുടെ പട്ടിക.16കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്. ഇനി സമാധാനം കിട്ടാൻ ഇയാളെ ജയിയിൽ പോയി ആാരധിക്കാനും ശ്രമിക്കും നമ്മുടെ ജനത.

രോഗശാന്തി നല്‍കാമെന്ന പേരില്‍ മാസങ്ങളോളം കോളജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിശ്വന്ത്രാനന്ദ് എന്ന ആൾ ദൈവം  പൊലീസിന്റെ പിടിയിലായത്. രോഗശാന്തിക്ക് അനുഗ്രഹം തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കഴിഞ്ഞ പത്ത് മാസക്കാലമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.  അടിച്ചു ഫിറ്റായി നഗ്നപൂജക്ക് തയാറെടുക്കുന്ന സ്വാമി! കലികാലം. നിങ്ങള്ക്ക് ശാന്തിയും സമാധാനവും വേണമെങ്കിൽ നിങ്ങൾ മനംതുറന്നു ശ്രിഷ്ട്ടാവായ ദൈവതോടും മാത്രം പ്രാർത്തികുക. ഒരു ഇലയെ പോലും തന്റെ കഴിവ് കൊണ്ട് ഉണ്ടാകാൻ കഴിയാത്ത ആൾ ദൈവങ്ങളുടെ അടുത്തു  നിന്ന് നിങ്ങൾ എന്ത് നേടി. നിങ്ങളുടെ മനസ്സ് ഒരിടത്തും ഉറച്ചു നില്കാതെ പുതിയ പുതിയ ആൾ ദൈവങ്ങളുടെ അടുത്തേക് നിങ്ങളെയെത്തിക്കുന്നു. അവസാനം ലൈംഗിക പീഡനവും കൂടെ പണവും നഷ്ട്ടപെട്ട് സ്വയം ജീവനോടുക്കുന്ന ഗതികെടിലെക്ക് നമ്മെ എത്തിക്കുന്നു.

എല്ലാ മതവിഭാഗങ്ങളിലും ഇതുപോലെ തട്ടിപ്പ് നടത്തുന്നവരെ കാണാം.കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവരും  ദർഗ്ഗകളിലും മക്ബറകളിലും ശാന്തിക്ക് വേണ്ടി അലയുന്നവരും കബര്‍ പൂജാരികളും നമ്മുക്കിടയിൽ ഉണ്ട്.ഇത് നിഷേധിച്ച ഒരു അക്കൌണ്ടന്‍റ്ന് പിറ്റേ ദിവസം തന്നെ ജോലി പോയി. ഇത് സത്യപ്പെടുത്തി പതിനാലു പേര്‍ക്ക് ഫോര്‍വേഡ് ചെയ്ത ഡോക്ടര്‍ക്ക്‌ ഒരു പാട് രോഗികളെ കിട്ടി, ആ രോഗികലെല്ലാം ഇത് നിഷേധിച്ചവരായിരുന്നു. ഇത് നിഷേധിച്ച ഒരു എന്‍ജിനീയര്‍ നേരെ പോയി കെട്ടിത്തൂങ്ങി അങ്ങനെ , അങ്ങനെ പലതരത്തിലും തട്ടിപ്പ് ജനമനസ്സിൽ ഇടം പിടിക്കുന്നു.പേടി കാരണം നമ്മളും അത്തരം കാര്യങ്ങൾ ഷെയർ .ചെയ്യുന്നു.

ദൈവം സ്രിഷ്ട്ടിച്ച  മനുഷ്യര്‍ തന്നെ ദൈവമായി മാറുന്ന കാലം ... ഒരു മനുഷ്യനിലോ ഒരു ഒരു വിഗ്രഹതിലോ ഒതുങ്ങുന്നവനാണോ ദൈവം അവന്‍ ലോകര്‍ക്കാകമാനം ഉള്ളതല്ലേ .. ഒരാളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു പറഞ്ഞു അവനു ദൈവത്തിന്റെ പരിവേഷം നല്‍കി പൂവും പൂമാലയും നല്‍കി അവനു വേണ്ടി ജനങ്ങളില്‍ നിന്നും പണം വാങ്ങി  ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇവരോ ദൈവം.. ഇങ്ങനെ ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ .. വിശ്വാസം എന്നതു അവരുടെ മുന്നില്‍ മുട്ടി മടക്കുകയാണോ .ഇപ്പോഴത്തെ ആള്‍ദൈവങ്ങളുടെ എണ്ണം കണ്ടിട്ട് ദൈവത്തിനു പോലും ലജ്ജ തോന്നി കാണും.. 

ലോക ജനതക്ക് ഇസ്ലാം സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തെയാണെന്ന്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്.  പ്രപഞ്ച സൃഷ്ടാവായ സാക്ഷാല്‍ ദൈവം ഏകനാണെന്നു തന്നെയാണ്‌ ഹിന്ദു, ക്രിസ്തു, ജൂത മതവിശ്വാസികളെല്ലാം പറയുന്നത്‌. പക്ഷെ, ദൈവത്തിന്‌ മറ്റു രൂപങ്ങളുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നു.അല്ലാഹുവില്‍ യാഥാര്‍ഥ രൂപത്തില്‍ വിശ്വസിച്ചവന്‍ അല്ലാഹുവില്‍ മാത്രമേ ഭരമേല്‍പ്പിക്കുകയുള്ളൂ. സ്വസ്ഥതയിലും അസ്വസ്ഥതയിലും അവന്‍ ശരണം തേടുക അല്ലാഹുവോട്  മാത്രമായിരിക്കും. സുഖത്തിലും ദുഖത്തിലും അവന്‍ അല്ലാഹുവെ ഓര്‍ക്കും. സൗഖ്യം നീങ്ങിപോകാതിരിക്കാനും കഷ്ടപാടുകള്‍ ഇല്ലാതാകാനും അവനെ മാത്രമേ ഏകദൈവ വിശ്വാസി ആശ്രയിക്കുകയുള്ളൂ. 'ഹസ്ബിയല്ലാഹ്' (എനിക്ക് അല്ലാഹു മതി) എന്നായിരിക്കും എത്രവലിയ പ്രതിസന്ധികളിലും അവന്റെ മനസ് പറയുക. അതോടെ അവനു കൈവരുന്നത് ലോകത്ത് ഏറ്റവും വിലപ്പെട്ട നിര്‍ഭയത്വമാണ്.അതോടെ ശാന്തിയും സമാധാനവും അവൻ അനുഭവിക്കും.

ദിവ്യ ബോധനം അറിഞ്ഞവർ സംതൃപ്തനാണ്.അവനെ അസ്വസ്ഥത  ബാധികുകയില്ല . അവൻ സമാധാനതോടെയാണ് ജീവിക്കുന്നത്.കാരണം അവൻ അറിഞ്ഞത് പ്രകാശത്തിന്റെ വിലയാണ്.ഇരുട്ടിന്റെ ദുരിതം അനുബവിച്ചവനാണ്.ഇരുട്ടിൽ  നിന്നും പ്രകാശത്തിലേക് നയിക്കപെട്ടത്തിൽ അതീവസന്തുഷ്ട്ടനാവുക. നിങ്ങള്ക്കിതാ അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു  തന്റെ തൃപ്തി തേടിയവരെ അതുമുകേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ട്വരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ഖുർആൻ 5:15-16)
















2014, മാർച്ച് 6, വ്യാഴാഴ്‌ച

ആദ്യം നാം നന്നാവുക..എങ്കില്‍ നമ്മെളെ കണ്ടു നമ്മുടെ നാട്ടുകാരും നന്നാവും!

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭീകരവാദമെന്നും തീവ്രവാദമെന്നും പറയപ്പെടുന്ന ഒരു കാലത്ത് ജീവിക്കുന്ന നാം   ഭീകരവാദവും തീവ്രവാദവും മതത്തിന്റെ ജീര്‍ണതയുടെ ഫലമായി വളര്‍ന്നുവന്ന ഒന്നാണ് എന്ന സത്യം തിരിച്ചറിയണം. നിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽ പെട്ടവനല്ലായെന്നു പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. അവിടെ അയൽവാസി ജോണ്‍സനോ കൃഷ്ണനോ മുഹമ്മദൊ എന്ന വിത്യാസം ഇല്ല. 

ഒരു വ്യക്തി പ്രബുദ്ധനായി അറിയണമെങ്കില്‍, ഒന്നുകില്‍ അയാള്‍ അക്ഷരാരാര്‍ത്ഥത്തില്‍ പ്രബുദ്ധനായിരിക്കണം അല്ലെങ്കില്‍ അയാള്‍ ബുദ്ധിമാനെന്നു വിശ്വസിക്കുന്നവരും അയാളെ ആശ്രയിക്കുന്നവരും അയാളുടെ അനുയായികളും ബുദ്ധിഹീനരായിരിക്കണം. ഇനി കുബുദ്ധികളെയും നാം ബുദ്ധിശാലികളായി കാണുന്നു. അതുകൊണ്ടാണ്ഈ രാഷ്ട്രീയ നേതാക്കന്മാരെല്ലാം പ്രബുദ്ധരാണെന്ന് അവരുടെ അനുയായികള്‍ വിശ്വസിക്കുന്നത്.അവർ പറയുന്നത് വിഷ്യസിച്ചു പ്രവര്ത്തിക്കുന്നത്. ചിന്തിക്കുനവൻ അതിൽ ദ്രിഷ്ടാന്തം ഉണ്ടെന്നു ഖുർആൻ പഠി പ്പിക്കുന്നു. അപ്പോൾ ശരിയും തെറ്റും തിരിച്ചറിഞ്ഞു നന്മയിലേക്ക് നമ്മുക്ക് നടക്കാം. 

 1948ലെ ഇസ്രായേല്‍ തോന്ന്യാസത്തോടെ ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിച്ചു. അമേരിക്ക അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇവരാണ് തീവ്രവാദം കൊണ്ടുവന്നത്.ബാബാരി  മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഹിന്ദു മുസ്ലിം വികാരം ശക്തമാകുന്നത്. അതിന് നാല് വര്‍ഷം മുമ്പ് അദ്വാനി നടത്തിയ രഥയാത്രയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് വേണമെങ്കില്‍ പറയാം.ഒരു മതത്തെ നശിപ്പിക്കാന്‍ വേണ്ടി ഹിന്ദു സംസ്കാരത്തെ നശിപ്പിച്ച നേതാവ്. 


രാജ്യത്തെ മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളാണെന്ന പ്രചാരണം ശക്തമാണ്. എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍പോലും അതിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന അവസ്ഥ.മുഖ്യധാര മാധ്യമങ്ങളുടെ വളർച്ചക്ക് വേണ്ടി പലരും കഥയും തിരകഥയും എഴുതി മറ്റുള്ളവര്കിടയിൽ അങ്ങനെ ഒരു ചിത്രം വരച്ചുകാട്ടി. 

വര്‍ത്തമാന ലോകത്ത് ഏറെ തെറ്റുധരിക്കപ്പെടുന്ന മതവും മതാനുയായികളും ഇസ്‌ലാമും മുസ്‌ലിംകളുമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി തിരിച്ചറിഞ്ഞ ശത്രുക്കളാണ് ഈ തെറ്റുധാരണകള്‍ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് മുസ്‌ലിം മുന്നേറ്റങ്ങളെ തകര്‍ത്തുകളയാന്‍ ശത്രുപാളയത്തില്‍ സംഘടിതമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
 
മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകളും അസന്തുലിതത്വവും സൃഷ്ടിച്ചു മുതലെടുക്കുന്ന പൈശാചിക ശക്തികളെ നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ  മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹവും സാഹോദര്യവും അർപ്പണ ബോധാവുമാണ്.  ഓരോരുത്തര്‍ക്കും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാമെന്ന്‌ വരുമ്പോള്‍ അവിടെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ടാവും. അങ്ങനെ സാമൂഹികക്രമം അവതാളത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാവും. അത്‌കൊണ്ട്‌ തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ പരിധി നിശ്ചയിക്കുകയും മനുഷ്യന്‌ ദിശാബോധം നല്‍കുകയും ചെയ്യുന്ന സമഗ്രമായ ജീവിതപദ്ധതി ആവശ്യമാണ്.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിപറഞ്ഞത് മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും എന്നാണ്.അബ്ദുള്ള സേഠ് ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും തന്നോട്സം സാരിക്കുമായിരുന്നുവന്നു ആത്മകഥയിൽ പറയുന്നു. 

ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്‍ഥമുണ്ട്. മനുഷ്യ മനസ്സിലും അവന്‍ ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില്‍ ദൈവം നിര്‍ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്‍ബന്ധബാധ്യതയായി മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നില്ല. അവനത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. തെരഞ്ഞെടുപ്പിനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവന് നല്‍കിയിരിക്കുന്നു. മനുഷ്യനെ ബലംപ്രയോഗിച്ച് സത്യമതത്തിലേക്ക് കൊണ്ടുവരേണ്ട ചുമതലയൊന്നും നിങ്ങള്‍ക്കില്ല എന്ന് അല്ലാഹു പ്രവാചകന്മാരെ ഉണര്‍ത്തുന്നത് ഖുര്‍ആനില്‍ പലയിടത്തും നമുക്ക് കാണാന്‍ കഴിയുന്നു.

ഒരു നുണ നിരന്തരം ആവർത്തിക്കപ്പെട്ടാൽ അത് സത്യമാണെന്ന് നുണപറയുന്നവനു തന്നെ തോന്നിതുടങ്ങുമെന്ന് കാലം തെളിയിച്ച സത്യം. അങ്ങനെ നുണ കഥകൾ മേനനെടുത് അതിലൂടെ  വ്യാജ്യ ഏറ്റുമുട്ടലുകളും കലാപങ്ങളും ഉണ്ടാകുന്നു.ദുരാരോപണങ്ങളിലൂടെ,കുപ്രചാരണങ്ങളിലൂടെ, വംശഹത്യയിലൂടെ, ഭരണകൂട ഭീകരതയിലൂടെ ഒരു സമുദായത്തെ നാമാവിശേഷമാക്കാമെന്നോ, പാഠം പഠിപിക്കാമെന്നോ ധരിച്ച് വശായി വേഷം കെട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ.

ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനു അനുസരിച്ച് ജീവിക്കുകയും മറ്റുള്ളവരെ അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക ആണ് വേണ്ടത്. അതിനുള്ള മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്ക്കും കൊടുക്കുന്നുണ്ട്. അല്ലാതെ ഞാന്‍ പറയുന്നതാണ് ശരി മറ്റെല്ലാം തെറ്റാണ്, ഇങ്ങിനെതന്നെയേ ജീവിക്കാവു എന്ന് പറയുന്നിടത്താണ് പ്രശനം ആരംഭിക്കുന്നത്, അതും വാളുകൊണ്ടും, ബോംബുകൊണ്ടും പറയുമ്പോള്‍.
 
എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണ് എന്നാ തിരിച്ചറിവ് എല്ല്ലവര്ക്കും ഉണ്ടായാൽ മതങ്ങളെ ചൊല്ലിയുള്ള കലഹം തീരും .ഇതോടൊപ്പം നിസാര പ്രശ്നങ്ങളുടെ പേരില് സ്വന്തം മതത്തിൽ പെട്ടവരെ അടക്കം പ്രാർത്ഥിക്കുമ്പോൾ പോലും കൊന്നൊടുക്കുന്ന പ്രത്യയശാശ്ത്രം അതേതു മതത്തിന്റെ പേരില് ആയാലും അതതു മതത്തിൽ പെട്ടവർ തന്നെ തിരുത്തിയാൽ ഈ ലോകം മുഴുവൻ യഥാർത്ഥ സമാധാനം പുലരും .

ഫൈസൽ പറഞ്ഞു തന്ന കഥ, റൂമില്‍ വച്ച് ഇന്ത്യ x പാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടയിൽ ചിലർ പാക്കിസ്ഥാൻ സപ്പോർട്ട് ചെയ്യുന്നത്  കണ്ട ഒരു അമുസ്ലിം അവനോട്  ചോദിച്ചു. 'ഇതെന്തു കഥ ... ഇവര്‍ പകിസ്ഥാനികലല്ലല്ലോ' ... ഞാന്‍ പറഞ്ഞു 'അവരാരെന്നരിയുമോ? അവരാണ് യഥാര്‍ത്ഥ ദേശദ്രോഹികള്‍'.... ''ദേശ സ്നേഹം ഈമാനിന്റെ ഭാഗമാനെന്നല്ലേ പുന്നാര റസൂല്‍ പഠിപ്പിച്ചത്'' .പിന്നീട് ഞാനറിഞ്ഞത് ആ മനോജ്‌ നാട്ടില്‍ പോയി RSS ല്‍ പ്രവര്‍ത്തിക്കുന്നു എന്നാണു. അവനങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്റ്റെ നാട്ടിൽ കാവിലെ പറമ്പ് എന്നാ സ്ഥലത്ത് വെച്ചു കളികാണുന്ന സമയത്ത് അസഹറൂദ്ദീൻ  ഔട്ട്‌ ആയപ്പോൾ അറിയാതെ  ആർപ്പുവിളിച്ച അമുസ്ലിം സുഹ്രത്തിനെ കൂടി ഞാൻ ഇവിടെ ഓർക്കുന്നു. പ്രിയ കൂട്ടുകാരെ വർഗിയ ചിന്ത ഒരു മതവും പടിപ്പിക്കുന്നില്ല.

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ വറസൂലുള്ളാഹ് എന്ന കലിമത്ത ത്വുവ്ഹീദ് ചൊല്ലി കൊണ്ട് തന്നെയാണ് ചേരമാന്‍ പെരുമാളിന്‍റെ കാലം മുതലേ ഇസ്ലാം കേരളത്തില്‍ വളര്‍ന്നു പന്തലിച്ച് ഇവിടം വരെ എത്തിയത്. അത് മറ്റുള്ള സഹോദര സമുദായങ്ങള്‍ക്ക് ആര്‍ക്കും അരോചകം ആയി തോന്നിയിരുന്നിട്ടില്ല...... എന്തേ ഇപ്പോള്‍ അവര്‍ക്ക് (ചിലര്‍ക്ക് എങ്കിലും) തോന്നുവാന്‍ കാരണം???? മുസ്ലിങ്ങളില്‍ പെട്ട പലരുടെയും ചെയ്തി അല്ലേ കാരണം? ആദ്യം നാം നന്നാവുക...... എങ്കില്‍ നമ്മെളെ കണ്ടു നമ്മുടെ നാട്ടുകാരും നന്നാവും!





2014, മാർച്ച് 4, ചൊവ്വാഴ്ച

തിരിച്ചു കിട്ടാത്ത സമയം

സെക്കന്റുകൾ മിനുട്ടുകലായി മിനുട്ടുകൾ മണിക്കൂറുകളായി മാറുന്ന സമയം. ഒരിക്കലും നമുക്കാർക്കും തിരിച്ചു പിടിക്കാൻ പറ്റാത്ത "പിടികിട്ടാ പുള്ളി '. പൂജ്യം, ഒന്ന്, രണ്ടു എന്ന് അന്‍പത്തിയൊന്പതു വരെ എണ്ണിയെണ്ണി ഓരോ മണിക്കൂറിനെയും നമ്മിൽ നിന്നും അടർത്തിയെടുത് നമ്മുടെ മരണത്തെ അടുതെതിക്കുന്ന സമയം.

ഓരോ ദിവസവും പകലും രാത്രിയും കൂടി കലർന്ന 24 മണിക്കുറുകൾ നമുക്ക് ലഭിക്കുന്നു. കാല ചക്രതിനനുസരിച്ചു പകലിന്റെയും രാത്രിയുടെയും ദൈർഘ്യം വിത്യാസ പെടാം.ദിനംപ്രതി നാം എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു.ആരാധന,ജോലി,ഭക്ഷണം,വിശ്രമം,വ്യായാമം,പ്രാഥമിക കർമങ്ങൾ അങ്ങനെ ഓരോ ദിനവും നമ്മിൽ നിന്നും വേർപിരിയുന്നു.നാളെ ഉണരുമെന്നു ഉറപ്പിലെങ്ങിലും അലാറം വെച്ച് നാം കിടക്കുന്നു. 

ഒരു ജോലിയും ഇല്ലാത്തവര്‍ക്ക്  പോലും ഒന്നിനും സമയമില്ലെന്ന  ആവലാതിയാണ്. സമയമില്ല എന്ന ഒഴിവ്കഴിവ്പറഞ്ഞു കൃത്യവിലോപത്തെ നീതീകരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ശാസ്ത്ര പുരോഗതിയിൽ സാങ്കേതിക വിദ്യകൾ  മനുഷ്യന്റെ ജോലിഭാരം കുറക്കുകയും  യാത്ര സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു എന്നിട്ടും  സമയം തികയാതെ വരുന്നത് സമയം ഇല്ലാത്തത് കൊണ്ടല്ല, അതിനെ നാം വിനിയോഗിക്കുന്നതിലെ പാളിച്ചകളാണ്.സമയം ഒന്നിനെയും കാത്തു നില്ക്കുകയില്ല.

ദിവസം കഴിയുന്തോറും സമയം വേഗത്തില്‍ കടന്നു പോകുന്നതായി അനുഭവപെടുന്നു. സമയം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതിനെക്കുറിച്ച് അല്ലാഹുവിന്റെ മുമ്പില്‍ കണക്കുബോധിപ്പിക്കേണ്ടി വരുമെന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു.'പരലോകത്ത് വെച്ച് പാപികളായ ജനങ്ങള്‍ തങ്ങള്‍ ദുനിയാവില്‍ അല്‍പമല്ലാതെ ജീവിച്ചിട്ടില്ലെന്ന് ആണയിടും' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നാം ജനിച്ചു വീണ സമയത്ത് ബാങ്കും ഇഖാമത്തും ഇരു ചെവികളിലായി ചൊല്ലി തരുന്നു.നാം മരണപെടുമ്പോൾ ബാങ്കും ഇഖാമത്തും ഇല്ലാതെ നമ്മുടെ മയ്യിത്ത് നമസ്കരിക്കുന്നു. ഇതിനിടയിലുള്ള ഒരു സമയം മാത്രമേ നാം ഈ ലോകത്ത് ജീവികുന്നുള്ളൂ.  

ശരാ­ശരി കണ­ക്കെ­ടു­ത്ത­തില്‍ ഒരാള്‍ ദിവ­സ­ത്തില്‍ ­25 മിനിറ്റ് നെറ്റ് ബ്രൗസി­ങ്ങിനും,30 മിനിറ്റ് ഡൌണ്‍ ലോഡിങ്ങിനും, 17 മിനിറ്റ് അപ്പ്‌ലോഡിങ്ങിനും, 14 മിനിറ്റ് ഗൈമി­നും, 45  മിനിറ്റ് പാട്ടു കേള്‍ക്കാ­നും, ഉപ­യോ­ഗി­ക്കു­ന്ന­വെന്ന കണ­ക്ക് ഫോണ്‍ സര്‍വ്വീസ് ദാദാ­ക്കള്‍ക്ക് നല്കുന്നു .. ഫോണിന്റെ യഥാര്‍ത്ഥ ആവ­ശ്യ­മായ കോള്‍ ചെയ്യു­ന്ന­തിനു ഉപ­യോ­ഗി­ക്കുന്ന ശരാ­ശരി സമയം 12 മിനിറ്റ് മാത്ര­മാ­ണെന്ന് വില­യി­രു­ത്ത­പ്പെ­ടു­ന്നു. ടെക്സ്റ്റ് മെസേജ് അയ­ക്കു­ന്ന­തിന് കൈയ്യും കണ­ക്കു­മി­ല്ലെന്ന് നമു­ക്ക­റി­യാം. കോടീ­ശ്വ­ര­ന്മാരെ സൃഷ്ടി­ക്കു­ന്നത് മെസേ­ജില്‍ നിന്നും കിട്ടുന്ന വിള­വില്‍ നിന്നാ­ണല്ലോ. പക്ഷെ ടെക്സ്റ്റ് മെസേ­ജിന് ജനം വിനി­യോ­ഗി­ക്കുന്ന ശരാ­ശരി സമയം 10 മിനിറ്റു മാത്ര­മാണ്.

ഉറങ്ങാന്‍ കിടന്നാല്‍ ചിലപ്പോള്‍ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും, ക്ലൊക്കിലെ സൂചികള്‍ ചലിക്കുന്ന ശബ്ദവും പിന്നെ മൊബൈലിലോ ടാബിലോ നോക്കിയിരുന്നു സമയം കൊല്ലും. പിന്നെ ഒന്ന് മയങ്ങുമ്പോഴേക്കും കൊല്ലുന്ന അലാറം.ഇത്ര പെട്ടെന്ന് നേരം വെളുത്തോ എന്നാ ഭാവത്തിൽ ദിന ചര്യകൾ തുടങ്ങും .

ഇന്നത്തെ യാ
ത്ര തുടങ്ങുന്നു .എതിരെ വരുന്നവര്‍ സമയം ചോദിക്കുന്നു.“മണിയെന്തായീ?” മുഖം നോക്കാന്‍ സമയമില്ലാതെ വാച്ച് നോക്കി സമയം പറഞ്ഞു കൊടുത്തു യാത്ര തുടരുന്നു. ഒന്നിനും സമയം കിട്ടുന്നില്ല ശ്വാസം വേഗത്തിലായി,
ഹൃദയം കൂട്ടിയിടിച്ചു, ഓടിച്ചാടിയെത്തിയെങ്ങിലും ബസ്സ്‌ വിട്ടിരിക്കുന്നു..എപ്പോയും പറയും പോലെ "നാളെ നേരത്തെ ഇറങ്ങണം ' മനസ്സിനെ ഓർമ്മിപിച്ചു.  

ബസ്സ്‌ സ്റ്റോപ്പിൽ തനിച്ചിരിക്കുമ്പോൾ ഞാൻ വെറുതെ ആലോചിച്ചു നമ്മുടെ ജോലി സമയവും പഠന സമയവും ഒരു പോലെ കവരുന്ന നമ്മുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന് വേണമെങ്കില്‍ ഫേസ്ബുക്കിനെ  വിശേഷിപ്പിചൂടെ . എന്തിനെന്നറിയാതെ എന്തിനോ തുറക്കുന്ന ഒരു ലോകം. സ്മാർട്ട്‌ ഫോണുകളുടെ വരവോടെ നമ്മുടെ കൂടെ പിറപ്പുക
ളായ വാട്സ് അപ്പും വീ ചാറ്റും ,കൊക്കോയും മ്യാഹുവും പിന്നെ കുറെ ഫൈക്ക് ID യും. ആര്ക്കും ആരോടും സംസാരിക്കാൻ സമയമില്ല..ഞാനും എന്റെ ഫോണും പിന്നെ കുറെ ചാറ്റിങ്ങും...സന്തോഷം!!!! 

 ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം വരുടെ പാഴാക്കി കളയുന്ന സമയം ആരാണ് തിരിച്ചു തരിക.  വെറുതെ കിട്ടുന്ന സമയം നമ്മളെ തെറ്റിലേക്ക് ക്ഷണിക്കുന്നു..ഈ വീഡിയോ കാണാതെ പോയാൽ വലിയ നഷ്ട്ടം എന്നാ തലകെട്ട് കണ്ടാൽ വെറുതെ  ഒരു നേരം പോക്കിനു അതുകാണും.. ഓർക്കുക ഖുർആൻ പറയുന്നത് ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്‌. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ,  നേരത്തെ ആക്കുകയോ ഇല്ല. (ഖുർആൻ 7:34)  

മാറ്റത്തിനായി നമുക്ക് ഒന്ന് ശ്രമിക്കാം. പരലോകത്ത് രക്ഷനേടാം..

ഇനി ഒരൽപ്പം സമയം കിട്ടുകയാണെങ്ങിൽ പണ്ടാരോ പറഞ്ഞ ഈ വരികൾ വായിച്ചു മനസ്സിലാകുക.നഷ്ടപ്പെട്ട സമയം ഒരിക്കലും കണ്ടുകിട്ടില്ല.( ബെഞ്ചമിൻ ഫ്രാങ്കിളിൻ)
സമയംകൊല്ലാനുള്ള വഴികളെക്കുറിച്ചു നാം ആലോചിക്കുന്നു. എന്നാൽ സമയം മെല്ലെ നമ്മളെയാണ് കൊല്ലുന്നത്. (ബൗസികോൾട്ട്).
സമയം പോകുന്നു എന്നത് ശരിയല്ല. സമയം നിൽക്കുകയാണ് .നാമാണ് പോകുന്നത്. (ഹെന്ററി ഡോബ്സൺ). 

                                                                                                                   മാലിബ് മാട്ടൂൽ