2023, ജൂലൈ 19, ബുധനാഴ്‌ച

ഒറ്റമുറി വീട്

 ഒറ്റമുറി വീട്

--------------------

വിചിത്രമായ ഗ്രാമപ്രദേശം അവിടെ പഴയതും ജീർണിച്ചതുമായ നാല് ചുവരുകളുള്ള ഒരു ഒറ്റമുറി വീട് .പൊളിഞ്ഞുവീഴാറായ മതിലുകലുള്ള അവിടേക്ക് പോകാൻ ധൈര്യപ്പെടാത്ത പ്രദേശവാസികൾ അത് ശപിക്കപെട്ട  ഒരിടമായി കണ്ടു പല കഥകളും പറഞ്ഞു പരത്തി.വർണ്ണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടത്തിന് നടുവിൽ ചായം പൂശിയ ഒരു എളിയ വാസസ്ഥലമായിരുന്നു അത്. ആ വീട്ടിൽ മിസ്റ്റർ ബെഞ്ചമിൻ എന്നയാൾ കുറെകാലം  താമസിച്ചിരുന്നു.ലില്ലിയെന്ന പൂക്കാരിക്ക് അല്ലാതെ  പ്രദേശവാസികൾക്ക് മിസ്റ്റർ ബെഞ്ചമിനെ കുറിച്ച് കാര്യമായൊന്നും അറിയില്ല, കാരണം അദ്ദേഹം തന്റെ നാല് ചുവരുകൾക്കപ്പുറത്തേക്ക് പോകുന്നത് വളരെ അപൂർവമാണ്. അവന്റെ ജീവിതം ഒരു നിഗൂഢതയായിരുന്നു.അത് പോലെ മരണവും.


ബെഞ്ചമിൻറെ ദുരൂഹ മരണത്തിനു രണ്ടു വർഷങ്ങൾക്കു ശേഷം താമസിക്കാനെത്തിയ നിഗൂഢ താമസക്കാരന്നിൽ  ഗ്രാമത്തിലുള്ളവർ കൗതുകമുണർത്തി.പുതുതായി വന്നയാൾ ബെഞ്ചമിൻ പോലെ രഹസ്യ ശക്തികളുള്ള ഒരു മാന്ത്രികനാണെന്നും മറ്റുചിലർ അടച്ച വാതിലുകൾക്ക് പിന്നിൽ ആശ്വാസകരമായ മാസ്റ്റർപീസുകൾ വരക്കുന്ന ഒരു വിചിത്ര കലാകാരനാണെന്നും  വിശ്വസിച്ചു.അവനെ കുറിച്ചുള്ള കിംവദന്തികൾ കാട്ടുതീ പോലെ പടരുന്നു.


മൂർച്ചയുള്ളതും തുളച്ചുകയറുന്നതുമായ കണ്ണുകളുള്ള ആ ഉയരം കൂടിയ മനുഷ്യൻ..ആളൊഴിഞ്ഞ ഒറ്റമുറി തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്തതിന്റെ  ഉദ്ദേശം ആർക്കും അറിയാത്തതിനാൽ അദ്ദേഹത്തിന്റെ വരവിന് രഹസ്യങ്ങൾ എന്തോ രഹസ്യമുണ്ടെന്നു നാട്ടു വർത്തമാനം അവരുടെ ജിജ്ഞാസ വർധിപ്പിച്ചു.ബെഞ്ചമിന് ഉള്ള സമയത്തും ലില്ലി എന്നു പേരുള്ള ഒരു കൗതുകക്കാരിയായ സാഹസികത ഇഷ്ട്ടമുള്ള പെൺകുട്ടി സ്ഥിരമായി പൂപറിക്കാൻ അവിടെ പോകുമായിരുന്നു.


ലില്ലി ഒരു മഴയുള്ള സായാഹ്നത്തിൽ സംശയാസ്പദമായ മനുഷ്യന്റെ പിന്നിലെ സത്യം കണ്ടെത്താൻ തീരുമാനിച്ചു.രാത്രിയിൽ  ഫ്ലാഷ്‌ലൈറ്റ് അല്ലാതെ മറ്റൊന്നും കൈവശം വച്ചിട്ടില്ലാത്ത അവൾ ആ വീടിനെ പര്യവേക്ഷണം ചെയ്യാനും അതിന്റെ രഹസ്യങ്ങൾ കണ്ടെത്താനുമുള്ള ഒരു ദൗത്യം ആരംഭിച്ചു. അവന്റെ ഉറ്റ സുഹൃത്ത് അമേലിയ അവളോട് പോകരുതെന്ന് അപേക്ഷിച്ചു, പക്ഷേ ലില്ലി നിഗൂഢതയുടെ ചുരുളഴിക്കാൻ തീരുമാനിച്ചു.


ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങളുടെ ഒരു നേർക്കാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിൽ അവൾ പലപ്പോഴും അവന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കാനായി പുറപ്പെട്ടു. എന്നും അമേലിയ എതിർത്തു കൊണ്ടേയിരുന്നു.അവളുടെ എതിർപ്പ് വകവെക്കാതെ ലില്ലി ആ ഒറ്റമുറി വീടിനടുത്തെത്തിയപ്പോൾ, മരങ്ങൾക്കിടയിലൂടെ ഒരു കാറ്റ് വീശി, പഴയ വീട് വിറയ്ക്കുകയും ഞരങ്ങുകയും ചെയ്തു. വിറയലോടെ, പൊട്ടിയ ജനലിലൂടെ നെഞ്ചിൽ ഹൃദയമിടിപ്പോടെ ശബ്ദമുണ്ടാക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ  ഒളിഞ്ഞുനോക്കി.അവൾ കണ്ടത് പൊടിപിടിച്ച പുസ്തകങ്ങളുടെ കൂട്ടങ്ങളും, ഓരോ ചുവരിലും തൂക്കിയിട്ടിരിക്കുന്ന വിചിത്രമായ ചിത്രങ്ങളും, സങ്കീർണ്ണമായ പെയിന്റിംഗുകളുമാണ്.


മറ്റൊരു ചുവരിനടുത്തു ഭൂപടങ്ങളും വിദൂര ദേശങ്ങളിൽ നിന്നുള്ള വിചിത്രമായ പുരാവസ്തുക്കളും കൊണ്ട് നിലം നിറഞ്ഞിരുന്നു. ആ മനുഷ്യൻ തന്റെ ഗവേഷണത്തിൽ മുഴുകിയ ഒരു പണ്ഡിതനാണെന്ന് തോന്നി.ലില്ലി പോകാനൊരുങ്ങിയപ്പോൾ, ആ മനുഷ്യന്റെ മേശപ്പുറത്ത് എന്തോ ഒരു പ്രത്യേകത അവൾ  ശ്രദ്ധിച്ചു. അതൊരു ജീർണ്ണിച്ച ഫോട്ടോ ആയിരുന്നു, അതിലെ മുഖത്തിന് അവളുടെ മുഖവുമായി സാമ്യം ഉണ്ടായിരുന്നു. ആശയക്കുഴപ്പവും ഭയവും അവളെ വല്ലാതെ അലട്ടി, അവളും നിഗൂഢമായ താമസക്കാരനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.


ലില്ലി  അറിയാതെ, സംശയാസ്പദമായ മനുഷ്യൻ തുടക്കം മുതൽ അവളുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നു. അവൻ ഒരു ദുഷ്ടനായിരുന്നില്ല, കേവലം തന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ പിന്തുടരാൻ ഏകാന്തത തേടുന്ന ഒരാൾ. പെട്ടെന്ന് വാതിൽ തുറന്ന് വന്ന മനുഷ്യനെ മുഖാമുഖം കണ്ടപ്പോൾ  ഭയം ലില്ലിയെ പിടികൂടി.ലില്ലി ധൈര്യം സംഭരിച്ച് പതറാതെ നിന്നു. അവളെ അമ്പരപ്പിച്ചുകൊണ്ട് അവൻ അവളെ ഒരു ചെറുപുഞ്ചിരിയോടെ അകത്തേക്ക് സ്വീകരിച്ചു.അവൾ സങ്കൽപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ മനുഷ്യൻ . 


ആ മനുഷ്യൻ തന്റെ യാത്രകളുടെയും അവൻ നേടിയ അറിവിന്റെയും കഥകൾ പങ്കുവെച്ചു.രാത്രി കഴിയുന്തോറും, തന്റെ പ്രാഥമിക സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മനസ്സിലായി.ആ മനുഷ്യൻ തന്റെ പഠനത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഏകാന്തത ആഗ്രഹിച്ചിരുന്നു, മേശപ്പുറത്തിരുന്ന ഫോട്ടോ, ലില്ലിയുമായി വളരെ സാമ്യമുള്ള ആ മനുഷ്യന് ദീർഘകാലം മുൻപ് നഷ്ടപ്പെട്ട മരുമകളുടെ ഫോട്ടോയായി മാറി.ഉള്ളിലെ ഭയമാണ് ആ ഫോട്ടോയ്ക്ക് അവളുടെ മുഖ നൽകിയത്. 


ദിവസങ്ങൾ കഴിയുന്തോറും ലില്ലി അയാളുടെ സ്ഥിരം സന്ദർശികയായി.ലില്ലി അവന്റെ കഥകളാൽ മയങ്ങി, അവന്റെ വീടിന്റെ നാല് ചുവരുകളിൽ അറിവിന്റെയും ഭാവനയുടെയും വിശാലമായ ഒരു ലോകം അടങ്ങിയിരിക്കുന്നുവെന്ന് അവൾ മനസ്സിലാക്കി.അവിടെമുതൽ, ലില്ലിയും സംശയാസ്പദമായ മനുഷ്യനും ഒരു സൗഹൃദബന്ധം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം, ലില്ലിയുടെ കഴിവുകൾ വിരിഞ്ഞു, താമസിയാതെ, അവളുടെ പെയിന്റിംഗുകൾ അവന്റെ സ്വന്തം മാസ്റ്റർപീസുകൾക്കൊപ്പം അവന്റെ വീടിന്റെ നാല് ചുവരുകളിൽ സ്ഥാനം പിടിച്ചു.


ആ കൊച്ചുവീട് രണ്ടുപേർക്കും ഒരു സങ്കേതമായി മാറി- പുറംലോകത്ത് നിന്ന് രക്ഷപ്പെട്ട് അവരുടെ ഭാവനയുടെ മണ്ഡലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരിടം.തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെടുമോ എന്ന പേടിയിൽ അമേലിയ കള്ളക്കഥകൾ പടച്ചു വിട്ടു.സ്വവർഗ്ഗാനുരാഗിയായ അമേലിയ ലില്ലിയെ അവളറിയാതെ പ്രണയിച്ചിരുന്നു.ലില്ലിയുടെയും മിസ്റ്റർ അലക്സിൻ്റെയും അവിഹിതത്തെക്കുറിച്ചുള്ള കഥകൾ  നഗരത്തിലുടനീളം വ്യാപിച്ചു. ഇതൊന്നും അറിയാതെ ആ മനുഷ്യൻ ലില്ലിയുടെ  ഒരു ഉപദേഷ്ടാവായിത്തീർന്നു, അവളുടെ  ജിജ്ഞാസയെ പരിപോഷിപ്പിക്കുകയും പഠനത്തിൽ അവളെ  നയിക്കുകയും ചെയ്തു.


ഒരു മഞ്ഞുകാല സായാഹ്നത്തിൽ, മഞ്ഞ് പട്ടണത്തെ മൃദുവായ വെളുത്ത പുതപ്പിൽ മൂടിയപ്പോൾ, ഒരിക്കൽ അവനെ ഭയപ്പെട്ടിരുന്ന ഗ്രാമവാസികൾ മിസ്റ്റർ അലക്സിന്റെ വീടിന് പുറത്ത് ഒത്തുകൂടി. അതിന്റെ നാല് ചുവരുകൾക്കുള്ളിൽ സംഭവിക്കുന്ന പരിവർത്തനത്തെക്കുറിച്ച് അമേലിയ ഉണ്ടാക്കിയ നുണക്കഥകൾ അവർ കേട്ടിരുന്നു,ഇത്രയും കാലം മറഞ്ഞിരിക്കുന്ന മനുഷ്യനോടുള്ള അവരുടെ വെറുപ്പ്  പ്രകടിപ്പിക്കാൻ അവർ ആഗ്രഹിച്ചു.പുറത്തെ ബഹളം കേട്ട് ഇറങ്ങിയ ലില്ലിയെയും അലക്സിനെയും ആരോ ചെരുപ്പ് കൊണ്ട് എറിഞ്ഞു.തന്റെ ദേഹത്ത് വന്നു വീണ ചെരിപ്പു അമേലിയയുടേത് ആണെന്ന് ലില്ലിക്കു മനസ്സിലായി.


ലില്ലി ആൾക്കൂട്ടത്തിലേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്നെ സ്വന്തമാക്കാൻ വേണ്ടി ആണിന്റെ വേഷം കെട്ടി  ബെഞ്ചമിൻ എന്ന മനുഷ്യനെ കൊന്ന അമേലിയ നിനക്കു മുന്നിലേക്ക് വരാം. നിന്നിൽ  നിന്നും രക്ഷതേടി ഞാൻ അഭയം പ്രാപിച്ച ബെഞ്ചമിന്ന്നെ നീ കൊന്നു. നാട്ടുകാരിൽ വിഷം കുത്തിവെച്ചു അലക്സിനെയും എന്നെയും ഇല്ലാതാകാൻ വന്നിരിക്കുന്നു.അമേലിയ ആൾ കൂട്ടത്തിനിടയിൽ നിന്ന് ഒന്ന് പതറി. ഓടി മറയാൻ നോക്കിയാ അവളെ നാട്ടുകാർ പിടിച്ചു വെച്ചു.


അമേലിയയാണ് കൊലചെയ്തത് എന്ന് നിനക്ക് എങ്ങിനെ മനസിലായി എന്ന് നാട്ടുകാർ ചോദിച്ചു.ബെഞ്ചമിൻ മരിച്ച രാത്രിയിൽ അവൾ എന്നെ ചേർത്ത് പിടിച്ചു കിടന്നു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു, വസ്ത്രങ്ങൾക്ക് പൂക്കളുടെ മണം. അവൾ എന്നിൽ നിന്നും എന്തോ ഒളിക്കുന്നത് പോലെ തോന്നി. ഈ കാര്യങ്ങൾ ഞാൻ അലക്സിയോട് പറഞ്ഞിരുന്നു.അവൾ ആവാം കൊലയ്ക്കു പിന്നിൽ എന്ന് അലക്സിയും ഉറപ്പിച്ചു പറഞ്ഞു.ആ രാത്രി ജനലിലൂടെ നീ കണ്ടത് ബെഞ്ചമിന് വരച്ച നിന്റെ പടം തന്നെ ആയിരുന്നു. വാതിൽ തുറക്കും മുൻപ് ഞാൻ അത് മാറ്റിവെച്ചു. എന്റെ നേരെ വന്ന അവളുടെ ചെരിപ്പുകൾ കണ്ടപ്പോൾ വെറുതെ ഒന്ന് പറഞ്ഞു നോക്കിയത് ആണ് .അതിൽ അവൾ വീണു.അവളിലെ കൊലപാതകിയെ അവൾ തന്നെ ലോകത്തിനു കാട്ടി കൊടുത്തു.


ഡിറ്റക്റ്റിവ് അലക്സ് ആ നാട്ടിലേക്ക് വന്ന ഉദ്ദേശം നടന്നു.ആ നാല്  ചുവരുകളുള്ള ചെറിയ ഒറ്റമുറി വീട് സൗഹൃദത്തിന്റെയും വിവേകത്തിന്റെയും സർഗ്ഗാത്മകതയുടെയും പ്രതീകമായി മാറി. ചില സമയങ്ങളിൽ ഏറ്റവും അസാധാരണമായ നിധികൾ ഏറ്റവും ലളിതമായ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്താനാകുമെന്ന് ഇത് നഗരത്തിലെ ജനങ്ങളെ ഓർമ്മിപ്പിച്ചു. അന്നുമുതൽ, മിസ്റ്റർ ബെഞ്ചമിന്റെ വീട് കേവലം ഒരു നിഗൂഢ വാസസ്ഥലമല്ല, മറിച്ച് അറിവിന്റെയും സ്നേഹത്തിന്റെയും എല്ലാ ഹൃദയങ്ങളിലും കിടക്കുന്ന മാന്ത്രികതയുടെ വിളക്കായി മാറി. ഒറ്റയ്ക്ക് താമസിക്കുന്ന സംശയാസ്പദമായ മനുഷ്യൻ തന്റെ സ്ഥാനം കണ്ടെത്തി, ഉള്ളിൽ മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്തുന്നതിന് പ്രത്യക്ഷതകൾക്കപ്പുറത്തേക്ക് നോക്കേണ്ടതിന്റെ പ്രാധാന്യം ലില്ലിയും കണ്ടെത്തി.




മാലിബ് മാട്ടൂൽ 



2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഔട്ട് ഓഫ് സിലബസ്

സെല്ഫ് ഫിനാൻസ് കോളേജുകളുടെ തുടക്കകാലം.സാമ്പത്തിക സ്ഥിതി മോശമായിട്ടും കൂലി പണിക്കാരനായ സമദ് തന്റെ മകന്റെ നല്ല ഭാവിക്കു വേണ്ടി യൂണിവേഴ്സൽ കോളേജിൽ ചേർത്തു. ഡിഗ്രി ക്‌ളാസിൽ ആകെയുള്ള 30 പേരിൽ ഒരാളൊഴികെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ചുറുചുക്കുള്ള പട്ടണത്തിൽ വളർന്ന കുട്ടികൾ.ഒരു ഉൾഗ്രാമത്തിൽ നിന്നും 2മണിക്കൂറോളം യാത്ര ചെയ്ത്‌ കറുത്ത് മെലിഞ്ഞ ഷംസു ആ കോളേജിൽ എത്തിയത്. 

 മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് ഏറ്റവും പേടിയുള്ള വിഷയം ഇംഗ്ലീഷ് ആയിരുന്നു.ക്‌ളാസ്സുകൾ ആരംഭിച്ചു. നന്നായി മിമിക്രി കാണിക്കുന്ന അവൻ പലരുമായും നല്ല സൗഹൃദം ഉണ്ടാക്കി.ഇംഗ്ലീഷ് ക്‌ളാസ് എടുക്കുന്നത് രേവതി നായരും മലയാളം എടുക്കുന്നത് ബീന തോമസും.കിട്ടിയ അവസരങ്ങളിലൊക്കെ രണ്ടു പേരും തീരേ സ്മാർട്ട് അല്ല എന്ന് പറഞ്ഞു ഷംസുവിനെ കളിയാക്കി.കറുപ്പിനോടുള്ള ഒരു തരം അവഗണന.ഗതിയില്ലാത്തവനൊക്കെ എന്തിനാ ഇങ്ങോട്ടു കെട്ടി എടുത്തത് എന്ന പുച്ഛ ഭാവം. 

 ഓൾ കേരള സെല്ഫ് ഫൈനാന്സ് കോളേജ് മീറ്റിലേക്കുള്ള ആദ്യപടിയായി ഒരു കോളേജിലും വെൽക്കംഡേ പ്രോഗ്രാം നടക്കുന്നത്.സിനിമാറ്റിക് ഡാൻസ്,പാട്ട്,മിമിക്രി,ഫാഷൻ ഷോ അങ്ങിനെ പല പരിപാടികൾ. ഫാഷൻ ഷോയുടെ ലിസ്റ്റിൽ ഷംസുവിന്റെ പേര് കണ്ട ബീന തോമസ് കളിയാക്കികൊണ്ട് ചോദിച്ചു ഇതാര് കറുത്ത ഹൃതിക് റോഷനോ.അതു കേട്ട് ചിരിച്ച സഹപാഠികൾക്ക് ഇടയിൽ ചിരിക്കാതെ അവന്റെ കലങ്ങിയ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കിയത് പ്രിയ എന്നൊരു പെണ്ണ് കുട്ടി മാത്രമായിരുന്നു. 

 ചിലരുടെ ദുഃഖങ്ങൾ കാണാന് ദൈവം ഓരോ ആൾക്കാരെ നിയോഗിച്ചിട്ടുണ്ടാവും. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരം പ്രിയ അവനെ ആശ്വസിപ്പിച്ചു.കളിയാക്കുന്നവർ നീ നിന്റെ കഴിവുകൾ കൊണ്ട് ഞെട്ടിക്കണം.സിനിമ പാട്ടും മാപ്പിള പാട്ടും മിമിക്രിയും കൊണ്ട് സദസിനെ അവൻ കയ്യടിപ്പിച്ചു.കറുത്ത നിറത്തെയും രൂപത്തെയും കളിയാകുന്നവരെ ആസ്പദമാക്കി ഒരു മോണോ അകറ്റും ഷംസു നടത്തി. രണ്ടു ടീച്ചേഴ്സിനും അത് എവിടെയൊക്കെയോ കൊണ്ടു.അവനോട് ഉള്ള അവരുടെ ദേഷ്യവും കൂടി. 


 നിരന്തരമായ ടോർച്ചറിങ് കാരണം ആ ടീച്ചേഴ്സിന്റെ ക്‌ളാസിൽ അവൻ കയറാതെയായി. നിശയെന്ന ഓഫീസ് ജീവനക്കാരി അവന്റെ ഉപ്പയെ വിളിച്ചു മകൻ ക്‌ളാസിൽ കയറാത്ത കാര്യം പറഞ്ഞു. ഒരു കോളേജിന്റെ അന്തരീക്ഷമൊന്നും അല്ല അവിടെ. ക്‌ളാസ് കട്ട് ചെയ്താൽ വീട്ടിൽ വിളിച്ചു പറയും.കോളേജ് കുട്ടികളുടെ നിലവാരം അളക്കുന്നതിനു ഒരു അസ്സസ്മെന്റ് ടെസ്റ്റ് നടത്തി. ഷംസു മലയാളവും ഇംഗ്ലീഷും ഒഴികെ ബാക്കി വിഷയങ്ങൾ മാത്രമേ എഴുതിയുള്ളു. മാർക്ക് ലിസ്റ്റുമായി ഉപ്പാനെ കണ്ടു. ഇംഗ്ലീഷിനും മലയാളത്തിനും A എന്നും ബാക്കി ഉള്ളതിൽ മാർക്കും.അവൻ ഉപ്പാനോട് പറഞ്ഞു ലാംഗ്വേജ് പരീക്ഷക്ക് ഗ്രേഡും സബ്ജെക്ട് നു മാർക്കും ആണ്. ആ പാവം അത് വിശ്വസിച്ചു.

 കോളേജ് ലൈഫ് അവനിക്ക് മടുത്തു തുടങ്ങിയിരുന്നു. പ്രിയയുടെ സപ്പോർട് ഉള്ളത് കൊണ്ട് മാത്രം ആണ് തുടർന്ന് കൊണ്ട് പോകുന്നത്. ഉപ്പ വന്നിട്ട് ക്ളസ്സിൽ കയറിയാൽ മതി എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. മകന്റെ പഠന നിവാരം ചർച്ച ചെയ്യാൻ സമദ് കോളേജിൽ എത്തി. തന്റെ മകൻ തന്നെ പറഞ്ഞു പറ്റിക്കുകായാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു. മകനെ ഓഫീസിൽ വെച്ച് തന്നെ തല്ലി. ഇന്നത്തോടെ നിന്റെ പഠിപ്പ് മതി. നാളെ മുതൽ എന്നെ സഹായിക്കാൻ വന്നോളണം.ആരോടും യാത്ര പോലും പറയാതെ ഷംസു ആ കോളേജിന്റെ പടവുകൾ ഇറങ്ങി. 

 പൊതു സ്ഥലത്തു വെച്ച് തന്നെ തല്ലിയതിന്റെ അരിശം ഉള്ളിൽ വെച്ച് കൊണ്ട് അവൻ ഉപ്പയോടൊപ്പം നാട്ടിലേക് മടങ്ങി. രാത്രി എല്ലാവരും ഉറങ്ങിയ സമയം അവൻ ഡ്രെസ്സുമെടുത് വീട് വിട്ടിറങ്ങി.മലയോരത്ത് നിന്നും എറണാകുളം മാർക്കറ്റിലേക്ക് പച്ചക്കറിയുമായി പോകുന്ന ലോറിയിൽ കയറി. അയാളോട് നന്ദിയും പറഞ്ഞു കുറച്ചു ദൂരം നടന്നു.ഒരു ചെറിയ കടയിൽ കയറി ചായയും ഒരു പൊറോട്ടയും തിന്നു. ദയനീയമായ അവന്റെ ഇരുത്തം കണ്ട ഹോട്ടലുടമ കാര്യങ്ങൾ അന്വേഷിച്ചു. ദൂരെ നിന്നും പണി അന്വേഷിച്ചു വന്നതാണെന്നും കിടക്കാൻ ഒരിടം കിട്ടിയാൽ കൊള്ളാമെന്നും അറിയിച്ചു.ചെറിയ ഒരു ശമ്പളത്തിൽ അവിടെ പണിക്കു നില്ക്കാൻ കടയുടമ അവനോടു പറഞ്ഞു. 


 പണിയെടുത്തു പണം ഉണ്ടാക്കി സെറ്റിലായിട്ട് പ്രിയയോട് തന്റെ ഇഷ്ട്ട്ടം പറയണം. അവൾക്കു തിരിച്ചു അങ്ങിനെ ഒരിഷ്ടം തോന്നുമോ എന്ന് പോലും അറിയില്ല. മുൻപോട്ടു പോകാനുള്ള ഒരു വെളിച്ചമായിരുന്നു അവൾ. മാസങ്ങൾ കടന്നു പോയി. പുതിയ കൂട്ടുകാർ പുതിയ ശീലങ്ങൾ.. തമിഴ് നാട്ടിൽ ജോലി ചെയ്ത ഒരു ഇരിട്ടിക്കാരൻ അവരുടെ കടയിലേക്ക് പണിക്കു വന്നു.കൂട്ടുകെട്ടിലൂടെ പഠിച്ച പുക വലിയിൽ നിന്നും ഇരിട്ടി കാരനിലൂടെ കഞ്ചാവിലേക്ക്. പതിയെ പണിയിൽ അലസത കാണിക്കാൻ തുടങ്ങി.അപകടം മണത്ത മുതലാളി അവരെ പിരിച്ചു വിടാൻ തീരുമാനിച്ചു. 

 കഞ്ചാവിന്റെ ലഹരിയിൽ അന്ന് രാത്രി കട കുത്തി തുറന്നു പണവും മോഷ്ടിച്ച് രണ്ടു പേരും മംഗലാപുരത്തേക് വണ്ടി കയറി.ദിവസങ്ങൾ അലഞ്ഞു ഒടുവിൽ ഒരു കാസർഗോഡ് കാരന്റെ ഹോട്ടലിൽ പണിക്കു നിന്നു. ഇരിട്ടിക്കാരൻ സ്വയം തൊഴിലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 2 പേരും ഒരേ മുറിയിൽ ആണ് താമസം.മംഗലാപുരത്തു നിന്നും ചെറു പൊതികളാക്കി കഞ്ചാവ് പല സ്ഥലങ്ങളിലും എത്തിക്കുന്ന ഏജൻറ് ആയി മാറി ഇരിട്ടിക്കാരാണ് ഷൈൻ ടോം. പെട്ടെന്നു പണം ഉണ്ടാക്കാൻ തുടങ്ങി.അവന്റെ വളർച്ച ഷംസുവിനെ വല്ലാതെ ആകർഷിച്ചു. ഷംസു നീ ഇങ്ങനെ രാവന്തിയോളം മറ്റുള്ളവർക്ക് വേണ്ടി പണി എടുത്താൽ ഒന്നും നിന്റെ സ്വപ്നം പൂവണിയില്ല.

 അവിടെ നിന്നും ഇറങ്ങി കോളേജ് കുട്ടികൾ താമസിക്കുന്ന ഏരിയയിൽ ഒരു റൂം ഒപ്പിച്ചു.പെട്ടെന്നു പണം ഉണ്ടാക്കാൻ കഞ്ചാവ് കാരിയർ ആയി മാറി ഷംസുവും. മെഡിക്കൽ ഫീൽഡിൽ പഠിക്കുന്ന കുട്ടികൾക്ക് നല്ല പൈസക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത്. ലഹരി മാഫിയയിലെ അംഗമായിമാറി രണ്ടു പേരും. കഞ്ചാവിൽ നിന്നും കൂടുതൽ മാരകമായ പലതും അവർ ഡീൽ ചെയ്തു.പണം ഇഷ്ട്ടം പോലെ കിട്ടാൻ തുടങ്ങി.ജീവിതം പച്ച പിടിക്കുന്നതോടൊപ്പം അവരും പലതിനും അടിമയായി മാറി. 

 മെഡിക്കൽ സ്റുഡൻസിന്റെ സഹായത്തോടെ ശീഷ കഫേ തുടങ്ങി. ലഹരി നുണയാണ് ഒരു മറയായിരുന്നു അത്. പെണ്ണ് കുട്ടികളടക്കം പലരും ആ കണ്ണിയിൽ അംഗങ്ങളായി.കാണാൻ സുമുഖനായ ഷൈനും മൂന്നാം വർഷ എംബിബിസ് സ്റ്റുഡന്റായ രഹനയും തമ്മിൽ ഭയങ്കര പ്രണയം.ശനിയാഴ്ച രാത്രികളിൽ അവൾ ഷൈനോടപ്പം അവർ താമസിക്കുന്ന റൂമിൽ വരും. തന്റെ ഏകാന്തത ഷംസുവിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.ജീവിത്തത്തിൽ തന്നോട് നന്നായി പെരുമാറിയ പ്രിയ എന്ന പെണ്ണിനെ കാണാൻ അവന് കണ്ണൂരിലേക്ക് തിരിച്ചു പോയി.

 ട്രെയിൻ യാത്രയിൽ വെച്ച് കണ്ണൂർ കേന്ദ്രികരിച്ചു ലഹരി കച്ചവടം നടത്തുന്ന പ്രമോദിനെ പരിചയപെടുന്നു.രക്സ്ത ബന്ധത്തേക്കാൾ വലിയ ബന്ധമാണ് ഇത്തരക്കാർക്കിടയിൽ.അവന്റെ കൂടെ റൂമിയിലേക്ക് പോയി. അവന്റെ സ്ഥിരം കസ്റ്റമറിൽ യൂണിവേഴ്സൽ കോളേജിലെ കുട്ടികളും ഉണ്ട് എന്നത് ഷംസുവിനു അനുഗ്രഹമായി. അവരിൽ നിന്നും പ്രിയയുടെ നമ്പർ കരസ്ഥമാക്കി.ഒന്ന് രണ്ടു തവണ വിളിച്ചു നോക്കി.എടുത്തില്ല അയച്ച മെസ്സേജ് ഒന്നും നോക്കിയതും ഇല്ല.തന്നെപരിഹസിച്ച ആ രണ്ടു ടീച്ചേഴ്സിനോട് ഉള്ള പക വീട്ടാൻ ഷംസു പല വഴികളും പ്ലാൻ ചെയ്താണ് കണ്ണൂരിൽ എത്തിയത്.

 തന്റെ സഹപാഠികൾ ആയ കുട്ടികളുമായി വിട്ടുപോയ ചങ്ങാത്തം തിരിച്ചു പിടിക്കാൻ ലഹരി അവനെ സഹായിച്ചു .അവസാന വർഷ സെന്റ്‌ ഓഫ് പാർട്ടി നടക്കുന്ന സ്ഥലത്തു പ്രമോദിന്റെ സുഹൃത്ത് ആണ് കാറ്ററിങ് അവനോടൊപ്പം ഷംസുവും പ്രമോദും അവിടെ എത്തി.ഡിജെയും പാട്ടും കൂത്തുമായി ഒരു റിസോർട്ടിൽ വെച്ചായിരുന്നു പ്രോഗ്രാം. ആദ്യം പ്രിയയെ കണ്ടു ഒന്ന് സംസാരിക്കണം.നല്ല ഒരു അവസരം കിട്ടിയപ്പോൾ പ്രിയയോട് കാര്യങ്ങൾ പറഞ്ഞു.താന് എന്താണ് പറയുന്നത് നിന്നെപ്പോലെ ഉള്ള ഒരുത്തൻ എനിക്ക് എങ്ങിനെ സെറ്റ് ആവും. ഇത്തിരി സഹതാപവും ഒന്ന് ചിരിച്ചു സംസാരിക്കുകയും ചെയ്താൽ പ്രേമമെന്നു വിചാരിക്കുന്ന നിന്റെ കൂട്ട് പോലും എനിക്ക് വേണ്ട.

 നിരാശയുടെ നിമിഷങ്ങൾ സമ്മാനിച്ച് അവൾ നടന്നകന്നു. ടെൻഷൻ മാറാൻ ലഹരി നന്നായി ഉപയോഗിച്ചു. കാത്തിരിക്കാനും ആരും ഇല്ല ഇനി പ്രതികാരത്തിന്റെ വഴി.ആ രണ്ടു ടീച്ചേർക്കും വയറിളക്കത്തിന് ഗുളിക ഇട്ട ജ്യൂസ് ആണ് കൊടുത്തത്. അവർ ടോയ്‌ലെറ്റിലേക്ക് വരുന്നതും കാത്തു അവിടെ ചുറ്റിപറ്റി നടന്നു. ആദ്യമായി വന്നത് രേവതി ആയിരുന്നു.തന്നെ ഏറ്റവും കൂടുതൽ അപമാനിച്ച ബീന തോമസിനെ വേണം ആദ്യം കിട്ടാൻ.ബീന തോമസ് ടോയ്‌ലെറ്റിൽ കയറുമ്പോൾ കൂടെ ഷംസുവും കയറി.ലഹരിയിൽ ലക്ക് കെട്ട അവൻ ബീനയെ മർദ്ദിച്ചു അവശയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചു. 

 ശബ്ദ്ദം കേട്ട് കതകിൽ തട്ടിയ രേവതിയെ ചവിട്ടി താഴെ ഇട്ടു.ആ ശബ്ദ്ദ കോലാഹലങ്ങക്കു ഇടയിൽ പ്രമോദിനോട് പോലും പറയാതെ ഷംസു മുങ്ങി.കുറെ നേരവുമായിട്ടും രണ്ടു ടീച്ചേഴ്സിനെ കാണാതായപ്പോൾ പെണ്ണ് കുട്ടികൾ ബാത്‌റൂമിൽ പോയി നോക്കി. കണ്ട കാഴച വളരെ ദയനീയമായിരുന്നു.പാർട്ടി നിർത്തി അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.ഷംസുവിനെ ചൊല്ലി പ്രമോദും ടീമും കോളേജ് പിള്ളേരും കശപിശ നടന്നു. കേസ് ആയി. അപ്പോൾ ആണ് അറിയുന്നത് പല പിള്ളേരും ലഹരിക്ക്‌ അടിമകൾ ആയിരുന്നു എന്ന്. 

 ഷംസുവിനു വേണ്ടി തിരച്ചിൽ നടന്നു. മംഗലാപുരം ഭാഗത്തു നിന്നും പിടിയിലായി ജയിൽ ഇട്ടു. കേസിന്റെ വാദം കേൾക്കാൻ അദ്ധ്യാപകരും അവന്റെ കൂടെ പഠിച്ച കുട്ടികളും എത്തി.കോടതിയിൽ വെച്ച് തന്റെ തെറ്റുകൾ അവൻ ഏറ്റു പറഞ്ഞു. നിറത്തിന്റെ സ്റ്റാറ്റസിന്റെ രൂപത്തിന്റെ പേരിൽ ഈ രണ്ടു ടീച്ചേഴ്സും എന്നെ അപമാനിച്ചില്ല എങ്കിൽ പാഠപുസ്തകയത്തിൽ ഉള്ളത് പഠിച്ചു ഞാൻ ആ കോളേജിന്റെ പടികൾ ഇറങ്ങുമായിരുന്നു. എന്നെ സിലബസിനു പുറത്തുള്ള കാര്യങ്ങൾ പഠിക്കാൻ വിട്ടത് നിങ്ങളാണ്.മോഷണവും കള്ളും കഞ്ചാവും മറ്റു ലഹരിയും കൊണ്ട് ഞാൻ ഇങ്ങനെ അധഃപതിക്കില്ലായിരുന്നു.ഒറ്റപ്പടുത്തലും കാര്യമില്ലാതെ കുറ്റപ്പെടുത്തലും കൊണ്ട് എനിക്ക് എന്റെ കുടുംബം ഇല്ലാതായി സ്വപ്നങ്ങളും.അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ദീപയെ തിരയുന്നുണ്ടായിരുന്നു .ഞാൻ പഠിച്ചതും ചെയ്തതുമെല്ലാം "ഔട്ട് ഓഫ് സിലബസ് ആയല്ലോ എന്ന ദുഖത്തോടെ ജയിലിലേക്കു നടന്നു നീങ്ങി.

 ചിലപ്പോൾ ഒരു നല്ല വാക്കു, നല്ല കൂട്ടുകാർ മനുഷ്യനെ നന്മയിലേക്ക് നയിക്കും.തിരിച്ചറിവുകൾ കിട്ടി മകൻ നല്ലവനായി വരുമെന്ന ആശ്വാസത്തിൽ സമദ് എന്ന പിതാവും തിരികെ നടന്നു. സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്ന മകനെ സ്വപ്നം കണ്ടു നല്ല ഫീസും കൊടുത്തു കോളേജിൽ അയച്ചിട്ട് അവസാനം അവൻ എത്തിയത് സമൂഹത്തിലെ അഴുക്ക് ചാലിലും അവിടെ നിന്ന് ജയിലിലേക്കും.ലഹരി ഇനി ഒരു കുടുംബത്തിലും നഷ്ട്ടങ്ങൾ വരുത്താതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു സമദ് സ്വന്തം നാട്ടിലേക്ക് ബസ് കയറി..

 മാലിബ് മാട്ടൂൽ

2022, മേയ് 19, വ്യാഴാഴ്‌ച

മോഹ ചക്രം

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ക്‌ളാസും കട്ട് ചെയ്തു പഠിത്തവും ഉഴപ്പി നടക്കുകയായിരുന്നു കഥാനായകൻ സിനു. സിനിമയിൽ അവസരമൊന്നും കിട്ടിയതും ഇല്ല പിന്നെ ആകെ കിട്ടിയത് രണ്ടു നാടകത്തിൽ ചെറിയ വേഷം. പത്താം ക്ലാസ്സിൽ പൊട്ടിയതും ഉപ്പയെ പേടിച്ചു നാടുവിട്ടു,കുറച്ച് കാലം ബോംബെയിൽ ജോലി. തിരികെ വന്നു ഉമ്മയെ സ്വാധീനിച്ചു ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ഉപ്പ വിദേശത്തു പോയ അവസരം മുതലാക്കി വീട്ടിലെ അംബാസഡർ കാറിൽ നിന്നും ഡ്രൈവിംഗ് പഠിച്ചു. ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയതിന്റെ അടുത്ത വര്ഷം 19 കാരനായ സിനു കണ്ണൂരിലെ ഒരു ഫിലിം ഷൂട്ടിംഗിന് കാറും ഡ്രൈവറും ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ആ ഫിലിം പ്രൊഡക്ഷൻ യൂണിറ്റിൽ പോവുകയും അവർക്കു വേണ്ടി വണ്ടി ഓടാമെന്ന കരാറിൽ ഒപ്പു വെക്കുകയും ചെയ്തു.സിനിമയിൽ ഒരു വേഷം അതാണ് ലക്ഷ്യം. പണം വാങ്ങാതെ വണ്ടി ഓടിച്ചും ചാൻസ് കിട്ടാന് കുറെ പേരെ പരിചയപെട്ട് ട്രീറ്റ് നടത്തിയും കയ്യിലുള്ള കാശൊക്കെ തീർത്തു. വലപ്പോയും തുറക്കുന്ന കടയും ഉപ്പ കാരണം അടച്ചു. സിനിമയിൽ ഒരു ചെറിയ വേഷം കിട്ടിയത് ആകെ ഉണ്ടായ ലാഭം. ഉമ്മാൻ്റെയും പഴി കേൾക്കാൻ തുടങ്ങിയതോടെ ഉപ്പാൻ്റെ കൂടെ ഗൾഫിലേക്ക് പോയി. നന്നായി പണി എടുക്കുന്ന ഇക്കാക്കാനെ ഉപ്പാക്ക് വല്യ കാര്യം. അത് പറഞ്ഞു സിനുവും ഇക്കയും വയക്കിടും. അവിടെ നിന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്ത് സ്വന്തമായി വരുമാനം എന്ന നിലയിൽ കള്ള ടാക്സി ഓടിക്കാൻ തുടങ്ങി. കാണാൻ സുമുകനാണ് സിനു. നല്ല ശബ്ദം നാടകത്തിന് അഭിനയിച്ച പരിചയം പിന്നെ സിനിമയിലെ ആ ചെറിയ റോളിലൂടെ കിട്ടിയ ആത്മ വിശ്വാസം.കുറെ പണം സമ്പാദിച്ചു നാട്ടിൽ പോയി ഒരു സിനിമ നിർമ്മിക്കണം. അതിൽ നല്ലൊരു റോളും ചെയ്യണം. വർഷങ്ങൾക്കു ശേഷം സിനിമ മോഹവുമായി നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് വെച്ച് കാറപകടം. അത് അവൻ്റെ ഒരു കാലിനും ഒരു കൈക്കും സ്വാധീനം കുറച്ചു. മകൻ്റെ ചികിത്സക് വേണ്ടി ഉപ്പയും നാട്ടിലേക്ക്. അവിടെ ഉള്ള കടയും ബിസിനസും ഏട്ടനെ ഏൽപ്പിച്ചു. ഉപ്പാൻ്റെ സ്നേഹം മറച്ച് വെച്ച് സിനുവിനോട് ദേഷ്യപെട്ടത് അവൻ നന്നായി കാണണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. അവസാനം അവനു ഈ ഗതി വന്നത് എനിക്ക് സഹിക്കുനില്ല എന്നും ഉപ്പ പൊട്ടി കരയുന്നത് കെട്ട് സിനുവിന് കുറ്റബോധം തോന്നി. ആപത്തു ഘട്ടത്തിൽ പല ബന്ധങ്ങളും ശരിയായി മനസ്സിലാവുക എന്ന് പറയുന്നത് വെറുതെ അല്ല. കാലം കടന്നു പോയി.സിനുവിനു നല്ല മാറ്റവും. വെറുതെ ഇരിപ്പിൻ്റെ മടുപ്പ് മാറ്റാൻ ഒരു സീഡി ഷോപ്പ് തുടങ്ങി. വീണ്ടും സിനിമ ജീവിതത്തിൽ സ്വാധീനിക്കാൻ തുടങ്ങി.പഴയ മോഹങ്ങൾ വീണ്ടും തളിർത്തു.പക്ഷേ ഈ ശരീരം കൊണ്ട് ഇനി അഭിനയിക്കാൻ പറ്റില്ല എന്ന വേദനിക്കുന്ന സത്യം അവനും പതിയെ ഉൾക്കൊണ്ടു.വിധിയെ കുറ്റപ്പെടുത്തി ആശ്യസിക്കും. ജീവിതത്തിൽ ഇനി ഒരു കല്യാണം കുടുംബം കുട്ടികൾ. കുടകിലെ ഒരു ഗ്രാമത്തിൽ നിന്നും ദാരിദ്രം പിടിച്ച കുടുംബത്തിലെ സുന്ദരിയായ ഒരു പെണ്ണ് ജീവിതത്തിലേക്ക് വന്നു.സന്തോഷത്തോടെ അവർ ജീവിച്ചു. ആദ്യം പിറകുന്ന ആണ് കുഞ്ഞിനെ ഞാൻ വലിയ നടൻ ആക്കും എന്ന് പലപ്പോഴും പറയും.ആദ്യത്തെ കുട്ടി പിറന്നു. നല്ല വെളുത് സുന്ദരിയായ ഒരു പെണ്ണ് കുഞ്ഞ്. വിധിയുടെ ക്രൂരത എന്ന് സിനു അതിനെ വിശേഷിപ്പിച്ചത്. കാലം കടന്നു പോയി. മകൾക്ക് 4 വയസ്സുള്ളപ്പോൾ രണ്ടാമത്തെ കുട്ടി പിറന്നു.അത് അവരുതെ പ്രതീക്ഷകളെ താളം തെറ്റിച്ചു. കറുപ്പിനയകുമായി വീണ്ടുമൊരു പെണ്ണ്. അതോടെ പ്രസവം നിർത്തിച്ചു. മൂത്ത മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങി. പക്ഷേ അവൾക്ക് മതത്തിൻ്റെ ചട്ട കൂട്ടിൽ ഒതുങ്ങി ഉമ്മയെ പോലെ ജീവിക്കാൻ ആയിരുന്നു ഇഷ്ട്ടം. സ്വന്തം ചേട്ടൻ രണ്ടു ആണ് മക്കളും ഭാര്യയുമായി ഗൾഫിൽ സെറ്റിലായി. ഓരോ ദുരിതങ്ങൾ സംഭവിക്കുമ്പോൾ ദൈവവിശ്വാസം സിനുവിൽ കുറഞ്ഞു വന്നു. തൻ്റെ ഇച്ഛയ്ക്കു അനുസരിച്ച് രണ്ടാമത്തെ മകളെ വളർത്താൻ തുടങ്ങി. അവള് നന്നായി പാട്ട് പാടും ഡാൻസും കളിക്കും. 10 വയസ്സ് ആയപ്പോൾ ഒരു മാപ്പിള പാട്ട് ആൽബത്തിൽ പാടി അഭിനയിച്ചു.നാട്ടിലും മറുനാട്ടിലും ആയി പല വേദികളിലും പാട്ടുകൾ പാടി നൃത്തമാടി തൻ്റെ കഴിവുകൾ തെളിയിച്ചു. അവളെ ഓർത്തു സിനു അഭിമാനം കൊണ്ടു. 17 വയസ്സ് ആയപോൾ ഒരു ഫിലിംൻ്റേ ഓഡിയേഷൻ വേണ്ടി സലീന ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക്. പക്ഷേ സംവിധായകൻറെ കണ്ണ് തട്ടമിട്ട ചേച്ചിയിലേക്ക് ആണ് പോയത്. അഡ്രസും നമ്പറും കൊടുത്ത് എല്ലാവരും പോകണമെന്നും സെലക്ഷൻ ആയവരെ വിളിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് കണ്ണൂരിലേക്കു വണ്ടി കയറി. ഒരു ദിവസം സലീനയുടെ നമ്പറിൽ ഒരു കോൾ.സംവിധായകൻ വിനായകൻ്റെ അസിസ്റ്റ് രേഷ്മ മേഡമാണ് വിളിച്ചത്. നിനക്ക് സെലക്ഷൻ കിട്ടിയെന്നും കാര്യങ്ങൾ എളുപ്പത്തിലാക്കാൻ ചില വിട്ടു വീഴ്ചകൾ വേണമെന്നും പറഞ്ഞു. സംവിധായകനും നിർമ്മാതാവ് ബഷീറിനും നിൻ്റെ ചേച്ചിയെ വല്ലാതെ ബോധിച്ചിരികുന്നു. അവള് അഭിനയിക്കുമെങ്കിൽ നിനക്ക് കൂടി ചാൻസ് കിട്ടും. അല്ലെങ്കിൽ നിനക്ക് വേണ്ടി നിൻ്റെ ചേച്ചി വിനായകാൻ്റെയോ ബഷീറിന്റേയോ കൂടെ ഒരു രാത്രി കഴിയണം. ആലോചിച്ചിട്ട് അറിയിച്ചാൽ മതി. എല്ലാം നിൻ്റെ ഭാവിക്ക് ആണെന്നു മറക്കരുത്. മാഡം ഫോൺ കട്ട് ചെയ്തു. ആ രാത്രി സലീനയ്ക്ക് ഉറക്കം കിട്ടിയില്ല. എങ്ങിനെ ഇത് ചേച്ചിയോട് പറയും.ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലെ തന്നെ മേഡത്തെ വിളിച്ചു എനിക്കതിന് പറ്റില്ല എന്ന് പറഞ്ഞു. മാഡം ഒരു ഐഡിയ പറഞ്ഞു തരാം. നീ ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക് ഫ്ളാറ്റിൽ വരണം.ജ്യൂസിൽ ഞാൻ ഉറക്ക ഗുളിക നൽകാം. അവളുടെ കൂടെ വിനായകനോ ബഷീരോ കിടക്കും. രാവിലെ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നിൻ്റെ ചാൻസ് ഉറപ്പിച്ചു ചേച്ചിയെയും കൂട്ടി തിരിച്ചു പോകാം. കാര്യങ്ങള് അവർ പ്ലാൻ ചെയ്തത് പോലെ നടന്നു. സലീന സിനു സിനിമയിൽ അഭിനയിച്ചു. പടം ഇറങ്ങിയപ്പോൾ കുടുംബ സമേതം പോയി കണ്ടു പക്ഷേ ആകെ അവളുടെ മുഖം കാണിച്ചത് ഒരു സീനിൽ.നിരാശയോടെ തിരിച്ചു വീട്ടിലേക്ക്.അവർ തന്നെ വഞ്ചിച്ചു എന്ന സത്യം ആരോടും പറയാൻ വയ്യാതെ ഉള്ളിലൊതുക്കി. മനസ്സില്ലാ മനസ്സോടെ മേഡത്തെ വിളിച്ചപ്പോൾ അറിഞ്ഞത് നിർമാതാവിന് നിൻ്റെ ചേച്ചിയെ കൊടുക്കാത്തത് കൊണ്ട് അയാളുടെ വാശിക്ക് നീ അഭിനയിച്ച സീൻ ഒന്നും ഉൾപ്പെടുത്തേണ്ട എന്ന് പറഞ്ഞു അതാ. അടുത്ത പടത്തിൽ നല്ല റോൾ വേണം എങ്കിൽ നീ ഒരു ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിൽ പോകണം. അവിടെ പുതിയ പടത്തിൻ്റെ ചർച്ചയ്ക്ക് വേണ്ടി നിർമ്മാതാവും സംവിധായകനും ഉണ്ടാകും. നിർമ്മാതാവിൻ്റെ ആഗ്രഹം കൂടി പൂവണിയിച്ചാൽ അടുത്ത പടത്തിൽ നീ ആണ് സഹനായിക. സലീനയുടെ ചതി അറിയാതെ അവർ അറിയിച്ച ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിലെത്തി. മേഡത്തിൻ്റേ കൂടെ രാത്രി ഭക്ഷണം. അവർ കൊടുത്ത പാനിയത്തിൽ ചേച്ചിക്ക് ഉറക്ക ഗുളികയും. ഒന്നും അറിയാതെ ചേച്ചി നിർമാതാവിൻ്റേ കൂടെയും സലീന ബോധത്തോടെ സംവിധായകനോടൊപ്പം. ചേച്ചി രാവിലെ ഉണർന്നപ്പോൾ കണ്ടത് വിവസ്ത്രയായി ഒരു പുരുഷൻ്റെ കൂടെ മുറിയിൽ. അലറി വിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി തൊട്ടടുത്ത മുറിയിലേക്ക് ഓടി കയറി. അവിടെ കണ്ടത് സംവിധായകനോടൊപ്പം ചേർന്ന് കിടക്കുന്ന സലീനയെ. നിയന്ത്രണം വിട്ട മനസ്സുമായി താന് അനിയത്തിയാൽ ചതിക്കപ്പെട്ട വിവരമറിഞ്ഞ് ബാൽക്കണിയിൽ നിന്നും എടുത്തു ചാടി ചേച്ചി ആത്മഹത്യ ചെയ്തു.അവരുടെ പ്രൈവറ്റ് റിസോർട്ടിൽ വെച്ച് നടന്ന മരണം പണത്തിൻ്റെയും സ്വാധീനത്തിൻ്റെയും പവർകൊണ്ട് സ്വാഭാവികമായി നടന്ന അപകട മരണം ആയി. സലീന ആരോടും ഒന്നും പറഞ്ഞതും ഇല്ല. സത്യം അറിഞ്ഞാൽ താന് കൂടി അകത്ത് പോകും പിന്നെ കുടുബത്തിൻ്റെ മാനം എല്ലാം ഓർത്തു അവള് നിശബ്ദയായി. നിർമാതാവും സംവിധായകനും സിനിമ സ്വപ്നവുമായി നടക്കുന്ന പുതിയ ഇരകളെ തേടി പോയി. അഞ്ചു മാസങ്ങൾക്ക് ശേഷം ആണ് സലീന ഗർഭണി ആയതും നിങ്ങളുടെ സിനിമ ഭ്രാന്ത് ആണ് മക്കളുടെ ജീവിതം നശിപ്പിച്ചതെന്ന സത്യം ഭാര്യയിൽ നിന്നും സിനൂ അറിയുന്നത്. പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ അയാൾ തളർന്നു. വാർത്ത നാട്ടിൽ പരക്കുനതിന് മുൻപ് ഉമ്മയുടെയും ഉപ്പയുടെയും മരണ ശേഷം കിട്ടിയ സ്വത്തുക്കൾ വിറ്റ് അവർ ഭാര്യയുടെ നാടായ കുടകിലേക്ക് പോയി. സലീന അവിടെ നിന്നും ഒരു ആണ് കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് പേരിടാൻ ഉപ്പാപ്പയായ സിനുവിനോടു ഭാര്യ പറഞ്ഞു. ആസിഫ് അലി എന്ന പേര് കേട്ടതും ഭാര്യയും മകളും പറഞ്ഞു നിങ്ങള് ചത്താലും നിങ്ങളുടെ സിനിമ ഭ്രാന്ത് തീരില്ല.ചാരു കസേരയിൽ കിടന്നു മരിച്ച മനസ്സുമായി അതു കേട്ടു ചിരിച്ചു. ചിലർ അങ്ങനെയാണു ചില സ്വപ്നങ്ങൾ മരിക്കുവോളം കൊണ്ട് നടക്കും.പേരക്കുട്ടി എങ്കിലും സിനിമയിൽ എത്തും എന്ന സ്വപ്നവുമായി കാലം കടന്നു പോകുന്നു.

2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

സഖി

സഖി..... വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്നും സഖിയെ മാത്രം അടർത്തിയെടുത്താണ് പട്ടാളക്കാരനായ അശോകന്റെ മകൻ ഹരിശ്രീയുടെ കഥ തുടരുന്നത്. സ്‌കൂൾ അദ്ധ്യാപിക രമണിയും ഭർത്താവിനൊപ്പം സൗദ്ദി അറേബ്യയിൽ കഴിയുന്ന ചേച്ചിയും അടങ്ങുന്ന നാം രണ്ടു നമ്മുക് രണ്ട് എന്ന തത്വമുള്ള ന്യുക്ലിയർ കുടുംബമാണ് ഹരിശ്രീ അശോകന്റെത് . നല്ല നീളമുള്ള മെലിഞ്ഞ ശരീരത്തിനുടമയാണ് ശ്രീഹരി.പ്രായം കൂടുംതോറും തല തിരിഞ്ഞു പോയ അവൻ ഓർക്കുട്ട് വന്നതോടെ അവന്റെ പേര് ഹരിശ്രീ അശോകൻ എന്ന പഴഞ്ചൻ പേരിൽ നിന്നും ശ്രീഹരി എന്ന പേരിൽ തല തിരിഞ്ഞു അറിയപ്പെട്ടു. തനിക്കൊത്ത സഖിയെ താന് തന്നെ കണ്ടെത്തും എന്ന വാശിയിൽ പലർക്കും അവനെക്കാൾ നീളമുള്ള പ്രണയ ലേഖനങ്ങൾ കൊടുത്തു.പക്ഷെ ഇതുവരെ ഒരു ഗ്രീൻ സിഗ്നൽ പോലും കിട്ടിയില്ല. പഠനകാര്യത്തിൽ പിന്നിലാണെങ്കിലും ബക്ക് മെക്കാനിക്കും കമ്പ്യൂട്ടറിലും വല്യ നൈപുണ്യമാണ്‌. തട്ടി മുട്ടി ബികോം പാസ്സായി പക്ഷേ നല്ല ജോലിയൊന്നും ഇതുവരെ ആയില്ല.സ്ഥലത്തെ പ്രധാന വായ്‌ നോക്കി ടീമിലെ അംഗമാണ് പുള്ളി.അടുത്ത കാലത്തായി മിക്ക ദിവസങ്ങളിലും അമ്പലത്തിൽ പോകും.ഭക്തിയുടെ തീവ്രതകൊണ്ട് ഒന്നുമല്ല.അമ്പലത്തിനടുത് സുന്ദരിയായ ഒരു പെണ്ണ് ഉള്ള കുടുംബം വാടകയ്ക്കു താമസിക്കുന്ന കാര്യം സുഹൃത്തു ബാലുവിൽ നിന്നും അറിഞ്ഞു. ഒരു കാലിനു സ്വാധീനമില്ലാത്ത ബാലു അവന്റെ കാറിലും മറ്റുള്ളവർ അമ്പലമതലിന്റെ മുകളിലുമായി അവളെ ഒരു നോക്ക് കാണാൻ കാത്തിരുന്നു. സമ്പന്നരായ ഉന്നത കുടുംബത്തിലെ ഏക ആണ് തരിയാണ് ബാലു. എംകോം പഠനത്തിന് ശേഷം ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി. നല്ല വെളുത്തു തടിച്ച ശരീരം. എല്ലാം വാരി കൊടുത്ത ദൈവം അവന്റെ ഒരു കാലിന്റെ സ്വാധീനം അല്പം കുറച്ചു.ശ്രീഹരിയുടെ ബാല്യകാലം മുതൽ ഒരുമിച്ചു നാടക്കുന്ന നല്ലൊരു സുഹൃത്താണ് ബാലു.നാട്ടിലേക്കു പുതുതായി വന്ന പെണ്ണിനെ സ്വന്തമാക്കാൻ അവനും ആഗ്രഹിച്ചു. മുഴു കുടിയാന ഒരച്ഛന്റെ മകൾ ആയതു കൊണ്ട് എന്റെ കുറവുകൾ നോക്കാതെ തനിക്ക് അവളെ കെട്ടിച്ചു തരും എന്നത് അവൻ സ്വപ്നം കണ്ടു നടന്നു. തന്റെ ആഗ്രഹം ആരോടും അവൻ പറഞ്ഞതുമില്ല. അവസാന വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് നിമ്മി.'അമ്മ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സും. പെയിന്റ് പണിക്കാരനായ അച്ഛൻ വെള്ളമടിച്ചു കിടപ്പാണ് അതികവും.വല്ലപ്പോഴും മാത്രം പണിയെടുന്ന പ്രകൃതം.അതി രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന നിമ്മിയെ അമ്പല നടയിൽ വെച്ച് ശ്രീയുടെ പിറന്നാൾ ദിവസ്സം അമ്മയോടടോപ്പം ആദ്യമായി അടുത്ത് കണ്ടു. നിമ്മിയെയും അമ്മയെയും ചൂണ്ടി കാണിച്ചു കൊണ്ട് ശ്രീ പറഞ്ഞു അതാണ് അമ്മേ ഭാസ്‌കരൻ മാമന്റെ വീട്ടിൽ പുതുതായി വന്ന വാടക്കക്കാർ. ഭാസ്കരനും അമ്മയും നല്ല ചേർച്ചയിൽ അല്ലെങ്കിലും വാടകക്കാരെ പരിചപ്പെടാമെന്നു അമ്മയുടെ കാതിൽ മൂളി. അമ്പലത്തിന്റെ പുറത്തു വെച്ച് അവർ പരിചയപെട്ടു.ശ്രീയും നിമ്മിയും ആദ്യമായി സംസാരിച്ച നിമിഷം. താന് നിമ്മിയെ പരിചയപ്പെട്ട കാര്യം ബാലുവിൽ നിന്നുപോലും മറച്ചു വെച്ച് അവൾ വൈകുന്നേരം അമ്പലത്തിൽ വരുമെന്ന് പറഞ്ഞു കൂട്ടൂരാരോടൊപ്പം അവനും ഒന്നും അറിയാത്തവനെ പോലെ കാത്തുനിന്നു.നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ശ്രീ അതിരാവിലെ അമ്പലത്തിൽ പോകും. നിമ്മിയെ കാണും കുറെ നേരം സംസാരിക്കും. അവർ വളരെ പെട്ടെന്നു അടുത്തു.അവൻ ആഗ്രഹിച്ചത് പോലെ പ്രണയത്തിന്റെ ഗ്രീൻ സിഗ്നൽ തെളിഞ്ഞു. ബൈക്കിന്റെ പിറകിൽ ഇരുന്നു അവൾ അവനോടൊപ്പം പലയിടങ്ങളിലും കറങ്ങി.മാനേജർ ആയി പ്രൊമോഷൻ കിട്ടിയ ബാലുവിന്റെ പാർട്ടിക്ക് ശ്രീയോടൊപ്പം നിമ്മിയും ബാലുവിന്റെ കാറിൽ ആണ് പോയത് .അവന്റെ കണ്ണുകൾ കണ്ണാടിയിൽ കൂടി അവളെ തേടി കൊണ്ടിരുന്നു.ബാലു അവളെ നോക്കുന്നത് അവള് കാണുന്നുണ്ടായിരുന്നു.. ആ യാത്രയ്ക്ക് ശേഷം ശ്രീയുടെ പ്രണയ കഥ നാട്ടിൽ മുഴുവനും പാട്ടായി.അവസാനത്തെ പരീക്ഷയും കഴിഞ്ഞു അവനോടൊപ്പം ഒരു സിനിമയും കണ്ടു തിരിച്ചു നിമ്മിയുടെ വീട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ഒരു ആൾക്കൂട്ടം.കടം തിരിച്ചു അടക്കാത്തതിന്റെ പേരിൽ വീട് ബാങ്കുകാർ ജപ്തിചെയ്ത മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന കാര്യം അവിടെ നിന്നും ആരോ പറയുന്നത് കേട്ടു. ദിവസങ്ങൾ കടന്നു പോയി. മാനസിക വിഷമത്തിൽ 'അമ്മ ജോലിക്ക് പോകാതെ വീട്ടിൽ ഇരിപ്പായി.കാര്യമായി വരുമാനമൊന്നും ഇല്ലാത്ത ശ്രീക്കു അവരെ സഹായിക്കാൻ പറ്റിയതുമില്ല. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂർ പോയി. വീണു കിട്ടിയ അവസരം ബാലുവിലെ കുബുദ്ധിക്കാരനെ ഉണർത്തി. ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്തു നിമ്മിയുടെ അമ്മയുമായി അടുത്തു. പണമായും സാധങ്ങൾ ആയും ബാലു അവിടെ സ്ഥാനം ഉറപ്പിച്ചു.'അമ്മ ജോലിക്കു പോകാൻ തുടങ്ങി.നിമ്മിക്ക് തന്റെ ബാങ്കിന്റെ സമീപത്തുള്ള ഒരു ജ്വല്ലറിയിൽ ജോലി വാങ്ങി കൊടുത്തു. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂരിൽ തന്നെ നിന്നു. അച്ഛന്റെ മരണ ശേഷം പ്രണയത്തിന് പറ്റിയ മൂഡിൽ അല്ലെന്നും ജീവിതമാർഗ്ഗം ആണ് മുഖ്യ ലക്ഷ്യമെന്നും ശ്രീയോട് അവൾ പറഞ്ഞു.നിരീശ്വര വാദിയായ ബാലുവുമായുള്ള അടുപ്പം നിമ്മിയിലും പ്രകടമാകാൻ തൂടങ്ങി.അവന്റെ കാറിൽ രാവിലെ ജോലി സ്ഥലത്തു പോകും.അവർ തമ്മിൽ കൂടുതൽ അടുത്തു.ശ്രീയുമായി അകലം പാലിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ പ്രണയം സത്യമായിരുന്നു.നിമ്മിയുടെ മനസ്സ് ബാങ്ക് മാനേജരും സമ്പന്നനുമായ ബാലുവിനെ കൊതിക്കാൻ തുടങ്ങി. അവനെ കെട്ടിയാൽ താനും കുടുംബവും രക്ഷപെടും. ബാലുമായി കറങ്ങുന്നത് ശ്രീയുടെ ചെവിയിലും എത്തി. തന്റെ കൂട്ടുകാരൻ തന്നെ ചതിക്കില്ല എന്ന് ശ്രീ ഉറച്ചു വിശ്വസിച്ചു.ശ്രീയെ കാണാൻ ബാലുവും കൂട്ടരും ബാംഗ്ലൂർ പോയി.ബാലുവിന്റെ പ്ലാൻ അനുസരിച്ചു അവർ എല്ലാവരും ഡാൻസ് ബാറിൽ പോകുന്നു.തന്റെ വിഷമങ്ങൾ ഓരോന്നായി പറഞ്ഞു ശ്രീ അടിച്ചു കൊണ്ടേ ഇരുന്നു.മദ്യ ലഹരിയിൽ ഡാൻസ് ബാറിലെ പെണ്ണിനോട് ശ്രീ മോശമായി പെരുമാറി. പിന്നെ അടിയായി കേസ് ആയി. വികലാംഗനെന്ന പരിഗണയിൽ കുഴപ്പം ആദ്യം ഉണ്ടാക്കിയ ബാലു നൈസ് ആയിട്ടു ഊരി. ശ്രീയെയും കൂട്ടി ബാലുവും കൂട്ടരും നാട്ടിലേക്കു തിരിച്ചു.നിമ്മിയെ കാണാനുള്ള ശ്രമങ്ങൾ പരാചയപെട്ടു.ബാലുവിനോട് തന്റെ സങ്കടങ്ങൾ ശ്രീ പറഞ്ഞപ്പോൾ ഞാൻ പോയി നിമ്മിയെ കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞു. അവന്റെ കാറിൽ അവർ 3പേരും ധർമ്മടം ബീച്ചിലേക്ക് പോയി.കാറിനകത്ത് ശ്രീയെ മണ്ടന്നാക്കി അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു. ശ്രീയും നിമ്മിയും കടപ്പുറത്തു കൂടി സംസാരിച്ചു കൊണ്ട് നടന്നു.തിരിച്ചു നടക്കുന്നതിനിടയിൽ ബാംഗ്ലൂർ നടന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു, വഴക്കിടുന്നു. പിരിയാമെന്നു അവൾ പറയുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അവൻ പൊട്ടിക്കരന്നു.ആ രംഗങ്ങൾ കണ്ടു ബാലു മനസ്സിൽ ചിരിച്ചു. പ്രണയ നൈരാശ്യത്തിൽ അവൻ മുഴു കുടിയനായി.കള്ളുമായി ബാലു വരും അവനെ നന്നായി കുടിപ്പിക്കും. ഉറക്കം നഷ്ട്ടപെട്ട അവൻ ഗുളികകൾ അമിതമായി കഴിച്ചത് മാനസിക നില തെറ്റിക്കാൻ തൂടങ്ങി. സഹോദനെ നേർ വഴിക്കു കൊണ്ട്ട് വരാൻ ചേച്ചി നാട്ടിലേക്കു വന്നു. ബാലുവിനോട് ഇനി ശ്രീയുമായി മദ്യപ്പിക്കരുത് എന്ന് ശാസിച്ചത് അവനെ വല്ലാതെ ചൊടിപ്പിച്ചു.ബാലു പിന്നെ ആയ വഴിക്ക്‌ വരാതെയായി. പെങ്ങളുടെ ആശ്വാസ വാക്കുകൾ മക്കളുടെ കളി ചിരികൾ എല്ലാം ശ്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.അതിനിടയിൽ ആണ് ബാലു നിമ്മിയെ കല്യാണം കഴിക്കുന്നത് അമ്മയിൽ നിന്നും ശ്രീ അറിയുന്നത്. അവൻ തന്ന ചതിക്കുകയാണ് എന്ന് ശ്രീക്കു മനസ്സിലായി . കല്യാണം കഴിഞ്ഞു ആറാം മാസം നിമ്മി പ്രസവിച്ചു. കല്യാണത്തിന് മുൻപ് തന്നെ നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അവർ ശാരീരിക ബന്ധം പുലർത്തിയിരുന്നു.നിമ്മിയുടെ പ്ലാൻ പ്രകാരമാണ് ബാലു കരുക്കൾ നീക്കിയത്. താന് ആത്മാർത്ഥമായി പ്രണയിച്ച പെണ്ണ് തന്നെ ചതിച്ചത് ഓർത്ത് ശ്രീയുടെ ചങ്ക് പൊട്ടി. അവളെ കാണാതിരിക്കാൻ ചേച്ചിയോടപ്പം സൗദ്ദി അറേബ്യയിൽ പോയി.നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി. 4 വർഷത്തിന് ശേഷം നാട്ടിലേക്കു വരുമ്പോൾ ആണ് അറിഞ്ഞത് ബാലുവും നിമ്മിയും വേർപിരിഞ്ഞിരിക്കുന്നു.കല്യാണം കഴിഞ്ഞു 3 വര്ഷമായപ്പോൾ ബാലുവിന് ഒരു ആക്സിഡൻ്റ് സംഭവിച്ചു . അതോടെ അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. എന്റെ പണവും സ്വത്തും ആയിരുന്നു അവളുടെ ലക്‌ഷ്യം. ശ്രീയെ ചതിച്ച അവൾ എന്നെയും ചതികുമെന്ന ചിന്ത അവനിൽ സംശയ രോഗം വളർത്തി. ബന്ധം ആടിയുലഞ്ഞു, അവസാനം വേര് പിരിഞ്ഞു. മാളികയിൽ നിന്നും വീണ്ടും അവളും അമ്മയും കുഞ്ഞും വാടക വീട്ടിലേക്കു. ശ്രീയുടെ കഥകളോക്കെ നന്നായി അറിയുന്ന കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പെങ്ങളുമായി ശ്രീയുടെ വിവാഹം ഉറപ്പിച്ചു. തന്റെ കല്യാണത്തിന് അവളെ ക്ഷണിക്കണം എന്ന് ശ്രീ പറഞ്ഞത് അനുസരിച്ചു അമ്മയും പെങ്ങളും നിമ്മിയുടെ വീട്ടിൽ പോയി.കുറ്റബോധം കണ്ട് നിമ്മിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവള് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവിടെ ഇരിക്കുന്നു. ഗൾഫിൽ നിന്നും വന്ന ശ്രീ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ ആണ് നിമ്മി പറഞ്ഞത് അനുസരിച്ചു ആണ് ബാലു കാര്യങ്ങൾ ചെയ്തത് എന്ന സത്യങ്ങൾ അറിയുന്നത്. അതിനു കൂട്ടൂ നിന്നതിനു എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത്. സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. തന്നെ ചതിച്ചവരുടെ മുൻപിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. കാലം കടന്നു പോയി.. ഭാര്യയും 2 കുട്ടികളുമായി ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. പ്ര ണയ സഖിയേക്കാൾ തന്നെ മനസിലാക്കിയ പ്രാണ സഖിയാണ് ജീവിതത്തിലെ വെളിച്ചം എന്ന തിരിച്ചറിവോടെ ശ്രീയും അവന്റെ സ്വന്തം സഖിയും . മാലിബ് മാട്ടൂൽ

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഗ്രൂപ്പ് അഡ്മിൻ

ഒരു ദിവസം ശാനുവിന്റെ ഫോണിൽ ഒരു വാട്ട്സ്ആപ് ഗ്രൂപ്പ്. ആവേശത്തോടെ നോക്കിയപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം 10 ഇല്‍‌ ഒരുമിച്ച് പഠിച്ച പിള്ളേർ അടങ്ങുന്ന ഒരു ഗ്രൂപ്പ്. അവനിക്കു വിശ്വസിക്കാൻ ആയില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും.അങ്ങനെ ഗ്രൂപ്പിലുള്ള ഓരോ ആൾക്കാരെ പരിചയപെട്ടു.അഡ്മിൻ ആരാണെന്ന് നോക്കിയപ്പോൾ ചിരി വന്നത് കണക്ക് മാഷിന്റെ അടി പേടിച്ച് പകുതിക്ക് നിർത്തി ടൂട്ടോറിയൽ കോളജിൽ പോയി പഠിച്ച സുലൈമാൻ. ആളൊരു കോഴി ആയത് കൊണ്ടാണ് എന്ന് തോനുന്നു ക്ലാസ്സിൽ ഉണ്ടായിരുന്ന പെണ്ണ് കുട്ടികൾ മുഴുവനും ഉണ്ട്.3 ആണ് കുട്ടികൾ കുറവും. അന്വേഷിച്ചു നോക്കിയപ്പോൾ ഒരാള് ഒരു ആക്സിഡന്റ് ആയി മരണപ്പെട്ടു. ഒരാള് ദുബായ് ജയിലിൽ പിന്നെ ഉള്ള ഓരാൾ എവിടെ എന്ന് ഒരു വിവരവും ഇല്ല. അവസാനമായി ആണ് ശാനുവിനെ Add ചെയ്യുന്നത്. മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിൽ മെസ്സേജ് ഉണ്ടാകും. തുടക്കമായത് കൊണ്ട് എല്ലാവരും നല്ല ആക്റ്റീവ് ആണ്.കൊറോണ കാരണം ലോക്ക്ഡൌൺ ആയത് കൊണ്ട് ആർക്കും മറ്റു പണികളൊന്നും ഇല്ല. പാട്ട് പാടലും ഫുഡിന്റെ ഫോട്ടോ ഷെയര് ചെയ്യലും മക്കളുടെ കലാപരിപാടികളും മൊത്തത്തിൽ ചാകര തന്നെ.ചേരയെ തിന്നുന്ന നാട്ടിൽ എത്തിയ ശാനുവും അവർക്കൊപ്പം എത്താൻ പല കോമാളി തരങ്ങളും കാണിച്ചു. അവന്റെ ചിരട്ട ഉരക്കുന്ന സൗണ്ടിൽ പാട്ടും പിന്നെ ഡാൻസും മൊത്തത്തിൽ തള്ളി മറിച്ച് ഗ്രൂപ്പിൽ സജീവമായി. സുലൈമാൻ അവൻ 23 പെണ്ൺ പിള്ളേരെ മാത്രം ചേർത്ത് ഒരു വാട്ട്സ്ആപ് ബ്രോഡ്കാസ്റ്റിംഗ് മെസ്സേജ് ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ ഒരു മെസ്സേജ് അയച്ചു.ആ സന്ദേശം ഇങ്ങനെയായിരുന്നു നിന്നെ ഞാൻ പത്താം ക്ലാസ്സിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പേടികൊണ്ട് ആ സമയത്ത് തുറന്നു പറയാൻ പറ്റിയില്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ നിന്നോട് ഇത് അറിയിക്കാൻ ആണ്. ഞാൻ നിന്നെ എപ്പോഴും നോക്കി നിൽക്കുന്നത് നിനക്ക് ഓർമ്മയുണ്ടോ.പണ്ടത്തേക്കളും നീ സുന്ദരി ആയിരിക്കുന്നു. എന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടായത്. നീ തള്ളി കളഞ്ഞാലും പ്രശ്നം ഇല്ല. തുറന്നു പറഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞത് പോലെ. എല്ലാവർക്കും ഒരേ മെസ്സേജ്. പക്ഷേ ഓരോ പെണ്ൺ കുട്ടികളും സുലൈമാൻ തനിക്ക് മാത്രം ആണ് അയക്കുന്നത് എന്ന രീതിയിൽ ആണ് കാര്യങ്ങൾ മെസേജിലൂടെ അയച്ചത്.ചൂണ്ട ഇട്ടാൽ ഒന്നല്ലേ കൊത്തൂ അത് കൊണ്ട് വീശുവലയാണ് ഇറക്കിയത്. ഏതെങ്കിലും ഒന്നിനെ കിട്ടിയാൽ ഭാഗ്യം.പഴയ കാര്യങ്ങള് ആയത് കൊണ്ട് ആർക്കും ഒന്നും ഓർമ്മ കാണില്ല എന്ന ഉറപ്പിലാണ് സുലൈമാൻ തട്ടി വിട്ടത്. പൊട്ടന് ലോട്ടറി അടിച്ച പോലെ 6 പെണ്ൺ പിള്ളേർ മറുപടി അയച്ചു.പിന്നെ സുലൈമാൻ ഗ്രൂപ്പിൽ രാവിലെ വന്നു ഗുഡ് മോർണിംഗ് രാത്രി ഒരു ഗുഡ് നൈറ്റ്.ബാക്കി സമയങ്ങൾ ആ ആറു പെണ്ണ് പിള്ളേർക്കും പേർസണൽ മെസ്സേജുകൾ.ഓരോ ആളെയും കവിതകളും അവന്റെ തമാശകളും നിറഞ്ഞ സംസാരത്തിലൂടെ പ്രേമത്തിന്റെ തീരത്തു എത്തിച്ചു.പക്ഷെ പെണ്ണ് പിള്ളേർക്ക് മാത്രമായി ഒരു ഗ്രൂപ്പുണ്ടാക്കിയത് സുലൈമാൻ അറിഞ്ഞില്ല.അവർ അവരുടെ പൊങ്ങച്ചവും കുശുമ്പും ആസൂയയുമൊക്ക കാണിക്കാനുള്ള ഒരു വേദിയായിരുന്നു അത്.ഫെമിനിസ്റ്റ് ചിന്താഗതിയുള്ള രണ്ട് കുട്ടികൾ ആണ് ആ ലേഡീസ് ഒൺലി ഗ്രൂപ്പ് തൂടങ്ങിയത്.പല ചർച്ചകളും നടക്കുന്നതിനിടയിൽ പ്രണയവും വിവാഹവും ചർച്ചയിൽ വന്നു.അതിനിടയിൽ ഒരു കുട്ടി സുലൈമാൻ പണ്ട് പത്തിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞു.പക്ഷെ 20 വർഷത്തിന് ശേഷമാണ് ഞാൻ അറിയുന്നത്. അപ്പോൾ അതിലെ ഒരുത്തി ചോദിച്ചു അത് നീ ഇപ്പോൾ എങ്ങിനെ അറിഞ്ഞു.ചോദ്യം കേട്ടപ്പോൾ രഹന ഒന്ന് പരുങ്ങി.അവസാനം ഗതികെട്ടപ്പോൾ സുലൈമാൻ തനിക്കു പേർസണൽ ആയി മെസ്സേജ് അയച്ചു പറഞ്ഞത് ആണ്.അപ്പോഴാണ് മറ്റുള്ളവർക്കും സംഗതി കത്തിയത്.മറ്റു 5 പേരും അവർക്ക് അയച്ചതും പറഞ്ഞു.അതോടെ പലനാൾ കള്ളകാമുകൻ ഒരുനാൾ പിടിയിൽ എന്ന അവസ്ഥയിൽ എത്തി സുലൈമാൻ. അവർ അവനിക്ക് ഒരു പണികൊടുക്കാൻ തീരുമാനിച്ചു.രാത്രി ഒരു മണിക്ക് തനിക്ക് സുലൈമാൻ അയച്ച മെസേജ് സ്ക്രീൻ ഷോട്ടെടുത് ഫഹീമ രാവിലെ തന്നെ മിക്സഡ് ഗ്രൂപ്പിൽ ഇട്ടു.അതോടെ പല ആണ് കുട്ടികളും സുലൈമാനെ ചോദ്യം ചെയ്തു.ഒന്നിനും ഒരു റീപ്ലേയും ഇല്ല.പാവം സുലൈമാൻ നല്ല ഉറക്കത്തിൽ ആണ്. സുലൈമാന്റെ ഭാര്യ തുരുതുരെ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.അതൊന്നു സൈലന്റ് ആക്കി കിടക്ക് മനുഷ്യ എന്നും പറഞ്ഞൂ ബാത്ത്റൂമിലേക്ക് പോയി.തിരിച്ചു വന്നപ്പോളും അതെ അവസ്ഥ.ഭാര്യ ആളൊരു പുലിയാണ് സുലൈമാൻ ആണെങ്കിൽ ഭാര്യയെ പേടിയും.സുലൈമാന്റെ ഫിംഗർ ഫോണിൽ വെച്ച് ലോക്ക് തുറന്നു നോക്കിയപ്പോൾ വാട്സ്ആപ്പിൽ കുറെ പെണ്ണ് പിള്ളേരുടെ പെർസണൽ മെസേജും ഗ്രൂപ്പിലും കുറെ മെസേജുകൾ.അവൾ ഓരോന്നായി നോക്കിയപ്പോൾ ഉറങ്ങികിടടക്കുന്ന കള്ളാ കാമുകന്റെ ലീല വിലാസങ്ങൾ കയ്യോടെ പിടികൂടി.പിന്നെ ഒന്നും ആലോചിച്ചല്ല ഗ്രൂപ്പിൽ നിന്നും എക്സിറ്റടിച്ചു. സകല പെണ്ണിനേയും ബ്ലോക്ക് ആക്കി നമ്പർ ഡിലീറ്റ് ചെയ്തു. ഉറക്കമുണർന്ന സുലൈമാൻ രാവിലെ ചായക്ക് പകരം ഭാര്യയുടെ നല്ല കുറെ തെറികൾ ആണ് കിട്ടിയത്.പണിപാളിയതറിഞ്ഞ സുലൈമാൻ സ്കൂളിൽ നിന്നും പകുതിക്കു വെച്ച് നിർത്തിയത് പോലെ ഗ്രൂപ്പിലും ചരിത്രം ആവർത്തിച്ചു.അതോടെ അവൻ വാട്സ്ആപ്പ് തന്നെ ഭാര്യയെ പേടിച്ചു ഡിലീറ്റ് ആക്കി.ആകെ ഉള്ള ഗ്രൂപ്പ് അഡിമിന് എക്സിറ്റയപ്പോൾ ആണ് പൊട്ടന് ലോട്ടറി അടിച്ച പോലെ ഷാജിക്ക് ആ അഡ്മിൻ സ്ഥാനം കിട്ടുന്നത്.ഷാജി ഭയങ്കര മസ്സിൽ പിടുത്തക്കാരൻ ആണെന്നാണ് പൊതുവെ ഉള്ള സംസാരം.പക്ഷെ സത്യത്തിൽ ആളു പാവമാണ്.അങ്ങിനെ ഒരു അഡ്മിൻ മാത്രമായി ഗ്രൂപ്പ് വേണ്ട എന്ന് 2 ഫെമിനിസ്റ്റ് ഗ്രൂപ്പിൽ ചർച്ചയാക്കി. അതോടെ 45 പേരുള്ള ഗ്രൂപ്പിൽ നിന്നും രണ്ടു പെണ്ണും 2 ആണും അടക്കം 4 അഡ്മിൻ. ഒരു ദിവസം ഷാജിക്ക് ഒരു മെസേജ് വന്നു.ഞാൻ അഷ്റഫ് നിങ്ങളുടെ കൂടെ പത്തിൽ പഠിച്ച ആളാണ്. ഇന്നലെ മീൻ വാങ്ങാൻ പോയപ്പോൾ സുലൈമാനെ കണ്ടു.അങ്ങനെയാണ് ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞത്.ചില ഒഴിച്ച് കൂടാൻ പറ്റാത്ത തിരക്ക് കാരണം അവൻ തത്കാലം ഗ്രൂപ്പിൽ ഇല്ല എന്നും അങ്ങനെയാണ് ഷാജിയുടെ നമ്പർ തരുന്നത്.എനിക്കും ഗ്രൂപ്പിൽ എല്ലാവരെയും പരിചപ്പെടാൻ താൽപര്യം ഉണ്ട്.കുറെ കാലമായി കുവൈറ്റിൽ ആയിരുന്നു.പണി പോയത് കൊണ്ട് ഇപ്പോൾ ആണ് നാട്ടിൽ വന്നത്.നിമിത്തം പോലെയാണ് സുലൈമാനെ കണ്ടതും എന്തോ ഒരു മുഖ പരിചയത്തിന്റെ പേരിൽ സംസാരിച്ചതും അവസാനം കൂടെ പഠിച്ച ആളാണെന്ന് മനസ്സിലായത്. അതിലെ ചതി മനസ്സിലാക്കാതെ സുലൈമാൻ എന്ന അഷ്റഫിനെ ഷാജി ഗ്രൂപ്പിൽ ആഡ് ചെയ്തു. സുലൈമാന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളെകൊണ്ട് പകൽ സമയങ്ങളിൽ വോയിസ് മെസ്സേജുകൾ അയച്ചു.അത് കൊണ്ട് സുലൈമാൻ ആണ് ആൾമാറാട്ടം നടത്തി ഗ്രൂപ്പിൽ അഷ്റഫ് എന്ന പേരിൽ വന്നത് എന്ന് ആരും സംശയിച്ചില്ല.ആ ഫോൺ ഓഫീസിൽ വെച്ചാണ് വീട്ടിൽ പോകാറുള്ളത് കാരണം ഭാര്യ അറിയാതെയാണ് ആ നമ്പർ ഉപയോഗിക്കുന്നത്.അത് കൊണ്ട് പലപ്പോഴും രാത്രി സമയങ്ങളിൽ ഗ്രൂപ്പിൽ വരില്ല.പതിയെ പതിയെ അവൻ പകയുടെ തനി രൂപം പുറത്തു എടുക്കാൻ തുടങ്ങി.ഫഹീമയുടെ പോസ്റ്റുകൾ തിരഞ്ഞു പിടിച്ചു കമ്മന്റ് ഇടും അതിനെ വിമർശിക്കും കളിയാക്കും.അങ്ങനെ അവളുടെ ഭർത്താവിന്റെ നമ്പർ സംഘടിപ്പിച്ചു ഗ്രൂപ്പിൽ ഫുൾ ടൈം ഉണ്ടെന്നൊക്കെ പരദൂഷണം പറഞ്ഞു കൊടുത്ത് അവളെ ഗ്രൂപ്പിൽ സജീവമാകുന്നത് ഇല്ലാതാക്കി. മാസങ്ങൾ കടന്നു പോയി.ലോക്കഡോൺ മാറി പല ആൾക്കാരും ജോലിയിൽ പ്രവേശിച്ചു.പഴയത് പോലെ ഗ്രൂപ്പിൽ ആക്റ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞു.ആ സമയത്തു ചിലർ വരുന്നത് മറ്റു ചിലർക്ക് ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഗ്രൂപ്പ് ആക്റ്റീവ് അല്ലാത്തത് എന്നാരോപിച്ചു.ഫെമിനിസ്റ് ആയ രണ്ടു അഡ്മിനിന് പേർസണൽ മെസേജി അയച്ചു അവൻ വിശ്വസിപ്പിച്ചു.പെൺ കുട്ടികൾ ആക്റ്റീവ് ആവുന്നത് ഇഷ്ടമില്ലാത്ത കുറെ ആണ് കുട്ടികൾ ഉണ്ട് ഗ്രൂപ്പിൽ.നിങ്ങൾ എന്തിനാണ് ഇങ്ങനെ അപമാനമായി ഗ്രൂപ്പിൽ തുടരുന്നത്.കുത്തിത്തിരിപ്പാക്കൽ ഫലം കണ്ടു.ഒരു ദിവസം മറ്റു പെണ്ണ് പിള്ളേരെ റിമോവ് ചെയ്തു ഫെമിനിസ്റ്റുകൾ ഗ്രൂപ്പിൽ നിന്നും എക്സിസ്റ് അയി. അതോടെ അത് പുരുഷന്മാരുടെ ഗ്രൂപ്പ് ആയി മാറി.അവിടെയും അവന്റെ പക തീർന്നില്ല. സ്ത്രീകൾ ഉള്ളത് കൊണ്ട് മാത്രം ഗ്രൂപ്പിൽ വരുന്ന പലർക്കും അത് ഭയങ്കര സങ്കടം ഉണ്ടാക്കി.അതോടെ പെൺ പിള്ളേർ പോകാൻ ചില ആളുകൾ കളിച്ചിട്ടുണ്ട് എന്ന രീതിയിൽ അഷ്റഫിന്റെ വക ഒരു വോയിസ് വന്നു.ചിലർ അതിനെ അനുകൂലിച്ചു മറ്റു ചിലർ എതിർത്തു.ആ ഗ്രൂപ്പിൽ തന്നെ രണ്ടു വിഭാഗം ആൾക്കാർ ആയി.അവർ പലപ്പോഴും വാക്കു തർക്കത്തിൽ വരെ എത്തി.പെൺ കുട്ടികളെ തിരിച്ചു കൊണ്ട് വരണം എന്ന് ഒരു കൂട്ടർ പറ്റില്ല എന്ന് മറ്റൊരു കൂട്ടർ.രണ്ടിനും നടുവിൽ ആണും പെണ്ണ് കെട്ടവനെ പോലെ സുലൈമാൻ എന്ന അഷ്റഫ്.ഇനി ഇത് തുടരുന്നതിൽ അർത്ഥമില്ല എന്ന് കരുതി ഗ്രൂപ്പ് മെമ്പർ മാർ ഓരോന്നായി എക്സിസ്റ് അടിച്ചു.അവസാനം അഡ്മിൻ ഷാജിയും അഷ്റഫും മാത്രം. രാവിലെ ഉണരുമ്പോൾ ഷാജി കണ്ടത് ഒരേ ഒരു മെസ്സേജ് ആണ്.ഞാനും പോകുന്നു ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.എന്നെ അറിയാതെ മനസ്സിലാക്കാതെ നീ ആഡ് ചെയ്തു.ഞാൻ ആരാണ് എന്ന് ഇനി അന്വേഷിച്ചിട്ട് കാര്യം ഇല്ല. ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതിൽ അര്ത്ഥം ഇല്ലെന്നു അഡ്മിനിൻ പറഞ്ഞു തരേണ്ടതിലല്ലല്ലോ.നീയും നീ അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പും മാത്രം ബാക്കി. ഈ ഗ്രൂപ്പിന് ക്ഷമാപമോക്ഷം കിട്ടിയെന്നു കരുതി ഈ ഗ്രൂപ്പ് നിന്റെ ഫോണിൽ കിടന്നു ഉറങ്ങട്ടെ.ആരെങ്കിലും ചോദിച്ചാൽ തനിക്ക് പറയാമല്ലോ ഞാൻ ഗ്രൂപ്പ് അഡ്മിൻ ആണെന്ന്. മാലിബ് മാട്ടൂൽ

2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സുലൈമാനിയും വിനീഷും

 

എന്നും രാവിലെ 10 മണിക്ക് മാത്രം ഉണരാറള്ള വിനീഷ് ഒരു ദിവസം അതി രാവിലെ എന്തോ സ്വപ്നം കണ്ട് നെട്ടി  ഉണർന്നു. പുറത്ത് നല്ല മഴ പെയ്യുന്ന ശബ്ദം കേട്ട് തന്റെ അപ്പാർട്ട്മെന്റിൽ അടുക്കള ലക്ഷ്യമാക്കി നീങ്ങി. അതിനോട് ചേർന്ന് ഒരു വാൽകെണിയുണ്ട്‌. ഗൾഫിൽ വന്നിട്ട് വല്ലപോയും ആണ് മഴ ആസ്വദിക്കാൻ കിട്ടുന്നത്. ഒരു കപ്പ് സുലൈമാനി എടുത്ത് മഴ പെയ്യുന്നത് നോക്കി നിന്നു. മഴ കുറച്ച് സമയം അവനെ കേരളത്തിലെ തന്റെ കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി.


മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. മേഘങ്ങൾ സൂര്യനെ കണ്ട് എങ്ങോ ഓടി ഒളിച്ചു.കയ്യിൽ ഒരു കപ്പുമായി ആരോ തന്നെ തന്നെ നോക്കുന്നുണ്ട് എന്ന് വിനീഷിന് തോന്നി.പ്രഭാത കിരണത്തിന്റെ  വെളിച്ചത്തിൽ നേരെ മുൻപിൽ ഉള്ള അപ്പാർട്ട്മെന്റിൽ ഒരു പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. വിനീഷ് അവളോട് ചിരിച്ചു.പക്ഷേ അവള് കണ്ട ഭാവം നടിച്ചില്ല. സൗന്ദര്യത്തിന്റെ ജാടയായിരിക്കും. വെറുതെ അല്ല പറഞ്ഞത് ഓരോ സുലൈമാനിയിലും ഓരോ മുഹബ്ബത് ഉണ്ടെന്ന്. അവളുടെ മുഖം അവന്റെ മനസ്സിൽ എവിടെയോ ഒന്നു സ്പർശിച്ചു.അവളുടെ അടുത്ത് ആരോ വന്നു എന്തോ കാതിൽ മൂളിയപ്പോൾ പെട്ടെന്നു അവള് അപ്രത്യക്ഷമായി. താൻ അവളെ നോകുന്നതിനെ കുറിച്ചായിരിക്കും അവർ സംസാരിച്ചത്. ഊഹിക്കാൻ മലയാളികളെ കഴിനിട്ടല്ലെ ലോകത്ത് വേറെ ആൾക്കാർ ഉള്ളൂ.

തന്റെ ബെഡിൽ വന്നിരുന്നു. അവള് ആരായിരിക്കും..ഇത്ര അടുത്ത് ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടില്ലല്ലോ.ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളെ കുറിച്ച എഴുതിവെച്ചിട്ടുണ്ട്, ഇത് എനിക്ക്  ഉള്ളതായിരിക്കും.ഇനി എപ്പോഴും രാവിലെ ഉണരണം. വെറുതെ അല്ല പഴമക്കാർ പറഞ്ഞത് നേരം പുലരുന്നതിന് മുൻപ് ഉണർന്നാൽ പല ഗുണങ്ങളും ഉണ്ടെന്ന്.അവളുടെ മുഖവും പുഞ്ചിരിയും അവൻ വീണ്ടും വീണ്ടും ഓർത്തെടുത്തു.ഇനിയുള്ള പുലരികൾ അവൾക്ക് വേണ്ടി.ഓർമ്മകൾ കുറെ വർഷം പിന്നോട്ടേക്കു പോയി.പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു സുന്ദരി ഉണ്ടായിരുന്നു മനസ്സ്സിന്റെ താളം തെറ്റിച്ച കവിത. പേര് പോലെ തന്നെ ആൾ അവൾ നന്നായി കവിതകൾ എഴുതും.കഴിഞ്ഞ വര്ഷം ആഗസ്റ് 18നു ഗെറ്റ്ടുഗെദറിന് പോയപ്പോൾ അവളെ വീണ്ടും കണ്ടു.നല്ല ചുറുചുറുപ്പുള്ള കുട്ടി ആയിരുന്നു.ഇപ്പോഴും സുന്ദരിതന്നെ പക്ഷെ ഒരു അലസത ഭാവം. കൂടെ പഠിച്ചവരെയൊക്കെ അത്ഭുത പെടുത്തി വിനീഷ് സ്കൂൾ വെൽഫയർ ഫണ്ടിലേക്ക് 10ലക്ഷം സംഭാവന കൊടുത്തു.അപ്പോഴാണ് വിനീഷ് വളർന്നു പന്തലിച്ചത് പലരും അറിയുന്നത്.വളരെ പെട്ടന്നായിരുന്നു അവന്റെ വളർച്ച.

കവിതയുമായി കുറെ നേരം സംസാരിച്ചു.എന്തോ വലിയ ഒരു വിഷമം അവളിൽ ഉണ്ടെന്ന് തോന്നി.തന്റെ ബിസിനസ് കാർഡ് കൊടുത്ത്  വല്ല ആവശ്യവും ഉണ്ടെകിൽ എന്നെ വിളിക്കാൻ മടിക്കരുത് എന്നും പറഞ്ഞു അവിടെ നിന്നും യാത്രയായി.അവൾക്കു വേണ്ടിയാണ് വിനീഷും കവിതകൾ എഴുതാൻ തുടങ്ങിയത്.പക്ഷെ അവൾ കുടുംബ സമേതം കോഴിക്കോട് വീടുമാറി പോയി.പിന്നെ ഒരു വിവരവും ഇല്ല.അവളുടെ അച്ഛന്റെ കവിത ജ്വല്ലറിയും പൂട്ടി പുള്ളിയും കണ്ണൂർ വിട്ടു.അതോടെ കവിത എന്നത് വെറും ഒരു ഓർമ്മയായി.അവളെപോലെ ഒരുവളെ കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് ഇത് വരെ കല്യാണം കഴിക്കാതെയിരുന്നത്.ചോദിക്കുന്നവരോടൊക്കെ അങ്ങനെ പറഞ്ഞു, സത്യത്തിൽ ചായ കുടിക്കാൻ ചായകട തൂടങ്ങേണ്ട എന്ന നിലപാട് ആയിരുന്നു.

എന്നാലും ആ മഴയിൽ കണ്ട മുഖം ആരായിരിക്കും.ആ മുഖം മനസ്സിലേക്ക് വന്നു കൊണ്ടേയിരുന്നു. കാത്തിരിപ്പിന് വിരാമമായി ഒരു ദിവസം ആ കുട്ടി തന്റെ കാർ ഷോറൂമിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുന്നത് കണ്ടു.അവരെ തന്റെ ക്യാബിനിലേക്ക് ക്ഷണിച്ചു.ഷോറൂമിലേക്ക് ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ ഞങ്ങൾ സഹോദരിമാർ ആണെന്നും ചേച്ചിക്ക് കണ്ണ് കാണില്ല അത് കൊണ്ട് റൂമിനടുത്തുള്ള ഈ ഷോറൂമിൽ ജോലി കിട്ടിയാൽ വളരെ ഉപകാരം ആകുമെന്നും അറിയിച്ചു.ജാഡ കൊണ്ടല്ല താന് ചിരിച്ചത് കാണാത്തത് കൊണ്ടാണ് അന്ന് അവൾ ചിരിക്കാതിരുന്നത് എന്നത് അവനിൽ ആശ്വാസം നൽകി, പക്ഷെ അവളുടെ അന്ധത വിഷമവും ഉണ്ടാക്കി.എന്തായാലും  അവരോടു കൂടുതൽ അടുപ്പം തുടർന്നു 

ചേച്ചിയുടെ നമ്പർ അനിയത്തിൽ നിന്നും വാങ്ങി.പിന്നെ ഒരുപാട് നേരം ദിവസവും സംസാരിച്ചു.എന്തോ പിരിയാൻ പറ്റാത്ത ഒരു ആത്മബന്ധം അവൾ അവനിൽ ഉണ്ടാക്കി. തന്റെ പല ഇഷ്ടങ്ങളും താന് പറയാതെ തന്നെ അകക്കണ്ണു കൊണ്ട് അവൾ മനസ്സിലാക്കിയിരിക്കുന്നു.കാഴ്ചകളെ കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി. ദുബായിലെ ഒരു ഡോക്ടറെ കണ്ടടപ്പോൾ അയാൾ പറഞ്ഞത് അമേരിക്കയിൽ അയാളുടെ സീനിയർ ഡോക്ടർ ഉണ്ട്. ഇത് പോലെ ഉള്ള കേസൊക്കെ വളരെ പെട്ടെന്നു ശരിയാക്കി തരും.നല്ല ഒരു തുക അതിനു ചെലവ് വരും.കണ്ണ് തരാൻ ഏജൻറ് ആൾക്കാരെ ഏർപ്പാട് ആകിയിട്ടുണ്ട്.താൻ കല്യാണം കഴിക്കാൻ പോകുന്ന അവളുടെ സകല ചിലവും വിനീഷ് ഏറ്റെടുത്തു.അതിനു വേണ്ട ഒരുക്കകങ്ങൾ ചെയ്യാൻ തൂടങ്ങി.ഓപ്പറേഷനും മറ്റും വരുന്ന തുക അവളുടടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് വിനീഷ് നാട്ടിലേക്കു പോയി. അമ്മയോട് കാര്യങ്ങൾ സംസാരിക്കണം. അവൾ തിരിച്ചു കാഴ്ചയുമായി വരുന്ന ദിവസം അമ്മയെയും കൂട്ടി അവളുടടെ വീട്ടിൽ പോകണം.ഒരുപാട് കണക്കു കൂട്ടലുമായി നാട്ടിലേക്കു പറന്നു. 


ഒരു മാസത്തിൽ പലപ്പോഴായി സ്കൈപ്പിൽ റിച്ചയുമായി സംസാരിച്ചു. കാഴ്ച്ച തിരിച്ചു കിട്ടി റിച്ച ദുബായിലേക്ക് വന്നു.വിനീഷ്  അമ്മയുമായി 2  ദിവസം മുൻപേ ദുബായിൽ എത്തിയിരുന്നു.അവളെ കാണാൻ അമ്മയെയും കൂട്ടി ഇറങ്ങുമ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്.അത് അവൾ ആയിരുന്നു പഴയ കാമുകി കവിത. തന്റെ ഭർത്താവ് ഒരു പ്രശ്നത്തിൽ കുടുങ്ങി ജയിലിൽ ആണ്. അത് കൊണ്ട് നിലനിൽപ്പിനു ഒരു ജോലി അത്യാവശ്യവുമാണ്. സഹായിക്കാൻ പറ്റുമെങ്കിൽ ഞാൻ വന്നു കാണാം. ഇപ്പോൾ ചെറിയ തിരക്കിലാണെന്നും നാളെ ഓഫീസിൽ വന്നാൽ മതിയെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.കവിതയെക്കാൾ സുന്ദരിയായ റിച്ചയെ കെട്ടിയിട്ട് വേണം അവളുടെ മുൻപിലൂടെ നെഞ്ചുവിരിച്ചൊന്നു നടക്കാൻ.ദൈവമായിട്ടാണ് ഈ സമയത്തു തന്നെ കവിതയെ ഇവിടെ എത്തിച്ചത്.
 
റിച്ചയുടെ ഫ്ളാറ്റിയിൽ അനിയത്തി റാണയും അച്ഛനും അമ്മയും കൂടെ കവിതയും ഉണ്ടായിരുന്നു.കവിതയിലൂടെയാണ് വിനീഷിന്റെ ഇഷ്ട്ടങ്ങൾ റിച്ച അറിഞ്ഞതും അവനോട് തന്റെ അകക്കണ്ണിലൂടെ കണ്ടത് എന്ന രീതിയിൽ പറഞ്ഞതും.പക്ഷെ കവിത അവരുടെ മുന്നിൽ വന്നില്ല.അവൾ എഴുതിയ തിരക്കഥ അനുസരിച്ചാണ് അത് വരെ കാര്യങ്ങൾ നടന്നത്. റിച്ചയുടെ സഹോദരൻ ആണ് കവിതയുടെ ഭർത്താവ്.ഗോൾഡ് മർച്ചന്റ് ആയ അച്ഛന്റെ കോഴിക്കോട് സെറ്റിലായ മാർവാടിയുടെ മകൻ ആണ്.ഗോൾഡ് സ്മഗ്ലിങ് കേസിൽ പെട്ട് ഇപ്പോൾ ദുബായ് ജയിലീലാണ്.കവിത ഗെറ്റ് ടുഗെദറിന് നാട്ടിൽ വന്ന സമയത്തു ആണ് ഭർത്താവു ജയിലിൽ ആകുന്നത്.വിനീഷിന്റെ പെട്ടെന്നുള്ള വളർച്ച കവിതയെ വല്ലാതെ അലട്ടിയിരുന്നു.

ദുബായിയിൽ തിരിച്ചെത്തിയ ശേഷം കവിത വിനീഷിന്റെ വളർച്ചയെ കുറിച്ച് അവൻ അറിയാതെ കാര്യങ്ങൾ മനസ്സിലാക്കി.ഒരു അക്കൗണ്ടന്റ് ആയി ആണ് വിനീഷ് ജോയ് കാർസിൽ എത്തുന്നത്.ജോയ് എന്ന മലയാളിയായിരുന്നു ഉടമ. നാട്ടിൽ ടോയോട്ടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടയിൽ ആണ് ദുബായിലിൽ ജോലി ശരിയാവുന്നത്.വളരെ പെട്ടെന്ന് തന്നെ ജോയിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാൻ വിനീഷിന്റെ വാക്കു സാമർഥ്യം കൊണ്ട് സാധിച്ചു.അക്കൗണ്ടിൽ തിരിമറി നടത്തി പൈസ ഉണ്ടാക്കാൻ തുടങ്ങി.ജോയിയുടെ കള്ള ഒപ്പിട്ട് വൻ തുകകൾ കയ്യിലാകി.മാസങ്ങൾ കടന്നു പോയി. പിനീട് പല ചെക്കുകളും ബൗൺസ് ആവാൻ തുടങ്ങിയപ്പോൾ ആണ് ജോയ് കാര്യങ്ങൾ അറിയുന്നത്.മാനഹാനി ഭയന്ന് ഒരു ദിവസം ജോയ് ആത്മഹത്യ ചെയ്തു. 

കടത്തിലായ ബിസിനസ് 10 വയസ്സുള്ള മകനെ കൊണ്ട് നടത്താൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഭാര്യയും കുടുംബവും നാട്ടിലേക്ക് തിരിച്ചു.തന്റെ വിഷമങ്ങൾ ഒന്നും ആരോടും പങ്കു വെക്കാത്ത സ്വഭാവമായിരുന്നു ജോയിയുടേത്. വിനീഷിനെ പലരും സംശയിച്ചു.പക്ഷെ തെളിവുകൾ ഒന്നും ഉണ്ടായില്ല മാത്രമല്ല കേസ് കൊടുകേണ്ടവർ അതിനൊന്നും നില്കാതെ നാട് വിട്ടു.എല്ലാം അറിയുന്ന ഒരുവൾ ഉണ്ടായിരുന്നു. ജോയിയുടെ  PA ഒരു ഫിലിപ്പിനോകാരത്തി. അവളൊടു പ്രണയം നടിച്ചാണ് വിനീഷ് പലതിനും കൂട്ട് നില്ക്കാൻ പ്രേരിപ്പിച്ചത്. അവസാനം സ്ഥാപനം അവന്റെ കൈയിൽ വന്നപ്പോൾ ഫിലിപ്പിനോകാരിയെ ഒഴിവാക്കി.അവളുടെ ഫേസ്ബുക് കുറിപ്പുകൾ ഫോളോ ചെയ്താണ് കവിത അവളിലേക്ക് എത്തിയത്.തന്നെ കല്യാണം കഴിക്കാമെന്നു വാക്കു തന്നു മുങ്ങിയവൻ ആണ് വിനീഷ് എന്ന് കവിത ഫിലിപ്പീനോയെ വിശ്വസിപ്പിച്ചു.നമ്മൾ രണ്ടു പേരെയും ചതിച്ച അവനിക്ക് ഒരു പണികൊടുക്കണം എന്നരീതിയിൽ സംസാരിച്ചു  രഹസ്യങ്ങൾ ചോർത്തി. 

ഇല്ലാത്ത കണ്ണ് ഓപ്പറേഷന്റെ പേരിൽ ഒരുപാടു പണം പറ്റിച്ചതിനു ശേഷം രണ്ടാം പകുതിയിൽ കവിത തന്നെ കളത്തിൽ ഇറങ്ങുകയാണ്, വിനീഷ് ന്റെ കമ്പനിയുടെ അക്കൗണ്ടന്റ് ആയി.ഒരുപാട് കള്ള എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും ആയി അവൾ ആ കമ്പനിയിൽ കയറി.റിച്ചയുടെ അനിയത്തി റാണയും കവിതയും പല പദ്ധതികളും തയ്യാറാക്കി.നനവ് ഉള്ള ഇടം കുഴികുക എന്ന ചൊല്ലിനൊത്തു റിച്ചയും.വിനീഷ് അമ്മയെ നാട്ടിലേക്കു അയച്ചതിനു തൊട്ടടുത്ത ദിവസം റിച്ച അവന്റെ ഫ്ലാറ്റിൽ എത്തി.രാത്രി പുറത്തു കറങ്ങി ഭക്ഷണവും കഴിച്ചു തിരികെ വിനീഷിനൊപ്പം റൂമിലേക്ക്.അവൻ കുളിക്കാൻ പോയ സമയം ഒളികേമറകൾ സ്ഥാപിച്ചു.അവനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങൾ വളരെ ഭംഗിയായി ഷൂട്ട് ചെയ്തു.
ഒഫീഷ്യൽ ആയി ഒരു പെണ്ണ് കാണൽ മാത്രമേ നടന്നുള്ളു. നാട്ടിൽ പോയി കുടുംബ സമേതം എൻഗേജ്മെൻറ് നടത്താൻ ആയിരുന്നു തീരുമാനം.മിക്ക ദിവസങ്ങളിലും വിനീഷിനെ റിച്ച സ്ഥാപനത്തിൽ പോകാതെ മാറ്റി നിർത്തി. അത് കവിതയ്ക്കും റാണയ്ക്കും പണം അടിച്ചു മാറ്റാനുള്ള വഴികൾ എളുപ്പമാക്കി.മാസങ്ങൾ ഓരോന്നായി കടന്നു പോയി. റിച്ചയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.കല്യാണത്തിന് അവൾക്ക് താല്പര്യം ഇല്ല എന്നും ലിവിങ് ടുഗെതർ മതിയെന്നും ഉള്ള സംസാരം അവരിൽ ചില പിണക്കങ്ങൾ ഉണ്ടാക്കി.

വിനീഷിന്റെ ചെക്ക്‌ ഉപയോഗിച്ച് കവിത ഭർത്താവിനെ ജയിലിൽ നിന്നും പുറത്തിറക്കി.
ഒരു ദിവസാം വിനീഷിന്റെ ഫോണിലേക്ക് ഒരാൾ വിളിച്ചു. പേര് റിച്ചാർഡ് ആണെന്നും നിങ്ങളുടെ വാട്ട്സാപ്പിലെ ഒരു വീഡിയോ ഒന്ന് നോക്കണം എന്ന് പറഞ്ഞു കട്ട് ചെയ്തു.റിച്ചയുമായുള്ള തന്റെ കിടപ്പറ വീഡിയോ പഴയ ആ ഫിലിപ്പിനോ കാരത്തിയെ മോർഫ് ചെയ്തു കയറ്റി അയച്ചിരിക്കുന്നു.അവർ ആവശ്യപെടുന്നത് പോലെ ചെയ്യണം എന്ന് ഒരു വോയിസ് ക്ലിപ്പും.താന് ചതിക്കപ്പെട്ടിരിക്കുന്നു എന്ന് വിനീഷ് തിരിച്ചറിയുമ്പോൾ തന്റെ സ്ഥാപനം കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു.വണ്ടി ചെക്ക് കേസുമായി ഒരു  നോട്ടീസ് വന്നു.ജോയിയോട് താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി മനസ്‌സിൽ തെളിഞ്ഞു വന്നു.
നാട് വിടാനുള്ള ഒരുക്കങ്ങൾ നടക്കുന്ന ആ രാത്രിയിൽ നാല് പേര് അവന്റെ ഫ്ലാറ്റിലേക്ക് വന്നു.കവിതയും റിച്ചയും റാണയും റിച്ചാർഡും ഒരു കുടുംബത്തിലെ കണ്ണികൾ ആണെന്ന്  വിനീഷ് അറിയുന്നത് അപ്പോഴാണ്. തന്റെ ഭാർത്ഥവിനെ ജയിലിൽ നിന്നും ഇറക്കാൻ എന്താണ് വേണ്ടത് എന്ന് ആലോചിക്കുമ്പോൾ ആണ് പുത്തൻ പണത്തിന്റെ ഹുങ്കിൽ ജീവിക്കുന്ന തന്റെ മുഖം മനസ്സിൽ വന്നത്.അവിടെ നിന്നും നിന്നിലേക്ക് എത്താൻ കവിത ഓരോ പദ്ധതികൾ തയ്യാറാക്കി. അങ്ങനെ ആണ് റിച്ചയെ നിന്റെ മുൻപിൽ ഇട്ടു തരുന്നത്. സ്ത്രീ ഒരു വീക്നെസ് ആണെന്ന് അറിയുന്ന ഞാൻ അത് വഴി കാര്യങ്ങൾ നീക്കി.നിന്റെ കൂടെ ജോയിയെ ചതിക്കാൻ കൂട്ടുനിന്ന ഒരു ഫിലിപ്പൈനിയെ ഓർമ്മയുണ്ടോ. അവൾക്കും ഇതിൽ ഒരു റോൾ ഉണ്ട്. ഒറ്റുകാരന്റെ റോൾ...അതിനുള്ള പ്രതിഫലവും വാങ്ങി അവൾ കളം വിട്ടു.

എവിടെ നിന്ന് നീ വഴി തെറ്റി ജീവിക്കാൻ തുടങ്ങിയോ അവിടേക്ക് തന്നെ ഒന്നും ഇല്ലാത്തവനായി തിരിച്ചു പോകാം അല്ലെങ്കിൽ ഈ അറബി നാട്ടിൽ ജയിലിൽ കഴിയാം. പലരെയും പറ്റിച്ചു നീ ഉണ്ടാക്കിയ നിന്റെ ബിസിനസ് ഇനി ഇല്ല.മറ്റുള്ളവന്റെ കണ്ണുനീരിൽ ചവിട്ടി ഉണ്ടാക്കിയത് ഒന്നും നില നിൽക്കില്ല.നിവൃത്തി കേടു കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്. വിശ്വസിച്ചു കൂടെ നിർത്തിയ ഒരു സുഹൃത്ത് കള്ളത്തരത്തിൽ  എന്റെ ഭർത്താവ് ബലിയാടാവുകയായിരുന്നു.ചതിക്ക് പകരം മറ്റൊരു ചതി ശരിയായ മാർഗ്ഗം അല്ല എന്നറിയാം. പക്ഷെ എനിക്ക് മുൻപിൽ വേറെ ഒരു വഴി ഉണ്ടായില്ല. 10 ഇൽ പഠിക്കുമ്പോൾ എന്റെ പിറകെ കുറെ നടത്തിയതല്ലേ.ഇപ്പോഴും അങ്ങനെ നടന്നു എന്ന് സമാധാനിച്ചു നാട്ടിലേക്കു പോയി വല്ല പണിയും എടുത്തു ജീവിക്കുക.കവിത അന്നും ഇന്നും നിനക്ക് സ്വന്തമല്ല എന്ന സത്യം തിരിച്ചറിയുക.ശാരീരികമായ എന്നെ സ്വാധിനിക്കാൻ നോക്കിയപ്പോൾ ആണ് അന്ന് ഞാൻ നിന്റെ വിട്ടു പോയത് ഇന്ന് ജോലി തന്ന് എന്റെ ശരീരത്തെ ആസ്വദിക്കാമെന്ന നിന്റെ മോഹം അതും നടന്നില്ല.ജീവിതം അങ്ങനെയാണ് ആഗ്രഹിച്ചത് എല്ലാം കിട്ടണം എന്നില്ല.

നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു.നാട്ടിലുള്ള പ്രോപ്പർട്ടി ഒക്കെ വിൽക്കാൻ തുടങ്ങി.അങ്ങനെ ചെക്ക് കേസിൽ പണം അടച്ചു നാട്ടിലേക്ക്.നാട്ടുകാരുടെ ഇടയിൽ ജീവിക്കാൻ വല്ലാത്ത പാടാണ്.കഥകൾ നാട്ടിലും അറിഞ്ഞിരിക്കുന്നു.ഏതു പ്രതിസന്ധിയിലും കൂടെ  ഉണ്ടാകും എന്ന് ഉറപ്പുള്ള അമ്മ മാത്രം അവനോടൊപ്പം ഗുജാറാത്തിലേക്ക് വണ്ടി കയറി.അത് വരെ എന്റെ പണം കണ്ടു കൂടെ കൂടിയ കുടുംബക്കാർ പലരും കണ്ണടച്ച് ഇരുടാക്കി. ആരോടും ഒരു പരിഭവവും കാണിക്കാതെ അമ്മ തന്ന ഉപദേശവുമായി ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.അർഹത ഇല്ലാത്ത ഒന്നും ആഗ്രഹിക്കരുത് മറ്റുള്ളവരെ വേദനിപ്പിച്ചു ഒന്നും സ്വന്തമാക്കാൻ ശ്രമിക്കരുത് എന്ന അമ്മയുടെ വാക്കുകൾ നിധിപോലെ കൂടെ കൂട്ടി.വിനീഷിന്റെ സാമർഥ്യം കണ്ട കമ്പനി മൊതലാളി സംസാരിക്കാൻ കഴിയാത്ത തന്റെ മകളെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു.അമ്മയുടെ അനുഗ്രഹം വാങ്ങി അവളെ കെട്ടി.അന്ന് മുതൽ ഇനി ഒരിക്കലും സുലൈമാനി കുടിക്കില്ല എന്ന തീരുമാനം എടുത്തത് കൊണ്ട് പാൽ കുടിച്ചു ശിഷ്ടകാലം പുതിയ ഒരു മനുഷ്യൻ ആയി ജീവിച്ചു.തൻറെ പേര് എഴുതിവെച്ച അരി അങ്ങു ഗുജറാത്തിൽ ആയത് കൊണ്ടാണ് കവിതയും പിഫിപ്പിനിയും റിച്ചയും സ്വന്തം ആവാതിരുന്നത് എന്ന് സമാധാനിച്ചു കെട്ടിയോളും കുട്ടികളുമായി ഒരു ഗുജറാത്തി വസ്ത്ര വ്യാപാരിയായി കാലം കടന്നു പോയി.

മാലിബ് മാട്ടൂൽ  

2020, ജൂലൈ 29, ബുധനാഴ്‌ച

സ്നേഹതീരം ഒരു ഫ്ലാഷ് ബാക്ക്

ജോസഫ് തനിക്ക് പ്രായം കൂടുവാൻ തുടങ്ങിയപ്പോൾ അതുവരെ താൻ ഉണ്ടാക്കിയ ബിസിനെസ്സ് സാമ്ര്യാജ്യവും മറ്റു സ്വത്ത് വകകളും ഏകമകൻ കൊടുത്ത്  ഭാര്യയുടെ ആത്മാവ് ഉറങ്ങുന്ന ആ വീട്ടിൽ ശിഷ്ടകാലം സന്തോഷത്തോടെ കഴിയണം എന്നാഗ്രഹിച്ചു.പക്ഷേ വിധി മറ്റൊന്നായിരുന്നു.എല്ലാം മകന്റെ കയ്യിൽ എത്തിയപ്പോൾ ഭാര്യയുടെ തലയണ മന്ത്രത്തിൽ മകൻ ജോസഫിനെ വൃദ്ധസദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചത് ആ അച്ഛന് മനോവിഷമം ഉണ്ടാക്കി.ആ വലിയ വീട്ടിൽ മകനും ഭാര്യയും സ്ഥാപനത്തിലേക്ക് പോയാൽ ഒറ്റയ്ക്ക് ഇരുന്നു കരയും..ആകെ ഉള്ള ഒരു ആശ്വാസം പത്തു വയസുള്ള പേരകുട്ടിയായ ജയിംസ്. അവൻ സ്കൂളിൽ നിന്നും തിരിച്ചു വന്നാൽ അച്ചാചനോപ്പം ഭക്ഷണം പിന്നെ കളി രാത്രി കൂടെ കിടന്നു ഉറങ്ങും. അപ്പൂപ്പന്റെ വേദനകൾ ആ കൊച്ചുമോൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജോസഫ് അവനോട് കഥ രൂപത്തിൽ അയാൾക്കു പറ്റിയ അമളികൾ പറഞ്ഞു കൊടുത്തു.കൂടെ ഒരു ഉപദേശവും മോന് വലിയ ആളായി മാറിയാൽ മോന്റെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് വിടരുത്. അവരുടെ മനസ്സ് വിഷമിപ്പിക്കരുത്. അപ്പോയേക്കും ജയിംസിന്റെ കണ്ണുകൾ നിറഞ്ഞു.അപ്പൂപ്പൻ ഇവിടുന്ന് പോയാൽ  അവർ മോനെ വല്ല ബോർഡിങ് സ്കൂളിൽ കൊണ്ട് വിടും.തന്റെ കാർ ഡ്രൈവർ ആയിരുന്ന തമിഴ് നാട്ടുകാരനായ ശെൽവൻ നിർബന്ധിച്ചു കേരള തമിഴ്നാട് ബോർഡ്‌ഡറിൽ ഒരു ഇരുനില വീടോടു കൂടിയ തുരത്ത് വാങ്ങിയിരുന്നു. തന്റെ ഭാര്യയുടെ പേരിൽ ആണ് ആ സ്ഥലം. മകനിൽ നിന്ന് എന്തിനോ വേണ്ടി അത് മറച്ചു വെക്കാൻ അന്ന് ഭാര്യ പറഞ്ഞത് നന്നായി.അവളുമൊത്തു അവിടെ പോയി മുൻപ് താമച്ചിട്ടുണ്ട്.നല്ല പ്രകൃതി രമണീയമായ ഒരു വിശ്രമ ഇടം..അവർ അതിനെ സ്നേഹതീരം എന്ന് വിളിച്ചു.

തന്നെ വൃദ്ധസദനത്തിലേക്ക് മറ്റും മുൻപ് ഇവിടെ നിന്നും ഇറങ്ങി തന്റെ ഭാര്യയുടെ പേരിലുള്ള ആ തുരത്തിൽ പോകാൻ അയാൾ തീരുമാനിച്ചു. ആ തുരത്തിനെ കുറിച്ച് കൊച്ചു മോനോട് കഥകൾ പറഞ്ഞു കൊടുത്തു.അവിടെ വലിയ ഒരു വീട് ഉണ്ട്. അതിനു നാല് ഗേറ്റും. ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന് പറ്റു. ബാക്കി മൂന്നിലും ഒരോ ചതികുഴികളുണ്ട്. ആരെങ്കിലും അത് വഴി അകത്തേക്കു കയറാൻ ശ്രമിച്ചാൽ കുഴിയിൽ വീഴും.നല്ല പൂക്കളും പച്ചക്കറികളും തെങ്ങിൻ തോപ്പും നിരവധി പക്ഷികളും ഉള്ള ഒരു അടിപൊളി സ്ഥലമാണ് ആ തുരത്ത്.അവിടെ പോകണം എന്ന ആഗ്രഹം കൊച്ചുമോന്റെ മനസ്സിൽ ഉടലെടുത്തു.

ഒരു അച്ഛന് മകൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന തന്റെ മകനും അറിയണം എന്ന് കരുതി ജൈംസിനെയും കൂട്ടി ഒരു രാത്രി യാത്ര പുറപ്പെട്ടു.തന്റെ കാറുമെടുത്ത് പഴയ ഡ്രൈവർ ശെൽവന്റെ അടുത്തേക്ക്.പുള്ളിയാണ് ആ തുരത്തും അതിലെ കാര്യങ്ങളും നോക്കുന്നത്. അതിൽ നിന്നും കിട്ടുന്ന  വരുമാനം അയാൾക്ക് ഉള്ളതാണ്.കയ്യിൽ കരുതിയ സാധനങ്ങളും ആയി ശെൽവത്തിന്റെ വീട്ടിലേക് പോയി.അന്ന് പകൽ മുഴുവനും അവിടെ വിശ്രമിച്ചു.അടുത്ത ദിവസ്സം രണ്ടു സ്പീഡ് ബോട്ടിൽ അവർ ആ തുരത്തിലേക് പോയി.ഒരു ബോട്ട് അവിടെ വെച്ച് തിരികെ മറ്റൊരു ബോട്ട്  ശ്ശെൽവവും മകനും നാട്ടിലേക് തിരിച്ചു പോകാനും.അങ്ങനെ മൊബൈലും ഇന്റർനെറ്റും വാഹനങ്ങളും ഇല്ലാത്ത ആ തുരത്തിൽ ജോസഫ് കൊച്ചു മകനോടൊപ്പം താമസം തുടങ്ങി.ശെൽവൻ ആഴ്ചയിൽ ഒരു തവണ അത്യാവശ്യ സാധനങ്ങൾ  കൊണ്ട് കൊടുക്കും.ജോസഫ് അവിടെ ചെറിയ കൃഷിയും ആരംഭിച്ചു. ടാക്സിയായി ഉപയോഗപ്പെടുത്താൻ തന്റെ കാർ  ജോസഫ് ഷെൽവത്തിനു കൊടുത്തു.

കേരളത്തിലെ മറ്റൊരിടത്ത് ദീപ നഴ്‌സായി ടൗണിലെ ഒരു ഹോസ്പിറ്റലിൽ ജോലിയിൽ ചെയ്യുകയായിരുന്നു.  കാണാന് നല്ല സുന്ദരി, സൗമ്യമായ പെരുമാറ്റം.ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന അവൾ  നല്ല ഒരു ഗായിക കൂടിയാണ്. പാവപെട്ട ഒരു വീട്ടിലെ കുട്ടി, തന്റെ കുടുംബത്തെ സഹായിക്കാൻ വിദേശത്ത് പോവണം എന്നതാണ് ഏറ്റവും വലിയ മോഹം. ഹോസ്പിറ്റലിൽ പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസം. എംഡിയുടെ സ്വികരണ യോഗത്തിൽ പ്രാർത്ഥനാ ഗാനം പാടുന്നത് ദീപയാണ്. മനോഹരമായ ശബദ്ധത്തിൽ അവളുടെ ഗാനം എംഡി നന്നായി ആസ്വദിച്ചു.പഴയ എംഡിയുടെ മകനാണു ഡോക്ടർ ആദിൽ ശുകൂർ എന്ന പുതിയ എംഡി.പണം കൊടുത്തു നേടിയ ഡോക്ടർ ബിരുദമാണെന്ന് നാട്ടിൽ പാട്ടാണ്.

അയാളുടെ സ്ത്രീകളോടുള്ള സമീപനം അത്ര നല്ലതല്ല എന്നാണ് നഴ്‌സ്മാരുടെ ഇടയിൽ സംസാരം. പക്ഷെ ദീപക്കു അങ്ങനെ തോന്നിയില്ല,അവളോട് വളരെ മാന്യമായി ആണ് ശുകൂർ പെരുമാറിയത്.പാട്ടിനെ പുകയ്ത്തി പറയുന്നതിനിടയിൽ ഒരിക്കൽ അവളോട് അയാളുടെ ഇഷ്ട്ടം അറിയിച്ചു.അടുത്ത ജർമൻ ഡോക്ടർസ് മീറ്റിൽ താന് ആണ് എന്നോടൊപ്പം വരുന്നത്.അത് കൊണ്ട് എത്രയും പെട്ടെന്നു പാസ്പോര്ട് എടുക്കണം.എന്റെ ഇഷ്ട്ട കൂടുതൽ കൊണ്ടാണ് സീനിയർ ആയ ഒരാളെ മാറ്റി തനിക്ക് അവസരം തന്നത്.നിന്റെ വലിയ ആഗ്രഹം അല്ലെ വിദേശത്തെ ജോലി.നീ വിദേശത്ത് ജോലി ചെയ്യുമ്പോൾ വേണം നിന്നെ കെട്ടാൻ, ഇല്ലെങ്കിൽ സ്റ്റാറ്റസ് പറഞ്ഞു മറ്റുള്ളവർ പാരവെക്കും.മോഹന വാഗ്‌ദങ്ങളിൽ അവൾ വീണു, തന്നോട് എംഡിക്കു യഥാർത്ഥ സ്നേഹം ആണെന്ന് അവൾ വിശ്വസിച്ചു.

ജര്മനിയിലെ തണുത്ത വെളുപ്പാൻ കാലത്തു ശുകൂർ ദീപയോട് തന്റെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു . തന്റെ കൈകൊണ്ട് ചായ കുടിക്കാൻ വല്ലാത്ത ഒരു മോഹമുണ്ട്. ദീപ രണ്ടു ഗ്ലാസിൽ ചായ റെഡിയാകുമ്പോൾ അത് വേണ്ട ഒരു ഗ്ലാസ് മതി എന്ന് ശുകൂർ പറഞ്ഞു. ദൂരെ ജർമനിയുടെ വഴിയോരങ്ങൾ മഞ്ഞിൽ കുളിച്ചു നില്കുന്നു. ചായയുമായി വന്ന ദീപയോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു. അവളുടെ പാട്ടു കേട്ട് തലയിൽ തലോടി.പതിയെ പതിയെ അവളുടെ എല്ലാം അവൻ കവർന്നെടുത്തു.എന്തയാലും നമ്മൾ വിവാഹിതരാവാൻ പോവുന്നതല്ലേ എന്ന് അവളുടെ ഇഷ്ടക്കുറവിനു മറുപടിയായി അയാൾ പറഞ്ഞു.ഇഷ്ട്ടമില്ല ഇഷ്ടത്തോടെ അവൾ അയാളിലേക്ക് ലയിച്ചു. 

14 ദിവസത്തെ ട്രിപ്പിനുശേഷം അവർ നാട്ടിലേക്കു മടങ്ങി.നാട്ടിൽ എത്തിയപ്പോൾ ഒരു മാസത്തെ ലീവ് കൊടുത്തു അവളെ വീട്ടിലേക്ക് അയച്ചു.നന്നായി ഒന്ന് വിശ്രമിക്കണം.താന് ഇവിടെ ഉണ്ടായാൽ എനിക്ക് ഹോസ്പിറ്റലിൽ വരാതിരിക്കാൻ പറ്റില്ല. താൻ അകലെ ആകുമ്പോൾ നിന്റെ ഓർമകളെ താലോലിച്ചു വീട്ടിൽ ഇരിക്കാം.ഒരുമാസം കഴിഞ്ഞു ദീപ വന്നപ്പോൾ ശുകൂർ കാനഡയിലേക്ക് പോയിരുന്നു.ദീപ പല വട്ടം വിളിക്കാൻ ശ്രമിച്ചു, പക്ഷെ താന് ഗർഭണിയായെന്നു പറയാൻ അയാളെ ഫോണിൽ കിട്ടിയില്ല. മാസങ്ങൾക്കു ശേഷം ശുകൂർ നാട്ടിൽ വന്നു കൂടെ സുന്ദരിയായ ഒരു കനേഡിയൻ ഭാര്യയും.താൻ ചതിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി. തനിക്ക് നാട്ടിൽ പോകാൻ പറ്റില്ല എന്ന് അവൾ തീർത്തു പറഞ്ഞു. പ്രസവം ഇവിടെ ഹോസ്പിറ്റൽ നടത്താം എന്നും അതുവരെ ജോലി ഇല്ലാതെ തന്നെ തനിക്ക് ശമ്പളം തരാമെന്നും അയാൾ വാക്കു കൊടുത്തു.

കുട്ടിക്ക് വയസ്സ് ആകുന്നത് വരെ ജോലി ചെയ്യാതെ അവൾക്ക് കൃത്യമായി ശമ്പളം കിട്ടി. മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ വന്നപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു.ഈ ഹോസ്പിറ്റലിലേക്ക് തിരിച്ചു വരരുത് എന്ന് പറഞ്ഞു കൈ നിറയെ പണവും നൽകി അയാൾ കാനഡയിലേക്ക് പോയി.ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിച്ച തന്റെ തെറ്റിനെ ഓർത്ത് കരഞ്ഞു കൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയി.സ്വന്തം മകളുടെ കൂടെ ഒരു പെണ്ണ് കുഞ്ഞിനെ കണ്ട ദീപയുടെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞില്ല. സ്വന്തം മകൾ അല്ലെ അത് കൊണ്ട് പുറത്താക്കിയില്ല.കൂടെ ചേർത്ത്‌ പിടിച്ചു ആശ്വസിപ്പിച്ചു.ദീപയുടെ അവിഹിത ബന്ധവും കുട്ടിയുടെ കഥയും നാട്ടിൽ ചർച്ചയായി.പല നാട്ടിലെ കിറുക്കന്മാരും അവളെ ലൈംഗിക ചുവയോടെ നോക്കാനും കമന്റു അടിക്കാനും തുടങ്ങി.

മറ്റേ പണിക്കാനല്ലേ മോളെ ടൗണിൽ അയച്ചത്. ഇവിടെ നാട്ടുകാർ തന്നെ ആവശ്യക്കാർ ഉണ്ട്.മോളോട് സഹകരിക്കാൻ പറയടോ എന്ന് ചായ കടയിൽ നിന്നും ഒരു പുത്തൻ പണക്കാരന്റെ ഡയലോഗ്.നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെ എന്ന് കരുതി അച്ഛനും അമ്മയും ഈ ലോകത്തിൽ നിന്നും യാത്രയായി.ആ ചെറിയ വീട്ടിൽ ദീപയും കുഞ്ഞും. ഒന്ന് രണ്ടു രാത്രികൾ കടന്നു പോയി. പിന്നെ കതകിൽ തട്ടലും ചൂളമടിയുമായി സദചാര പ്രേമികൾ.നല്ല അരുവികൾ ഉള്ള സ്ഥലം ആണ് ദീപയുടെ ഗ്രാമം..ചെങ്കാടത്തിൽ മലയുടെ സൗന്ദര്യം ആസ്വദിക്കാൻ കുറെ ടൂറിസ്റ്റുകൾ വരാറുണ്ട് അവിടെ.നാട്ടുകാരുടെ ശല്യം ദിവസേന കൂടി വന്നു.അവളെ ഒരു വൈശ്യ ആക്കാൻ പലരും വെമ്പൽ കൊണ്ടു. 

ദൈവം തന്ന ജീവൻ ഒരിക്കലും ആത്മഹത്യയുടെ കളയില്ല എന്ന വാശിയിൽ കയ്യിൽ അത്യാവശ്യ സാധങ്ങളും കരുതി തന്റെ മകളെയും എടുത്തു ഒരു ചെങ്കാടത്തിൽ കയറി ഇരുന്നു. അതിന്റെ കയർ അഴിച്ചു വിട്ടു മകളെ കിടത്തി പതിയെ മുളകൊണ്ട് ചെങ്കാടം തള്ളി നീക്കി.കാറ്റിന്റെ ഗതിക്കനുസരിച്ചു ചെങ്കാടം ഒഴുകി നടന്നു. സൂര്യൻ ഉദിച്ചുയരുന്ന നേരത്ത് ദൂരെ ഒരു കര കണ്ടു. അവിടേക്ക് ലക്ഷ്യമാക്കി തുഴന്നു. അത് ജോസഫിന്റെ സ്നേഹതീരം ആയിരുന്നു.അവിടെ ഇറങ്ങി ആ വലിയ വീട്ടിന്റെ മതിലുകൾക്ക് പുറത്തു നിന്നു. ചായയുമായി പുറത്തിറങ്ങിയ ജോസഫ് മതിലപ്പുറം ഒരനക്കം കണ്ടു. പോയി നോക്കിയപ്പോൾ രണ്ടു മനുഷ്യർ.

 അവരെയും കൂട്ടി വീട്ടിലേക്കു പോയി. ചായയും ഭക്ഷണവും കൊടുത്തു വിശ്രമിക്കാൻ പറഞ്ഞു.തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവനും ഒരച്ഛനോടു എന്ന പോലെ അവൾ വിതുമ്പി വിതുമ്പി പറഞ്ഞു. ജോസഫ് അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ഇനി നിനക്കും മകൾക്കും ഇവിടെ കഴിയാം..എന്റെ മകളായി ജെയിംസിന് അമ്മയായി.മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യക്ക് കുറെ വർഷത്തേക് കുട്ടികൾവേണ്ട ആണ് നിലപാട് ആയിരുന്നു.ദൈവം നൽകിയ കുട്ടിയെ നശിപ്പിക്കാൻ ജോസഫ് ആണ് സമ്മതിക്കാതിരുന്നത്.അതിന്റെ ദേഷ്യം മകന്റെ ഭാര്യയ്ക്ക് ഉണ്ട്.അത് കൊണ്ട് തന്നെ വൃദ്ധ സദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചപ്പോളാണ് ഞാനും മകന്റെ മകനും ആരും അറിയാതെ ഇങ്ങോട്ട് താമസം മാറിയത്.അവിടെ അവർ നാല് പേരും സന്തോഷത്തോടെ വർഷങ്ങൾ ജീവിച്ചു.

പത്തു വര്ഷങ്ങള്ക്കു ശേഷം 14 വയസ്സുള്ള ധന്യയും 20 വയസുള്ള ജെയിസും വിവാഹിതരായി.ഒരു വര്ഷം കടന്നു പോയപ്പോൾ ദീപ അമ്മൂമ്മയായി.അവരുടെ കൃഷികൾ വിപുലീകരിച്ചു.ശെൽവം ഒരപകടത്തിൽ പെട്ട് കാലു നഷ്ട്ടപെട്ടത്  കൊണ്ട് സാധനങ്ങൾ അതി രാവിലെ ദീപയും ജെയിംസുമാണ് ടൗണിൽ  കൊണ്ട് പോകുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങി രാത്രി തുരത്തിലേക് തിരിച്ചു വരും. സിനിമ സംവിധയകാകനായ ശരത്ത് ലൊക്കേഷൻ അന്വേഷിച്ചു കറങ്ങുന്നതിനിടയിൽ സ്നേഹതീരം കണ്ടു.നല്ല പച്ചപ്പുള്ള ഒരു തുരത്തു.അവിടെ തന്റെ നിര്മതകളെയും കൂട്ടി വരാം എന്ന് കരുതി തുരത്തിൽ ഇറങ്ങാതെ പുറം കാഴ്ചകൾ ആസ്വദിച്ച് തിരിച്ചു പോയി. 

ഷുക്കൂറിന്റെ കൂട്ടുകാരനാണ് ശരത്ത്.തന്റെ വഴിവിട്ട ജീവിതം കാരണം കനേഡിയൻ ഭാര്യ ഡിവോഴ്‌സും വാങ്ങി സ്ഥലം വിട്ടു.പല നടിമാരുമായി ബന്ധം പുലർത്താൻ ആണ് നിര്മാണത്തിലേക് ശുകൂർ കടന്നു വന്നത്.പിന്നെ ഒരു നിർമാതാവ് ശരത്തിന്റെ സഹപാഠിയായ ജോസഫിന്റെ മകൻ ജോർജുകുട്ടി.കൊച്ചു മകളെയും കൂട്ടി ദീപ ജെയിംസിനൊപ്പം ടൗണിലേക്ക് പോയ ഒരു ജൂണ് മാസത്തിൽ ആണ് 3 പേരും കൂടി ആ തുരത്തിലേക് എത്തിയത്. മതിലിനു പുറത്തു പൂക്കൾ പറിക്കുകയായിരുന്ന ധന്യയെ അവർ കണ്ടു.ഷുക്കൂറിന്റെ കണ്ണുകൾ അവളിൽ ഉടക്കി.ചുറ്റും ആരും ഇല്ലാത്ത ഈ തീരത്തു അവൾ എങ്ങിനെ എത്തി. 5 മനുഷ്യരെ മാത്രം കണ്ടു ജീവിക്കുന്ന അവൾക്ക് ആ 3 പുതു മുഖങ്ങൾ കൗതുകത്തോടെ നോക്കി. മ

മദ്യ ലഹരിയിൽ ശുകൂർ അവളെ കയറി പിടിച്ചു. അവളുടെ ശബ്ദം കേട്ടു പുറത്തിറങ്ങിയ ജോസഫിനെ ജോർജു പിടിച്ചു ശരത്ത് അവിടെ കിടന്ന പാറയെടുത്തു തലക്കടിച്ചു.സ്വന്തം ചോരയിൽ പിറന്ന മകളാണ് എന്നറിയാതെ റേപ്പ് ചെയ്യുന്നതിനിടയിൽ മരണത്തിലേക് തള്ളി വിട്ടു.അങ്ങനെ മകന്റെ കൈ കൊണ്ട് ജോസഫും അച്ഛന്റെ കൈ കൊണ്ട് ധന്യയും ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു. അവിടെ രണ്ടു കുഴികൾ കുത്തി ചലനമറ്റ ആ ശരീരങ്ങൾ കുഴിച്ചു മൂടി സ്ഥലം വിട്ടു.രാത്രിയിൽ ദീപയും ജെയിംസും തിരിച്ചു വന്നപ്പോൾ ആണ് അവിടെ കുഴിമാടം കണ്ടത്.സംഭവിച്ചത് ഒന്നും മനസ്സിലാകാതെ അവർ പൊട്ടി കരഞ്ഞു.

 ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം കൊലപാതകം പുറം ലോകം അറിഞ്ഞില്ല എന്ന ഉറപ്പിൽ പുതിയ സിനിമ പിടിക്കുന്നതിനു വേണ്ടി അവർ 3 പേരും ആ തുരത്തിൽ വീണ്ടും വന്നു. തുറന്നിട്ട ആ ഗേറ്റിലൂടെ അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി.അവരെ കണ്ടതും വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്ന മകൾ അച്ഛന്റെ അടുത്തേക് ഓടി. ജെയിംസ് പുറത്തു വന്നു. ജോർജിന് ആ മുഖം കണ്ടപ്പോൾ നല്ല പരിചയം തോനുന്നു. പക്ഷെ  അമിതമായ മദ്യത്തിന്റെ ആസക്തി ഓർമകളെ നശിപ്പിച്ചിരിക്കുന്നു.ഒരു സിനിമ ഷൂട്ട് ചെയ്യാൻ ഈ സ്ഥലം വിട്ടു തരണം എന്ന് അറിയിക്കാൻ വന്നതായിരുന്നു അവർ. ദീപ അവർക്കു ചായ കൊടുത്ത്.കാലം ദീപയുടെ സൗന്ദര്യത്തിനു അഴക് കൂട്ടി.താന് പ്രണയിച്ചു വഞ്ചിച്ച കുട്ടിയാണ് തനിക്ക് ചായ തന്നതെന്നു ഷുക്കൂറിനു പോലും മനസ്സിലായില്ല. 

ശരത്ത് കൂടെ വന്ന ഡോക്ടറെ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ, തന്നെ വഞ്ചിച്ച ദുഷ്ടൻ ആണ് ഇവിടെ വന്നിരിക്കുന്നത് എന്ന് ദീപയ്ക്ക് മനസ്സിലായി. അവിടെ പുറത്തു ലൊക്കേഷന് വേണ്ട സെറ്റുകൾ ഒരാഴ്ചകൊണ്ട് കുറച്ചു പേർ വന്നു പണി തീർത്തു പോയി. ഒരു മാസത്തിനു ശേഷം അവർ 3 പേരും അവിടേക്കു വന്നു. ഒരമ്മയുടെ വേഷം ദീപയ്ക്കു ഓഫർ ചയ്തു.ജോസഫിന്റെയും ധന്യയുടെയും കൊലപാതകത്തിനു പിന്നിൽ  ഇവരിൽ ആരോ ആണെന്ന് ദീപയ്ക്കും ജെയിംസിനും തോന്നി.പിന്നീട് അവരുടെ ഉള്ളറിയാൻ ആയിരുന്നു ദീപയുടെ ശ്രമങ്ങൾ.മറ്റു രണ്ടുപേരും നമ്മുടെ ബന്ധം അറിയരുത് എന്നു പറഞ്ഞു ഓരോ ആളോടും പ്രണയം എന്ന വികാരത്തിലൂടെ അവളിലേക്ക് അടുപ്പിച്ചു.മൂന്നു പേരും മറ്റുള്ളർ അറിയാതെ അവളെ പ്രണയിക്കാൻ തുടങ്ങി. 

ദിവസങ്ങൾ കടന്നു പോയി.ഒരാഴ്ചക്ക് ശേഷം കാമറയും മറ്റു സെറ്റിങ്ങ്സും ആയി വാരമെന്ന ഉറപ്പിൽ  കുറച്ചു പണം അഡ്വാൻസ് നൽകി അവർ പോയി.ദീപയും ജെയിംസും അവരെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി കാത്തിരുന്നു.പലകൊണ്ടു മൂടിയ 3 ഗേറ്റുകൾ അതിന്റെ ചതി കുഴിയിൽ വീഴുന്ന രൂപത്തിൽ പലകൾ മാറ്റി സ്സെറ്റ് ചയ്തു. ഒരാഴ്ചയ്ക്ക് ശേഷം 3 പേരും വീണ്ടും വന്നു. മദ്യം കഴിക്കുന്ന രാതിയിൽ അവൾ നല്ല വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു.3 പേർക്കും ഓരോ കടലാസിൽ മകനും മകളും ഉറങ്ങിയാൽ തന്റെ വീട്ടിൽ വരാൻ ആവശ്യപെടുന്ന കുറിപ്പ് മാറ്റമുള്ളവർ കാണാതെ കൈമാറി. രാത്രിയിൽ മെയിൻ ഗേറ്റു പൂട്ടുന്നത് കൊണ്ട്  അത് വഴി വരാതെ 3 പേരോടും വരാൻ 3 വ്യത്യസ്തമായ ഗേറ്റും സമയവും അറിയിച്ചു. അടയാളമായി കടന്നു വരേണ്ട ഗേറ്റിന്റെ ലേറ്റ് ഓഫായിരിക്കുമെന്നും  ആ സമയത്തു മാത്രം വരിക.

 3 പേരും അവരവരുടെ ടെന്ററിൽ പതിവിലും നേരത്തെ ഉറങ്ങാൻ പോയി.കയ്യിൽ കരുതിയ മദ്യവുമായി മറ്റു രണ്ടു പേരും ഉറങ്ങിയിട്ട് തനിക്ക് മാത്രം കിട്ടാൻ പോകുന്ന അവളെയും ഓർത്ത് സമയവും നോക്കി ഇരുന്നു. 3 മണിക്കൂറുകൾക്കിടയിൽ 3 ചതി കുഴികളിൽ അവർ വീണു. ഓരോ ആൾക്കാർ വീഴുമ്പോൾ ദീപയും ജെയിംസും പലക കൊണ്ട് മറച്ചു. നേരം പുലർന്നപ്പോൾ ഓരോ കുഴിയുടെ അരികിലും ജെയിംസും ദീപയും വീണ്ടും പോയി.നിങ്ങളിൽ ആരാണ് ഇവിടുന്ന് 2  ജീവനുകൾ എടുത്തത് എന്ന് പറഞ്ഞാൽ കുറ്റം ചെയ്യാത്തവരെ വെറുതെ വിടാം. "ഞാൻ അല്ല മറ്റേ രണ്ടു പേരും ആണെന്ന്" 3 പേരും പറഞ്ഞു. സ്വന്തം ജീവനു വേണ്ടി കൂട്ടുകാരെ ഒറ്റികൊടുക്കുന്ന നിങ്ങൾ 3 പേരും കുറ്റക്കാർ ആണെന്ന് മനസ്സിലായി.മൂന്ന് കുഴികളും പാലകകൊണ്ട് കൊണ്ട് പഴയത് പോലെ മറച്ചു വെച്ചു.അതിന്റെ മുകളിൽ മണ്ണിട്ട് മൂടി.  

ഭക്ഷണവും വെള്ളവും കിട്ടാതെ തങ്ങൾ ചെയ്ത കുറ്റങ്ങൾ ഓർത്ത് ഓരോ കുഴികളിലും അവർ മരണത്തിനു കീഴടങ്ങി. കുഴികൾ മൂടുന്നതിനു മുൻപ് നീ ചതിച്ച ദീപയാണ് താനെന്നും തന്റെ ചോരയിൽ ഉണ്ടായ കുഞ്ഞിനെ ആണ് നിങ്ങൾ ചേർന്ന് കൊന്നത് എന്നും ഡോക്ടറോട് അവൾ പറഞ്ഞു.സ്വന്തം അച്ഛനെ കൊല്ലാൻ  കൂട്ടുനിന്ന ജോർജിനെ അവന്റെ മകൻ തന്നെ കുഴിൽ മണ്ണിട്ട് മൂടി.ദൈവത്തിന്റെ ഓരോ വികൃതികൾ. സ്നേഹതീരം 5 ആത്മാക്കൾക്കു വിട്ടു കൊടുത്തു ദീപയും ജെയിംസും മകളും അവിടെ നിന്നും നാട്ടിലുള്ള ഒരു ഗ്രാമത്തിലേക്കു പോയി.ഒരു വാടക വീട്ടിൽ അവർ പുതിയ ജീവിതം ആരംഭിച്ചു.

ജയിംസിന്റെ മകൾ അവിടെ സ്കൂളിൽ പഠിക്കുവാൻ തുടങ്ങി.നല്ല സന്തോഷത്തിന്റെ വർഷങ്ങൾ കടന്നു പോയി. മകൾ അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ വിധി പപ്പൻ മാഷിന്റെ രൂപത്തിൽ അവരിലേക്ക് വീണ്ടും വന്നു.മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പഠിപ്പിച്ച ആ മാഷ് തന്നെ അവളെ പീഡിപ്പിച്ചു.തന്റെ മകളെ നശിപ്പിച്ച ആ മാഷിനെ ജെയിംസ് വെട്ടി കൊന്നു.അങ്ങനെ ജീവപര്യന്തം ഏറ്റുവാങ്ങി ജെയിംസ് ജയിലിലേക്കും ദീപയും കൊച്ചു മകളും സ്നേഹതീരത്തേക്കും തിരിച്ചു പോയി.അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ ഓർമകളെ താലോലിച്ചു ജയിംസിന്റെ വരവും കാത്തു മകൾ പ്രതീക്ഷയോടെ നോക്കെത്താ ദൂരത്തെ മറുകര നോക്കി നിൽക്കും...

മാലിബ് മാട്ടൂൽ