2018 മാർച്ച് 16, വെള്ളിയാഴ്‌ച

ഒറീവിയ ഇസ്ലാമിലേക്ക്

 ഡോ. ഒറീവിയ, അമേരിക്കയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ് വിഭാഗത്തിലെ ഒരു ഡോക്ടർ.അവർ ഇസ്ലാമിലേക്ക് കടന്നു വന്നതിനു കരണമായതു ഒരു അറബി വംശജയായ മുസ്ലിം സ്ത്രീയുടെ പ്രസവവും അതുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങളുമാണ്.
ഒറീവിയയുടെ അടുത്തേക്ക് ഒരു മുസ്ലിം സ്ത്രീ പ്രസവത്തിനായി വന്നു. ആ സ്ത്രീയിൽ പ്രസവ വേദനയുടെ ലക്ഷങ്ങൾ കണ്ടു തുടങ്ങി.പ്രസവം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുമെന്നു ഡോക്ടർക്ക് മനസ്സിലായി.പക്ഷെ അപ്പോയെക്കും ഡ്യുട്ടി സമയം തീർന്നിരുന്നു.അതുകൊണ്ട് അവളുടെ അടുത്തെത്തി ഒറീവിയ പറഞ്ഞു: ഞാൻ പോകുന്നു.എന്റെ അസിസ്റ്റന്റ് ആയ ഒരു പുരുഷ ഡോക്ടർ വരുമെന്ന് പറഞ്ഞു.
സ്ത്രീ ഡോക്ടർ ആയ നിങ്ങൾ ഉള്ളപ്പോൾ ഒരു ആൺ ഡോക്ടർ എന്റെ പ്രസവകാര്യങ്ങൾ ചെയ്യുന്നത് ഞാൻ ഇഷ്ട്ടപെടുന്നില്ല, ഒരു പുരുഷ ഡോക്ടറെ എന്റെ ശരീര ഭാഗങ്ങൾ കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ... അത് കൊണ്ട് ഒറീവിയ നിങ്ങൾ എന്നെ വിട്ടുപോകരുത് ..ആ സ്ത്രീ കരഞ്ഞു കൊണ്ട് അപേക്ഷിക്കാൻ തുടങ്ങി. എന്റെ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങൾ എന്റെ ഭർത്താവല്ലാതെ വേറെ ഒരു പുരുഷനും ഇതുവരെ കണ്ടിട്ടില്ല.ഞാനുമായി രക്സ്ത ബന്ധമുള്ളവർ മാത്രമാണ് എന്റെ മുഖം പോലും കണ്ടിട്ടുള്ളത് .
അവൾ പറഞ്ഞത് കേട്ട് ഒറീവിയ അതിശയിച്ചിരുന്നു.അവരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് ഒറീവിയ തന്നെ പ്രസവം കഴിയുന്നത് വരെ നിന്നു.കുട്ടിയുടെ ജനനത്തിനു പിറ്റേന്ന് ഒറീവിയ ആ സ്ത്രീയുടെ അരികിലേക്ക് പോവുകയും കുശലങ്ങൾ പറയുകയും ചയ്തു. ആ സംസാരത്തിനിടയിയിൽ ഡോക്ടർ അവരോടു പറഞ്ഞു അമേരിക്കയിലെ അനേകം സ്ത്രീകൾ ഗർഭധാരണത്തിനു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിന് കാരണം ഇൻട്രാ ഇൻഫർമേഷൻസ് വഴി അകറ്റുന്നു എന്നതാണ്.കുറഞ്ഞത് 40 ദിവസത്തേക്ക് നിങ്ങൾ ഇണയുമായുള്ള സഹവർത്തിത്വത്തെ അത് തടയുന്നു. അതുകൊണ്ടു നിങ്ങളും അങ്ങനെ ചെയ്യണമെന്ന് ഡോക്ടർ ഉപദേശിച്ചു.
ചിരിച്ചു കൊണ്ട് ആ സ്ത്രീ ഒറീവിയയോടു പറഞ്ഞു ഇസ്ലാം മതത്തിൽ, പ്രസവം കഴിഞ്ഞ് 40 ദിവസത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിരോധിച്ചിരിക്കുന്നു, ആ സമയത്തു സ്ത്രീകൾക്ക് നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊന്നും വേണ്ട. ഡോ. ഓവർലിയകരുതിയത് അത് പുതിയൊരു മെഡിക്കൽ ശാസ്ത്രപരമായ അറിവാണെന്നാണ്. :ആ സ്ത്രീയുടെ വാക്കുകൾ കേട്ട് അവർ അത്ഭുതപ്പെട്ടുപോയി, ഇസ്ലാം 1400 വർഷങ്ങൾക്ക് മുൻപ് സംസാരിച്ചത് ഇതിനെ കുറിച്ച് സംസാരിച്ചത് എങ്ങനെ ...
ഒറീവിയ ആ സ്ത്രീയുമായി സംസാരിക്കുന്നതിനിടയിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റായ ഒരു ലേഡിഡോക്ടർ നവജാതശിശുവിന്റെ അടുത്തു വന്നു: "കുട്ടിയുടെ ഹൃദയ ഭാഗങ്ങൾക്കു സുഖമമായ പ്രവർത്തനങ്ങൾ നടക്കുവാൻ കുട്ടിയെ വലതുവശത്ത് ചെരിച്ചു കിടത്തുന്നതാണ് നല്ലത് എന്ന് അവൾ ആ സ്ത്രീയോട് പറഞ്ഞു.ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മുസ്ലിങ്ങൾ വലതു വശത്തേക്ക് ചെരിഞ്ഞാണ് ഉറങ്ങുന്നത്. അതും കൂടി കേട്ടപ്പോൾ ഒറീവിയക്കു ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന് തോന്നി.
അങ്ങനെ ഒറീവിയ രണ്ടു മാസത്തെ ലീവ് എടുത്തു മറ്റൊരു വലിയ നഗരത്തിൽ ഒരു വലിയ ഇസ്ലാമിക് സെന്ററിൽ പോയി. അറബികളും അമേരിക്കൻ മുസ്ലീങ്ങളുമായി അവർ അവിടെ സമയം ചെലവഴിച്ചപ്പോൾ കുറെ കാര്യങ്ങൾ അവർക്കു പഠിക്കാൻ സാധിച്ചു.മെഡിക്കൽ സയൻസ് പുതുതായി കണ്ടത്തിയ പല കാര്യങ്ങളും പ്രവാചകർ പഠിപ്പിച്ചിരിക്കുന്നു.അപ്പോൾ ആ അറിവുകൾ അദ്ദേഹത്തിന് കിട്ടിയത് ദൈവത്തിൽ നിന്ന് മാത്രമാണ്. അതുകൊണ്ടു എന്നെയും പ്രവാചകനെയും മറ്റും സൃഷിട്ടിച്ച ആ ദൈവത്തിനെയല്ലേ ഞാനും ആരാധിക്കേണ്ടത്.അങ്ങനെ ഡോക്ടർ ഒറീവിയ ഇസ്ലാം സ്വീകരിച്ചു.
അള്ളാഹു ഒരാൾക്ക് ഹിദായത്ത് നൽകുന്നതു പല വഴികളിലൂടെ ആയിരിക്കും. ഒരു സ്ത്രീയുടെ വിശ്വാസപരമായ കാര്യത്തിൽ അവൾ അടിയുറച്ചു നിന്ന് കൊണ്ട് തന്റെ പ്രസവം സ്ത്രീ ഡോക്ടറെ കൊണ്ട് നിർവഹിപ്പിച്ചു.അങ്ങനെ ആ പ്രസവം എടുത്ത ഡോക്ടർക്കു അത് സത്യം മനസ്സിലാക്കാൻ ഒരവസരമായി മാറി.ഡോക്ടർ ഒറീവിയ ഒരു മുസ്ലിം ആയി മാറി.അവർ ഡോക്ടർ എന്ന പദവിയിൽ അമേരിക്കയിൽ ഇന്നും സേവനം ചെയ്യുന്നു.
മാലിബ് മാട്ടൂൽ

2016 ഒക്‌ടോബർ 12, ബുധനാഴ്‌ച

കൽക്കിയും മുഹമ്മദ് നബിയും


    ഹിന്ദുമതഗ്രന്ഥങ്ങളില്‍ അവതാരങ്ങളും ആചാര്യന്മാരും എന്ന രണ്ടു വിഭാഗം  മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ‘അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ’ എന്ന ഭാഗവത വചനത്തിൽ  അവതാരങ്ങളുടെ എണ്ണം വളരെ കൂടുതൽ ഉള്ളതായി  പറയുന്നുണ്ട്.എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന അവസാനത്തെ അവതാരം കല്‍ക്കിയാണെന്നും അതിനെ കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുമുണ്ട്.

'കല്‍ക്കി അവതാരം' എന്ന പുസ്തകത്തിൽ  ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് പറയുന്നത് അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി ആണെന്നാണ്. കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിൽ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ ആ  പുസ്തകത്തെ പഠിക്കുകയും വേദപ്രകാശിന്റെ  നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.

അന്ധകാരത്തിൽ നിന്നും ജനകളെ വെളിച്ചത്തിലേക്കു നയിക്കുന്ന അവതാരം ആരോ അവനാണ് കൽക്കി. തിന്മയും അന്ധവിശ്വാസവും സ്വവർഗ രതിയും മദ്യപാനവും കൊലയും സകലമാന അസഹിഷ്ണുതയും നിറഞ്ഞ ഇരുണ്ടയുഗത്തെയാണ് കലിയുഗമെന്നു പറയുന്നത്. കലിയുകത്തിലാണ് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും കല്‍ക്കി അവതാരം ജന്മമെടുക്കുക എന്ന് പുരാണങ്ങള്‍ പറയുന്നു.

കല്‍ക്കിയെ മുസ്ലിങ്ങൾ അവസത്തെ പ്രവാചകൻ ആയും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായി ഹിന്ദുക്കളും കരുതുന്നു. നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. വേദപ്രകാശിന്റെ നിരൂപണത്തിൽ യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും പറയുന്നു .

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്തിന്റെ അർത്ഥം ദൈവത്തിന്റെ അടിമ മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ലയുടെ അർത്ഥവും ദൈവത്തിന്റെ അടിമ. മാതാവിന്റെ പേര് സുമതി എന്നതിന് സംസ്‌കൃതത്തിൽ സമാധാനം എന്നര്‍ഥം, മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന.അറബിയില്‍ ആമിന എന്ന പദത്തിനര്ഥവും സമാധാനം. മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട സംബാല്‍ ദ്വീപ്  ആണ് കൽക്കിയുടെ ജന്മ ദേശം. മുഹമ്മദിന്റെ ജന്മദേശവും മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ആറേബ്.

കൽക്കി സംസ്‌കൃതമല്ലാത്ത ഇതര ഭാഷയാകും സംസാരിക്കുകയെന്നും ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായിരിക്കുമെന്നും പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ ശത്രുക്കൾ പോലും വിളിച്ചത് അൽ അമീൻ (സത്യസന്ധൻ) എന്നായിരുന്നു.കൽക്കിയുടെ അനുയായികൾ കുടുമ വളത്തില്ല എന്നും താടി വളർത്തുമെന്നും പ്രാർത്ഥനയ്ക്ക് ഉച്ചത്തിൽ വിളിച്ചു അറിയിക്കുമെന്നും പറയുന്നു.മുഹമ്മദ് നബിയുടെ അനുയായികൾ അതുപോലെ ആയിരുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നു.നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു.അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.കല്‍ക്കിപുരാണം 2:15 ൽ 12 നായിരിക്കും ജനനം എന്ന് പറയുന്നുണ്ട്.റബീഉല്‍ അവ്വല്‍ മാസം 12 ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം.

കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ചാണ്  ദൈവികസന്ദേശം കിട്ടുന്നത് അതുപോലെയാണ് ഹിറാ  ഗുഹയില്‍ വെച്ചു  നബിക്ക് ദിവ്യബോധനം കിട്ടിയത്. നബിയുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനം സംബന്ധിച്ചും കൽക്കിക് സമാനതകൾ ഉണ്ട്. സ്വന്തം നഗരത്തില്‍ ധര്‍മപ്രചാരണം തുടങ്ങുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പുകളും  പീഡനങ്ങലും കൊണ്ട് പൊറുതി മുട്ടി  കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. കാലങ്ങൾക്കു ശേഷം ജന്മദേശത്തേക്കു വിജയശ്രീലാളിതനായി തിരിച്ചുവരും. ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന്റെ കീഴിൽ ആയതും ചരിത്ര സത്യം.

കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാല്  ഖലീഫമാര്‍ നബിയുടെ  അനുചരന്മാരായിരുന്നു.കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളായ ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവ മുഹമ്മദ് നബിയില്‍ ഉണ്ടായിരുന്നു എന്നത്  "100 മോസ്റ്റ് ഇൻഫ്ലുവെൻസ്ഡ് പേഴ്‌സൺ ഇൻ ദ ഹിസ്റ്ററി" എന്ന ബുക്കിൽ പറയുന്നുണ്ട്. ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.

മാലിബ് മാട്ടൂൽ 

2016 ഏപ്രിൽ 22, വെള്ളിയാഴ്‌ച

Vote For NOTA

       നവരസങ്ങളെ വെല്ലുന്ന പല രസങ്ങളുമായി അവർ വരുന്ന സമയമാണിത്. കടമെടുത്ത പുഞ്ചിരിയും കപട സ്നേഹവും വിനയവും ദയയും അങ്ങനെ മനുഷ്യനെ വലയിൽ ആക്കേണ്ട പല അടവുകളുമായി അവർ വരും.നാട്ടിൽ  മഴകാലത്ത് ഇറങ്ങുന്ന ഒരു തരം തവളകൾ ഉണ്ട്  കാണാൻ നല്ല രസമാണ്  പക്ഷെ വാ അടക്കാതെ പക്രോ പക്രോ ശബ്ദം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കും അത് പോലെ എനിക്ക് വോട്ടു ചെയ്യു വോട്ടു ചെയ്യുവെന്ന് നാടുനീളെ ശബ്ദമുണ്ടാക്കി നടക്കുന്ന അവർ മറ്റാരുമല്ല നമ്മുടെ സ്വന്തം സ്ഥാനാർത്തികൾ.വോട്ടു ഇരക്കുന്ന സമയത്തവൻ യാചകനെപ്പൊലെയും ജയിച്ചു കഴിഞ്ഞാൽ യജമാനനെപ്പോലെയും നിറം മാറുന്ന ഒന്നാം നമ്പർ അഭിനയ പ്രതിഭ. 

സ്ഥാനർത്തികൾ എന്ന പദത്തെ സ്ഥാനവും ആർത്തിയും എന്ന് പിരിച്ചെഴുതാം. ആർത്തിയോടെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവനാരോ അവനാണ് ഇന്നത്തെ സ്ഥാനർത്തികൾ മിക്കവരും. ജയിക്കാൻ വേണ്ടി മലയോളം വാഗ്ദാനങ്ങൾ നല്കും ജയിച്ചു കഴിഞ്ഞാൽ മണ്ണ് കട്ടയുടെ വലിപ്പതിലുള്ളവ കൊടുക്കും എന്നിട്ട് മലയോളം പുബ്ലിസിറ്റി കൊടുക്കും. ഫോട്ടോഷോപ്പ് പ്രധാനമന്ത്രിയുടെ നാട്ടിൽ ഫോട്ടോഷോപ്പ് MLA മാരും MP മാരും ഇല്ലെങ്കിലെ അത്ഭുതമുള്ളു. ജനങ്ങളുടെ നികുതി ഭാരം കൂട്ടി സ്വരൂപിക്കുന്ന പണം നേതാക്കന്മാർ വീതം വെച്ച് കട്ട് മുടിച്ചതിനു ശേഷം ബാക്കിയാവുന്ന പണം കൊണ്ട് ചെയ്യുന്നതാണോ വികസനം എന്ന് കൊട്ടിഘോഷിച്ചു വീണ്ടും വോട്ടിനു വേണ്ടി വരുന്നത്.വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു ജന പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ വോട്ടു കൊണ്ട് വിജയിച്ചവന് കാറിൽ ചീറി പാഞ്ഞു പോകാൻ പൊതു ജനത്തെ മണിക്കുറുകളോളം റോഡിൽ തലച്ചിടാനോ അതോ അവരുടെ കാറ് തട്ടി ആശുപത്രിയിൽ കിടക്കാനോ. അവർക്ക് വേണ്ടത് കുറേ രക്തസാക്ഷികളെയാണ് എന്നാലേ ആ പേര് പറഞ്ഞു നാല് വോട്ടു നേടാൻ ആകു. മത സ്പർദ്ധ വളർത്തിയും എതിർക്കുന്നവരെ രാജ്യ ദ്രോഹികൾ ആക്കിയും വളരാൻ തടസ്സം നില്ക്കുന്നവരെ വെട്ടി മാറ്റിയും അവർ ജൈത്രയാത്ര നടത്തുന്നു ഉച്ചത്തിലല്ലെങ്കിലും പൊതു ജനം വെറും കഴുതയെന്നു മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കൊണ്ട് . 

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. ഒരു കൂട്ടുകാരാൻ എഴുതിയത് കണ്ടു വോട്ടു ചെയ്യാൻ പോകുന്നതിനു പകരം ആ സമയം ഒരു വിത്ത് നട്ടിരുനെങ്കിൽ അത് മരമായി വളർന്നു തണൽ തരും അത് പോലെ ഓസോൺ പാളിയെ സംരക്ഷിക്കും. 

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലേക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരിലാണ് വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 

നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.

ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതാക്കൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി. എന്റെ വോട്ട് നമ്മുടെ സ്വന്തം " NOTA "യ്ക്ക് .നമ്മുടെ ജനം ഇടതനെയും വലതെനെയും ചിലപ്പോൾ താമരയും ഈ പ്രാവശ്യം നന്നാകുമായിരിക്കും എന്ന പ്രതിക്ഷയിൽ വീണ്ടും വോട്ടു നല്കി വിജയിപ്പിക്കും.  പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല എന്നാലും വെറുതെ കാത്തിരിക്കാം...  മാറ്റത്തിനായി...

മാലിബ് മാട്ടൂൽ 

2016 ഫെബ്രുവരി 13, ശനിയാഴ്‌ച

സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല

ഇസ്ലാമിൽ പുരുഷന്മാർ സ്ത്രീയെ വെറും കാമം തീർക്കാനുള്ള കൃഷിയിടമായി മാത്രമേ കാണുന്നുള്ളൂ എന്ന് ഒരു വിദ്വാൻ എഴുതിയത് വായിക്കാൻ ഇടയായി. അതിനായി അയാൾ ഖുർആനിലെ ഈ വചനങ്ങളും കൂടെ ചേർത്തു, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌ (ഖുർആൻ 2:223) .ഇസ്ലാം സ്ത്രിയെ ഉല്‍പാദനോപകരണം മാത്രമാക്കി എന്ന് സ്ഥാപിക്കാൻ വേണ്ടി അന്യ മതസ്ഥരായ രണ്ടു പ്രായം ചെന്ന ദബതികളുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ആക്ഷേപ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടു.

സാധാരണക്കാരായ ആൾക്കാർ അത് അത്തരത്തിൽ മനസ്സിലാക്കിവെക്കും. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതുകൊണ്ടാവം നല്ല വിളവിനുവേണ്ടി കൃഷിപാടം  ചവിട്ടിമെതിക്കുന്നതുപോലെ ഭാര്യയെയും ചവിട്ടിമെതിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി വെച്ചത്.അവരവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കുനതിനു പകരം കാര്യങ്ങൾ കുറച്ച് കൂടി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമികുന്നതാണ് നല്ലത്. മുൻവിധികളോടെ ചില മതത്തെ കരിവാരി തേക്കാൻ നോക്കുന്നത് ഒരു നല്ല പ്രവണതയല്ല. മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതങ്ങൾ അവർക്കിടയിൽ വേലികെട്ടുകൾ ഉണ്ടാക്കില്ല. മനുഷ്യൻ മതങ്ങൾ സൃഷ്ട്ടിച്ച്ചു മതങ്ങൾ ദൈവങ്ങളെ സ്രിഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും പങ്കുവെച്ചു.

സ്ത്രീ വെറും ഭോഗവസ്തു മാത്രമായിരുന്ന മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ ഖുറാൻ അവതരിക്കപ്പെടുന്നത് എന്ന് കൂടി മനസ്സിലാക്കണം.അതെ ഖുർആനിൽ ഭാര്യയെ വസ്ത്രത്തോടും ഉപമിക്കുന്നുണ്ട്. ഭാര്യയെ മാത്രമല്ല ഭാര്ത്തവിനെയും. അതിനർത്ഥം വസ്ത്രം മാറുന്ന ലാകവത്തോടെ ഇണയെ മാറ്റി കൊണ്ടിരിക്കാം എന്നല്ല. "വൈൽ" എന്ന നരകം നിസ്കരിക്കുന്നവനുള്ളതാണ് എന്ന് ഖുർആൻ പറയുന്നു പക്ഷെ നിസ്കരിക്കത്തവന് നരകം ഉണ്ടെന്നു പറയുന്നുമില്ല. ഇതിൽ നിന്നും മനസ്സിലാകേണ്ടത് നിസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നവൻ നരകം ഉണ്ടെകിൽ അത് ചെയ്യാത്തവനുള്ള നരകത്തിന്റെയും ശിക്ഷയുടെയും ആഴം പറയാതെ പറയുകയാണ്‌.ചില സ്ഥലത്ത് ഡബിൾ മീനിങ്ങ് കാണാൻ സാധിക്കും.

എന്നാൽ വർഗ്ഗപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസം മാറ്റാൻ കഴിയില്ല , പുരുഷൻ ചെയ്യുന്ന പല ശാരീരിക കർമ്മങ്ങൾ സ്ത്രീക്കോ, സ്ത്രീ ചെയ്യുന്നത് പുരുഷനോ ചെയ്യാൻ സാധിക്കില്ല. ഒരാണും ഗർഭപാത്രം കടമെടുത്ത് പ്രസവിച്ചത് നാളിതുവരെ കേട്ടിടുമില്ല കണ്ടിട്ടുമില്ല. ടെക്നോളജി എത്ര വളർന്നാലും മനുഷ്യന് പലതിനും ഒരു  മാറ്റാവും ഉണ്ടാക്കാനും കഴിയില്ല. അവനെ കൊണ്ട് ഒന്നും പുതുതായി ഉണ്ടാക്കണോ നശിപ്പിക്കണോ സാധിക്കുകയില്ല. ഉള്ളതിനെ രൂപം മാറ്റാനെ മനുഷ്യനാൽ കഴിയു.കൃഷിയിടതിലെക് ഇറങ്ങിചെല്ലുന്ന കർഷകനോട് അവിടെ പാലിക്കേണ്ട നിയമങ്ങൾ കൂടി വിശദീകരിക്കുന്നുണ്ട് ഖുർആൻ. ആർത്തവ ദിനത്തിൽ അവരുമായി ശാരീരിക ബന്ധം പുലർത്തരുത് തുടങ്ങിയ കാര്യങ്ങൾ.

കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ബന്ധമെന്താണെന്ന് കൃഷിക്കാരനോടു ചോദിച്ച് മനസ്സിലാകണം.കൃഷിഭൂമിയുടെ സ്വഭാവവും  കാലാവസ്ഥ വ്യതിയത്തിനോത്തുള്ള മാറ്റവും അടങ്ങുന്ന അതിന്റെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവന്‍. സ്വന്തം കൃഷിയിടത്തില്‍ അന്യനെ വിത്തിടാന്‍  അനുവദിക്കാത്ത ഒരാൾ അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാൻ പരിശ്രമിക്കുകയും ഇല്ല. പക്ഷേ പാക്ഷാത്യ സംസ്കാരമുള്ള  ജനങ്ങൾ സ്വന്തമായി കൃഷിയിടം ഇല്ലാതെ പല സ്ഥലത്തും കൃഷി ഇറക്കാൻ ഓടി നടക്കുന്നവരാണ്. ഖുർആൻ നിയമമനുസരിച്ച് ജീവിക്കുന്ന കര്‍ഷകന് പെണ്ണിനെ കേവലം ഒരു ഉല്‍പാദനയന്ത്രമായി കാണാന്‍ കഴിയില്ല. ഖുർആൻ സ്ത്രിയെ കൃഷിയിടമായി അവതരിപിച്ചുവെങ്കിൽ പാക്ഷാത്യന്റെ മതവും സംസ്കാരവും അവളെ കാമാകേളിക്കുള്ള യന്ത്രമാക്കി തരം താഴ്ത്തി.

ഇണയും തുണയും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവർക്ക് ഈ ഉപമ ആസ്വദിക്കാന്‍ കഴിയില്ല. എന്നാൽ  യഥാർത്ഥ കൃഷിക്കാരൻ പ്രസ്തുത ഉപമയുടെ അർത്ഥം മനസ്സിലാക്കുന്നു. അവൻ അവന്റെ കൃഷിയിടത്തിനുവേണ്ട വെള്ളവും വളവും നല്കുന്നു പോഷക ഗുണം നിലനിർത്തൂന്നതൊടൊപ്പം തന്നെ വന്യജീവികളും മറ്റും കൃഷിയിടം നശിപ്പിക്കുന്നതിൽ നിന്നും വേലികെട്ടി സംരക്ഷിക്കുന്നു. ഖുര്‍ആന്‍ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കല്‍പിക ലോകത്ത് ബുദ്ധി വ്യായാമം ചെയ്യുന്ന 'ജീവി'കളോടല്ലെന്ന കാര്യം കൂടി ഒര്മ്മികണം പിന്നെ മുസ്ലിങ്ങൾക്ക്‌ വേണ്ടിയല്ല ഖുർആൻ ഇറങ്ങിയത് മറിച്ച് എല്ല വിഭാഗം ജനങ്ങളിലേക്കുമായിട്ടാണ് .ലൈംഗികബന്ധത്തിലൂടെ വൈകാരികമായ ഒരു അനുഭൂതി കിട്ടുക മാത്രമല്ല മനുഷ്യ കുലം ലക്ഷ്യം വെക്കുന്നത് മറിച്ച്  മനുഷ്യവംശത്തിന്റെ നിലനില്‍പിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുല്‍പാദനം കൂടിയാണ്.

ഇങ്ങനെയുള്ള പലവിധത്തിലുള്ള  വ്യാഖ്യാനങ്ങളിലെല്ലാം വ്യാഖ്യാതാക്കളുടെ മുൻവിധിയും മനഃശാസ്ത്രപരമായ ചിന്താമണ്ടലവും പ്രതിഫലിപ്പിക്കുന്നതായി കാണാം.അവർ നിങ്ങൾക്കൊരു വസ്ത്രമാണ്, നിങ്ങൾ അവർക്കും ഒരു വസ്ത്രമാണ്' (2:187). നാം വസ്ത്രം ധരിക്കുമ്പോൾ പലഗുണങ്ങളും നമ്മുക്ക് ലഭിക്കുന്നുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരവുമായി ഒട്ടിച്ചേർന്നു ആശ്വാസം നല്കുന്നു.അത് മറ്റുള്ളവർ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെ മറച്ചുവെക്കുന്നതോടൊപ്പം നമ്മുടെ സൌന്ദര്യവും സംസ്കാരവും പ്രകടമാക്കുന്നു.കുത്തഴിഞ്ഞ പാശ്ചാത്യന്റെ ജീവിതരിതികൾ നമ്മളെ  പരസ്പരം വസ്ത്രമാകാതിരിക്കാൻ പ്രേരണ നല്കുന്നു. അത്തരം ജീവിത ശൈലികാളാണ്  ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണവും.നിന്റെ ഭര്ത്താവിനു മുൻപിൽ പ്രദർശിപ്പികേണ്ട പലതും പൊതു ജനത്തിനു മുൻപിൽ തുറന്നിട്ട് നടക്കുന്ന ഫാഷൻ ലോകം.വർഷങ്ങൾക്കു മുന്പ് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു സമൂഹം വരാനുണ്ട് അവർ വസ്ത്രം ധരിച്ചിടുണ്ടാവും പക്ഷെ അവർ നഗ്നരായിരിക്കും.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരു വരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ” (4:1) ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽ നിന്നാണ്‌ സൃഷ്ടി ക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ്‌ ഖുർആൻ സൂചിപ്പിക്കുന്നത്‌;നാണയത്തിന്റെ ഇരു വശങ്ങൾ കൂടി ചേരുമ്പോൾ മാത്രമാണ് അതിന്‌ പൂർണത കൈവരുന്നത്‌.അവർ പരസ്പരം വസ്ത്രമാകുമ്പോൾ ആണ് ജീവിതം പൂർണമാവുന്നത്‌. ഇസ്ലാം ഒരിക്കലും ഭ്രമചര്യത്തെ അനുകൂലിക്കുന്നില്ല.നിങ്ങൾ വിവാഹം കഴിക്കുന്നതോട് കൂടി ദീനിൽ മൂനിലൊന്നു പൂർത്തിയാക്കി എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

 “സ്ത്രീകൾക്ക്‌ ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്‌".അവരെ വെറും ഒരു കൃഷിയിടമായല്ല ഖുർആൻ കണക്കാക്കുന്നത്. പോട്ടകിണറിലെ തവളകൾ പുറം ലോകത്തെ പറ്റി അറിയുന്നില്ല. അതിനകത്തെ മറ്റു തവളകളോട് ഇടുങ്ങിയ ചിന്തഗതിയുമായി അവർ ആശയവിനിമയം നടത്തുന്നു. കേട്ടപാതി കേള്ക്കാത്ത പാതി അവരത് വിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടന്തം ഉണ്ട് അല്ലാത്തവൻ ഫേസ്ബുക്കിലെ പോച്ചത്തരങ്ങളും.സ്ത്രികളുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ്‌ വാസ്തവം.പെണ്ണിന് ഖുർആൻ ജീവിക്കാനുള്ള അവകാശം സ്വത്തിലുള്ള അവകാശം ഇണയെ തിരന്നെടുക്കാനുള്ള അവകാശം  മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്ന അനന്തരാവകാശവും അടക്കം ഖുർആൻ അധ്യാപനം അങ്ങനെ പലതും സ്ത്രികൾക്ക് നല്കി.

വിവാഹ മോചനത്തിന്റെ കാര്യത്തിലും സ്ത്രികളോട് പറയുന്നത് ബന്ധം വേർപിരിയാൻ തീരുമാനിച്ചതിനു ശേഷം മൂന്ന് മാസം ഭർത്താവിന്റെ വീട്ടിൽ അവൾ കഴിയണം.അവളുടെ വയറ്റിൽ ഉള്ളതിനെ മറച്ചു വെക്കതിരിക്കാനും ആ മൂന്ന് മാസത്തിനുള്ളിൽ അവർ വീണ്ടും ഒന്നിക്കാനുള്ള ഒരവസരം ഉണ്ടാക്കാനും വേണ്ടിയാണത്. അല്ലാതെ സിനിമയിൽ കാണിക്കുന്നത് പോലെ ഒന്നാം ത്വലാഖ് രണ്ടാം ത്വലാഖ് മുത്ത്വലാഖ് യെന്ന് പറഞ്ഞു ബിരിയാണിക്ക് ഉപ്പില്ലാതത്തിന്റെ പേരിൽ ബന്ധം വേർപെടുത്തലല്ല. വിവാഹ ബന്ധം വെർപിരിയുന്നതിനെ ഇസ്ലാം ശക്ത്തമായി വിമർശിക്കുന്നു എതിർക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള മനസ്സാണ് ഒരു നല്ല മനുഷ്യനെ സ്രിഷ്ട്ടിക്കുന്നത്. ഒരു നല്ല മനുഷ്യനാണ് നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്.

ഇസ്ലാമിതര സമൂഹത്തിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ കാണുന്നത്. സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളി സായിപ്പിന്റെ അമ്മയെ സുശ്രുഷിക്കാൻ പോകുന്നതിൽ തികഞ്ഞ ബുദ്ധി ശുന്യതയാണ്. കൃഷിയിടത്തിൽ നിന്നും മുളച്ചുവന്ന ഉത്പന്നം തന്നെ വറ്റിവരണ്ട കൃഷിയിടത്തെ പുറമ്പോക്കായി തള്ളിക്കയുന്ന സമൂഹത്തില്ലാണ് ഞാനും നിങ്ങളും ജീവിക്കുന്നത് എന്നത് പകൽ പോലെ സത്യം. ഭാര്യയോടോപ്പമുള്ള ജീവിത സുഖത്തിനു വേണ്ടി പെറ്റമ്മയെ തള്ളി വ്രദ്ധസദനത്തിൽ കൊണ്ടിടുന്ന ആൾക്കാർ കൂടുതൽ ഉള്ള വിഭാഗം "കൃഷിയിടം" എന്ന ഒരു വാക്ക് മത ഗ്രന്ഥത്തിൽ ഉണ്ടെന്നു പറഞ്ഞു വിമർശിക്കാൻ ശ്രമിക്കാതിരിക്കുക.

സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.കണ്ണടച്ച് ഇരുട്ടാക്കുന്നവർ വെറും വിഡ്ഢികൾ മാത്രമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സുമായി ലോകത്തെ കാണാൻ ശ്രമിക്കുക.ഖുർആൻ 109 (1-6) ൽ പറയുന്നത് കൂടി അവസാനമായി ഇവിടെ കുറിക്കട്ടെ. "( നബിയേ, ) പറയുക: അവിശ്വാസികളേ,നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും."

 പ്രിയ സുഹ്രത്തെ അല്ലാതെ ഒളിന്നും തെളിന്നും കിട്ടുന്ന സ്ഥലത്തൊക്കെ മത വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കരുത്. സ്വന്തം മത ഗ്രന്ഥമെങ്കിലും വായിച്ചു അത് പോലെ ജീവിക്കാൻ ശ്രമിക്കുക. അവസാനമായി ഒരു കാര്യം കൂടി ബഹു ഭാര്യത്വത്തെ കുറിച്ചുള്ള തെറ്റിധാരണ മാറ്റാൻ കൂടി ശ്രമിക്കുക.രണ്ടാമത് ഒന്ന് കെട്ടാൻ പല വിധ നിയമങ്ങളും പാലികെണ്ടതുണ്ട്. ഭാര്യമാരെ തുല്യ രീതിയിൽ പരിചരിക്കാൻ പറ്റാത്തവനൊന്നും ഒന്നിൽ കൂടുതൽ കല്യാണം കഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം ഒരു ചിട്ടയായ ജീവിത വ്യവസ്ഥയാണ്‌.മാന്യമായ രീതിയിൽ രണ്ടാം കേട്ടിയവനെക്കാൾ ഉത്തമനാവില്ല ഒരു ഭാര്യയും കൂടെ കിടക്കാൻ ഒരായിരം ഗേൾഫ്രണ്ട്സും ഉള്ളവൻ.വിനാശ കാലേ വിപരീത ബുദ്ധി.

മാലിബ് മാട്ടൂൽ


2015 ഡിസംബർ 8, ചൊവ്വാഴ്ച

ദുരന്തങ്ങൾ പറയാതെ പറയുന്നത്

 ചുട്ടു പൊള്ളുന്ന ചെന്നൈ നഗരത്തിലേക്ക് മഴ പൈതിറങ്ങുമ്പോൾ ജനങ്ങൾക്ക്‌ ആശ്വാസമായി തോന്നി.വെന്തുരുകി കിടന്ന ചെന്നൈയുടെ മണലുകൾക്ക് മഴ ലഭിച്ചപ്പോൾ ആദ്യ ചുംബനം കിട്ടിയ കന്യകയുടെ കവിൾതടം പോലെ സന്തോഷിച്ചു. മഴ നനഞ്ഞ കുളിർത്ത മണൽത്തിട്ടകൾക്കൊപ്പം വാടിത്തുടങ്ങിയ പുല്ലുകളും ആനന്ദ നൃത്തമാടി. അല്ലെങ്കിലും തമിഴർക്ക് സിനിമയിൽ ആയാലും മരിച്ചാലും പാട്ടും കൂത്തും വേണം. മഴ രണ്ടാം നാളും തുടർന്നതോടെ ഓവ് ചാലുകൾ നിറഞ്ഞു മലിന ജലം റോഡുകളിലേക്ക് കയറിത്തുടങ്ങി.മഴ പിന്നെയും പിന്നെയും തുടർന്ന് കൊണ്ടേ ഇരുന്നു കൂടെ വെള്ളത്തിന്റെ അളവ് പൊങ്ങി പൊങ്ങി വലിയ വെള്ളകെട്ടുകളായി. വെള്ളം മുട്ടോള്ളം അവിടുന്ന് അരയോളം പിന്നെ കഴുത്തോള്ളം അങ്ങനെ ആ നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിൽ ആക്കി.

വെള്ളം വെള്ളം സർവത്ര പക്ഷേ കുടിക്കാനില്ല ഒരു തുള്ളി. എല്ലാമുണ്ട് എന്ന് നാം അഹങ്കരിക്കുമ്പോൾ ചിലപ്പോൾ ഒന്നുമ്മില്ലതവനെ പോലെ ജീവികെണ്ടിവരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യൻ ദൈവത്തെ മറന്നു തുടങ്ങുമ്പോൾ എല്ലാം നമ്മുടെ വിരൽ തുമ്പിലെന്നു അഹങ്കരിക്കുമ്പോൾ ചില പ്രക്രതി ദുരന്തങ്ങൾ നമ്മുക്ക് നാം ആരാണെന്ന തിരിച്ചറിവ് നൽകും. കയ്യിൽ ആപ്പിൾ ഫോണും ചെവിയിൽ ബ്ലുടൂത്തും വൈഫൈ ഇന്റർനെറ്റും പോർച്ചിൽ കോടിയുടെ കാറും മറ്റു പലതും സ്വന്തമായി ഉണ്ട് പലർക്കും പക്ഷെ പോകാൻ ഒരിടമില്ല കഴിക്കാനോ കുടിക്കാനോ ഒന്നും ഇല്ല.നിലവിളിയുടെ ശബ്ദം കേട്ട ആരൊക്കെയോ ചേർന്ന് ക്യാബുകളിലേക്ക് എത്തിച്ചു. അന്നുവരെ അറുപ്പോടെ നോക്കിയിരുന്ന തെരുവിൽ ജീവിക്കുന്ന കുറെ മനുഷ്യർ.അവർക്കൊപ്പം ഊണും ഉറക്കവും സമൂഹത്തിലെ തരം തിരിപ്പുകൾ ഒന്നും ഇല്ലാതെ  

അവിടെ മതം, ജാതി,നിറം, ഒന്നും നോകാതെ ആരോ ഒരുക്കിയ ക്യാമ്പിൽ നിൽകുമ്പോൾ അവർ കണ്ടത് പച്ചയായ കുറെ നല്ല മനുഷ്യരെ മാത്രമാണ്. അതെ കണ്ണ് കൊണ്ട് മുൻബ് അവരെയൊക്കെ കണ്ടത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയിട്ടാണ്. ശശികല ടീച്ചർ പറഞ്ഞപോലെ മണ്ടന്മാരുടെ എണ്ണം കൂടിയത് കൊണ്ടാണ് ചെന്നൈയിൽ പലരും രക്ഷപെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ  രക്ഷിക്കാൻ നോക്കുന്നത് അവരുടെ ഭാഷയിൽ മണ്ടന്മാർ ആണെല്ലോ.എല്ലാറ്റിനെയും വർഗ്ഗിയമായി മാത്രം കാണുന്ന അവർകൊക്കെ മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഇത് പോലെ വല്ലതും അനുഭവിക്കണമായിരിക്കും. സംഭവാമി യുഗേ യുഗേ നടക്കാനുള്ളത് കാലാകാലങ്ങളിലായി നടന്നു കൊണ്ടേ ഇരിക്കുന്നു .

കുറെ സൈബർ നരമ്പുകൾ ഫോട്ടോഷോപ്പ് മായജാലത്തിളുടെ വെള്ളം കയറിയിട്ടും അമ്പലമുറ്റത്ത്‌ മാത്രം വെള്ളം കയറാത്ത ചിത്രമോ  അല്ലെങ്ങിൽ വെള്ളത്തിൽ വീണിട്ടും നനയാത്ത  ഖുറ്‌ഹാനോ അതുമല്ലെങ്കിൽ യേശുവിന്റെ വീണിട്ടും പൊളിയാത്ത പ്രതിമയോ വളരെ മനോഹരമായി ഉണ്ടാക്കും. അതിനൊത്ത ഒരു അടികുറുപ്പും തയ്യാറാക്കി ഓരോരുത്തനും സ്വന്തം മതം മെച്ചെപെട്ടെത് എന്ന് അടിച്ചു വിടും.കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന മത ഭ്രാന്തൻമാർ. വേറെ ഒരു തരം ആൾക്കാരുണ്ട് ദൈവത്തിന്റെ പ്രതിമ വെള്ളത്തിൽ ഒഴുകിപോയ പോസ്റ്റ്‌ ഇട്ട് നിന്റെ മതം തെറ്റാണു എന്ന് പറയുന്നവർ. പ്രക്രതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതോർത്തൊന്നു വേദനിക്കാതെ ഇത്തരക്കാർ അവരവരുടെ കാര്യ ലാഭം മാത്രം നോക്കുന്നു.

ഇനി നമ്മുടെ രാഷ്ട്രിയ പാർട്ടികളുടെ ലീലവിലാസങ്ങൾ നോക്കാം. വണ്ടികളിൽ പാർട്ടിയുടെ കൊടിയും ബാനറും പ്രവർത്തകർക്ക് രാഷ്ട്രിയ പാർട്ടിയുടെ പേരുള്ള വസ്ത്രവും കയ്യിൽ കൊടിയും. ഓരോ ആളെ രക്ഷിക്കുംബോളും വിവിധ പോസ്സിൽ ഫോട്ടോയും അപ്പപോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡും. നമ്മുടെ പ്രവർത്തനങ്ങളൊക്കെ നാലാൾക്കാർ കാണാൻ വേണ്ടി ആയിപോകുന്നു പലപ്പോയും. എന്തിനു വേണ്ടിയാണെങ്കിലും അവർ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിക്കാം. ഫോട്ടോ പോസ്സിനു വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിലെ മറ്റുള്ളവരുടെ അവസ്ഥ പിന്നെ പറയേണ്ടതിലല്ലോ.

യുഎസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നും  കഴിഞ്ഞ മാസം 25ന്  ശക്തമായ മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കിട്ടിയിട്ടും അതിനെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കാൻ സമയം ഉണ്ടായിട്ടും സംയോജിതമായ നടപടികൾ എടുക്കാത്തത് കൊണ്ടാണ് പ്രളയത്തിൽ  നാഷനഷ്ട്ടങ്ങൾ കൂടിയത്. കത്രിന എന്ന കൊടുംങ്കാറ്റ് കാറ്റ് ആനടിച്ചപ്പോൾ അമേരിക്കയുടെ ആധുനിക ടെക്നോളജിയെ നോക്കുകുത്തിയക്കിയാണ് സംഹാര താണ്ഡവമാറ്റിയത്. ചിലപ്പോൾ മനുഷ്യനു  വെറും നിസ്സഹായനായി നില്ക്കാനെ കഴിയു പിന്നെ അത് കഴിഞ്ഞ് അങ്ങനെ ചെയ്തിരുന്നെങ്കിൽ നഷ്ട്ടം കുറയ്ക്കാമായിരുന്നു എന്നോകെ വെറുതെ തട്ടി വിടാം.നമ്മുടേത്‌ എന്ന് കരുതുന്ന പലതും കണ്ണ് അടച്ചു തുറക്കുന്നതിനു മുനബ് പ്രക്രതി ഒന്ന് വിളയാടിയാൽ തകർന്നു തരിപ്പണമാകും.

ദുരന്തങ്ങൾ ലോകത്തിന്റെ പലയിടങ്ങളിൽ സംഭവിക്കുമ്പോൾ ഇത് താനോ കുടുംബക്കാരോ ഒരിക്കലും അനുഭവികെണ്ടിവരില്ല എന്നാണ് പലരുടെയും തോന്നൽ .മനുഷ്യൻ അവന്റെ പരിധികളും പരിമിതികളും മറക്കുന്നതോടൊപ്പം അവന്റെ അത്യാഗ്രഹവും ആർത്തിയും കൂടി വരുന്നു. എല്ലാം വെട്ടി പിടിക്കാൻ പ്രക്രതിയെ വല്ലാതെ ചൂഷണം ചെയ്യുബോൾ ഓർക്കാതെ പോകുന്നത് തന്നതൊക്കെ ചിലപ്പോൾ ആ പ്രക്രതി തന്നെ തിരിച്ചെടുക്കും. അല്ലെങ്കിലും മനുഷ്യ നീ എന്താ ചിന്തിക്കാത്തത് ജനിച്ചപ്പോളും മരിച്ചപ്പോയും നിന്നെ എടുക്കാൻ ആളുവേണം. നീ ഈ ഭൂമിയിൽ  സ്വയം നടന്നത് വളരെ ചുരുങ്ങിയ കാലം മാത്രം.തിരിച്ചറിവുകളാണ് ജീവിതം തിരുത്താനുള്ള മരുന്ന്.

പലയിടങ്ങളിലും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിരവധി മാളുകളും കൂറ്റന്‍ കെട്ടിടങ്ങളും ഇപ്പോയും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരിലും പലപ്പോഴും നാം പ്രക്രതിയെ മുറിവേല്പ്പിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നത് യുദ്ധത്തിൽ പോലും നിങ്ങൾ മരങ്ങൾ നശിപ്പിക്കരുത്. കാരണം ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാലക്രമത്തില്‍ അനുഭവിക്കുമ്പോഴാണ് നാം കണ്ണുതുറക്കുന്നത്.പല പല സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം ഓർക്കണം എല്ലാം കൂടി അവസാനിക്കുന്ന ഒരു ലോകാവസാനം വരാനുണ്ടെന്ന്. നമ്മളെല്ലാം എന്തൊക്കെയോ ആണെന്നുള്ള  ധാരണ വെറുതെയാണ് അത് തിരിച്ചറിഞ്ഞാൽ അഹങ്കാരത്തോടെ ജീവിക്കാൻ സാധാരണ മനുഷ്യൻ കഴിയില്ല.ആ ഒരു തിരിച്ചറിവ് ദൈവം നമുക്ക് നല്കട്ടെ...പ്രതിക്ഷയോടെ

മാലിബ് മാട്ടൂൽ 

2015 ഡിസംബർ 6, ഞായറാഴ്‌ച

അന്ന് പെയ്ത മഴയിൽ

 ചുമട്ടുകാരനായ ഒരച്ഛന്റെ മകനായാണ്‌ സുമേഷ് ജനിച്ചത്. രണ്ടു പെണ്‍കുട്ടികളുടെ അനിയനായി ഭൂമുകത്തേക്ക് പിറന്നു വീണത് കഷ്ട്ടപാടിന്റെയും ദാരിദ്രത്തിന്റെയും നടുവിലേക്കും.കഞ്ഞി ആയിരുന്നു മിക്ക ദിവസങ്ങളിലും കാരണം മുറ്റത്തെ കാന്താരി മുളക് കൂട്ടി വേറെ എന്ത് കഴിക്കാൻ.ലോറി സമരം തുടങ്ങി, സമരം ഒന്നു രണ്ടും ദിവസം കഴിഞ്ഞിട്ടും തീരാത്തത് കൊണ്ട് മുത്തച്ഛന്റെ കുല തൊഴിൽ ആയ തെങ്ങ് കയറ്റം ആരംഭിച്ചു. അച്ഛനെയും മുത്തച്ഛനെയും തെങ്ങാണ് ചതിച്ചത്. അത് കൊണ്ട കുല തൊഴിൽ ഉപേക്ഷിച്ചു  സുമേഷിന്റെ അച്ഛൻ പോർട്ടർ ജോലിക്കാരനായത്. മൂന്ന് മക്കളും ഭാര്യയും അന്നം കിട്ടാതെ പട്ടിണി കിടക്കാതിരിക്കാൻ മനസ്സിൽ ഭയം ഉണ്ടായിട്ടും പുറത്തു കാണിക്കാതെ ഓരോ പടവുകളും വെച്ച് തെങ്ങിൽ കയറി.

ഒരാഴ്ച്ച പിന്നിട്ടപ്പോൾ കുഴപ്പമില്ലാത്ത ഒരു സംഖ്യ മിച്ചം വന്നു . തെങ്ങ് കയറ്റക്കാർ കുറവായതിനാൽ നല്ല തിരക്കായിരുന്നു ദിവസവും. മീനും ചോറും അവർ ഭയങ്കര  രുചിയോടെ അതിലുപരി ആർത്തിയോടെ കഴിച്ചു. അങ്ങനെ കുറച്ചു നാൾ ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു.അച്ഛനെയും മുത്തച്ഛനെയും ചതിച്ച തെങ്ങ് മഴയുള്ള ആ ദിവസം സുമേഷിന്റെ അച്ചെനെയും ചതിച്ചു. ആ മനുഷ്യൻ നടുവോടിന്നു ഇന്ന് കിടക്കയിൽ കിടപ്പാണ്.അവർ വിശ്വസിക്കുന്നപോലെ ചിലപ്പോൾ മുന്ക്കാല ക്ഷാപമോ മറ്റോ ആണ് അവരുടെ കുടുംബത്തിലെ ദുരവസ്ഥയ്ക്ക് കാരണം.

സുമേഷ് പഠിക്കാൻ മിടുക്കനായിരുന്നു അതുപോലെ വരക്കാനും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടുകഴിഞ്ഞാൽ 4;30 നു രാഷ്ട്ര ദീപിക പത്രവുമായി ബസ്സ്‌ സ്റ്റാൻഡിൽ ഉണ്ടാവും. ഓരോ ബസ്സും കയറി ഇറങ്ങി പത്രം വിൽക്കും.അങ്ങനെ കിട്ടുന്ന തുക അമ്മയെ ഏല്പിക്കും.നാട്ടിലെ വലിയ വീട്ടിലെ കുട്ടികളാണ് സുമേഷിന്റെ കൂട്ടുകാരൊക്കെ.കുറെ മണിമാളികൾക്ക് നടുവിലാണ് സുമേഷിന്റെ കൊച്ചു വീട്. അവർ കൊടുക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും അവന്റെ പഠനത്തിനു ഉപകരിച്ചു അത് പോലെ ചില ദിവസങ്ങളിൽ അവരുടെ വീട്ടിൽ നിന്നും അവൻ ഭക്ഷണവും കഴിക്കും.കൂടുകാരുടെ പ്രവാസികൾ ആയ അച്ഛൻ മാരും ചേട്ടൻ മാരും  ഇവരുടെ ജീവിതത്തിന്റെ കഷ്ടപാട് തനിമയെന്ന പ്രവാസി കൂട്ടയ്മ്മയെ അറിയിച്ചു.സുമേഷിന്റെ രണ്ടാമത്തെ ചേച്ചിക്ക് അവർക്ക് ഒരു ഓട്ടോറിക്ഷ കൊടുത്തു.അവൾ ആയിരുന്നു ആ ടൌണിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ.രാവിലെ മൂന്ന് പേരും കൂടി ഇറങ്ങും ആദ്യം ചേച്ചിയെ ടൌണിലെ തുണിക്കടയിൽ ഇറക്കിയതിനു ശേഷം സുമേഷിനെയും കൂട്ടി ഓട്ടോ സ്റ്റാൻഡിൽ പോകും. അവിടെനിന്നും ഒരഞ്ചു മിനുറ്റ് നടന്നാൽ സ്കൂളിൽ എത്താം.

 SSLC യുടെ റിസൾട്ട്‌ വരുന്ന ദിവസം ആ നാട്ടുകാർക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ആ കൊല്ലത്തെ മൂന്നാം റാങ്കുകാരന് അവനായിരുന്നു സുമേഷ്. അവന്റെ സന്തോഷത്തിൽ നാട്ടുകാരും പങ്കുചേര്ന്നു. സ്കൂളിന്റെ വകയും പഞ്ചായത്ത് വകയും കാശ് അവാർഡും ട്രോഫിയും കിട്ടി. പഠിക്കാൻ എല്ലാ സൌകര്യങ്ങൾ ഉണ്ടായ കുട്ടികൾ പലരും തോറ്റപ്പോൾ സുമേഷ് നാടിന്റെ അഭിമാനമായി.പിന്നെ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ്‌ എടുത്തു ഗവർമെന്റ് കോളേജിൽ പഠനം തുടങ്ങി.പ്രീഡിഗ്രിയും ഒപ്പം ഒരു കോച്ചിംഗ് സെന്ററിലും പോകാതെ മെഡിക്കൽ എന്ട്രന്സും പാസ്സായി.മെറിറ്റ് സീറ്റിൽ മെഡിക്കൽ കോളേജിൽ MBBS പഠനം ആരംഭിച്ചു. അതിനിടയിൽ ഡ്രൈവിംഗ് ലൈസെൻസും ആക്കി.പകൽ സമയത്ത് ചേച്ചിയും രാത്രിയിലും ഒഴിവു ദിവസങ്ങളിലും സുമേഷും ഓട്ടോ ഓടിച്ചു.മകൻ ഡോക്ട്ടർ ആവുന്നത് കാണാൻ നില്ക്കാതെ ശോഷിച്ച ശരീരവും തളർന്ന മനസ്സുമായി ഈ ഭൂലോകത്ത് നിന്നും അയാൾ യാത്രയായി.

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞു സുമേഷ് തിരിച്ചു പോകുമ്പോൾ രാത്രി 12.30 മണി ആയിടുണ്ടാവും. നല്ല കോരി ചൊരിയുന്ന മഴ റോഡു മുഴുവനും വെള്ളം. വളരെ പതുകെ പോകുന്നതിനിടയിൽ പർദ്ദ ധരിച്ച ഒരു സ്ത്രീ ഒറ്റയ്ക്ക് നില്ക്കുന്നു. അവരുടെ അടുത്ത് ഓട്ടോ നിർത്തി എങ്ങോട്ടാണ് പോകേണ്ടെതെന്നു തിരക്കി. അടഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു കണ്ണാപുരം റെയിൽവേ സ്റ്റേഷൻ.ഞാനും അങ്ങോട്ടാണ് പോകുന്നത് കയറി ഇരുന്നോളു.അവരുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു പിന്നെ ചോദ്യങ്ങൾക്കൊക്കെ വെറും മൂളൽ മാത്രം.മനസ്സിൽ വല്ലാത്ത സംശയം, വല്ല കേസ്കെട്ടോ മറ്റോ ആയിരിക്കും.ചിന്തകൾ പലതും മാറി മറിഞ്ഞു അവസാനം എന്തെങ്കിലും ആവട്ടെ എനിക്ക് എന്ത് കാര്യം.അവരെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഒന്നും ചോദിക്കാതെ 200 രൂപ നോട്ടും കൊടുത്ത് പെട്ടെന്ന് നടന്നു നീങ്ങി. പള്ളിക്കരയിലുള്ള വീട്ടിലെത്തി ഓട്ടോ നിർത്തിയപ്പോൾ ആണ് സീറ്റിൽ ഒരു കറുത്ത ബാഗ് കണ്ടത്.

തുറഞ്ഞു നോക്കിയപ്പോൾ പണവും സ്വർണാഭരണങ്ങളും.പക്ഷെ അന്യരുടെ മുതലിനേക്കാൾ നല്ലത് ഒന്നും ഇല്ലായ്മയുടെ സന്തോഷമാണ്.ആ സ്ത്രീ വെച്ച് മറന്നതായിരിക്കും.റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കി അവരെ കണ്ടിലെങ്കിൽ മാത്രം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എല്പ്പിക്കാം.റെയിൽവേ സ്റ്റേഷനിൽ മുന്നിൽ അതാ അവർ നില്ക്കുന്നു . സന്തോഷത്തോടെ അവരുടെ ബാഗ് കൊടുത്തു. ഒരു നന്ദി വാക്കും പറയാതെ 500 ന്റെ നോട്ടു കൊടുത്തു പെട്ടെന്ന് സ്ഥലം വിട്ടു.വീണ്ടും സംശയം ഇനി വല്ല ചെക്കൻ മാരുടെ കൂടെ ഒളിചോടുന്നതായിരിക്കുമോ. രൂപം കണ്ടിട്ട് 35 വയസ്സിനടുത്ത് ഉണ്ടാകും.കല്യാണം കഴിഞ്ഞു ഒളിച്ചോടുന്നതായിരിക്കുമോ. ഒരു നിമിഷം പിന്തുടരാൻ തയ്യാറായി ഓട്ടോയിൽ നിന്നും ഇറങ്ങി. അപ്പോയാണ്  വെസ്റ്റ്‌ കോസ്റ്റിൽ വന്നിറങ്ങിയ ഒരു ഫാമിലി ഓട്ടം പോകുമോയെന്ന് ചോദിച്ചത്. കിട്ടിയ ഓട്ടത്തേക്കാൾ വലുതല്ല വല്ലവരുടെയും കാര്യം.

പിറ്റേ ദിവസത്തെ രാഷ്ട്ര ദീപികയിലെ തലകെട്ട് സുമേഷിനെ വല്ലാതെ വിഷമിപ്പിച്ചു.വെങ്ങരയുള്ള വീട്ടിൽ കള്ളൻ കയറി വീട്ടമ്മയെ കെട്ടിയിട്ട് പണവും ആഭരണവുമായി കടന്നു കളഞ്ഞു. സുമേഷിന്റെ ഓട്ടോയിൽ ആ സ്ത്രീ കയറിയ സ്ഥലവും വെങ്ങരയാണ്. അവൻ ആ വാർത്ത‍ കണ്ടതും പോലീസ് സ്റ്റേഷനിൽ പോയി അവന്റെ സംശയം അറിയിച്ചു. തലേന്ന് രാത്രി നടന്ന സംഭവം ഓരോന്നായി പറഞ്ഞു കൊടുത്തു. മുഖം മൂടി ധരിച്ച ആ സ്ത്രിവേഷം കെട്ടി ഓട്ടോയിൽ കയറിയത് ഒരു ആണായിരുന്നു.കളവു നടത്തിയ സ്വർണ്ണം കയ്യിൽ കിട്ടിയിട്ടും കള്ളനു തന്നെ കൊണ്ട് കൊടുത്ത വിഡ്ഢി. പോലീസിന്റെ വായിൽ നിന്നും പുളിച്ച കുറെ തെറി.വാദി പ്രതിയകുമെന്ന അവസ്ഥയിൽ അവൻ തന്ന 500 ന്റെ നോട്ടു പോലീസിനു  കൊടുത്ത് സ്ഥലം വിട്ടു.

അല്ലെങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.പിറ്റേ ദിവസം പോലീസ് സുമേഷിനെ വിളിപ്പിച്ചു.കള്ളനെ കിട്ടുന്നത് വരെ താൻ കുടുങ്ങിയെന്നു കരുതിയ പോയത്.പക്ഷെ അതിനായിരുന്നില്ല വിളിപ്പിച്ചത്.അവൻ ഇന്നലെ കൊടുത്ത 500 ന്റെ നോട്ട് ഒന്നാതരം കള്ളനോട്ടയിരുന്നു. കൂട്ടത്തിൽ ഒരു തല തെറിച്ച കൊണ്സ്ടബിൾ പറഞ്ഞു കള്ളനോട്ടടിച്ചാണോ ഡോക്റ്റർ ആവാൻ പഠിക്കുന്നത്.ഇല്ലാത്തവൻ വല്ലതും ആവുന്നത് ചിലർക്ക് പിടിക്കില്ല.കള്ളനെ കിട്ടിയതോടെ ആ കുരുക്കിൽ നിന്നും രക്ഷപെട്ടു. ദൈവത്തിനു സ്തുതി.അവസാന വർഷമായത് കൊണ്ട് ഹൊസ്റ്റലിൽ തന്നെ താമസിച്ചു പഠിച്ചു.റാങ്ക് വാങ്ങി MBBS പാസായി മെഡിക്കൽ കോളേജിൽ തന്നെ പ്രാക്ടിസും തുടങ്ങി.ആദ്യ പേഷ്യന്റ് പഴയ കാലത്തെ ഫ്ലാഷ് ബാക്കിലെ ഒരു കുട്ടിയായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരി കുട്ടിയാണ് സുമേഷിന്റെ കോളേജിനടുത്തുള്ള ശ്രീജ. അഴകുള്ള കണ്ണുകളും ചെറുപുഞ്ചിരി വിതറുന്ന ചുണ്ടുകളും ചുവന്നു തുടുത്ത കവിൾ തടവും വെളുവെളുത്ത ശരീരവും പണക്കാരിയുടെ ഹുങ്കും പഠിപ്പിസ്റ്റ് എന്ന വിളിയും അവളെ ഒരു കൊച്ചു അഹങ്കാരിയാക്കി.പഠിക്കാൻ മിടുക്കന്നായ സുമേഷ് ഒരിക്കൽ അവന്റെ ഇഷ്ട്ടം അറിയിച്ചു. പിറ്റേന്ന് ബസ്സ് സ്റ്റാൻഡിൽ പത്രം വില്ക്കുന്ന അവന്റെ അടുത്തേക് അവൾ ദേഷ്യത്തോടെ വന്നു. ആൾ കൂട്ടതിനു നടുവിലുള്ള അവനോട് വീട്ടിലെ അടുപ്പിൽ ചേരപായുന്ന കരിമ്പാ നിനക്കണോ എന്നെ പ്രേമികേണ്ടതു. അവൾ  അപമാനിച്ചതിനു ശേഷം കൂട്ടുകാരുടെ ഇടയിൽ അവൻ കരിമ്പനായി അറിയപ്പെട്ടു.ഡോക്ട്ടർ ആയതിനു ശേഷവും അവൻ അറിയപെട്ടത്‌ ഡോക്ട്ടർ കരിബൻ സുമേഷ് എന്നായിരുന്നു.

ദിവസവും അവളുടെ പിറകെ കുറേപേർ വട്ടമിട്ട് പറക്കും ഒരു കഴുകൻ കണ്ണുമായി.അവളുടെ ശരീരവും സൗന്ദര്യവും കണ്ടു മോഹിച്ചു വിവാഹ അഭ്യർത്ഥനയുമായി ആൾക്കാർ വരാൻ തുടങ്ങി.ഇപ്പോൾ കല്യാണം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞു വന്നവരെ തിരിച്ചയച്ചു.അവൾ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു വലിയ പണക്കാരന്റെ ഏക മകൻ കല്യാണം ആലോചിച്ചു വന്നു. ഇവനെക്കാൾ സുന്ദരനെ എനിക്ക് കിട്ടുമെന്ന വിശ്വാസം ആ ആലോചന വേണ്ടെന്നു വെക്കാൻ  അവളെ പ്രേരിപ്പിച്ചു.പല മാറരോഗങ്ങളും പിടിപ്പെട്ട അവളുടെ കല്യാണം നടക്കാതെ പോയി.വീണ്ടും മഴക്കാലവും കൂടെ പകർച്ച വ്യാധിയും. നാട് പനിച്ചു വിറക്കുന്നു കൂടെ കുരങ്ങൻ പനിയെന്ന പുതിയ പനിയും.ആറു കൊല്ലം കൊണ്ട് ശ്രീജയുടെ പ്രതിരോധ ശേഷി കുറവുള്ള  ശരീരം പല രോഗങ്ങളാൽ വല്ലാതെ ക്ഷീണിച്ചു.ICU യിൽ കിടക്കുന്ന അവളെ ദൈവം അധികം ബുദ്ധിമുട്ടിക്കാതെ മേലോട്ടെക് എടുത്തു.

ആദ്യമായി പ്രണയം തോനിയ പെണ്ണിന്റെ ധരുണമായ അന്ത്യം കാണാൻ വേണ്ടിയാണോ ദൈവം അവളെ അവിടേക്ക് എത്തിച്ചത്.ശക്തമായ മഴ പിന്നെയും തുടർന്നു.റോഡും നാടും വെള്ളത്തിനടിയിൽ. മുറ്റത്ത്‌ വീണ തെങ്ങയെടുക്കാൻ പോയ സുമേഷിന്റെ അമ്മ വൈദ്യുധി കമ്പി പൊട്ടി വീണത് അറിയാതെ വെള്ളത്തിൽ നിന്നും ഷോക്കടിച്ചു മരിച്ചു.ദുരന്തങ്ങൾ അവരെ വിടാതെ പിന്തുടര്ന്നു.അമ്മയുടെ മരണ ശേഷം അവർ വയനാട്ടിലേക്ക് പോയി.അച്ചന്റെ അനിയൻ അവിടെയാണ് താമസിക്കുനത്. സ്കോളർഷിപ്പ്‌ കിട്ടി ലണ്ടനിൽ MD ക്ക് പഠിക്കാൻ സുമേഷ് യാത്രയായി.വീണ്ടും അവരുടെ ജീവിതത്തിൽ വസതം വന്നു.

ഒന്നരവർഷം കഴിഞ്ഞപ്പോൾ വയനാടിനെ ഇളക്കി മറിച്ച പേമാരിയും ഭൂകമ്പവും ഉരുൾ പൊട്ടലും. സുമേഷിന്റെ ശേഷിക്കുന്ന സഹോദരിമാരും ഇളയച്ഛനും ഭാര്യയും ഒരുമിച്ച് മരണത്തിനു കീഴടങ്ങി. എക്സാം അടുത്തായത് കൊണ്ട് അവസാനമായി അവരെ ഒരു നോക്ക് പോലും കാണാനാവാതെ സുമേഷ് ലണ്ടനിൽ തനിച്ചിരുന്നു കരഞ്ഞു.മഴ കവർനെടുത്ത ഒരു കുടുംബം, എല്ലാം കാണാനും സഹിക്കാനും  വേണ്ടി സുമേഷിന്റെ ജന്മം മാത്രം ബാക്കി. തകർന്ന മനസ്സുമായി ഒരു വിധത്തിൽ എക്സാം എഴുതി തീർത്തു. ഇത്തവണ റാങ്കിന്റെ തിളക്കമില്ലാത്ത സാധാരണ വിജയം.ശേഷിക്കുന്ന ജീവിതം വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സ നല്കി അങ്ങനെ കഴിഞ്ഞു പോയി.

കുറെ പണവും തടിയോത്ത മക്കളും ഉള്ള ആളോട് ഇത് ദൈവത്തിന്റെ പരീക്ഷണം ആണെന്ന് പറഞ്ഞാൽ അയാൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല മറിച്ച് ദാരിദ്രവും കഷട്ടപാടും ഉള്ള സുമേഷിനെ പോലെയുള്ള ഒരാളോട് ഇത് ദൈവത്തിന്റെ പരിക്ഷണം ആണെന്ന് പറഞ്ഞാൽ അത് അയാൾക്ക്‌ ഉൾകൊള്ളാൻ കഴിയും. സന്തോഷം വരുമ്പോൾ പലപ്പോഴും നാം ദൈവത്തെ മറക്കുന്നു. ദുഖം വരുമ്പോൾ ദൈവത്തോട് വേവലാതി പെടുന്നു. ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായൊ ആയി യാതൊരു ബന്ധവും ഇല്ല. അങ്ങനെ വല്ലവർക്കും തോനിയാൽ അത് നിങ്ങളുടെ വെറും തോനൽ മാത്രമാണ്.

മാലിബ് മാട്ടൂൽ



2015 നവംബർ 21, ശനിയാഴ്‌ച

ജീവിതം മുതൽ മരണം വരെ മാത്രം

ജീവിതം മുതൽ മരണം വരെ മാത്രം 
 --------------------------------------------
അമ്മയുടെ ഗർഭത്തിൽ നിന്നും ഒരു കുഞ്ഞായി ജനിച്ചത് ആണയോ പെണ്ണായോ അല്ലെങ്ങിൽ ഹിജഡയായോ ആയിരിക്കാം.പിച്ചവെച്ചു തുടങ്ങുമ്പോൾ ജീവിതത്തിലെ സുഖവും ദുഖവും നമ്മോടൊപ്പം യാത്ര തുടരും. പെട്ടെന്നൊരു നാൾ മരണം നമ്മെ വാരി പുണരും.ഗർഭമെന്ന മൂന്ന് അക്ഷരത്തിൽ നിന്നും തുടങ്ങി മരണമെന്ന മൂന്ന് അക്ഷരത്തിൽ അവസാനികുമ്പോൾ ജീവിതമെന്ന മൂന്ന് അക്ഷരം സന്തോഷം സങ്കടം എന്ന മൂന്ന് അക്ഷരത്തിന്റെ സുഖവും ദുഖവും നാം മാറി മാറി രുചിക്കാൻ അവസരം ഉണ്ടാക്കും .പിറന്നു വീണത് ഒരച്ഛന്റെയും അമ്മയുടെയും  മകനായോ മകളായോ ആയിരിക്കും. ജനനം നമ്മെ ആരുടെയൊക്കെയോ അനിയനോ അനുജത്തിയോ ആക്കി, കാലം കടന്നു പോയാപ്പോൾ ചേട്ടനോ ചേച്ചിയോ ആയി. പിന്നെ ആരുടെയോ ഇണയായി അമ്മയായി അച്ഛനായി അങ്ങനെ അങ്ങനെ ജീവിത രേഖ കറങ്ങി കൊണ്ടേ ഇരുന്നു മരണം വരെ .

നാണയത്തിനു ഇരുവശമുണ്ടെങ്കിലും കാഴ്ചയിൽ ഒരുവശമേ കാണൂ എന്നല്ല ഒരുവശമേ കാണാൻ ശ്രമിക്കൂ എന്നതാണ് പലരുടേയും പ്രശ്നം.ദൈവം തന്ന ജീവിതം തന്നെ ഒരു വലിയ സമ്മാനമാണ്, പലരും വിടരും മുന്പേ അടർന്നു വീഴുന്നു. ഇഷ്ടപെട്ടതം ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒരു ജീവിതം  കിട്ടാതെ സ്വന്തം ജീവിതം അവസാനിപ്പിച്ച കുറെ വിഡ്ഢികലെ നമ്മുക്ക് അറിയാം.ഒരു മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ ആവശ്യമായ ധൈര്യത്തിന്‍റെ പകുതി ധൈര്യം പോലും പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ട് ജീവിക്കാന്‍ അവന്/അവള്‍ക്ക് ആവശ്യമില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്.ജനനം മുതൽ മരണം വരെ കൂടെയുണ്ടാകുംമെന്നു കരുതുന്ന എല്ലാ ബന്ധങ്ങളും വെറും വിശ്വാസമാണ്.വിശ്വാസം അതല്ലേ എല്ലാം എന്നല്ലേ പുതു മൊഴി. 

വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ, നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം, വിരൽ നാടകമാടുകയല്ലോ ജീവിതമാകേ.......ഇത് ജീവിതവുമായി ബന്ധമുള്ള നല്ല ഒരു  സിനിമ ഗാനമാണ് .ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റാത്ത വല്ലാത്തൊരു പുകമറയുണ്ട് ഇന്നത്തെ ജീവിതത്തിനു.പശുപാലാൻ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സ്വന്തം ഭാര്യയെ വരെ കാഴ്ച്ച വെക്കുബോൾ മറ്റു ചിലർ വയറു നിറക്കാൻ കെട്ടുതാലി വരെ പണയം വെക്കുന്നു.ജീവിക്കനറിയാതെ വേഷപകര്‍ച്ചകളില്‍ ആഴ്ന്ന് പൊകുന്നവര്‍ അറിയാതെ പോകുന്നത് ഒരിറ്റ് അന്നത്തിന് വേണ്ടീ കൈ നീട്ടുന്നവന്റെ വയറിന്റെ വിശപ്പിന്റെ വേദനയാണ്. 

ഇത്‌ എന്റെ മാത്രം ലോകമല്ല. നമ്മളെല്ലാവരും വിത്യസ്ഥമായ കോണുകളിൽ കൂടി സഞ്ചരിച്ച ലോകം. ജീവിതമെന്ന തോണിയിൽ ഇനിയും സഞ്ചരിക്കേണ്ടുന്ന ലോകം. പഠിപ്പിച്ചു എൻജിനിയർ ആക്കിയ പിതാവിനെ ഭാര്യയോടൊപ്പം ചേർന്ന് വഴിവിട്ട ജീവിതത്തിലൂടെ നാലു കാശ് ഉണ്ടാകുമ്പോൾ ചവിട്ടി പുറത്താക്കുന്നവനും പെറ്റമ്മയെ നടുറോട്ടിൽ  ഉപേക്ഷിക്കുനവനും  ഭർത്താവിനെ കുടിപ്പിച്ചു കിടത്തി നിശാപാർട്ടികളിൽ ന്രത്തം ചവിട്ടുന്നവളും പെറ്റകുഞ്ഞിനെ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്നവളും അടങ്ങുന്ന സ്നേഹം വറ്റി വരണ്ട ഇരുണ്ട ഈ ലോകത്ത്‌ നാം ജീവികുമ്പോൾ മനസ്സ് പതറാതെ മുന്നോട്ട് പോകണമെങ്കിൽ മരണ ശേഷം ദൈവത്തെ കണ്ടു മുട്ടുമെന്ന പെടിവേണം.അല്ലെങ്കിൽ ഒരു ചാണ് കയറിൽ അവസാനിക്കും നമ്മുടെ സമൂഹം.

 ഞാൻ എന്ന ഭാവവും ജീവിതത്തിലെ ധാരാളിത്തവുമായി വര്‍ത്തമാനകാലത്തിലെ ജനജീവിതം മാറിയിരിക്കുന്നു.പണമുള്ളവന്  ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പൊങ്ങച്ച പ്രകടനങ്ങൾ പാവപെട്ടവൻ ലോണെടുത്ത് അവനെ പോലെ ആളെ കാണിക്കാൻ പെടാപാട് പെടുഞ്ഞു .ആകശകോട്ട കെട്ടിയവനും ഓലകുടിൽ പണിതവനും മരണത്തോടെ ഒരു പോലെ ആകുന്നു.നാം ജനിച്ചു കഴിഞ്ഞാൽ ഒരു ചെവിയിൽ ബാങ്കും മറ്റേ ചെവിയിൽ ഇഖ്വമത്തും കൊടുക്കും പക്ഷെ നിസ്കാരമില്ല.നാം മരിച്ചു കഴിഞ്ഞാൽ ബാങ്കും ഇഖ്വമത്തും ഇല്ല പക്ഷെ നിസ്കാരം ഉണ്ട്. ബാങ്കിന്റെയും നിസ്ക്കാരത്തിന്റെയും ഇടയിലുള്ള കാലം മാത്രമേ നാം ഇവിടെ ജീവിക്കുന്നുള്ളു.  ജനനം മുതല്‍ മരണം വരെ ഉള്ള യാത്ര മാത്രമാണ് ജീവിതം. അതിൽ വിജയിച്ചവനും പരാജിതനും ഉണ്ടാവാം പക്ഷെ  മരണത്തിനു മുന്നില്‍ വിജയിയും പരാജിതന്‍ ഒരു പോലെ കീഴടങ്ങും. നമ്മൾ  ഭൂമിയോട് വിട പറയുമ്പോള്‍ നമ്മുക്ക് ഒന്നും കൊണ്ടുപോകാനാവില്ല പക്ഷെ നമ്മെ കൊണ്ട് പോകാൻ ആളുകൾ വേണം. ഈ ഭൂമിയിലെ ഒരു വിധം എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ ഈ ചെറിയ ഒരു വിവേകം മതി മനുഷ്യൻ.

മാലിബ് മാട്ടൂൽ